<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0' version='2.0'><channel><atom:id>tag:blogger.com,1999:blog-7286782698497987620</atom:id><lastBuildDate>Wed, 30 May 2012 15:59:56 +0000</lastBuildDate><category>വാര്‍ഷിക പോസ്റ്റ്</category><category>നര്‍മ്മം</category><category>ലേഖനം</category><category>ഓര്‍മ്മ</category><category>ഓർമ്മ</category><category>ഓര്‍മ്മക്കുറിപ്പ്</category><category>കഥ</category><category>നർമ്മം</category><category>അനുഭവം</category><title>കുമാര സംഭവങ്ങള്‍</title><description></description><link>http://www.kumaaran.com/</link><managingEditor>noreply@blogger.com (കുമാരന്‍ | kumaaran)</managingEditor><generator>Blogger</generator><openSearch:totalResults>100</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-5354638488957450687</guid><pubDate>Thu, 17 May 2012 10:17:00 +0000</pubDate><atom:updated>2012-05-22T14:13:52.800+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>വൈശികം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-ZoFfhPf0JyM/T7oSGLTaUAI/AAAAAAAABTc/oRThPk5021g/s1600/dd.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-ZoFfhPf0JyM/T7oSGLTaUAI/AAAAAAAABTc/oRThPk5021g/s320/dd.jpg" width="250" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വർധമാനഗിരിയുടെ മുകളിലെ ഉരുണ്ട കരിങ്കൽ ശിലകൾക്കിടയിൽ കാലുറപ്പിച്ച് വളർച്ച മുരടിച്ചൊരു വനസ്പതിയുടെ ശാഖിയിൽ മുറുകെ പിടിച്ച് ഹരിത കമ്പളം പോലെയുള്ള താഴ്‌വരയിലേക്ക് സൂക്ഷിച്ച് നോക്കി. ഗോല മലയ്ക്കും കർന വനത്തിനും ചമന താഴ്‌വരക്കുമപ്പുറത്ത് നിന്ന് പീതവർണ്ണ പതാകയേന്തി ദേവപുരം ലക്ഷ്യമിട്ട് മാഗധ രാജ്യത്തിന്റെ രഥങ്ങൾ വരുന്നുണ്ടോ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; കൊമ്പ് കുഴൽ വാദ്യഘോഷങ്ങളും നായാട്ട് നായ്ക്കളുമായ് ആർത്തലച്ച് ഭേരി മുഴക്കി കാടും നാടുമിളക്കി പൊടിപടർത്തി നാഗരികർ കുതിക്കുന്നുണ്ടോ.... കൂട്ടമായ് പറക്കുന്ന പതംഗങ്ങൾ പോലെയുള്ള അന്തിമേഘങ്ങൾക്ക് ചെമപ്പ് ചാന്ത് പകർന്ന് സൂര്യൻ എരിഞ്ഞടങ്ങാറായി.&amp;nbsp; ഇല്ല, ഇന്നുമില്ല...&amp;nbsp; താഴ്ന്ന് വന്നൊരു മേഘക്കീറ്‌ ഉത്തരീയം തട്ടിമാറ്റി ദേഹത്തെ തഴുകി തണുപ്പിച്ച് കടന്നു പോയി.&amp;nbsp; പിറകെ കാറ്റിന്റെ അടുക്കുകൾക്കിടയിലൂടെ മൂവനാപുരത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശംഖൊലി കേട്ടു.&amp;nbsp; സന്ധ്യാ പൂജയ്ക്ക് സമയമാ‍യി.&amp;nbsp; ഇപ്പോ വിളിക്കുമെന്ന് ഓർത്തതേയുള്ളൂ. അപ്പോഴേക്കും “ആവണീ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” എന്ന വിളി പാറക്കെട്ടുകൾക്ക് താഴെ നിന്നും തേടിവന്നു.&amp;nbsp; ഇനിയും നിന്നാൽ കൂട്ടുകാരികൾ വിട്ട് പോയ്ക്കളയും.&amp;nbsp; കറുത്തിരുണ്ട കരിങ്കൽക്കൂട്ടങ്ങൾ പിടിച്ച് ശ്രദ്ധാപൂർവ്വം ഇറങ്ങി. &amp;nbsp;അൽ‌പ്പം താഴെ ഗുഹ പോലുള്ള ഒഴിഞ്ഞ സ്ഥലത്ത് അവർ; നിപുമയും, നവമിയും, മാനവിയും,പിയൂലയും ധൃതി കൂട്ടി നിൽക്കുന്നുണ്ട്.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ആരാധനക്ക് സമയായി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഇന്ന് വഴക്ക് കിട്ടിയത് തന്നെ..”&amp;nbsp; മാനവിയും സഖിമാരുമൊക്കെ ദ്വേഷ്യത്തിലാണ്.&amp;nbsp; എന്നേക്കാൾ ഇളപ്പമാണെല്ലാവരും എന്നാലും വർത്തമാനമൊക്കെ കടുപ്പം.&amp;nbsp; ഇപ്പോൾ ഒന്നും പറയണ്ട, വർധമാനഗിരി കയറാൻ ഇനി വന്നില്ലയെങ്കിലോ.&amp;nbsp; ഞങ്ങളുടെ ദേശമായ ദേവപുരത്തെ പടിഞ്ഞാറേ അതിർത്തിയിലാണ് വർധമാനഗിരി.&amp;nbsp; ഇതിന്റെ മുകളിൽ കയറിയാൽ ദൂരെ ചമന സമതലത്തിലൂടെ ദേവപുരത്തേക്ക് വരുന്ന ദ്ദൂതൻ‌മാരെയും വണിക്കുകളേയും യാത്രികരേയും അകലെ നിന്നേ കാണാം.&amp;nbsp; പൌർണ്ണമി നാൾ അടുത്തതിനാൽ മല കയറാൻ വീണ്ടും വീണ്ടും തോന്നൽ ഉദിക്കുന്നു.&amp;nbsp; തനിച്ച് വരാൻ ഭയമായതിനാൽ കൂട്ടുകാരികളെ മോദകവും വെണ്ണയുമൊക്കെ കൊടുത്ത് പ്രലോഭിപ്പിച്ച് കൊണ്ട് വരും.&amp;nbsp; ധൃതിയിൽ കാട്ടുവഴിയിലൂടെ ഓടിയിറങ്ങുന്ന അവരുടെ പിന്നാലെ ഒന്നും പറയാതെ അനുഗമിച്ചു.&amp;nbsp; വീട്ടിലെത്തി ആരെയും കാണാതെ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് നേത്രായനിയിൽ മുങ്ങിക്കയറി.&amp;nbsp; ചുറ്റുപാടും ഇരുട്ടിൻ കരിമ്പടം പുതച്ചിരിക്കുന്നു. സന്ധ്യ ആയതിനാൽ സ്ത്രീകൾ കുറവ്.&amp;nbsp; ആരോടും സംസാരിക്കാൻ നിന്നില്ല. &amp;nbsp;അമ്മയുടെ വഴക്ക് ഉറപ്പാണ്.&amp;nbsp; കുളക്കരയിലെ കൂവളത്തിന്റെ ഇരുൾമറയിൽ ഈറൻ മാറ്റി ധൃതിയിൽ വീട്ടിലേക്ക് കുതിച്ചു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കൊലുസ്സിന്റെ ശബ്ദം പോലുമുണ്ടാക്കാതെ പിൻ‌വാതിലിലൂടെയാണ് കയറിയത്.&amp;nbsp; അമ്മയെ എവിടെയും കാണുന്നില്ല.&amp;nbsp; ചീനു അമ്മൂമ്മയുടെ സന്ധ്യാ പ്രാർത്ഥനകൾ മുന്നിൽ നിന്നു കേൾക്കുന്നുണ്ട്.&amp;nbsp; മട്ടുപ്പാവിലെ ക്രീഡാമുറിയുടെ വാതിൽ അടഞ്ഞിരിക്കുന്നു.&amp;nbsp; ഹാവൂ.. അമ്മയ്ക്ക് വിരുന്നുകാരുണ്ട്, വഴക്ക് കിട്ടുമെന്ന് പേടിക്കണ്ട.&amp;nbsp; “എന്താ വൈകിയത് ആവണീ..” വീട്ടുകാര്യങ്ങൾ ചെയ്യുന്ന ദാസി മല്ലികയാണ്.&amp;nbsp; “വർധമാനഗിരിയിൽ പോയിരുന്നു.. വിരുന്നുകാരൻ ആരാണ് മല്ലീ..”&amp;nbsp; “ജംബുപുരത്തിലെ ഒരു പ്രഭുവാണ്.. മോൾ വരൂ ഭക്ഷണം കഴിക്കാം..”&amp;nbsp; അവളുടെ കൂടെ പോയി ഭക്ഷണം കഴിച്ച ശേഷം മുന്നിലേക്ക് പോയി.&amp;nbsp; ഭവനത്തിലേക്കുള്ള കയറ്റപ്പടികൾക്ക് താഴെ കുതിരവണ്ടിയുണ്ട്.&amp;nbsp; അമ്മയുടെ കൂടെയുള്ള പ്രഭുവിന്റേതാകും.&amp;nbsp; അതിന്റെ വണ്ടിക്കാരൻ കുതിരയെ തൊട്ട് മിനുക്കി നടക്കുന്നുണ്ട്.&amp;nbsp; ‌വിളക്കിന്റെ മുന്നിലിരുന്ന് ചീനൂമ്മ പ്രാർത്ഥന ചൊല്ലുകയാണ്.&amp;nbsp; ഏറ്റു ചൊല്ലി ശാഖിനിയും മാലിവമുണ്ട് മുന്നിൽ.&amp;nbsp; അവരുടെ പിറകിൽ പോയി ശബ്ദമുണ്ടാക്കാതെ ഇരുന്നു.&amp;nbsp; “എത്തിയോ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ചീനൂമ്മയുടെ മുഖം തെളിഞ്ഞിട്ടില്ല.&amp;nbsp; കുറച്ച് നാളുകളായി ഈ ദ്വേഷ്യം തുടങ്ങിയിട്ട്.&amp;nbsp; എന്നെ കുലത്തൊഴിലിന് വിടാൻ അമ്മ സമ്മതിക്കാത്തതിന്റേതാണ്.&amp;nbsp; സീമന്തിനി ഇളയമ്മയുടെ മകൾ നിതാരിണി എന്റെയും ഇളയതാണ്, അവൾ ഇപ്പോൾ സ്വന്തമായി ധനം സമ്പാദിക്കുന്നുണ്ട്.&amp;nbsp; കൂടെ കളിച്ചു വളർന്നവരൊക്കെ വരുമാനം ഉണ്ടാക്കിത്തുടങ്ങി.&amp;nbsp; പലരുടേയും മാംഗല്യവും കഴിഞ്ഞു.&amp;nbsp; ചീനൂമ്മ കുറേ നാളായി ഇതും പറഞ്ഞ് വഴക്ക് കൂടുന്നു.&amp;nbsp; അമ്മ സമ്മതിക്കില്ല.&amp;nbsp; എന്നെ യുവരാജാവിനെക്കൊണ്ട് കന്യാച്ഛേദം നടത്തിക്കുമെത്രെ.&amp;nbsp; അത് അമ്മയുടെ നെടുനാളത്തെ ആഗ്രഹമാണ്.&amp;nbsp; പണ്ട് എന്റെ കുട്ടിക്കാലത്ത് മാകൈ വനത്തിൽ നായാട്ടിന് വന്ന മഹാരാജാവിന്റെ കൂടെ അമ്മ ഒരു രാത്രി പങ്കിട്ടിരുന്നെത്രെ.&amp;nbsp; അമ്മയുടെ പാട്ടിലും നൃത്തത്തിലും പരിചരണത്തിലും സപാഠ്യത്തിലും അക്ഷരമുഷ്ടികാ കഥനത്തിലും സം‌പ്രീതനായ മഹാരാജാവ് കുംഭം നിറയെ പണവും ആഭരണങ്ങളും കൃഷി ചെയ്യാൻ വയലുകളും പതിച്ച് നൽകുകയുണ്ടായി.&amp;nbsp; അങ്ങനെയാണ് ദേവപുരത്ത് ഞങ്ങൾ കൂട്ടരേക്കാൾ നല്ല സ്ഥിതിയിലെത്തിയത്.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;യുവരാജാവിന് എന്നെ ഇഷ്ടപ്പെട്ടാൽ കൊട്ടാരത്തിൽ കൊണ്ട് പോയി രാജ്ഞിയായി വാഴിക്കുമെന്നാണ് അമ്മ പറയുന്നത്.&amp;nbsp; അതി സുന്ദരനാണെത്രെ കുമാരൻ.&amp;nbsp; പതിനാലു കലകളും ഭരണവും തർക്കവും ആയോധനവും പഠിച്ചവൻ.&amp;nbsp; രാജ്യഭരണം പോലും ഇപ്പോൾ നടത്തുന്നത് യുവരാജാവാണെന്നാണ് സൂതന്മാരുടെ വർത്തമാനങ്ങൾ.&amp;nbsp; പൌർണ്ണമി ദിവസം മാകൈയിൽ നായാട്ടിന് കൊട്ടാരവാസികൾ വരാറുണ്ട്.&amp;nbsp; ദേവപുരത്താണ് അവരുടെ കൈനിലകൾ കെട്ടുന്നത്.&amp;nbsp; രാജാവിനും മന്ത്രിമാർക്കും കാഴ്ചവെക്കാൻ സുന്ദരിമാരെ തേടി രാജതോഴൻ‌മാർ ദേവപുരത്ത് എത്തും.&amp;nbsp; ഇവിടെയുള്ള സ്ത്രീകൾക്കും പുരുഷൻ‌മാർക്കും വർഷം കഴിയാനുള്ളത് കിട്ടും.&amp;nbsp; അന്ന് രാജകുമാരന് സമർപ്പിക്കാനാണ് ഋതുമതിയായിട്ടും അമ്മ എന്നെ ദേശത്താർക്കും കൊടുക്കാതെ നിർത്തിയിരിക്കുന്നത്. &amp;nbsp;രാജകുമാരനൊന്നും വരില്ലാന്ന് പറഞ്ഞ് ചീനൂമ്മ അമ്മയുമായി ശണ്ഠയുണ്ടാക്കും.&amp;nbsp; നാട്ടുകാര്യസ്ഥൻ വീരകർണനും ഗ്രാമമുഖ്യൻ ഗോദലനും ക്ഷേത്ര പൂജാരി ഭാവേന്ദ്രനുമൊക്കെ എന്റെ കൂടെ ശയിക്കണമെന്ന് പറഞ്ഞ് രജസ്വല ആയത് മുതൽ പല തവണ വന്നിട്ടുണ്ട്.&amp;nbsp; അമ്മയുടെ അടുത്ത് അവരുടെ ഭത്സനങ്ങളൊന്നും പോവില്ല. &amp;nbsp;അമ്മയ്ക്ക് വശീകരണ കലകൾ ഹൃദിസ്ഥമാണ്.&amp;nbsp; സ്പൃഷ്ടമോ വിദ്ധകമോ നിമിതകമോ മാല്യഗ്രഹണമോ ചൂഡാമണിയോജനയോ പ്രയോഗിച്ച് അവരെയൊക്കെ ആകർഷിച്ച് വരുതിയിലാക്കി സന്തോഷിപ്പിക്കും. &amp;nbsp;ആ വൃത്തികെട്ടവൻ‌മാരെ എനിക്കിഷ്ടമല്ല.&amp;nbsp; അവരുടെ കൂടെ ശയിക്കേണ്ടി വന്നാൽ പിന്നെ നേത്രായനിയിൽ മരിക്കുന്നത് തന്നെ നല്ലത്. &amp;nbsp;എനിക്ക് അമ്മയെയും വംശക്കാരെയും പോലെ അനേക പരിഗ്രഹയാകണ്ട, ഏകപരിഗ്രഹയായാൽ മതി.&amp;nbsp; ഒരൊറ്റ പുരുഷൻ, അത് മതി.&amp;nbsp; ഞങ്ങളുടെ കുലപ്പെരുമക്കും ആചാരത്തിനും വിഘാതമാണത്.&amp;nbsp; ഒരിക്കൽ ഇത് പറഞ്ഞപ്പോൾ ചീനൂമ്മ എന്നെ ശകാരിച്ച് തളർത്തിക്കളഞ്ഞു.&amp;nbsp; എന്നാലും ഞാൻ പിൻ‌മാറില്ല.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മാലിവൻ ഉറക്കം തൂങ്ങി തലകുമ്പിട്ട് പോയി, പാവം.!&amp;nbsp; ചീനൂമ്മ അത് കണ്ട് തലക്കൊരു കിഴുക്ക് വെച്ചു കൊടുത്തു.&amp;nbsp; അവൻ ഞെട്ടി എന്തൊക്കെയോ ചൊല്ലാൻ തുടങ്ങി.&amp;nbsp; ഹഹ.. അവന്റെ കളി കണ്ടാൽ ചിരിച്ച് പോകും.&amp;nbsp; അവനെന്റെ കുഞ്ഞി അനുജനാണ്.&amp;nbsp; നല്ല രസമാണ് അവന്റെ കൂടെ കളിക്കാൻ.&amp;nbsp; പക്ഷേ ചീനൂമ്മക്കും അമ്മക്കും അച്ഛനും അവനെ ഇഷ്ടമല്ല.&amp;nbsp; ആൺ‌കുട്ടികളെ കൊണ്ട് കുടുംബത്ത് ഉപകാരമുണ്ടാകില്ലെത്രെ.&amp;nbsp; ഞങ്ങളുടെ കുലത്തിലെ എല്ലാ കുടുംബത്തിലെയും പോലെ അച്ഛൻ കൃഷിയും കാര്യങ്ങളും നടത്തി കഴിയുകയാണ്.&amp;nbsp; അമ്മയാണ് എല്ലാം നോക്കി ഭരിക്കുന്നത്.&amp;nbsp; പെൺ‌കുട്ടി ആയിരുന്നെങ്കിൽ രജസ്വല ആയയുടൻ ധനം സമ്പാദിക്കാമല്ലോ.&amp;nbsp; ദേശത്തെല്ലാം പെൺകുഞ്ഞ് പിറന്നാൽ ഉത്സവമാണ്.&amp;nbsp; ഏതെങ്കിലും വീട്ടിൽ നിന്നും കുരവയും ഡോലക്കിന്റെ കൊട്ടലും കേട്ടാൽ ഉറപ്പിക്കാം അവിടെ പെൺ‌കാലു വന്നെന്ന്. &amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മട്ടുപ്പാവിലെ ക്രീഡാ മുറിയുടെ വാതിൽമണികൾ ചിലച്ചു. &amp;nbsp;എഴുന്നേറ്റ് ഓടി മുറിയിൽ കയറി വാതിലടച്ചു.&amp;nbsp; വിരുന്നുകാരുടെ മുന്നിൽ പെട്ടു പോകരുതെന്ന് അമ്മയുടെ ആജ്ഞയാണ്.&amp;nbsp; പെട്ടാൽ എന്താ ഉണ്ടാവുകയെന്ന് പറയാനേ വയ്യ.&amp;nbsp; എന്നാലും അമ്മയെ എതിർക്കാനുള്ള ധൈര്യമൊന്നും അവർക്കുണ്ടാവില്ല.&amp;nbsp; ചെമ്പഴുക്ക നിറവും ഇളം നീല മിഴികളും കടുംചുവപ്പ് ചുണ്ടുകളുമായി ദേശത്തെ ഏറ്റവും സുന്ദരിയാണ് എന്റെയമ്മ മധുരമണി.&amp;nbsp; മൂന്ന് മക്കളുടെ അമ്മയാണെന്ന് ആരും പറയില്ല.&amp;nbsp; അത് മാത്രമല്ല, അമ്മയെ പോലെ ശ്രുതിമധുരമായി പാടി നൃത്തം ചെയ്യാൻ അടുത്തൊന്നും ഒരു പെണ്ണില്ല.&amp;nbsp; ചുറ്റുമുള്ള വീടുകളിലൊന്നും വിരുന്നുകാർ ഇല്ലെങ്കിലും അമ്മയുടെ അറപ്പുര വാതിൽ അടഞ്ഞിരിക്കും. &amp;nbsp;അത് കൊണ്ട് നാട്ടിലെ പെണ്ണുങ്ങൾക്ക് അമ്മയോട് കുശുമ്പാണ്. &amp;nbsp;അമ്മയുടെയത്ര സൌന്ദര്യമൊന്നും എനിക്ക് കിട്ടിയിട്ടില്ല പോലും.&amp;nbsp; ജോഗിതിമാരും നട്ടുവനുമാണ് ദേശത്തെ കുട്ടികളെ കലകൾ പഠിപ്പിക്കുന്നത്. &amp;nbsp;എന്നെ ഗാനവും നൃത്തവും ആലേഖ്യവും ഭക്ഷ്യക്രിയയും സൂചിവാനവും വീണാവായനയും വൈജയവിദ്യയും മാനസകാവ്യക്രയവും നിമിത്തജ്ഞാനവുമെല്ലാം പഠിപ്പിച്ചത് അമ്മ തന്നെയാണ്.&amp;nbsp; പക്ഷേ അമ്മയുടെ ശിക്ഷണം ഇത്തിരി കടുപ്പം തന്നെയാണ്.&amp;nbsp; മൂത്ത പുളിങ്കൊമ്പ് എണ്ണയിൽ മുക്കി കനലിൽ കാച്ചി ലോഹം പോലെയാക്കി പഠനമുറിയിൽ വെച്ചിട്ടുണ്ട്.&amp;nbsp; പിഴവ് പറ്റിയാൽ അതിനെക്കൊണ്ട് നല്ല ശിക്ഷ കിട്ടും.&amp;nbsp; ആലിംഗനം, ചുംബനം, നഖലേഖനം, ദന്തച്‌ഛേദ്യം, പ്രഹണനം, സംവേശനം, സീൽകൃതം ഇങ്ങനെ സുരതകലകളുടെ വിവരണം കേൾക്കുമ്പോ അയ്യേ.. നാണം കൊണ്ട് ഞാൻ മുഖം പൊത്തും.&amp;nbsp; അമ്മയുടെ ചൂരൽ അപ്പോ ഉയരും.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;*&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp; &amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; *&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇന്ന് അമ്പലത്തിൽ എന്താണിത്ര ആൾക്കൂട്ടം! പൌർണ്ണമി അടുത്തത് കൊണ്ടായിരിക്കും.&amp;nbsp; ഈ ദേശത്തൊന്നും കാണാത്ത ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.&amp;nbsp; ദീപാരാധനക്ക് ക്ഷേത്ര നട അടക്കാനായില്ലല്ലോ.&amp;nbsp; &amp;nbsp;നിപുമയും, നവമിയും, മാനവിയും,പിയൂലയുമൊക്കെ നാട്യമണ്ഡപത്തിൽ ഇരുന്ന് ശ്ലോകം ചൊല്ലുകയാണ്.&amp;nbsp; മണ്ഡപത്തിലെ കരിങ്കൽത്തൂണുകളിലെ ജീവൻ തുടിക്കുന്ന ശിൽ‌പ്പങ്ങൾ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു.&amp;nbsp; ദേവദാസിമാരുടെ ആട്ടം കാണാൻ ഗന്ധർവ്വന്മാർ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തൂണിൽ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പ്രതിമകളായി&amp;nbsp; ഒളിഞ്ഞിരിക്കുന്നതാണ് അവയെന്നാണ് പുരാണം.&amp;nbsp; ചീനൂമ്മയുടെ അമ്മയുടെ കാലത്ത് ക്ഷേത്രത്തിലെ പൂജയും കാര്യങ്ങളും ഞങ്ങളുടെ പെണ്ണുങ്ങളായിരുന്നെത്രെ നിർവ്വഹിച്ചിരുന്നത്.&amp;nbsp; അന്ന് വളരെ ബഹുമാനവും സ്ഥാനവുമുണ്ടായിരുന്നു എല്ലായിടത്തും.&amp;nbsp; അവർ മരിച്ചാൽ അമ്പലത്തിലെ ദേവന്റെ മാല അണിയിക്കും.&amp;nbsp; അമ്പലത്തിലെ അടുക്കളയിലെ അടുപ്പിൽ നിന്നായിരിക്കും അവരുടെ ചിതയ്ക്കുള്ള തീ എടുക്കുന്നത്.&amp;nbsp; ചന്ദനമരം കൊണ്ടാണ് മൃതശരീരം ദഹിപ്പിക്കുന്നത്.&amp;nbsp; വിശേഷ ദിവസങ്ങളിൽ വലിയ ആളുകളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നെത്രെ. &amp;nbsp;&lt;span style="background-attachment: scroll;"&gt;&lt;span style="background: none repeat scroll 0% 0% white; color: black;"&gt;അങ്ങനെ പണ്ടത്തെ പ്രൌഢിയേപ്പറ്റി പറഞ്ഞാൽ തീരില്ല ചീനൂമ്മക്ക്. കൊട്ടാര സമമായ മണിമാളികയിൽ അനേക ദാസികളുമായി സകല സൌഭാഗ്യങ്ങളോടും കൂടെ കഴിയണ്ടവരായിരുന്നു.&amp;nbsp; പിന്നീട് ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്ക് വലിച്ചെറിയപ്പെട്ടതും സ്ഥാനമാനങ്ങളും ബഹുമാനവുമൊക്കെ ഇല്ലാതായതും വരുന്നവർക്കും പോകുന്നവർക്കുമൊക്കെ വിശപ്പടക്കാനുള്ള ഒരു ഇടത്താവളമായി മാറിയതുമൊക്കെ പതം പറഞ്ഞിരിക്കും ചില നേരത്ത്.&amp;nbsp; &lt;/span&gt;&lt;/span&gt;അന്നത്തെ ആളുകൾ എത്ര ഭാഗ്യവതികൾ..!&amp;nbsp; ഇന്നും അങ്ങനെ ആയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു..&amp;nbsp; കൃഷ്ണനെ കഴുകി കുളിപ്പിച്ച് പട്ടുവസ്ത്രങ്ങളും ചന്ദനവും കളഭവുമൊക്കെ പൂശി നിത്യപൂജകൾ നടത്തി എന്നും ക്ഷേത്രത്തിൽ&amp;nbsp; തന്നെ കഴിയാമായിരുന്നു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;യുവരാജാവ് നായാട്ടിന് വരണേ എന്നും അദ്ദേഹത്തിന് എന്നിൽ പ്രിയം തോന്നണേ എന്നും കൃഷ്ണനോട് ഉള്ളുരുകി പ്രാർത്ഥിച്ച് തൊഴുത് നടയിറങ്ങുമ്പോഴാണ് ധൃതിപിടിച്ച് ഒരു സംഘം ആളുകൾ കയറിപ്പോകുന്നത് കണ്ടത്.&amp;nbsp; ദേവപുരത്തുകാരല്ല മറുനാട്ടുകാരാണെന്ന് തോന്നുന്നു.&amp;nbsp; അതിലൊരു യുവാവ് നോക്കുന്നത് എന്നെ തന്നെയാണല്ലോ.&amp;nbsp; ദൃഢതയാർന്ന പാദങ്ങൾ കനത്തിൽ വെച്ച് നടക്കുമ്പോഴും ഒപ്പമുള്ളവരുടെ വാക്കുകൾക്ക് ശിരസ്സനക്കുന്നുണ്ടെങ്കിലും കണ്ണടക്കാതെ തന്നിലേക്ക് മാത്രമാണയാ‍ളുടെ ശ്രദ്ധ.&amp;nbsp; വിടർന്ന നെറ്റിയിൽ ഗോരോചനക്കുറി, പിന്നിലേക്ക് ചീകിയൊതുക്കിയ ചുരുൾമുടികൾ, വെളുത്ത് വൃത്തിയുള്ള മേൽ‌വസ്ത്രങ്ങളും ദോത്തിയും, ഉരുക്ക് പോലെയുള്ള ദേഹം, നീണ്ട ബാഹുക്കൾ.&amp;nbsp; കാന്തശക്തിയുള്ള ആ മിഴികളുടെ കരുത്തിൽ തോറ്റ് പിന്തിരിയാതിരിക്കാനായില്ല.&amp;nbsp; ഇത്ര സുമുഖനും ആകർഷവാനുമായ യുവാവിനെ ഈ ദേശത്തൊന്നും കണ്ടിട്ടില്ല.&amp;nbsp; ക്ഷേത്ര വാതിൽ കടക്കുന്നത് വരെ അദ്ദേഹം തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.&amp;nbsp; അൽ‌പ്പം മുന്നിലെത്തിയിരുന്ന നിപുമ ‘വായോ‘ എന്ന് വിളിച്ചപ്പോഴാണ് സ്വയം മറന്ന നിമിഷങ്ങൾക്ക് അറുതിയായത്.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വീട്ടിലേക്ക് തിരികെ എത്തിയത് എങ്ങനെയായിരുന്നെന്ന് ഓർമ്മയില്ല. മനസ്സിലും ശരീരത്തിനും ഭാരമില്ലാതായി. &amp;nbsp;അത് വരെ ഇല്ലാതിരുന്നൊരു അനുഭവമായിരുന്നു.&amp;nbsp; ഉൾപ്പുളകപ്പൂക്കളുടെ തേരിലായിരുന്നു പിന്നെയുള്ള നിമിഷങ്ങൾ.&amp;nbsp; എന്തോ അജ്ഞാതമായ വർണങ്ങൾ സ്വപ്നങ്ങൾ.. ഭാവനകൾ.. തോന്നലുകൾ.. പാതിരാത്രി കഴിഞ്ഞിട്ടും നിദ്ര അടുക്കാതെ പിണക്കം തന്നെ.&amp;nbsp; പിന്തിരിഞ്ഞ് പോകുന്ന ആൺസ്വരൂപന്റെ തിളങ്ങുന്ന മിഴികൾ മാത്രം ഉള്ളിൽ.. രാവിലത്തെ നൃത്തപാഠങ്ങളിൽ അത് വരെ പറ്റാത്ത പിഴവുകൾ സംഭവിച്ചു.&amp;nbsp; അമ്മയുടെ വഴക്ക് കിട്ടുന്നതിനു മുൻപ് ഒട്ടും വയ്യെന്ന് പറഞ്ഞ് അന്നത്തേത് നിർത്തി.&amp;nbsp; വരച്ച് തുടങ്ങിയൊരു ചിത്രം പൂർത്തിയാക്കാൻ നോക്കി പരാജയപ്പെട്ടു.&amp;nbsp; മനസ്സ് സമ്പൂർണ്ണമായി ആ യുവാവിന് കീഴ്‌പ്പെട്ടിരിക്കുന്നു.&amp;nbsp; ഇനി എന്നെങ്കിലും കാണുമോ..&amp;nbsp; വൈകുന്നേരം ക്ഷേത്രത്തിൽ കാണുമായിരിക്കും.&amp;nbsp; പോയി നോക്കാം. അതിന്റെ ആശ്വാസത്തിൽ പിന്നെ നിമിഷങ്ങൾക്ക് വേഗത പോരാതെയായി തോന്നി.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="background: white; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="background: white; text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സൂര്യകിരണങ്ങൾക്ക് മങ്ങലേറ്റപ്പോൾ തന്നെ കൂട്ടുകാരികളെ കൂട്ടി നേത്രായനിയിൽ പോയി സ്നാനം നടത്തി.&amp;nbsp; അവരെ തിരക്ക് കൂട്ടി പെട്ടെന്ന് ക്ഷേത്രത്തിലേക്ക് നയിച്ചു. &amp;nbsp;നൃത്തമണ്ഡപത്തിലും ചുവർചിത്രങ്ങൾ നോക്കിയും കുറേ സമയം കഴിച്ചുകൂട്ടി.&amp;nbsp; എവിടെയും അയാളെ കണ്ടില്ല.&amp;nbsp; ആൾക്കൂട്ടത്തിലും പ്രദക്ഷിണ വഴിയിലും എല്ലാം സൂക്ഷ്മമായി വീക്ഷിച്ചെങ്കിലും ആ കോമളരൂപം മാത്രം ഇല്ലായിരുന്നു.&amp;nbsp; സന്ധ്യാ ആരാധന പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി തിടപ്പള്ളിയിലെ വെള്ളോട്ട് കണ്ണാടി നോക്കി നെറ്റിയിൽ തൂകി തിരിയുമ്പോൾ തൊട്ടു പിന്നിൽ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;!&amp;nbsp; ഞെട്ടി വിറച്ചുപോയി.. “നാം മാഗധത്തിലെ യുവരാജാവ് സുപർണ്ണദത്തൻ.. നീ ആര്..” മുഴങ്ങുന്ന വാക്കുകൾ.&amp;nbsp; ഇരച്ചുകയറിയ രക്തഛവി ശിരസ്സിന്റെ ഭാരം കൂട്ടിയോ... മുഖം പൊന്തിയില്ല.&amp;nbsp; “അടിയൻ.. ദേവപുരത്തെ ഒരു ദേവ പദ ദാസിയാണ്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; മധുരമണിയെന്നാണ് മാതാവിന്റെ നാമം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” വിറച്ച് കൊണ്ട് പറഞ്ഞൊപ്പിച്ചു. &amp;nbsp;“ഉം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ഗാംഭീര്യമധുരമാർന്ന ആ മൂളലിന്റെ നിശബ്ദത നീണ്ടു നിന്നപ്പോൾ പതുക്കെ മുഖമുയർത്തി.&amp;nbsp; കണ്ണുകൾ തമ്മിൽ അടയാതെ അനേക നിമിഷങ്ങൾ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അതോ യുഗങ്ങളൊ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;!!&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആ നിൽ‌പ്പ് അവസാനിച്ചത് മാലിവൻ വന്ന് ഉത്തരീയത്തിൽ പിടിച്ച് വലിച്ചപ്പോഴാണ്.&amp;nbsp; പിന്തിരിയാനും പിരിയാനും മനസ്സുണ്ടായതേയില്ല.&amp;nbsp; ക്ഷേത്രാങ്കണത്തിലെത്തി എവിടെയെന്ന് നോക്കിയപ്പോൾ അല്പം അകലെയായി പിന്തുടരുന്നു.. ശരീരം മുഴുവൻ ഒരു കുളിർക്കാറ്റ് വന്ന് മൂടി.&amp;nbsp; കാത്ത് കാത്തിരുന്ന ദിവസങ്ങൾ വന്നു ചേർന്നപ്പോൾ എങ്ങനെ പെരുമാറണം എന്നറിയുന്നില്ല.&amp;nbsp; യുവരാജാവ് കിരീടമോ അംഗവസ്ത്രങ്ങളൊ സേവകർ പോലുമില്ലാതെ വേഷപ്രച്ഛന്നനായി എഴുന്നള്ളിയതെന്തേ..?&amp;nbsp; രാജഭരണത്തിൽ ഛലിതകയോഗവും പെടുന്നുണ്ടല്ലോ. അങ്കണവും വാണിഭപ്പുരകളും കഴിഞ്ഞ് ഗൃഹത്തിലേക്കുള്ള വഴി തിരിയാനായപ്പോൾ ശ്രദ്ധിച്ചു.&amp;nbsp; ഉണ്ട് പിറകിൽ തന്നെ..&amp;nbsp; കൂട്ടുകാരികൾ അവരുടെ വഴിയിലേക്ക് തിരിഞ്ഞു.&amp;nbsp; വീടിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ഒന്നൂടെ നോക്കി.. ഇങ്ങോട്ടേക്ക് തന്നെയാണല്ലോ കൃഷ്ണാ.. &lt;span style="background-attachment: scroll;"&gt;&lt;span style="background: none repeat scroll 0% 0% white;"&gt;അമ്മ പറഞ്ഞു തന്ന വശീകരണ പാഠങ്ങളൊന്നും അപ്പോൾ ഓർമ്മ വന്നില്ലെങ്കിലും യുവരാജാവ് തന്നിൽ&amp;nbsp;അനുരക്തനായെന്നു തോന്നുന്നു.&amp;nbsp; &lt;/span&gt;&lt;/span&gt;വിറയലവസാനിക്കാതെ വീടിന്റെ കൽക്കെട്ടുകൾ കയറി.&amp;nbsp; ചീനൂമ്മയുടെ പ്രാർഥനാശബ്ദം കേൽക്കുന്നുണ്ട്.&amp;nbsp; വീതിയേറിയ നെറ്റിയിൽ വലിയ ചെങ്കുങ്കുമപ്പൊട്ടും കഴുത്തിൽ പൊന്നശോകപ്പൂമാലയും കടും നിറത്തിലുള്ള ചേലയുമിട്ട് അമ്മ തളത്തിന്റെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട്. ആശ്വാസമായി.. &amp;nbsp;ധൃതിയിൽ നടന്ന് വാതിലിനു മറഞ്ഞു നിന്നു. &amp;nbsp;ആദ്യമായാണ് ഒരു യുവാവിനെ ഇങ്ങനെ ആഗ്രഹത്തോടെ നോക്കുന്നത്. &amp;nbsp;നാണിച്ച് വാതിൽ ദേഹം ചേർത്തു നിന്നു. &amp;nbsp;അമ്മയോടെന്താവും അദ്ദേഹം പറയുന്നത്? രാജകുമാരനിതാ എന്നിൽ ഭ്രമിച്ച് ഗൃഹാങ്കണത്തിൽ.. എന്റെ മിടുക്ക് ഇന്നെങ്കിലും കാണട്ടെ. കുലത്തൊഴിലിൽ സാമർഥ്യമില്ലാത്തവളല്ലെന്ന് മനസ്സിലാക്കട്ടെ. &amp;nbsp;അമ്മയ്ക്ക് സന്തോഷമാകും തീർച്ച. &amp;nbsp;എത്ര നാളത്തെ കാത്തിരിപ്പാണ്. ചീനൂമ്മ എന്തു പറയുമിനി? ഇന്ന് നടക്കാൻ പോകുന്ന കന്യാഛേദത്തെയോർത്ത് തളർന്നുപോയ ശരീരം വാതിൽ‌പ്പാളിയിൽ ചാരി കാത് കൂർപ്പിച്ചു.&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br style="mso-special-character: line-break;" /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അമ്മയോട് എന്തോ സംസാരിക്കുകയാണ്. അമ്മ ഇന്ന് എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നു..! നെയ്‌‌വിളക്കിന്റെ വെളിച്ചത്തിൽ ചെമ്പട്ടിട്ട സന്ധ്യാ‍ർക്കനെ പോലെ ജ്വലിക്കുന്നു. &amp;nbsp;നേപഥ്യവിരുത് തെളിയിക്കാൻ പുതുവസ്ത്രങ്ങൾ, പൊൻ‌കുങ്കുമം കൊണ്ട് വിശേഷകച്‌ഛേദ്യം, ശംഖിന്റെ കർണപത്രം, അരുണ ദശനവസനാംഗമിട്ട ചൊടികളും നഖങ്ങളും, മുല്ലപ്പൂ കൊണ്ട് ശിരസ്സിൽ ചൂഡാമണിയോജന.. അദ്ദേഹത്തിനോട് എന്തിനാണിത്രയധികം സന്തോഷിച്ച് പറയുന്നത്.. ആൺ‌പിറന്നവർ ആരും ഭ്രമിച്ചു പോകുന്ന സംസാരമാണ് അമ്മയ്ക്ക്. ആ എന്നുമുള്ള വിരുന്നുകാരനെ പോലെ അകത്തേക്ക് ക്ഷണിക്കുകയാണല്ലൊ അമ്മ... &amp;nbsp;എന്നെ ശ്രദ്ധിക്കുന്നതേയില്ല.&amp;nbsp; എന്റെ കൃഷ്ണാ..!! &amp;nbsp;യുവാവിന്റെ തീക്ഷ്ണ നയനങ്ങളിലും കാ‍മമാണോ? മായാജാലത്തിലെന്ന പോലെ വിടർന്ന നയനങ്ങളുമായി അമ്മയുടെ പിന്നാലെ അകത്തേക്ക് കടക്കുകയാണ്.&amp;nbsp; ഒരു നിമിഷം ആ മിഴികളെന്റെ നേർക്ക് തങ്ങി നിന്നു, പിന്നെ അമ്മയുടെ പിന്നാലെ പടികൾ ചവിട്ടി മട്ടുപ്പാവിലെ ക്രീഡാഗൃഹത്തിലേക്ക് നടന്നു. അറപ്പുരയുടെ വാതിൽ മണികൾ നടുക്കമുണർത്തി പിടഞ്ഞു. നെഞ്ചിലൂടെ കീറിമുറിച്ച് പോയ ശരം പകർന്നത് അടങ്ങാത്ത തീക്കനലുകളായിരുന്നു... സ്പന്ദനം പോലുമില്ലാതെ ഒന്നും ചെയ്യാനാവാതെ കരിങ്കൽ ശില പോലെ നിശ്ചലമായി നിൽക്കാനേ കഴിഞ്ഞുള്ളൂ.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കൺ‌മുന്നിൽ നിമിഷമാത്രയിൽ വീട്ടിൽ ഒരു ഉത്സവാഘോഷങ്ങൾ സൃഷ്ടിക്കപ്പെട്ടു.&amp;nbsp; മല്ലിക വിശേഷ ഭക്ഷണങ്ങളും പാനീയങ്ങളും ഉണ്ടാക്കാൻ അങ്ങുമിങ്ങും ധൃതിപ്പെട്ട് ഓടി നടക്കുന്നു, വിശേഷ വർത്തമാനം ചുറ്റുപാടുമെത്തിക്കാൻ ഇടക്ക് അയൽ‌വക്കത്തേക്കും കുതിക്കുന്നു , ചീനൂമ്മ പ്രാർഥന നിർത്തി ഓടി വന്ന് “മോള് മിടുക്കിയാണല്ലോ..” എന്ന് പറയുന്നു, വീടിന്റെ പുറത്ത് അസൂയപ്പെട്ട മിഴികൾ എത്തി നോക്കുന്നു..&amp;nbsp; നടുക്കമായിരുന്നു ആദ്യമെങ്കിൽ പിന്നെ ഒന്നും തോന്നാതെ ശൂന്യമായി മനസ്സ്.&amp;nbsp; കടുത്ത പ്രാർഥനകൾക്കും നീണ്ട കാത്തിരിപ്പിനുമൊടുവിൽ കൃഷ്ണനെ പോലൊരു കൂട്ടുകാരൻ വന്നിട്ടും അത് സ്വന്തമായി അനുഭവിക്കാൻ ഭാഗ്യമില്ലാതയാല്ലോ..! പരപരിഗ്രഹണം ഇഷ്ടമല്ലെന്നറിഞ്ഞിട്ടും എന്തേ അമ്മ മാറി തന്നില്ല..? രാജകുമാരന്റെ ശരീരത്തിലോ കിട്ടാൻ പോകുന്ന സമ്പത്തിലോ എന്തിലാണ് അമ്മ മകളെ പോലും മറന്നത്..&amp;nbsp; അതോ ദാസികളുടെ കൂടെപ്പിറപ്പായ &amp;nbsp;ഒരിക്കലും തീരാത്ത കാമനയിലോ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മട്ടുപ്പാവിൽ നിന്നും സുന്ദരഗാന വാദനങ്ങൾ, ചിലങ്കയുടെ ദ്രുതചലനങ്ങൾ, വളകളുടെ പൊട്ടിച്ചിരികൾ, ചേലാഞ്ചലത്തിന്റെ മർമ്മരങ്ങൾ എന്തൊക്കെയോ കേൾക്കുന്നു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഒന്നും, ഒന്നുമേ അറിഞ്ഞില്ല. ഏത് ക്രമമായിരിക്കും അമ്മ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;? ഘടിതകം.. ക്ഷീര നീരകം.. തിലതാണ്ഡൂലം.. അവപീഡിതകം.. നഖലേഖനം, ദന്തച്ഛേദ്യം.. പ്രഹണനം....? ഛേ.. തല പെരുക്കുന്നു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; സമനില നഷ്ടപ്പെട്ടെങ്കിൽ..! ഒന്നും കേൾക്കാൻ വയ്യ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; പോകാം.. എവിടേക്കെങ്കിലും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&amp;nbsp; &lt;/span&gt;&lt;span style="font-family: Kartika; font-size: 10pt;"&gt;എ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ന്തിന്‌ ഇനിയും.. ആർക്ക് വേണ്ടി..കാത്തിരിക്കണം..? &amp;nbsp;ക്ഷത്രിയർക്ക് എണ്ണമറ്റ പരിഗ്രഹണവും സംഭോഗങ്ങളുമാകാം. അവരുടെ അന്തപ്പുരങ്ങളിലുള്ളവർക്കോ.. ആർക്കും ദാഹവും ക്രോധവും മോഹവും അലിയിപ്പിക്കാൻ സ്ത്രീ ഒരു നദിയാണോ..&amp;nbsp; പുരുഷൻ പരസ്ത്രീഗമനം നടത്തുന്നത് പോലെയല്ല എല്ലാ സ്ത്രീകളും.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കാതുകൾ പൊള്ളിക്കുന്ന ബഹളങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ നിന്നും പോകാം. ആരോടും പറയണ്ടാ.. ആരും അറിയുകയും വേണ്ട..&amp;nbsp; സാന്ത്വന സ്പർശങ്ങളുമായ് നേത്രായനി കാത്ത് നിൽക്കുന്നുണ്ടാകും. &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അതിലെ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;താമരപ്പൂക്കളുടെ മിഴികൾ തഴുകിയടക്കാൻ പുലരിയിൽ ഓടിയെത്തുന്ന അർക്കകിരണങ്ങൾക്ക് പ്രതീക്ഷിക്കാത്തൊരു സമ്മാനമായിരിക്കും ഈ ശരീരം. വിട..&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-5354638488957450687?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2012/05/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-ZoFfhPf0JyM/T7oSGLTaUAI/AAAAAAAABTc/oRThPk5021g/s72-c/dd.jpg' height='72' width='72'/><thr:total>81</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-8165622572358468805</guid><pubDate>Mon, 30 Apr 2012 08:01:00 +0000</pubDate><atom:updated>2012-05-02T09:15:34.469+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നര്‍മ്മം</category><title>സ്വയംവര സഹായ യന്ത്രം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-qZfsncU2FyM/T55GgCQVsdI/AAAAAAAABSQ/eqqQzHN7Oeg/s1600/SNC03613.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-qZfsncU2FyM/T55GgCQVsdI/AAAAAAAABSQ/eqqQzHN7Oeg/s320/SNC03613.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സ്റ്റോറേജ് ഫുള്ളായ ഡിസ്ക് പോലെ സ്വന്തം മകൾ കല്യാണപ്രായം തികഞ്ഞ് നിൽക്കുമ്പോൾ അനിയന്റെ മകളുടെ വിവാഹം ഉറപ്പിക്കുകയെന്നത് ഏതൊരു അച്ഛനായാലും സാമാന്യം ഭേദപ്പെട്ട നിലയിൽ മാനസിക വിഷമം ഉണ്ടാക്കും.&amp;nbsp; അതും അമേരിക്കയിലുള്ള ഐ.ടി.എഞ്ചിനീയറുടേതെന്ന് കേട്ടാൽ ഇല്ലാത്ത അസൂയയും കിടക്കപ്പായീന്ന് ചാടിയെണീറ്റ് വരും.&amp;nbsp; വില്ലേജ് ആഫീസറായി നാട് ഭരിച്ച് ജീവിക്കുന്ന ശേഖരൻ നമ്പ്യാർക്കും ഇക്കാര്യത്തിൽ അങ്ങനെയുണ്ടായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഏട്ടാ മിനിക്ക് ഒരാലോചന ശരിയായിട്ടുണ്ട്..” എന്ന് സുരേന്ദ്രൻ വന്ന് പറഞ്ഞപ്പോൾ ഏതെങ്കിലും ലോക്കൽ ചെക്കൻ‌മാർ ആയിരിക്കുമെന്നേ കരുതിയുള്ളൂ.&amp;nbsp; ചെക്കൻ അമേരിക്കയിലാന്ന് കേട്ടപ്പോ അറ്റാക്ക് വന്നത് പോലെ ഞെട്ടിയത് കൊണ്ട് മിണ്ടാനായില്ല.&amp;nbsp; ചിലപ്പോൾ പെണ്ണുകാണാൻ വരുമ്പോ വഴി തെറ്റി അവന്റെ വീട്ടിൽ പോയി കയറിയതായിരിക്കും.&amp;nbsp; അല്ലാണ്ട് വില്ലേജ് ആഫീസറുടെ മോളിവിടെ നിക്കുമ്പോ ഒരു അനാദിക്കച്ചവടക്കാരന്റെ മോളെ കെട്ടാൻ കടല് കടന്ന് വരാനൊന്നും യാതൊരു ചാൻസുമില്ല. &amp;nbsp;കാര്യം ശരി തന്നെ, പെണ്ണ് പഠിക്കാനൊക്കെ നല്ലതാ.&amp;nbsp; അതിപ്പോ വിപിനയും മോശമായിരുന്നില്ല.&amp;nbsp; വിപിനയെ വെച്ച് നോക്കുമ്പോ ഇവളത്ര പറക്കുന്നതൊന്നുമല്ല.&amp;nbsp; മരുത്വയുടെ പരസ്യത്തിലെ ബിഫോർ ഫോട്ടോയാണ് മിനിയെങ്കിൽ ആഫ്റ്റർ ഫോട്ടോയാണ് വിപിന.&amp;nbsp; മിനിക്കാണെങ്കിൽ നല്ല കളറുണ്ടെന്നല്ലാണ്ട് പെണ്ണുങ്ങളുടേതായ യാതൊന്നും കാണാനില്ല.&amp;nbsp; മെലിഞ്ഞൊരു സാധനം, തലക്ക് മുകളിലൂടെ ഒരു റിങ്ങ് ഇട്ടാ എവിടേയും തടയാണ്ട് താഴേക്ക് വരും.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അമേരിക്കക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ചിലപ്പോൾ കാണാൻ ഒരു ലുക്കുണ്ടാകില്ല. ഈ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നോന്മാരൊക്കെ മൊട്ടയടിച്ച് താടീം മീശയുമില്ലാണ്ട് കുട്ടി ട്രൌസറുമിട്ടിട്ട് കണ്ടാൽ പെണ്ണിന്റെ അച്ഛനെ പോലെയുണ്ടാകും.&amp;nbsp; പണം, സ്റ്റാറ്റസ് എങ്ങനെ എല്ലാം കൊണ്ടും ചേരുന്ന എന്റെ മോളെ കാണാതെ ഇതൊന്നും പറയാനില്ലാത്ത അനിയന്റെ മോളെ കെട്ടാനെന്താ കാരണം എന്ന ചോദ്യത്തിന് മൂപ്പർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.&amp;nbsp; പാർട്ടി എന്തുകൊണ്ടു തോറ്റു എന്ന ഉത്തമന്റെ ചോദ്യം പോലെ പ്രസക്തമായിരുന്നു അതും.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇന്റർനെറ്റിൽ ചാറ്റ് ചെയ്താണ് ചെക്കനെ പരിചയപ്പെട്ടതെന്ന് പിന്നെയാണ് അറിഞ്ഞത്.&amp;nbsp; അത് ശരി.. അപ്പോ നേരായ വഴിക്ക് വന്നതല്ല.. കമ്പ്യൂട്ടറിന് ഇങ്ങനത്തെ ഉപയോഗങ്ങളും ഉണ്ടായിരുന്നല്ലേ..&amp;nbsp; സുരേന്ദ്രാപ്പൻ കമ്പ്യൂട്ടർ വാങ്ങിയെന്ന് പറഞ്ഞ് വിപിനയും മോനും വീട്ടിൽ കുറേ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കമ്പ്യൂട്ടറ്.. പോടാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ന്നും പറഞ്ഞ് രണ്ടിനേം കലമ്പി പേടിപ്പിച്ചു.&amp;nbsp; അന്നത് വാങ്ങിക്കൊടുത്താ മതിയായിരുന്നു. വിപിനക്ക് മുൻപ് മിനിയുടേത് ശരിയാകുമെന്ന് ഒരിക്കലും കരുതിയില്ല.&amp;nbsp; പണത്തിനു മീതെ കല്യാണാലോചന നടക്കാൻ തുടങ്ങിയോ. &amp;nbsp;ഏട്ടന്റെ മോള് നിക്കുമ്പോ അനിയന്റെ മോളുടെ കല്യാണം നടക്ക്വാന്നൊക്കെ വെച്ചാൽ ആളുകള് എന്തൊക്കെ പറയും..! ഇതൊരുമാതിരി പോസ്റ്ററൊട്ടിക്കുന്നവനെ വിട്ട് വേറെ പാർട്ടിയിൽ നിന്നു വന്നവന് സ്ഥാനം നൽകുന്നത് പോലെയായിപ്പോയി.&amp;nbsp; എങ്ങനെയെങ്കിലും വിധത്തിൽ ഇതൊന്ന് മൊടങ്ങിയാ മതിയാരുന്നു ദൈവമേ...&amp;nbsp; സകല നാട്ടിലുമുണ്ടാകും കല്യാണം മുടക്കികൾ. &amp;nbsp;ഇന്നാട്ടിലെ ക്ണാപ്പൻ‌മാരെയൊന്നും കൊണ്ട് ഒരു ഉപകാരവുമില്ല.&amp;nbsp; നമ്പ്യാരുടെ റെസ്റ്റ്‌ലെസ്സായ ശീർഷത്തിൽ നിന്നും ആത്മഗതങ്ങൾ ഇങ്ങനെ പുകഞ്ഞ് കൊണ്ടേയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ക്യാഷ് ഓഫറൊന്നും കൊടുക്കാത്തത് കൊണ്ടാവണം മൂപ്പരുടെ ക്വട്ടേഷൻ പ്രാർത്ഥന ദൈവം എടുത്തില്ല.&amp;nbsp; എൻ‌ഗേജ്‌മെന്റ് അതിഗംഭീരമായി കഴിഞ്ഞു. കല്യാണം ആറു മാസത്തിനു ശേഷം മാത്രമേയുള്ളൂ.&amp;nbsp; സുരേന്ദ്രൻ നാട്ടിൽ വളരെ ലിബറലായത് കൊണ്ട് ആളുകളെല്ലാം സജീവമായിരുന്നു. അസൂയ കൊണ്ട് നമ്പ്യാർക്ക് അധികം അടുക്കാനും തോന്നിയില്ല; മസിലുള്ളത് കൊണ്ട് താഴേക്ക് കുനിയാനും പറ്റിയില്ല.&amp;nbsp; ആളുകളോട് മിംഗിൾ ചെയ്യാനാവാ‍തെ കൂറ ബംഗാളത്ത് പോയത് പോലായിരുന്നു മൂപ്പരുടെ അവസ്ഥ.&amp;nbsp; പയ്യനാണെങ്കിൽ സുന്ദരൻ, സുമുഖൻ, സുവിനയൻ, സുമധുര സംഭാഷണൻ.&amp;nbsp; വീട്ടുകാരും പണത്തിന്റെതായ അഹങ്കാരമില്ലാത്ത നല്ല മനുഷ്യർ.&amp;nbsp; സ്ഥല കച്ചവടത്തിന് ടോക്കൺ കൊടുക്കുന്നത് പോലെ പെണ്ണിനിട്ട് കൊടുത്ത വള തന്നെ പത്ത് പവനുണ്ടായിരുന്നു.&amp;nbsp; പയ്യന്റെ കൂടെ വന്ന വണ്ടികളുടെ കൂട്ടത്തിൽ ഒരു ഫോറിൻ രജിസ്‌ട്രേഷൻ കാർ കണ്ടത് ലോക്കൽ ചാനലിൽ പോലും വന്നു.&amp;nbsp; അന്നാട്ടിൽ ഇത്രയും നല്ല ബന്ധം വേറെയാർക്കും കിട്ടിയിരുന്നില്ല.&amp;nbsp; താഴ്ന്ന കുടുംബത്തിൽ വന്ന് സ്ത്രീധനമൊന്നും വാങ്ങാതെ പെണ്ണിനെ മാത്രം നോക്കി കല്യാണം കഴിക്കാനുള്ള ചെക്കന്റെ തീരുമാനത്തെ എല്ലാവരും ലൈക്കി. &amp;nbsp;കേട്ടവർ കേട്ടവർ നെറ്റിലെ സ്വയംവര വർത്താനം ടാഗ് ചെയ്ത് റീഷെയർ ചെയ്തു. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇതൊക്കെ കണ്ടും കേട്ടും ശേഖരൻ നമ്പ്യാർ അന്ന് മുഴുവൻ കഞ്ചാവടിച്ച കോഴിയെപ്പോലായിരുന്നു.&amp;nbsp; എന്താ ചെയ്യേണ്ടതെന്ന് മൂപ്പർക്കൊരു തിരിപാട് കിട്ടിയില്ല.&amp;nbsp; പെട്ടെന്ന് മനസ്സിലൊരു ഐഡിയ ഉണ്ടായി.&amp;nbsp; വീട്ടിലും ഒരു കമ്പ്യൂട്ടർ വാങ്ങിയാലോ..?&amp;nbsp; അത് വഴി ചാറ്റിങ്ങ് നടത്തി വിപിനക്കും നല്ല ചെക്കനെ കിട്ടിയാൽ മിനിയുടെ കല്യാണത്തിനു മുൻപ് തന്നെ ഇവളുടേത് നടത്താം.&amp;nbsp; ഇത് പോലെ സ്ത്രീധനമൊന്നും വേണ്ടാത്ത മണ്ടനെ കിട്ടിയാൽ രക്ഷപ്പെട്ടു.&amp;nbsp; അങ്ങനെയാണെങ്കിൽ കാശെത്രയാ ലാഭം.&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അങ്ങനെ ശേഖരൻ നമ്പ്യാർ വീട്ടിലേക്ക് നെറ്റ് കണക്ഷൻ എടുത്ത് കമ്പ്യൂട്ടർ വാങ്ങി വന്നു. &amp;nbsp;കമ്പ്യൂട്ടർ കണ്ടപ്പോൾ വിപിനയും വിനീതും വെള്ളം‌വണ്ടി കണ്ട വൈപ്പിൻ‌കാരെപ്പോലെ ഓടിവന്നു.&amp;nbsp; അവർക്കത് വിശ്വസിക്കാനേയായില്ല.&amp;nbsp; വിനീത് ബൈക്കിന് കരഞ്ഞ് പറഞ്ഞിട്ടും വാങ്ങിക്കൊടുക്കാത്ത, വീട് കെട്ടിയ കാലം മുതൽ വീട് പെയിന്റ് ചെയ്യാണ്ട് വിപിനയുടെ കല്യാണമാവട്ടെ എന്നിട്ട് ചെയ്യാം എന്ന് പറഞ്ഞയാൾ ആരും നിർബ്ബന്ധിക്കാതെ തന്നെ കമ്പ്യൂട്ടർ വാങ്ങിയിരിക്കുന്നു !&amp;nbsp; ദേശത്തെ പിശുക്കന്മാരുടെ ടീമിന്റെ ഐക്കൺ പ്ലെയറായിരുന്നു ശേഖരൻ നമ്പ്യാർ.&amp;nbsp; വീട്ടിലേക്ക് ഒരുറുപ്പികയുടെ സാധനം വാങ്ങുന്നുണ്ടെങ്കിലും കുറഞ്ഞ വില നോക്കി പത്ത് കടകളിൽ കയറിയിറങ്ങും.&amp;nbsp; കൈയ്യിൽ ചിക്കിലി ഇഷ്ടം പോലെ ഉണ്ടായിട്ടും പിരിവുകാർ വന്നാൽ ഒന്നും കൊടുക്കില്ല,&amp;nbsp; മീൻ‌കാരോടും പത്രക്കാരനോടും അമ്പത് പൈസക്ക് വരെ അടികൂടും.&amp;nbsp; ഡിസ്‌കൌണ്ട് വിൽ‌പ്പന വരുമ്പോ മാത്രമാണ് ഡ്രെസ്സെടുക്കുന്നത്.&amp;nbsp; വില കുറഞ്ഞതല്ലാതെ ക്വാളിറ്റിയുള്ളത് ഒന്നും വാങ്ങിക്കില്ല.&amp;nbsp; പുറത്തെവിടെയെങ്കിലും പോയാൽ ഒരു നാരങ്ങാവെള്ളം പോലും കുടിക്കില്ല.&amp;nbsp; പരിപ്പുണക്കിയെന്ന് പേരിൽ പഞ്ചായത്ത് മുഴുവൻ ഫെയ്‌മസായിരുന്ന മൂപ്പരുടെ ഈ മാറ്റത്തിൽ ഇന്ദിരാമ്മയും കോറസും അന്തം വിട്ടു. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്തായാലും കിട്ടിയ ചാൻസ് വിപിനയും വിനീതും നല്ലവണ്ണം ഉപയോഗിച്ചു.&amp;nbsp; ആദ്യമൊക്കെ ഇന്റർനെറ്റെന്ന സമുദ്രത്തിന്റെ തീരത്ത് ദാസേട്ടനെ പോലെ അന്തം വിട്ട് നിൽക്കുന്ന കുഞ്ഞികുട്ടിയായിരുന്നു വിപിന.&amp;nbsp; പതുക്കെ മിനിയോട് ‘എന്താ ഉച്ചക്ക് കൂട്ടാൻ, ചായക്കെന്താ കടി..’ എന്നിങ്ങനെ ചാറ്റ് ചെയ്തു തുടങ്ങി.&amp;nbsp; സുഹൃദ് വലയം വലുതാകുന്നതനുസരിച്ച് പിന്നെ ഓൺ‌ലൈനിൽ കണ്ടാലും നേരിൽ കണ്ടാലും വല്ലതും പറഞ്ഞാലായി.&amp;nbsp; വിനീത് ‘ഇന്ന് ഉച്ചക്ക് ഞാനൊരു സ്റ്റോൺ ചുമന്നു, രാവിലെ എഴുന്നേറ്റ് പുട്ടും കടലയും കഴിച്ചു, മാർക്കറ്റിൽ ഇന്ന് നല്ല മത്തിയുണ്ടായിരുന്നു..’ എന്നൊക്കെ എഫ്.ബി.യിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയതും, വല്ലവരും റോഡിൽ ചപ്പ്ചവറുകൾ കൊണ്ടിടുമ്പോൾ അയാളെ എതിർക്കാതെ പ്ലസ്സിൽ പോയൊരു പോസ്റ്റ് ഇട്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. നമ്പ്യാർക്കാണെങ്കിൽ കമ്പ്യൂട്ടറിൽ വലിയ താൽ‌പ്പര്യമില്ലായിരുന്നു.&amp;nbsp; പക്ഷേ അമേരിക്കയിൽ പോയാൽ ബുദ്ധിമുട്ടണ്ടെന്ന് കരുതി അത്യാവശ്യം വേണ്ടുന്നത് പഠിച്ചെടുക്കാമെന്ന് വെച്ചു.&amp;nbsp; അതു കൊണ്ട് വിപിന നമ്പ്യാർക്കും ഇന്ദിരാമ്മക്കും ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി മെയിലയക്കാനൊക്കെ പഠിപ്പിച്ചു കൊടുത്തു.&amp;nbsp; ഉച്ചക്കത്തെ കഞ്ഞിക്ക് അരച്ച ചമ്മന്തിയുടെ ഫോട്ടോ നെറ്റിൽ ഇട്ടപ്പോൾ നൂറുകണക്കിന് ആളുകൾ വന്ന് “വൌ.. നൊസ്റ്റാൾജിക്.. കൊതിപ്പിച്ചു.. വായിൽ വെള്ളമൂറി.. ഇതിന്റെ റെസിപ്പി തരുമോ..” എന്നൊക്കെ കമന്റിട്ടപ്പോൾ ഇന്ദിരാമ്മക്കും നെറ്റിൽ താൽ‌പ്പര്യം വർദ്ധിച്ചു.&amp;nbsp; ആരെങ്കിലുമൊരാളെ എപ്പോ നോക്കിയാലും സിസ്റ്റത്തിന്റെ മുന്നിൽ കാണും. &amp;nbsp;പണ്ടോക്കെ കുറച്ചധികം സമയം ടി.വി. വെച്ചാൽ പോലും ഓഫാക്കുന്ന നമ്പ്യാർ, കമ്പ്യൂട്ടർ എത്ര സമയം ഉപയോഗിച്ചാലും ഒന്നും പറയില്ല.&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;രണ്ട് മാസം കഴിഞ്ഞപ്പോൾ വിപിന റിയാലിറ്റി ഷോയിലെ ജഡ്‌ജിമാരെപ്പോലെ ചെവിയിൽ ഇയർഫോൺ വെച്ച് പാതിരാത്രിയിൽ ആരോടോ സംസാരിക്കുന്നതും ചുണ്ടിൽ പുഞ്ചിരി ചാലിച്ച് കീബോർഡിൽ പഞ്ചാരിയുതിർക്കുന്നതും കണ്ടപ്പോൾ മോളുടെ വലയിലേതോ അയക്കൂറ കുടുങ്ങിയെന്നുറപ്പിച്ചു. &amp;nbsp;ഇന്റർനെറ്റിന്റെ അതിവിശാല മേഘലകളിൽ വിപിന വ്യാപരിക്കുമ്പോൾ നമ്പ്യാർ അമേരിക്കൻ മരുമകന്റെ ആലോചന കാത്തിരുന്നു.&amp;nbsp; വിസിറ്റിങ്ങിന് സ്റ്റേറ്റ്‌സിൽ പോകുന്നതും മരുമകന്റെ കൂടെ വാഷിങ്ങ്‌ടൺ സിറ്റിയിൽ നിന്ന് മിയാമി ബീച്ചിലേക്ക് നടക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.&amp;nbsp; നയാഗ്രയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കണമെന്നും അത് ഫേസ്‌ബുക്കിലിട്ട് മുഴുവനാളുകളെയും ടാഗ് ചെയ്ത് ദ്രോഹിക്കണമെന്നുമോർത്ത് പുളകിതരോമഗാത്ര ഹർഷനമ്പ്യാരായി.&amp;nbsp; പോയി വന്നാലിടുന്ന ഫോട്ടോകളിൽ ലൈക്കുകൾ കണ്ടമാനം കൂടുന്നത് കിനാവ് കണ്ട് നമ്പ്യാർ സുഖമായുറങ്ങി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കുനിയുമ്പോൾ കീറാത്ത ട്രൌസർ പോലുമില്ലാത്ത ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ ഒളിമ്പിക്സിൽ സ്വർണ്ണം കിട്ടുന്നത് സ്വപ്നം കാണുന്നത് പോലെ വിഷസ് ആർ വിഷൻലെസ്സ്.&amp;nbsp; നമ്പ്യാരും ഭാവനയ്ക്ക് വിലങ്ങിടാതെ ഒരുപാട് മോഹിച്ചു.&amp;nbsp; പക്ഷേ പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ മേശയിൽ വെച്ച മൊബൈൽ ഫോണിന്റെ താഴെ നിന്നും മൂപ്പർക്കൊരു കത്ത് കിട്ടി.&amp;nbsp; വെറുതെ എഴുതിയിട്ടെന്തിനാ കടലാസ്സിന്റെ കാശ് കളഞ്ഞത്.. മെയിൽ അയച്ചാൽ മതിയായിരുന്നല്ലോന്നും പറഞ്ഞ് നമ്പ്യാർ അത് വായിച്ചു നോക്കി.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ജീവിതമെന്തെന്ന് ഇപ്പോഴാണറിഞ്ഞത്.. നിങ്ങളോടൊപ്പം ജീവിച്ച് മതിയായി.. ഫേസ്‌ബുക്കിൽ നിന്നും പരിചയപ്പെട്ട ഒരാളുമായി ഞാൻ പോവുകയാണ്&lt;/span&gt;&lt;span style="font-size: 10pt;"&gt;… &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;നിങ്ങളെ ബ്ലോക്കുന്നു.. ഇനി എന്നെ അന്വേഷിക്കണ്ടാ.. എന്ന്, ഇന്ദിരാമ്മ.”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഹെയർ റിമൂവറെടുത്ത് മീശക്ക് തടവിയവൻ രാവിലെ എഴുന്നേറ്റ് കണ്ണാടി കണ്ടപ്പോൾ ബോഡി ഹർത്താൽ പ്രഖ്യാപിച്ചത് പോലെ നമ്പ്യാരും സ്റ്റക്കായി. പിന്നെ, “ ലൈഫ് ബുക്കിൽ ഞാൻ ലൈക്കിയ പോസ്റ്റ് ആരാണപ്പാ റീഷെയർ ചെയ്‌തെ..” എന്നും പറഞ്ഞ് ബാലൻസ്‌ലെസ്സായി പുറകോട്ട് വീണു.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-8165622572358468805?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2012/04/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-qZfsncU2FyM/T55GgCQVsdI/AAAAAAAABSQ/eqqQzHN7Oeg/s72-c/SNC03613.jpg' height='72' width='72'/><thr:total>96</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-4221141062208345514</guid><pubDate>Sat, 31 Mar 2012 10:52:00 +0000</pubDate><atom:updated>2012-04-03T15:30:03.530+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>കാർക്കൂന്തൽകെട്ടിനെന്തിന്…</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പുതുമന വീട്ടിൽ രാവിലെ മുതൽ ആളും ഒച്ചയനക്കവും&lt;/span&gt;&lt;span style="font-size: 10pt;"&gt;.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വീടിന്റെ മുന്നിലെ അബൂബക്കറിന്റെ ചാ‍യപ്പീടികയിൽ ഇരുന്നവർ പറഞ്ഞു, കെട്ടിക്കാനായ പെൺകൊച്ച് ഉള്ളതല്ലേ വിശേഷം കാണും. &amp;nbsp;അതും കേട്ട് വന്ന ലോക്കൽ ന്യൂസ് ഏജന്റ് ജാനുവേടത്തിക്ക് നിക്കപ്പൊറുതി ഇല്ലാണ്ടായി.&amp;nbsp; “കൊറച്ച് കര്യാമ്പില പറിക്കട്ടെ..” എന്ന് ചോദിച്ച് അവരു അടുക്കളപ്പുറത്ത് എൻ‌ട്രി ചെയ്തു.&amp;nbsp; വീട്ടുകാരി കമലാക്ഷിയമ്മയോട് പറിക്കുന്ന കൂട്ടത്തിൽ തഞ്ചത്തിലൊരു ചോദ്യം: “എന്താപ്പാ ഈട ഇത്ര ആളു..?” &amp;nbsp;കമലാക്ഷിയമ്മ അൽ‌പ്പം ലോ വോള്യത്തിൽ, “അത്.. ബീനക്കൊരു ആലോചന..“&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഓ.. .അദ്യാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;!! ഏട്ന്നാ മോളേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” തള്ള വന്നതിന്റെ കാര്യത്തിൽ തീരുമാനമാകാതെ പോകില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ചെക്കന്റെം ഫാമിലീന്റെയും ആലോചന വന്ന വഴിയുമൊക്കെ ചുരുക്കി പറഞ്ഞു കൊടുത്തു.&amp;nbsp; കംപ്ലീറ്റ് ഡാറ്റാസും കലക്റ്റ് ചെയ്തപ്പോൾ ജാനുവേടത്തി, “ഇങ്ങള് പേടിക്കണ്ടാ ഇത് എന്തായാലും നടക്കും.. മുത്തപ്പനൊരു പയങ്കുറ്റി നേര്.. എല്ലാം ശരിയാകും.. &amp;nbsp;ഞാനല്ലേ പറയ്‌ന്നേ..” എന്ന് പറഞ്ഞു.&amp;nbsp; ജാനുത്തള്ളയെ പ്രോത്സാഹിപ്പിക്കാനുള്ള മൂഡല്ലാത്തോണ്ട് കമലാക്ഷിയമ്മ കൂടുതലൊന്നും മിണ്ടിയില്ല.&amp;nbsp; “എന്നാ ശരി, ഞാൻ കരിയാമ്പില പറിച്ചിറ്റ് അങ്ങ് പോകും കേട്ടാ..”&amp;nbsp; അതും പറഞ്ഞ് കാര്യങ്ങൾ ഭൂതല സം‌പ്രേഷണം ചെയ്യാൻ വേണ്ടി ജാനുവേടത്തി സ്ലോമോഷനിൽ സീൻ കട്ട് ചെയ്തു.&amp;nbsp; ശേഷം ബ്രേക്കിങ്ങ് ന്യൂസ് ആയി അടുത്ത വീട്ടുകളിലൊക്കെ ബീനാ കല്യാണാലോചന പരന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പുതുമനയിൽ ആരൊക്കെ വരുന്നു പോകുന്നു എന്ന് പീടികത്തലക്ക് ഇരുന്നവർ ജാഗരൂകരായി വാച്ച് ചെയ്യവേ ഒരു കാറു സ്പീഡിൽ ഗേറ്റു കടന്നു വന്നു.&amp;nbsp; പുറത്ത് നിന്നും പല കണ്ണുകളും പൊങ്ങിത്താണു.&amp;nbsp; “ഹേയ് ഇത് പയ്യന്റെ വണ്ടിയല്ല, അവരു പുറപ്പെട്ടിട്ടേ ഉള്ളൂ‍..”&amp;nbsp; കോലായിൽ ഇരിക്കുന്ന അച്ചാച്ഛൻ പറഞ്ഞു.&amp;nbsp; വന്നത് പെണ്ണിന്റെ മാമനായിരുന്നു.&amp;nbsp; അതിൽ പിന്നെ വീട്ടിലാകെ സൈലൻസ്.&amp;nbsp; അദ്ദേഹം റിട്ട.പ്രിൻസിപ്പാൾ ആണ് വലിയ മുൻ‌കോപക്കാരൻ.&amp;nbsp; എല്ലാരിക്കും മുന്നിൽ വന്ന് സംസാരിക്കാൻ പേടിയാണ്.&amp;nbsp; അങ്ങേർക്ക് ഈ ആലോചന അത്രക്ക് രസിച്ചില്ലാരുന്നു.&amp;nbsp; ഒരു കോളേജ് അദ്ധ്യാപകനെക്കൊണ്ട് കെട്ടിക്കണം എന്നായിരുന്നു മൂപ്പരുടെ മനസ്സിൽ, വന്നതോ ഒരു എഞ്ചിനീയരുടേതും.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കാരണവന്മാരും ബന്ധുക്കളും കോലായിൽ സ്ഥാനം ഉറപ്പിച്ചു. മസിലുള്ളവർ പത്രം വായിക്കുന്നെന്ന സ്റ്റൈലിൽ മസിൽ പിടിച്ചിരുന്നു, &amp;nbsp;അതില്ലാത്തവർ അന്യോന്യം വർത്താനം പറഞ്ഞിരുന്നു. &amp;nbsp;അടുക്കളയിൽ കുടുംബസ്ത്രീകളുടെ സീരിയൽ അവലോകങ്ങൾ തകർക്കുന്നു.&amp;nbsp; ആളുകളുടെ വരവിനനുസരിച്ച് ഗ്യാസ് അടുപ്പിൽ ചായയും പതച്ചു തുടങ്ങി.&amp;nbsp; എന്ത് ചെയ്യണം എന്നറിയാതെ അൽ‌പ്പം മാറി കല്യാണാലോചന പെൺ‌കുട്ടി നിൽ‌പ്പുണ്ട്.&amp;nbsp; വല്യമ്മ പറഞ്ഞു:&amp;nbsp; “മോൾ‌ന്റെ പയ്യനെ കണ്ടിട്ടുണ്ടോ.. ഞാൻ കണ്ടിറ്റ്ണ്ട്.. നല്ല ചെക്കനാ.. എന്റെ മോൻ പ്രശാന്തിനെ പോലെയാ കാണാൻ.. നല്ല മുടി.. നല്ല ഉയരം.. നല്ല സ്വഭാവം..”&amp;nbsp; പെണ്ണ് താഴോട്ട് നോക്കി കുലവാഴയുടെ കൂമ്പ് പോലെ മുഖവുമാക്കി നിന്നു.&amp;nbsp; “എന്താ ബീനേ നാണം വരുന്നുണ്ടോ..?”&amp;nbsp; ചുറ്റും കൂടിയ പെണ്ണുങ്ങളിലാരോ കൂട്ടച്ചിരിക്ക് തിരി കൊളുത്തി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സമയം പ്രതിരോധ മന്ത്രാലയത്തിലെ ഫയൽ പോലെ ഇഴഞ്ഞിഴഞ്ഞ് നീങ്ങി. “അല്ല, അവരെ കണ്ടില്ലല്ലോ..” ചെറിയച്ഛനു ഇത് തീർന്നിട്ട് വേറേം പരിപാടിയുണ്ട്. &amp;nbsp;അപ്പോൾ ഗേറ്റിന്നടുത്ത് ഒരു കാർ നിർത്തിയ പോലെ.. “അദാ അവരു വന്നു..”&amp;nbsp; ചെക്കനും അമ്മയും അച്ഛനും ബ്രോക്കറുമാണ് വന്നത്.&amp;nbsp; വുഡ്‌ലാൻസ് ഷൂസും ലീ ജീൻസും ലെവി ടീഷർട്ടും പയ്യന്റെ വേഷം, ക്ലീൻ ഷേവും ചോക്ലേറ്റ് ഫേസും ഒന്ന് കണ്ടാലാരും പിന്നേം നോക്കും, അത്രക്ക് മൊഞ്ചൻ.&amp;nbsp; കാഞ്ചീപുരത്തെ പച്ചപ്പട്ടും, ചെവിയിൽ മട്ടിയും ചുണ്ടിൽ ചായവുമായി ഒരു ജാഡമരം പോലെ പയ്യന്റമ്മ.&amp;nbsp; അച്ഛനെപ്പറ്റി വലുതായൊന്നും എൿസ്‌പ്ലയിൻ ചെയ്യാനില്ല, അമ്മ തീപ്പെട്ടിക്കൂടാണെങ്കിൽ മൂപ്പർ അതിൽ ഒരു കൊള്ളിയെപ്പോലെ. &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കൊച്ചു വർത്താനം കഴിഞ്ഞ് രണ്ടുകൂട്ടരും പരിചയപ്പെട്ടു. പിന്നെ അരയോളം ഇടതൂർന്ന് നീണ്ട മുടിയിൽ തുളസിയും കേരളാ സാരിയുമുടുത്ത് ലാവിഷ് ചെസ്റ്റും വെയിസ്റ്റുമായി പെണ്ണു സ്ലോമോഷനിൽ നടന്നു വന്നു.&amp;nbsp; രണ്ടിനെയും കാണാൻ കട്ടക്ക് മാച്ച്, വീട്ടുകാർക്കും വന്നവർക്കും എല്ലാം ഇഷ്ടപ്പെട്ടു. &amp;nbsp;അതിനാൽ വേറെ കുറ്റമൊന്നും ഫീൽ ചെയ്തില്ല. &amp;nbsp;രണ്ടു പേർക്കും തനിച്ച് സംസാരിക്കാൻ ഒരു മുറി കാണിച്ചു കൊടുത്ത് കള്ളച്ചിരിയുമായി ചേട്ടത്തിയമ്മ പിൻ‌വാങ്ങി.&amp;nbsp; സിനിമയിലെ ആയിരത്തൊന്ന് ക്ലീഷെകൾ എന്ന് പറഞ്ഞ് വിമർശിച്ചേക്കുമെന്നു വെച്ച് അതൊന്നും ഒഴിവാക്കാനാവില്ലല്ലോ.&amp;nbsp; ആ മുറിയിൽ ഇരിക്കാൻ ഒന്നുമില്ലായിരുന്നു.&amp;nbsp; ഷെൽഫും ടി.വി.വെച്ചൊരു മേശയും മാത്രം.&amp;nbsp; പെണ്ണ് അൽ‌പ്പം മാറി ജനലരികെ ചാരി നിന്നു.&amp;nbsp; പയ്യൻ ഇരിക്കാനോ ചാരാനോ ഒന്നുമില്ലാതെ ചമ്മി നിന്നു.&amp;nbsp; ചെർതായി വിയർപ്പ് പൊടിഞ്ഞു. &amp;nbsp;ഇവിടെ ഫാനൊന്നും ഇല്ലേ.. കുട്ടി ഫാൻ ഇടൂ..“ അത് പറഞ്ഞ് അവൻ പരിചയപ്പെടൽ ഫ്ലാഗോഫ് ചെയ്തപ്പോൾ അവൾ ഫാനോൺ ചെയ്തു.&amp;nbsp; ആദ്യത്തെ പെണ്ണുകാണലായിരിക്കണം എന്തൊക്കെയാ ചോദിക്കേണ്ടതെന്ന് ആൾക്കൊരു തിരിപാടും കിട്ടിയില്ല. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇവിടെ ഏതാ ടി.വി..?” എന്ന് ചോദിച്ച് അവൻ മൌനത്തെ മാനഭംഗം ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പെണ്ണ് ഒന്ന് ഞെട്ടി.. “ഒനിഡ..”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എത്ര കാലം ആയി വാങ്ങീറ്റ്..?”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“കൊറേ ആയി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എൽ.സി.ഡി.ആണോ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; എൽ.ഇ.ഡി. ആണോ..?&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“രണ്ടുമല്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇവിടെ എയർടെലിനു റെയ്ഞ്ച് ഉണ്ടോ..?”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അറിയില്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: 10pt;"&gt;……………&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇനി കുട്ടി ചോദിക്കൂ.. ഞാൻ പറയാം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ചോദിക്കൂ പറയാം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അത് പണ്ട് പൂമ്പാറ്റയിലെ ഒരു പംക്തി അല്ലേ..” എന്ന് അവൾ.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇവളെന്താ കുറിയേടത്ത് താത്രിക്കുട്ടിയുടെ കുടുംബക്കാരിയാണോ.. അവനു കുഞ്ഞി ഡെസ്പായി. &amp;nbsp;ഒരു സപ്പോർട്ടിനു മേശമേൽ ചാരി തൂവാല കൊണ്ട് ഫേസ്ബുക്കിലെ വെള്ളം തുടച്ചു.&amp;nbsp; അത് പിഴിഞ്ഞ് തറയിലൊഴിച്ച് പിന്നെയും തുടച്ചു. മേശമേലുണ്ടായിരുന്ന ഗ്ലോബ് കൈ തട്ടി താഴെ വീണുരുണ്ടു. കൺ‌ട്രോൾ വിട്ടൊരു ചിരി അവളിൽ നിന്നുമുയർന്നു.&amp;nbsp; ഫാൻ അഞ്ചിൽ കറങ്ങിയിട്ടും അവൻ വിയർത്തു കുളിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എപ്പോഴും സാരി ഇട്ടാൽ മതി. ചുരിദാർ എനിക്കിഷ്ടമേയല്ല,..” അവൻ കണ്ടിന്യൂഡ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“&lt;/span&gt;&lt;span style="font-size: 10pt;"&gt;….......&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇത് പോലത്തെ നീണ്ട മുടിയാണ് എനിക്ക് ഇഷ്ടം..” &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;.......”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;“ജോലിക്ക് പോകണമെന്നില്ല കേട്ടൊ...”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“മ്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സംഭാഷണം അങ്ങനെ കുറച്ചൂടെ പുരോഗമിച്ച് ഒരു ട്രാക്കിൽ കയറിയപ്പോഴേക്കും ഇളയമ്മ വാതിൽക്കലെത്തി ആ മീറ്റിങ്ങ് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു.&amp;nbsp; രണ്ടുപേരും കൂടെ ഹാളിലെത്തി.&amp;nbsp; അവിടെ എല്ലാവരും പായസം കഴിക്കുകയായിരുന്നു.&amp;nbsp; പയ്യന്റെ മുന്നിൽ ഇരിക്കുന്ന പായസം എടുത്ത് കുടിക്കാൻ അച്ചാച്ഛൻ നിബ്ബന്ധിച്ചു.&amp;nbsp; അവനത് എടുക്കാൻ നോക്കുമ്പോഴേക്കും “അയ്യോ ഉണ്ണിക്ക് പായസം ഇഷ്ടമല്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ആയമ്മ ഇടപെട്ട് തടഞ്ഞു.&amp;nbsp; പയ്യനും പെൺകുട്ടിയും പരസ്പരം നോക്കി ഞെട്ടി.&amp;nbsp; അൽ‌പ്പം മുൻപ്&amp;nbsp; പായസം കിട്ടിയാൽ വേറൊന്നും വേണ്ടെന്ന് പറഞ്ഞ നാക്ക് അകത്തോട്ട് എടുത്തിരുന്നില്ല.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അമ്പലത്തിലൊന്നും പോകുന്നതും ഇഷ്ടമല്ല അല്ലേ ഉണ്ണീ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അതെ.. അതെ..” ഉണ്ണീന്റെ വായിലൂടെ മിക്സ്ചറിലെ കടല നാവ് തൊടാതെ കടന്നു പോയി. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ജോലിക്ക് പോയ്‌ക്കോ കേട്ടൊ വെറുതെ ഇരിക്കണ്ട.. ഈ സാരിയൊന്നും വേണ്ട. ജീൻസ് ഒക്കെയാ നല്ലത്.. അല്ലേ ഉണ്ണീ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പയ്യന്റെ മുഖത്ത് അവൾ ഒന്നൂടെ നോക്കി.&amp;nbsp; ആള് തലയും താഴ്ത്തി ഇരിപ്പാണ്.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“കല്യാണം എ.സി.ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ വേണം.. ഉണ്ണീന്റെ ഫ്രന്റ്സ് ഒക്കെ വരുന്നതാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അല്ലേ ഉണ്ണീ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എല്ലാ ‘അല്ലേ ഉണ്ണി‘ക്കും ഉണ്ണിയും അച്ഛനും തലയാട്ടുന്നുണ്ട്.&amp;nbsp; ആട്ടാൻ മറന്നാലോന്ന് പേടിച്ച് സംശയിച്ച് ആയമ്മയുടെ ഹസ്ബൻഡ് രണ്ടുമൂന്നെണ്ണം അധികം ആട്ടുന്നുണ്ട്.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“മുടി ഇത്രക്ക് വേണ്ട കേട്ടൊ ഉണ്ണിക്ക് ഇഷ്ടമല്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; എനിക്ക് അറിയുന്ന പാർലർ ഉണ്ട് അവിടെ മുറിപ്പിക്കാം.. അല്ലേ ഉണ്ണീ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ഫുട്‌ബോളിന്റെ കൂടെ ടെന്നീസ് ബോൾ വെച്ചത് പോലെ കെട്ടിയ തലമുടിയുമായി ഉണ്ണീന്റമ്മ അടുത്ത അഭിപ്രായം പറഞ്ഞു.&amp;nbsp; അതും കൂടി കേട്ടപ്പോ ബീന ഒട്ടും സഹിക്കാൻ പറ്റാണ്ട് പയ്യനെ നോക്കി. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“സാരമില്ലമ്മേ.. മുടി മുറിക്കണ്ട&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” പയ്യൻ അമ്മയോട് പതുക്കെ പറഞ്ഞു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നീണ്ട മുടി ഇഷ്ടല്ലാന്ന് നീയല്ലേ എപ്പോഴും പറയല്.. ഉണ്ണീ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; മകനൊരു തിരുത്തൽ ശക്തിയായത് ആയമ്മക്ക് പിടിച്ചില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇല്ലമ്മെ.. അങ്ങനെ വേണ്ട&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; മുറിക്കണ്ട&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” പയ്യൻ വിക്കിപീഡിയനായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നിങ്ങൾക്കോർമ്മയില്ലേ.. ഇവനെപ്പോഴും നീണ്ട മുടീനെ കുറ്റം പറയുന്നത്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” അവർ ഹസ്‌ബൻ‌ഡിന്റെ സഹായം തേടി.&amp;nbsp; മൂപ്പർ അത് കേട്ട് ഞെട്ടി അഞ്ചാറ് തവണ ശരിയെന്ന് തലയാട്ടി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“കേട്ടില്ലേ ഉണ്ണീ.. നീ മറന്നു പോയതാണ്..”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇല്ലമ്മേ.. എനിക്ക് നീണ്ട മുടിയാ ഇഷ്ടം.. മുറിക്കണ്ട&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നീ പെണ്ണു കണ്ടയുടനെ ഇങ്ങനെ ആയല്ലോ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അപ്പോ കുറച്ച് കഴിഞ്ഞാൽ പിന്നെ എന്തായിരിക്കും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അമ്മേ.. അത്.. ഞാനങ്ങനെ പറഞ്ഞിട്ടില്ലമ്മേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ഉണ്ണീന്റെ ഒച്ച കുറച്ച് കൂടി ഉറച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എന്തായാലും എനിക്കിഷ്ടമല്ല.. മുടി മുറിക്കണം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ആയമ്മ അതിനേക്കാൾ ഒച്ചത്തിൽ.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“വേണ്ടമ്മേ.. മുറിക്കണ്ട&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ഉണ്ണി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അത് നീയാണോ തീരുമാനിക്കുന്നേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ആയമ്മ എഴുന്നേറ്റ് നിന്ന് ഉണ്ണിയോട് കയർത്തു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അമ്മേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അമ്മ ഇരിക്ക്..” ഉണ്ണി കാം ഉണ്ണിയായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇത്രയും കാലം നിന്റെ കാര്യങ്ങൾ നോക്കിയത് ഞാനാ ഇനിയും അത് അങ്ങനെ മതി.. മുടി മുറിക്കണം എന്ന് പറഞ്ഞാ മുറിക്കണം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” ഉണ്ണീന്റമ്മ ഭദ്രകാളിയായി.&amp;nbsp; ബ്രോക്കറും വീട്ടുകാരും അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നിന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അമ്മേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആയമ്മക്ക് അടുത്ത ഡയലോഗിനു മുൻപായി ബീന “ശ്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ശ്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” എന്നു ഒച്ചയുണ്ടാക്കി ഇടയിൽ കയറി.&amp;nbsp; അവൾ തലയിലെ വിഗ് മുടി എടുത്ത് ടീപ്പോയിൽ വെച്ച് പറഞ്ഞു:&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇതിനെപ്പറ്റി ഒരു തർക്കം വേണ്ട&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മൊബൈൽ ഫോണിന്റെ ആന്റിന പോലത്തെ തലമുടി കണ്ടപ്പോൾ കണ്ണുകൾക്ക് എൿസൈറ്റ്‌മെന്റായി കാണുന്ന എൿസ്‌ട്രാസും ഇങ്ങനെ തന്നെ ആയിരിക്കുമോ എന്നായിരുന്നു ബ്രോക്കറുടെ മനസ്സിൽ. &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-4221141062208345514?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2012/03/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>70</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-3810742880117497728</guid><pubDate>Wed, 29 Feb 2012 15:30:00 +0000</pubDate><atom:updated>2012-05-05T13:57:19.558+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>ശാന്തേച്ചി പതിവ്രതയായിരുന്നു !</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-m_LUlTMjOTQ/T04QmTogKjI/AAAAAAAABCw/IPWFvBsu5Xw/s1600/Gavel.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="254" src="http://2.bp.blogspot.com/-m_LUlTMjOTQ/T04QmTogKjI/AAAAAAAABCw/IPWFvBsu5Xw/s320/Gavel.gif" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;രണ്ടാമത്തെ കൊച്ച് ചിന്നുമോളുടെ ഹാപ്പി ബേത്ത്‌ മുതലാണ് മാധവേട്ടന് ഭാര്യ ശാന്തേച്ചിയുടെ 916 കാരറ്റ് പ്യൂരിറ്റിയെപ്പറ്റി ഡൌട്ട് തോന്നിത്തുടങ്ങിയത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ശാന്തേച്ചിയുടെ ഫിസിക്കൽ അപ്പിയറൻസ് കണ്ടാൽ ജൈവവളം മാത്രം ചേർത്ത നാടൻ നേന്ത്രവാഴക്കുല പോലെയും മാധവേട്ടനെ വയൽക്കരയിലെ തെങ്ങും പോലെയുണ്ടാകും.&amp;nbsp; അത്രക്ക് നല്ല മാച്ചായത് കൊണ്ട് എല്ലാ ആണുങ്ങളേയും പോലെ ഭാര്യയുടെ സൌന്ദര്യത്തിൽ അഭിമാനിയും മറ്റുള്ളവർ അത് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യത്തിൽ 24 അവർ അലർട്ടുമായിരുന്നെങ്കിലും &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സെക്കന്റ് ഡെലിവറി വരെ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ശാന്തേച്ചിയുടെ പാതിവ്രത്യത്തിൽ&amp;nbsp; യാതൊരു ഡൌട്ടും ഉണ്ടായിരുന്നില്ല.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ബേസിക്കലി പിതൃത്വ സംബന്ധമായ എല്ലാ സംശയങ്ങളും തുടങ്ങുന്നത് വർണ്ണവിവേചനം സംബന്ധിച്ചായിരിക്കുമല്ലോ.&amp;nbsp; മാധവേട്ടൻ ടാറിൻ കറുപ്പും ശാന്തേച്ചി എള്ളിൻ കറുപ്പും മകൻ വിഷ്ണു അവരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ്റ്റാറ്റുമാണെങ്കിൽ ചിന്നുമോൾ മേഘക്കൂട്ടത്തിന്നിടയിലെ പൂർണ്ണ ചന്ദ്രിക പോലെയും.&amp;nbsp; ആ കളർ ചേഞ്ചിൽ മാധവേട്ടൻ ഡൌട്ട് അറ്റ് ഫസ്റ്റ് സൈറ്റ് ആയിപ്പോയി.&amp;nbsp; പിന്നങ്ങോട്ട് മോൾ വളരുന്നതനുസരിച്ച് കണ്ണ്, മൂക്ക്, പുരികം, ചെവി, മുടി, കൈ, കാൽ, നഖം ഇതൊക്കെ ഒത്ത് നോക്കി തന്നെപ്പോലെയല്ലെന്ന് പിറുപിറുക്കാൻ തുടങ്ങി.&amp;nbsp; ഓരോ ദിവസവും കുറ്റപ്പെടുത്തലും വഴക്കും വാക്കുതർക്കവും ഏറ്റുപിടിയുമായി ജകപൊക.&amp;nbsp; മാധവേട്ടന്റെ സ്നേഹം മുഴുവൻ പിന്നെ വിഷ്ണുവിനോടായിരുന്നു.&amp;nbsp; മോളെ എടുക്കില്ല, കരയുന്നുണ്ടെങ്കിൽ തിരിഞ്ഞ് നോക്കില്ല, മിഠായി വാങ്ങിക്കൊടുക്കില്ല, അസുഖം വന്നാൽ ഡോൿടറെ പോലും കാണിക്കില്ല.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആയിടക്ക് ശാന്തേച്ചിയുടെ ഗൾഫിലുള്ള അനിയൻ പെങ്ങളെ ഇടക്ക് വിളിച്ചോണ്ടിരിക്കാൻ എന്നും പറഞ്ഞ് ഒരു മൊബൈൽ ഫോണും കൊണ്ടു കൊടുത്തു. &amp;nbsp;അവനൊരു ആനപ്പൊട്ടനായിരിക്കണം,&amp;nbsp; ആരുടെയെങ്കിലും പെങ്ങളെ വിളിക്കുക എന്നല്ലാണ്ട് കോമൺ‌സെൻസുള്ളവൻ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇന്നത്തെ കാലത്ത് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സ്വന്തം പെങ്ങളെ വിളിച്ച് ടൈം വേസ്റ്റാക്കുമോ. ഏതായാലും മൊബൈൽ കൂടി ആയപ്പോൾ സംശയത്തിന്റെ കാര്യത്തിൽ മാധവേട്ടൻ സമ്പൂർണ്ണ സാക്ഷരനായി.&amp;nbsp; ഇന്നത്തെ കാലത്ത് സംശയ രോഗം ഉള്ളൊരാളുടെ ഭാര്യക്ക് മൊബൈൽ കിട്ടുകയെന്നത് വയറിളക്കമുള്ളവന് തുമ്മൽ പിടിപെട്ടത് പോലെയാണല്ലോ.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ശാന്തേച്ചിക്ക് കാൾ വന്നാ ഓടിപ്പോയി എടുക്കുക, മിസ്സ് കാൾ വന്നാ തിരിച്ച് വിളിച്ച് വിളിച്ചവന്റെ മാതാപിതാക്കളുടെ ക്ഷേമാന്വേഷണം നടത്തുക, ആഫീസിൽ നിന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ച് എൻ‌ഗേജാവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക, ഓരോ ദിവസവും കാൾ ഡീറ്റെയിൽ‌സ് നോക്കുക, സേവ് ചെയ്യാത്ത നമ്പർ ഉണ്ടെങ്കിൽ അതാരാ എന്തിനു വിളിച്ചു എന്ന് ചോദിക്കുക, തുടങ്ങി സർവ്വത്ര സംശയം.&amp;nbsp; അത് മൂത്ത് മൂത്ത് പിരിവുകാരനും, പാൽക്കാരനും, പത്രക്കാരനും, കേബിളുകാരനും, ഗ്യാസുകാരനും ആ വീട്ടിന്നടുത്തൂടെ പോലും പോകാൻ പറ്റാണ്ടായി.&amp;nbsp; മൂപ്പരുടെ ഭാഗ്യത്തിന് അവിടെ ഫേസ്ബുക്കോ, പ്ലസ്സോ, ബ്ലോഗോ, ഓർക്കൂട്ടോ ഉണ്ടായിരുന്നില്ല.&amp;nbsp; ഉണ്ടെങ്കിൽ പാവം കൺ‌ട്രോൾ കിട്ടാതെ തട്ടിപ്പോയേനേ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആസ് യൂഷ്വൽ എല്ലാ ഭാര്യമാരെയും പോലെ മാധവേട്ടൻ പറയുന്നതിനു കൌണ്ടർ പറഞ്ഞ് അടി കൂടുമെങ്കിലും കുറേ നാൾ കഴിയുമ്പോൾ ഇതൊരു കോൾഡ് വാർ ആയി കെട്ടടങ്ങുമെന്ന് കരുതി ശാന്തേച്ചി സമാധാനിച്ചെങ്കിലും പ്രശ്നങ്ങൾ കൂടുന്നതല്ലാതെ ഒരിഞ്ച് പോയിറ്റ്, അരയിഞ്ച് പോലും കുറഞ്ഞില്ല.&amp;nbsp; ക്ഷമിക്കുന്നതിന്റെ ബൌണ്ടറി റോപ്പും പരസ്യപ്പലകയും കഴിഞ്ഞപ്പോൾ ശാന്തേച്ചി അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും കണ്ട് സംഭവ വികാസങ്ങൾ അറിയിക്കുകയും ഈ പ്രശ്നത്തിൽ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ ഇടപെടേണ്ടി വരില്ലെന്ന് പറഞ്ഞു.&amp;nbsp; അതോടെ കുടുംബത്തിനകത്തെ പ്രശ്നങ്ങൾ നീ നാട്ടിലറിയിച്ച് നാണക്കേടാക്കിയില്ലേ എന്ന് പറഞ്ഞ് അഭിമാൻ മാധവേട്ടൻ ശാന്തേച്ചിയെ എടുത്തിട്ട് പെരുമാറി.&amp;nbsp; അവർ വലിയവായിൽ നിലവിളിച്ചു കൊണ്ട് ചിന്നുമോളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് ഓട്ടോ പിടിച്ചു (ബജാജ്, പെട്രോൾ).&amp;nbsp; വിഷ്ണുവിനെ കൂട്ടാൻ ആവത് ശ്രമിച്ചെങ്കിലും മാധവേട്ടൻ സമ്മതിച്ചില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ ശാന്തമ്മച്ചേച്ചിയുടെ ദുരവസ്ഥ ആഭ്യന്തര പ്രശ്നമെന്നതിൽ നിന്നും ഒരു അന്താരാഷ്ട്ര വിഷയമായി മാറിയെന്ന് മനസ്സിലാക്കിയ അവരുടെ അച്ഛൻ ബന്ധുക്കളെ വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞു.&amp;nbsp; മധ്യസ്ഥത്തിന് വന്നവരോട് മാധവേട്ടൻ ഒന്നേ പറഞ്ഞുള്ളൂ.&amp;nbsp; മകനെ എനിക്കു വേണം, അവളുടെ മോളെ എനിക്ക് വേണ്ട, ബന്ധം പിരിയാനല്ല ഒടിയാനും തയ്യാറാണ്, ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരണ്ടാ ഞാൻ ഡൈവോഴ്സ് കേസ് കൊടുക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് ഇടനിലക്കാരെ അപമാനിച്ച് മടക്കി.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അവർ ഇറങ്ങിയ ഉടനെ മാധവേട്ടൻ തന്റെ പഴയ ക്ലാസ്സ്‌മേറ്റായ സദാനന്ദൻ വക്കീലിന്റെയടുത്ത് പോയി ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യാൻ പറഞ്ഞു.&amp;nbsp; അണ്ടിയാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന തർക്കമുണ്ടായാൽ പോലും അതിന്റെ വക്കാലത്ത് എടുത്ത് ഫീസ് കൃത്യമായി സംഘടിപ്പിക്കുന്നയാളായിരുന്നു പ്രസ്തുത വക്കീൽ.&amp;nbsp; എല്ലാ തോറ്റമ്പി വക്കീലന്മാരെയും പോലെ അയാളും കേസു ജയിക്കും എന്നതിനു 101% ഗാരന്റി പറയുകയും ഒപ്പം താൻ മുമ്പ് വാദിച്ച കേസുകളുടെ റഫറന്‍സ് നിരത്തുകയും ചെയ്തു. &amp;nbsp;ഒരു കുടുംബം തകർന്നാലെന്താ തന്റെ കുടുംബം രക്ഷപ്പെടുമെന്ന പോളിസിക്കാരനായ അങ്ങേർ കോം‌പ്രമൈസാക്കാൻ പോലും നോക്കാതെ നോട്ടീസ് റെഡിയാക്കി.&amp;nbsp;&amp;nbsp; ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലല്ലേ ഈ കേസ് കൊടുക്കേണ്ടതെന്നൊരു ഡൌട്ട് മാധവേട്ടന്റെ മനസ്സിൽ ഉദിച്ചപ്പോൾ തലയിണക്ക് പകരം വെക്കുന്ന മരക്കുട്ട പോലത്തെ പുസ്തകം മറിച്ച് നോക്കി സദാനന്ദൻ വക്കീൽ അല്ലെന്ന് കൺ‌‌ഫേം ചെയ്തു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അപ്രകാരത്തിങ്കൽ, തന്റെ ഭാര്യയായ ശാന്തയെന്ന ഫെമിനയുടെ സ്വഭാവം തീരെ ശരിയല്ലെന്നും റൂട്ട് മാറിയ വാക്കിങ്ങുകാരിയാണെന്നും അവർക്ക് ഹൃദയവും ടൈമും പാസ്സ് ചെയ്യാൻ വേറാരോ ഉണ്ടെന്നും ഞാൻ അവളുടേതെന്നും അവൾ എന്റേത് കൂടിയെന്നും പറയുന്ന മക്കൾ രണ്ടും യഥാർത്ഥത്തിൽ എന്റേതല്ലെന്നും മറ്റാരുടേതോ ആണെന്നും ആ രക്തത്തിൽ എനിക്ക് പങ്കില്ലെന്നും തെളിയിക്കാൻ ഒരു ഡി.എൻ.എ.ടെസ്റ്റ് നടത്തി വിവാഹമോചനം തരണമെന്നും കോടതിയിൽ ഹരജി നൽകി. &amp;nbsp;ജീവനാംശം കൊടുക്കാതിരിക്കാനും ഭാവിയിൽ അലിഗേഷൻസ് ഇല്ലാതിരിക്കാനും വിഷ്ണുവിന്റെ പരിശോധന കൂടി നടത്തണമെന്ന അപേക്ഷ സദാനന്ദൻ വക്കീൽ സ്‌പെഷ്യലായി ഉൾപ്പെടുത്തി. മൂപ്പർക്ക് കാഞ്ഞ ബുദ്ധിയാണല്ലോ. &amp;nbsp; നോട്ടീസ് കിട്ടിയപ്പോൾ, അത്രക്ക് സംശയമുള്ളവനാണെങ്കിൽ പോട്ടെ, എന്റെ മോൾക്ക് ഒരു സർട്ടിഫിക്കറ്റിന്റെ ഉറപ്പിൽ അങ്ങനെ ഒരു ബന്ധം വേണ്ടേ വേണ്ട എന്ന് ശാന്തമ്മേച്ചിയുടെ അച്ഛൻ കട്ട് ആന്റ് ഡ്രൈ ആയി പറഞ്ഞെങ്കിലും ഏതൊരു മഹിളാമണിക്കും മൂല്യവത്തായ മണിയായ പാതിവ്രത്യത്തിനെ ചൊല്ലിയുള്ള അപമാനം ശാന്തേച്ചിക്ക് സഹിക്കാനായില്ല.&amp;nbsp; അവർ എഴുന്നേറ്റ് നിന്ന് ചിന്നുമോളുടെ തലയിൽ വിരലുകളോടിച്ച് പറഞ്ഞു. “അച്ഛാ, അഗ്നിശുദ്ധി തെളിയിച്ച സീതാദേവിയെപ്പോലെ അയാളുടെ മുന്നിൽ ഞാൻ എന്റെ പാതിവ്രത്യം തെളിയിക്കും.. അച്ഛൻ അതിന് സമ്മതിക്കണം..”&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആ ഡയലോഗ് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കലാമണ്ഡലം വനജേടത്തിയുടെ നൃത്ത സംഗീത നാടകത്തിലായിരുന്നെങ്കിൽ&amp;nbsp; അവരുടെ തലയിൽ അപ്പോൾ അന്തരീക്ഷത്തിൽ നിന്നും ഫ്ലവേഴ്സ് വീഴേണ്ടതായിരുന്നു.&amp;nbsp; പകരം തട്ടിൻ പുറത്ത് നിന്നും കുറച്ച് ഇല്ല്‌ട്ടക്കരി വീണു.&amp;nbsp; കാലത്തിനൊത്ത മാറ്റം, അല്ലാണ്ട് ആ സീനിന് ബോറുകേടൊന്നുമില്ലായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ശാന്തേച്ചി ഡി.എൻ.എ.ടെസ്റ്റിന് സമ്മതപത്രം നൽകിയതും കാര്യങ്ങൾ പിന്നെ പതിവ് ഇന്ത്യൻ കോടതി ശൈലിയിൽ കേസ്, ഹീയറിങ്ങ്, കൌൺസലിങ്ങ് അങ്ങനെ മുറക്ക് നടന്നു.&amp;nbsp; കോടതിയിലും ഹൈദരാബാദിൽ ടെസ്റ്റിന് പോയപ്പോഴുമായി പലതവണ കണ്ടുമുട്ടിയെങ്കിലും ഒരക്ഷരം കക്ഷികൾ തമ്മിൽ മിണ്ടിയില്ല.&amp;nbsp; വിഷ്ണുവിനാണെങ്കിൽ പാർട്ടി പിളരുമ്പോൾ ഭരണ കക്ഷിക്കൊപ്പം നിൽക്കുന്ന എം.എൽ.എ.യെ പോലെ നല്ല കോളായിരുന്നു.&amp;nbsp; മാധവേട്ടൻ അവന്റെ മുഖ്യതാൽ‌പ്പര്യങ്ങളായ പഠിക്കാതിരിക്കൽ സിനിമ കണ്ടുകൊണ്ടിരിക്കൽ ഏഴ് അപ്പ്, ഐസ്ക്രീം, ബിരിയാണി എന്നീ വസ്തുവകകൾ കഴിച്ചു കൊണ്ടിരിക്കൽ എന്നിവ സന്തോഷപൂർവ്വം ചെയ്തു. &amp;nbsp;അവനെ എന്നും പുറത്ത് കൊണ്ട് പോകും, മാറുന്ന മാറുന്ന സിനിമ കാണിക്കും, പുതിയ കുപ്പായം, കളിപ്പാട്ടം, സൈക്കിൾ എന്ന് വേണ്ട പറയുന്നതെന്തും വാങ്ങിക്കൊടുത്ത് പുന്നാരിച്ച് കൊണ്ട് നടന്നു.&amp;nbsp; കൊടുത്തില്ലെങ്കിൽ അവൻ അമ്മേ കാണണേന്നും പറഞ്ഞ് കരയും.&amp;nbsp; അങ്ങനെ തിരികെ കൊണ്ടാക്കേണ്ടി വന്നാപ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.&amp;nbsp; അത് കൊണ്ട് ചെക്കൻ പറഞ്ഞതെല്ലാം അനുസരിച്ചു.&amp;nbsp; എല്ലാം കൂടി എൿസ്ട്രാക്റ്റ് ഫയലാക്കി പറഞ്ഞാൽ ലീഗിന്റെ അഞ്ചാം‌മന്ത്രി ട്യൂണിനനുസരിച്ച് പാടുന്ന സീയെമ്മിനെ പോലെയായി മാധവേട്ടൻ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ടെസ്റ്റിന്റെ വിധി വരുന്ന ദിവസം കോടതിയിലേക്ക് പോകാൻ എല്ലാവർക്കും വലിയ ആകാംക്ഷയായിരുന്നു.&amp;nbsp;&amp;nbsp; സ്ഥിരമായി ടി.വിയിലെ ന്യൂസവർ പൈങ്കിളി ചര്‍ച്ചകൾ പരസ്യമടക്കം കാണുന്നതിനാൽ കേസ് ജയിച്ചാൽ എന്തു പറയണം എന്നൊക്കെ പ്രിപ്പയേഡായിരുന്നു.&amp;nbsp; വിധി എതിരായിരുന്നാൽ സ്വന്തം വീട്ടിലും നാട്ടിലും അപമാനിതയാകുമല്ലോ എന്നോർത്ത് ടെൻഷനടിച്ച് നിക്കുകയായിരുന്നു ശാന്തേച്ചി.&amp;nbsp; ഈ കേസും കൂടി തോറ്റാൽ അരി വാങ്ങാൻ വക്കീൽ പണി വിട്ട് വല്ല പൂഴിവണ്ടിക്കും എസ്‌കോർട്ട് പോകേണ്ടി വരുമെന്നായിരുന്നു സദാനന്ദൻ വക്കീലിന്റെ മനസ്സിൽ.&amp;nbsp; അമ്മാതിരി കരിയർ റെക്കോർ‌ഡായിരുന്നു ചങ്ങാതിക്ക്. &amp;nbsp;ഇതിലൊന്നും പ്രത്യേകിച്ച് യാതോരു കാര്യവുമില്ലെങ്കിലും ഡി.എൻ.എ. ടെസ്റ്റായത് കൊണ്ട് ഇക്കിളി കഥകൾ എന്തെങ്കിലും ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് കണ്ടമാനം മലയാളികളും തടിച്ചു കൂടി.&amp;nbsp; ടെസ്റ്റിൽ അച്ഛൻ വേറെയാളാണെന്നെങ്ങാനും വിധിച്ചാൽ അത് ആരായിരിക്കും, എപ്പോഴായിരിക്കും, എങ്ങനെ ആയിരിക്കും, എത്ര വട്ടം ആയിരിക്കും, എവിടെ വെച്ചായിരിക്കും, ശോ.. അദ് എന്തൊരു ഇദ് ആയിരിക്കും..! എന്നൊക്കെ ആലോചിച്ച് നീർവാണമടിക്കാനായ് അവരൊക്കെ കാത്തു നിന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സ്തുത്യർഹ സേവനത്തിന് അംഗീകാരപ്പൂച്ചെണ്ടുകൾ പ്രതീക്ഷിച്ച് സദാനന്ദൻ വക്കീൽ&lt;/span&gt;&lt;span style="font-size: 10pt;"&gt;..!&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വഞ്ചിക്കപ്പെടുന്ന ആണുങ്ങളുടെ മാനം കാക്കാൻ പോരാടുന്ന മാധവേട്ടൻ.&lt;/span&gt;&lt;span style="font-size: 10pt;"&gt;..!!&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പാതിവ്രത്യത്തിനു നേരെയുള്ള ഭർത്താവെന്ന സാമ്രാജ്യത്വ അധിനിവേശ കൊടുങ്കാറ്റിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിഷേധ ജ്വാലാമുഖിയായ് ശാന്തേച്ചി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;.!!!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എല്ലാവരും എന്തായിരിക്കും വരാൻ പോകുന്നതെന്നോർത്ത് വെള്ളം പോലും ഇറക്കാതെ, സ്വരം വ്യഞ്ജനം ചില്ല് തുടങ്ങി ഒരക്ഷരം പോലും മിണ്ടാതെ, ഹാർട്ട് മെഷീന്റെ വർക്കിങ്ങ് സൌണ്ട് മാത്രം കേൾപ്പിച്ച് വിറയലോടെ നിന്നു.&amp;nbsp; അപ്പോൾ മജിസ്‌ട്രേറ്റ് വന്നു. ഗൾഫുകാരൻ പെട്ടി തുറക്കുന്നിടത്ത് ബന്ധുക്കൾ കൂടി നിൽക്കുന്നത് പോലെ ആളുകളൊക്കെ മുറിക്ക് ചുറ്റും പൊതിഞ്ഞു. &amp;nbsp;ഒരില പോയിറ്റ് തൂവൽ പോലും വീണാൽ കേൾക്കാവുന്നത്ര നിശബ്ദമായി.&amp;nbsp; സീൽ ചെയ്ത കവർ പൊട്ടിച്ച് മജിസ്‌ട്രേറ്റ് ടെസ്റ്റ് റിസൾറ്റ് വായിച്ചു. ഇന്ത്യ ലോകകപ്പിൽ ബ്രസീലിനെ ആറു ഗോളിനു തോൽ‌പ്പിച്ചെന്നത് പോലെ ആരും പ്രതീക്ഷിക്കാത്ത റിസൾറ്റായിരുന്നു അത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt;ലേറ്റസ്റ്റ് എഡിഷൻ ചിന്നുമോൾ മാധവേട്ടന്റെ മകൾ തന്നെ&lt;/span&gt;&lt;span style="color: black; font-size: 10pt;"&gt;…&lt;/span&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt;!!&amp;nbsp; അത് കേട്ട്&amp;nbsp; പൊന്നു പോലത്തെ&lt;/span&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt; ഭാര്യയെ വെറുതെ ഇത്രകാലം സംശയിച്ചല്ലോ എന്ന വിഷമത്തിൽ നല്ല ചമ്മലോടെ &lt;/span&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt;മാ‍ധവേട്ടൻ &lt;/span&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt;ശാന്തേച്ചിയെ നോക്കി.&amp;nbsp; അവരാണെങ്കിൽ അന്തരാത്മാവിൽ ആവിർഭവിച്ച ആനന്ദബിന്ദുക്കളുടെ ആന്ദോളനവും ഹൃദയത്തിലുണ്ടായ&amp;nbsp; അഭിമാന ദുന്ദുഭിയും ആരെയും കാട്ടാതെ പുതുതായി ഒന്നുമുണ്ടായില്ലെന്ന മട്ടിൽ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു.&amp;nbsp; സദാനന്ദൻ വക്കീൽ ഒരു കുടുംബം പിരിക്കാൻ പറ്റാത്ത നിരാശയിൽ ഇനിയുള്ള കാലം പൂഴിവണ്ടിക്ക് എസ്‌കോർട്ട് പോയി ജീവിക്കാമെന്ന് ഉറപ്പിച്ചു. നിലം കുഴിച്ച് താഴേക്ക് പോകാൻ ഒരു മെഷീൻ കൊണ്ടരായിരുന്നു എന്ന് മാധവേട്ടന്&amp;nbsp; തോന്നി.&amp;nbsp; എല്ലാ കണ്ണുകളും റിപ്പബ്ലിക് ഡേ പരേഡിനു ഗവർണറെ നോക്കുന്ന പട്ടാളക്കാരെ പോലെ ശാന്തേച്ചിയിലേക്ക് നീളുമ്പോൾ മജിസ്‌ട്രേറ്റ് അടുത്ത റിസൾറ്റ് വായിച്ചു.&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt;ഫസ്റ്റ് എഡീഷൻ&lt;/span&gt;&lt;span style="color: #990000; font-family: AnjaliOldLipi; font-size: 10pt;"&gt; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വിഷ്ണുവിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് മാധവേട്ടനല്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;!!!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: 10pt;"&gt;അത് കേട്ട് മാധവേട്ടൻ ചാനലുകാരുടെ ഓ.ബി.വാനിന്റെ ആന്റിന പോലെ തല ഉയർത്തി വായ പൊളിച്ച് ശാന്തേച്ചിയെ നോക്കി സ്റ്റക്കായി നിന്നു...&amp;nbsp;&amp;nbsp;മനസ്സിന്റെ കോടതിയിൽ ഇനി എടുക്കില്ലെന്നു പറഞ്ഞ് മടക്കിയ പഴയൊരു കേസ് വീണ്ടും പൊന്തി വന്നതറിഞ്ഞ്&amp;nbsp;ശാന്തേച്ചിയുടെ ഹാർട്ടിന്റെ മെയിൻ സെക്ഷനും അതേ സമയം സ്റ്റക്കായി...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വിധി കേൾക്കാൻ വന്നഏതോ നാട്ടുകാരൻ പതുക്കെ പറഞ്ഞു. “ശാന്തേച്ചി&amp;nbsp;പതിവ്രതയായിരുന്നു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;.. പാതി&amp;nbsp;&lt;span style="color: #990000;"&gt; &lt;/span&gt;വ്രത&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;!!!“ &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-3810742880117497728?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2012/02/blog-post_29.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-m_LUlTMjOTQ/T04QmTogKjI/AAAAAAAABCw/IPWFvBsu5Xw/s72-c/Gavel.gif' height='72' width='72'/><thr:total>116</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-6222946006947496740</guid><pubDate>Tue, 21 Feb 2012 10:33:00 +0000</pubDate><atom:updated>2012-02-24T15:04:56.871+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>ഉച്ചാര</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-YUoLbrzLeFk/T0NcDye8F0I/AAAAAAAABBA/gYmdGufN5io/s1600/girl.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-YUoLbrzLeFk/T0NcDye8F0I/AAAAAAAABBA/gYmdGufN5io/s320/girl.jpg" width="310" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കൂർത്ത നഖങ്ങൾ മറച്ച് പിടിച്ച്, ചോരക്കണ്ണുകൾ തുറിച്ച് കാട്ടാതെ, നിശബ്ദനായി, ക്രൂരമായൊരു ലക്ഷ്യം മനസ്സിലിട്ട് കാറ്റ് ശ്രീക്കുട്ടിയുടെ ബസ്സിറങ്ങിയത് മുതൽ കൂടെ തന്നെയുണ്ടായിരുന്നു.&amp;nbsp; എവിടെയും ഏത് സമയത്തും കാണാമെന്നതും ഇപ്പോ കണ്ടിടത്ത് പിന്നെ കാണാണ്ടാവുമെന്നതും കൊണ്ടായിരിക്കും അയാൾക്ക് കാറ്റ് എന്ന പേരു പതിഞ്ഞത്.&amp;nbsp; ശ്രീക്കുട്ടി ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടന്നപ്പോൾ കാറ്റും അവളുടെ പിറകെ പോകാൻ തുനിഞ്ഞു.&amp;nbsp; വഴിയിലൂടെ കുറച്ചാളുകൾ വരുന്നത് കടപ്പോൾ കാറ്റ് വഴി തിരിഞ്ഞ് പോയി.&lt;br /&gt;&lt;br /&gt;അടക്കിപ്പിടിച്ച വിതുമ്പലുമായി, ഒരു ചെറു മുനയാൽ പൊട്ടിച്ചിതറാവുന്ന സങ്കടവുമായി ശ്രീക്കുട്ടി വീട്ടിലേക്കോടി കയറി. വെയിൽ കൊണ്ട് മുഖം കരുവാളിച്ചിരുന്നു, മിഴിയിതളുകളിൽ തോരാമഴക്കൂട്ടം.&amp;nbsp; യാത്രാക്ഷീണം കൊണ്ട് തളർന്നിരുന്നു.&amp;nbsp; വന്നയുടനെ പുസ്തകക്കെട്ട് എവിടെയോ വലിച്ചെറിഞ്ഞ് ബാത്‌റൂമിലേക്കോടി. &lt;br /&gt;&lt;br /&gt;“മോളെന്താ ഇന്ന് നേരത്തേ വന്നേ..?” കട്ടിലിൽ അനങ്ങാനാവാതെ കിടക്കുന്ന വൃദ്ധ ഒച്ചപ്പാട് കേട്ട് വിളിച്ചു ചോദിച്ചു.&amp;nbsp; മരുന്നിന്റെയും തൈലത്തിന്റെയും അസഹ്യമായ ദുർഗന്ധം അവർക്ക് ചുറ്റും നിറഞ്ഞിരുന്നു. യൂനിഫോം മാറ്റാതെ വൃദ്ധയുടെ അടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് ശ്രീദേവി മുറിയിലെ ദുർഗന്ധം പോലത്തെ മൌനത്തെ മറികടന്ന് കട്ടിലിലെ അർദ്ധപ്രാണനോട് മിണ്ടിത്തുടങ്ങി.&lt;br /&gt;&lt;br /&gt;സ്കൂൾ ബാത്‌റൂമിൽ വെച്ചാണ് നടുങ്ങി ഞെട്ടിവിറച്ചു കൊണ്ട് അവൾ ആ തീച്ചൂളയിലേക്ക് എറിയപ്പെട്ടത്.&amp;nbsp; സഹപാഠികളാൽ ടീച്ചറുടെ അടുത്തേക്ക് കുറ്റവാളിയെപ്പോലെ ആനയിക്കപ്പെടുമ്പോൾ ഭയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് അവളറിയുകയായിരുന്നു. &amp;nbsp;തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഒട്ടും അറിയാതിരുന്ന കാര്യങ്ങളിൽ എറിയപ്പെടേണ്ടി വന്നതിന്റെ അസ്വസ്ഥതകൾ കുറച്ചായിരുന്നില്ല.&amp;nbsp; കൂട്ടുകാരികളുടെ കളിയാക്കലുകൾ വലിയ പാപമെന്തോ സംഭവിച്ചെന്ന് തോന്നിപ്പിച്ചു.&amp;nbsp; കുറച്ച് സാന്ത്വന വാക്കുകളുമായി ടീച്ചർ അവളെ വീട്ടിലേക്കയച്ചു. &lt;br /&gt;&lt;br /&gt;മെലിഞ്ഞ് വിറകു കൊള്ളി പോലത്തെ കൈ കൊണ്ട് ശ്രീദേവിയുടെ കൈയ്യിൽ വിരലോടിച്ച് ചീയ്യേയിയമ്മ ചെറുമകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;“ഈ കുട്ടിക്കെന്തെങ്കിലും പറഞ്ഞ് കൊടുക്കാൻ ഈട ആരുല്ലല്ലാ എന്റെ മുത്തപ്പാ..”&amp;nbsp; ശയ്യാവലംബിയായ ആ വൃദ്ധ നിറഞ്ഞകണ്ഠങ്ങളോടും കണ്ണുനീർ പൊഴിച്ചു കൊണ്ടും പതം‌പൊറുക്കി കരയാൻ തുടങ്ങി.&amp;nbsp; അവളുടെ കണ്ണുകളും അതിനോട് ചേർന്നു.&lt;br /&gt;&lt;br /&gt;“നിന്റെയമ്മ വരട്ടെ, മോള് പേടിക്കണ്ട, കരയല്ല മോളേ.. മോള് ബെല്യ പെണ്ണായി.. അതോണ്ടാ അങ്ങനെ ഇണ്ടായേ..”&lt;br /&gt;&lt;br /&gt;ആവശ്യമില്ലാത്തൊരു നീരുറവയുടെ ഒഴുക്ക് ഉള്ളിലൂടറിഞ്ഞ് അവൾ അസ്വസ്ഥയായി. ആരോടെങ്കിലും പറയാതെ വയ്യെന്ന അവസ്ഥയിൽ ഒറ്റപ്പെടലിന്റെ വേദനയും അറിയുകയായിരുന്നു. അമ്മ ടൈം ടേബിളനുസരിച്ച് മണി അടിക്കുന്നൊരു അലാറമാണ്. ടിഫിൻ കഴിച്ചോ, കുളിച്ചോ, ട്യൂഷനു പോയില്ലേ എന്നൊക്കെ സമയാസമയത്ത് ഓർമ്മിപ്പിക്കാനുള്ള വസ്തു. &amp;nbsp;അമ്മ വന്നിട്ടെന്തു പറണം എന്നുമവൾക്കറിയില്ല.&lt;br /&gt;&lt;br /&gt;വൈകുന്നേരമായപ്പോൾ അമ്മ ആഫീസ് വിട്ട് വന്നു.&amp;nbsp;അടക്കിപ്പിടിച്ചൊരു വിതുമ്പലിന്റെ തള്ളലിൽ&amp;nbsp; അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.&amp;nbsp; ചീയ്യേയിയമ്മ അവിടെ കിടന്ന് ഓരോന്ന് പറയാൻ തുടങ്ങി.&amp;nbsp; അവരതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി ഡ്രെസ്സ് മാറ്റിയ ശേഷം ശ്രീക്കുട്ടിയെ വിളിച്ച് ബാഗിൽ നിന്നുമൊരു നാപ്‌കിൻ പാഡ് എടുത്ത് അവൾക്ക് കൊടുത്തു.&amp;nbsp; “സ്കൂളിലെ കൌൺസലിങ്ങ് ടീച്ചർ പറഞ്ഞ് തന്നിട്ടില്ലേ.. അത് പോലെ ചെയ്താ മതി..” &amp;nbsp;ശേഷം കിച്ചനിലേക്ക് പോയി മൊബൈലെടുത്ത് നൈറ്റിക്കുള്ളിൽ വെച്ച് ഇയർ ഫോണെടുത്ത് ചെവിയിൽ കടത്തി സംസാരിച്ചു കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.&amp;nbsp; അമ്മ വേറൊരു ആളാകുന്നതും സംഭാഷണങ്ങളിൽ പൂത്തുലയുന്നതും ഫോൺ വിളികൾ നടക്കുന്ന നേരങ്ങളിൽ മാത്രമാണ്.&amp;nbsp; അടുത്ത കാലത്തായി അത് മാത്രമാണ് അമ്മയുടെ ജീവിതം.&amp;nbsp; അവർ ചെയ്യുന്നതും നോക്കി തികച്ചും യാന്ത്രികമായിരിക്കുമ്പോൾ താൻ വലുതാവേണ്ടിയിരുന്നില്ലെന്നു മാത്രം അവൾ ഓർത്തു.&amp;nbsp; ചിയ്യേയിയമ്മ മാത്രം ആ ദിവത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടു. &amp;nbsp;ഇതിങ്ങനെയൊന്നുമല്ല വേണ്ടിയിരുന്നതെന്ന് പരാതിപറഞ്ഞു, ആരും കേൾക്കാനില്ലാത്ത അവരുടെ വിലാപങ്ങൾ ചുമരുകൾ ഏറ്റെടുത്തു. &amp;nbsp;തണുപ്പുള്ള ആ രാത്രി പരിചയമില്ലാത്ത&amp;nbsp; ചില വികാരങ്ങൾ കൂടി ശ്രീക്കുട്ടി അറിയാൻ തുടങ്ങി. &amp;nbsp;എന്തിനോ ആഗ്രഹിക്കുന്ന മനസ്സ്. നിറമുള്ള ചില സ്വപ്നങ്ങൾ.. സപ്തവർണ്ണങ്ങളുള്ള പൂക്കളും അവാച്യമായ സുഗന്ധവും..&lt;br /&gt;&lt;br /&gt;തൊട്ടടുത്ത ദിവസം പകൽ.&amp;nbsp; അന്ന് കാവിലെ തെയ്യമായിരുന്നു. കുരുത്തോലകളാൽ അലങ്കരിച്ച കാവും പരിസരവും ആളുകളെക്കൊണ്ടും വാണിഭചന്തകളെക്കൊണ്ടും നിറഞ്ഞിരുന്നു.&amp;nbsp; ദ്രുതതാളത്തിൽ വാളും ചിലമ്പുമായി തെയ്യം ഉറഞ്ഞാടി.&amp;nbsp; ശ്രീക്കുട്ടി മുറിയിൽ അച്ചമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;“ഇതെന്ത് തെയ്യാ അമ്മമ്മേ കാവിൽ ?”&lt;br /&gt;&lt;br /&gt;“അദ് ഉച്ചാരത്തെയ്യാ.. പണ്ട് എന്റെയൊക്കെ ചെറുപ്പത്തില് രണ്ടാം വെള കയിഞ്ഞ് വയലും പറമ്പുമൊക്കെ മൂന്ന് ദെവസം കൈക്കോട്ടും മാച്ചിയും തൊടാണ്ട് നിക്കും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; കൊത്തലും കെളക്കലും ഒന്നുല്ല.. അകോം മിറ്റോം വരെ മാച്ചി കൊണ്ട് തൊടീക്കൂല.. വെള്ളമെട്ത്ത് വെച്ച് കെരണ്ട് വരെ ഓലകൊണ്ട് മൂടി ബെക്കും.. കൈക്കോട്ടും ബായ്ക്കോട്ടും നേങ്ങോലുമെല്ലാം നെലം തൊടാണ്ട് വെക്കും.. മൂന്നാമത്തെ ദിവസം കാവിൽ തെയ്യം കെട്ടിക്കീഞ്ഞിറ്റേ പിന്നെ കൃഷിപ്പണി തുടങ്ങൂ.. അതൊക്കെ പണ്ടല്ലേ, ഇപ്പോ തെയ്യം മാത്രമുണ്ട്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ബാക്കിയൊക്കെ പോയില്ലേ..”&lt;br /&gt;&lt;br /&gt;കൂട്ടുകാരികളൊക്കെ കാവിൽ വളയും പൊട്ടും കൺ‌മഷിയുമൊക്കെ വാങ്ങി നടക്കുകയായിരിക്കും.&amp;nbsp; ഇനി എന്നത്തേയും പോലെ കാവിൽ പോകാൻ പറ്റില്ലല്ലോ.&amp;nbsp; ഭൂമീ ദേവിയെപ്പോലെ താനും ഇപ്പോൾ ഉച്ചാര ആയി. &amp;nbsp;സമയത്തിന്റെ കരുണ അനുസരിച്ചായിരിക്കും ഇനി എല്ലാ സന്തോഷങ്ങളും.&amp;nbsp; തെയ്യത്തിന്റെ അട്ടഹാസവും ചെണ്ടയുടെ കൊട്ടലും മുഴങ്ങിക്കൊണ്ടിരുന്നു.&amp;nbsp; ചീയ്യേയ്യിയമ്മ ഓരോന്ന് അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.&amp;nbsp; കഥകൾ കേട്ട് അവൾ ഉറങ്ങിപ്പോയി. &lt;br /&gt;മൂത്ത മരങ്ങൾ പോലും വാടിത്തളർന്നു പോയ ആ നട്ടുച്ച വെയിലിൽ ചുവന്നു തുടുത്തൊരു കണ്ണ് അവളിലൂടെ ഇഴയുന്നുണ്ടായിരുന്ന. ആരാരുമറിയാതെ... &amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കാറ്റ്&amp;nbsp;പരിസരം നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി നിശബ്ദനായി വന്ന്&amp;nbsp; പതുക്കെ അവളെ കോരിയെടുത്ത് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി.&amp;nbsp; കറുത്ത് ബലിഷ്ഠവും പ്രാകൃതവുമായ ആ കൈകളിൽ കിടന്ന് പിടക്കാനോ ഒന്നു വിതുമ്പാനോ പോലുമാകാതെ അവൾ പിടഞ്ഞു.&amp;nbsp; അർദ്ധസുഷുപ്തിയിലായിരുന്ന ആ പിഞ്ചു ശരീരത്തിൽ അതിന്റെ ദൃംഷ്ടകളും നഖങ്ങളുമാഴ്ത്തി. &amp;nbsp; പേടിസ്വപ്നമാണോ സത്യമാണോ എന്നറിയാതെ സ്തംഭിച്ചു പോയ് അവളുടെ നെഞ്ചിടിപ്പ് പോലും അൽ‌പ്പ നേരം നിശ്ചലമായിരുന്നു.&amp;nbsp; പേടിയും ശാരീരിക വേദനകളും സഹിക്കാനാവാതെ അവൾ നിലവിളിക്കാനും കൈകാലിട്ടടിക്കാനും തൂടങ്ങി.&amp;nbsp; കള്ളും വിയർപ്പും കുളിക്കാത്തതിന്റെ ചൂരും എല്ലാം ചേർന്നൊരു വൃത്തികെട്ട മണം അയാൾക്കുണ്ടായിരുന്നു.&amp;nbsp; ഛർദ്ദിക്കാൻ തോന്നി വായ് തുറന്നപ്പോൾ പരുപരുത്ത കൈത്തലം കൊണ്ട് വായ് മൂടപ്പെട്ടു.&amp;nbsp; എത്രയോ ഇരട്ടി ഭാരക്കൂടുതൽ കൊണ്ട് എല്ലുകൾ നുറുങ്ങുന്നത് പോലെ.. വസ്ത്രങ്ങൾ പറിച്ചു കീറപ്പെട്ട് എല്ലാ പ്രതിരോധങ്ങളും ക്ഷയിച്ച്.. ബോധം നഷ്ടപ്പെട്ട്.. അവൾ നിശ്ചലമായി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എല്ലാം കണ്ട് അനങ്ങാൻ പറ്റാതെ കിടന്നിരുന്ന ചീയ്യേയിഅമ്മയുടെ ഭയാക്രാന്തമായ നിലവിളിയും നേർത്ത് നേർത്ത് നിലച്ചു.&lt;br /&gt;&lt;br /&gt;അകലെ കാവിൽ ചെണ്ടമേളങ്ങൾ നിലച്ചു, ഉച്ചാര തെയ്യം ആട്ടമവസാനിപ്പിച്ചു, ഭക്തർക്ക് മഞ്ഞക്കുറി കൊടുത്ത്, ആളുകൾ ചന്തയിൽ നിന്നും മൺ‌കലവും വെള്ളരിക്കയുമൊക്കെ വാങ്ങി വീടുകളിലേക്ക് പോയി. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വിശപ്പടങ്ങിയ കാറ്റും തിരിച്ചു പോയി.&lt;/span&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-6222946006947496740?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2012/02/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-YUoLbrzLeFk/T0NcDye8F0I/AAAAAAAABBA/gYmdGufN5io/s72-c/girl.jpg' height='72' width='72'/><thr:total>49</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-1482050509287538508</guid><pubDate>Sun, 15 Jan 2012 13:52:00 +0000</pubDate><atom:updated>2012-02-12T14:06:41.762+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>അഗദതന്ത്രം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-Y4hSph9S19Q/TxmUirDiDlI/AAAAAAAAA8A/ZBwMpsK--xU/s1600/baak.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="227" src="http://2.bp.blogspot.com/-Y4hSph9S19Q/TxmUirDiDlI/AAAAAAAAA8A/ZBwMpsK--xU/s320/baak.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;a href="http://2.bp.blogspot.com/-vZY7kI-OA6Q/Txg5NwbxCqI/AAAAAAAAA7w/rVqPPwdcW7Q/s1600/bak2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;u&gt;&lt;br /&gt;&lt;/u&gt;&lt;/a&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-hlZonpcC128/TxLZxFqIQUI/AAAAAAAAA6k/0tO-4iUunsg/s1600/back2.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;span style="font-size: large;"&gt;&lt;b&gt;ഇ&lt;/b&gt;&lt;/span&gt;ടതു കൈ ഞാലിയുടെ വളയിൽ പിടിച്ച് വലതു കൈപ്പത്തിയാൽ വെയിലിനെ പ്രതിരോധിച്ച് കരുവൻ വൈദ്യർ വയലിനെ പിളർന്ന് വരുന്ന വഴിയുടെ അറ്റത്തെ കാലിപ്പറമ്പിലേക്ക് നോക്കി.&amp;nbsp; ചാഞ്ഞ് തുടങ്ങുന്ന ഉച്ചവെയിലിൽ കുളിച്ച് കായച്ചിറ, പെരുമാച്ചേരി, കടൂർ, മുണ്ടേരി നിന്നുമെല്ലാമുള്ള വഴികൾ ഒന്നായി വയലിലേക്ക് ചേരുന്ന കോണിയിൽ ഒരു സംഘം ആളുകൾ പ്രത്യക്ഷപ്പെട്ടു.&amp;nbsp; അവരെ കണ്ടപ്പോൾ വൈദ്യർ “ഉം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” എന്ന് മൂളി മുണ്ട് അഴിച്ച് കുടഞ്ഞുടുത്ത് മുറ്റത്തൂടെ നടന്ന് തെക്ക് ഭാഗത്തെ കോട്ടത്തിന്റെ വാതിൽ തുറന്ന് അകത്ത് കയറി.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;  &lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കുറച്ച് കഴിഞ്ഞപ്പോൾ നാലു പേർ മരക്കസേരയിൽ ഒരാളെ എടുത്തു കൊണ്ട് വന്നു.&amp;nbsp; കസേരയിലുള്ളയാൾക്ക് ബോധമില്ല.&amp;nbsp; കസേര മുറ്റത്ത് വെച്ച് വന്നവർ നടുവ് നീർത്തു. മുന്നിൽ നടന്ന വഴികാട്ടിയായ അഞ്ചാമൻ “ബൈശ്യറേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ കോട്ടത്തിന്റെ വാതിൽ തുറന്ന് കത്തിച്ചു വെച്ച നിലവിളക്കുമെടുത്ത് വൈദ്യർ പുറത്ത് വന്നു.&amp;nbsp; “പാമ്പ് കടിച്ചതാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” എന്ന് പറഞ്ഞപ്പോൾ വൈദ്യർ കനത്ത മൂളലിൽ അത് പറഞ്ഞവനെ നിശബ്ദനാക്കി,&amp;nbsp; “ആ കോലായിലെ കട്ടിലിൽ കിടത്ത്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; വൈദ്യരുടെ മുഖ ഭാവത്തിലും ശബ്ദത്തിലെ ആജ്ഞാശക്തിയിലും പേടിച്ച അവർ ധൃതിയിൽ അനുസരിച്ചു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കടിയേറ്റയാൾക്ക് ഒരു പത്തറുപത് വയസ്സ് കാണും, കണ്ണോത്തെ പറമ്പിൽ തൈ തുറക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റതെത്രെ.&amp;nbsp; വൈദ്യർ ഒരു നിമിഷം രോഗിയെ നോക്കി, പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ച് കൈക്കുമ്പിളിലുണ്ടായിരുന്ന ചന്ദനം വെള്ളത്തിൽ അലിയിച്ച് വായിൽ ഇറ്റിച്ചു കൊടുത്തു.&amp;nbsp; കൺപോളകൾ പൊന്തിച്ച് വലതു കൈയ്യുടെ നാഡി പിടിച്ച് നോക്കി എന്നിട്ട് കോലായിയുടെ തൊട്ടുള്ള മുറിയിൽ ചെന്ന് ചില ഭരണികൾ എടുത്തു കൊണ്ടു വന്നു.&amp;nbsp; മുറിവാ വൃത്തിയാക്കി ഭരണിയിൽ നിന്നും ചില ഔഷധങ്ങൾ ശ്രദ്ധാപൂർവ്വം കലർത്തി കാരമുള്ളു കുത്തിയത് പോലത്തെ മുറിവിൽ വെച്ചമർത്തി.&amp;nbsp; എന്നിട്ടും അനക്കമില്ലെന്ന് കണ്ട്, വന്നവരോടായി “മുന്തിയ ഇനാ.. വേറെ പണി എടുക്കേണ്ടി വരും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഇയാൾ അനങ്ങാണ്ട് നോക്കണം, എണീറ്റാൽ പച്ചവെള്ളമല്ലാതെ ഒരു സാധനവും കൊടുക്കരുത്.. ഇപ്പോ വരാം..” എന്ന് പറഞ്ഞ് ഒരു രണ്ടാം മുണ്ടെടുത്ത് തോളത്തിട്ട് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി.&amp;nbsp; അതിന്നിടയ്ക്ക് വീട്ടിനുള്ളിൽ നോക്കി ഞാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് മറുപടിക്ക് നിൽക്കാതെ നടന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വൈദ്യർ പോയത് പാടിക്കുന്നിലേക്കായിരുന്നു.&amp;nbsp; അങ്ങിങ്ങ് പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും കാട്ടുമരങ്ങളും മാത്രമുള്ള ആൾതാമസമില്ലാത്ത വലിയൊരു മലയാണ് പാടിക്കുന്ന്.&amp;nbsp; കുന്നിന്റപ്പുറം അരിമ്പ്ര, മയ്യിൽ, നണിയൂർ എന്നീ സ്ഥലങ്ങളും പിന്നെ പറശ്ശിനിപ്പുഴയും.&amp;nbsp; വൈദ്യർക്ക് മാത്രം അറിയുന്ന ചില അപൂർവ്വ ഔഷധച്ചെടികൾ അവിടെയുണ്ട്.&amp;nbsp; വിജനമായ കുന്നിന്റെ മുകളിലേക്ക് കരുത്തുറ്റ കാലടികൾ നീട്ടി നടക്കുമ്പോൾ കോലായിൽ പുറപ്പാട് കാത്ത് കിടക്കുന്ന ജീവൻ മാത്രമായിരുന്നു ഉള്ളിൽ.&amp;nbsp; പകുതി കയറിയപ്പോൾ തലയിൽ വിറകുകെട്ടുമായി എള്ളിൻ കറുപ്പുള്ളൊരു ചെറുപ്പക്കാരി എതിരെ ഇറങ്ങി വന്നു.&amp;nbsp; രണ്ടുപാറക്കെട്ടുകൾക്കിടയിലുള്ള ഒരാൾക്ക് മാത്രമുള്ളൊരു ഇറക്കമായിരുന്നു അത്.&amp;nbsp; അതിനാൽ രണ്ടു പേരും ആരാദ്യം എന്ന സന്ദേഹത്തിൽ നിന്നു.&amp;nbsp; മുട്ടിന്റെ അൽ‌പ്പം താഴെ ഇറക്കമുള്ളൊരു ലുങ്കിയും വെളുപ്പിൽ കറുപ്പ് പുള്ളികളുള്ളൊരു ബ്ലൌസുമാണ് അവൾ ഉടുത്തിരിക്കുന്നത്.&amp;nbsp; കറുത്തതെങ്കിലും എന്തോ പ്രത്യേകതകളുള്ള മുഖം, വിടർന്ന് വലിയ കണ്ണുകൾ, നെടുകെ കൃത്യം ഛേദിച്ച നാളികേരപ്പാതികൾ പോലെ കൂർത്ത മാറിടം, അവിടെ നിന്നുറവയെടുത്ത വിയർപ്പ് മണികൾ ചാലിട്ട് പൊക്കിൾ തടാകത്തിലേക്ക് ചെന്ന് അവസാനിക്കുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തന്റെ മുന്നിൽ ആറടിപ്പൊക്കത്തിൽ നിൽക്കുന്ന ഘനഗാംഭീര പുരുഷരൂപത്തെ അവളും കണ്ണെടുക്കാതെ നോക്കിപ്പോയി.&amp;nbsp; അൽ‌പ്പം കഷണ്ടി കേറി പിന്നിലേക്ക് ചീകിയൊതുക്കിയ കറുത്ത മുടികൾ, വീതിയേറിയ നെറ്റിയിൽ ഭസ്മക്കുറി, നെഞ്ചത്ത് സ്വർണ്ണത്തിൽ കെട്ടിയ കനത്തൊരു രുദ്രാക്ഷ മാല, കസവ് മുണ്ടും തോളിലൂടെയൊരു രണ്ടാം മുണ്ടും. &amp;nbsp;ആ തലയെടുപ്പ് കണ്ടാൽ ആരായാലും ബഹുമാനിച്ചു പോകും.&amp;nbsp; അവൾ പരിഭ്രമിച്ച് പിന്നോക്കം മാറിക്കൊടുത്തപ്പോൾ വൈദ്യർ കുന്നുകയറി നടന്നു.&amp;nbsp; &amp;nbsp;അടക്കാൻ നോക്കിയിട്ടും നിൽക്കാത്ത കൌതുകത്തിൻ പിടിയിൽ തിരിഞ്ഞ് നിന്ന് നോക്കിയപ്പോൾ അവളുടെ നിറഞ്ഞ പിൻഭാഗത്തിന്റെ ഇളക്കങ്ങളിൽ കണ്ണുകൾ ഉടക്കിപ്പോയി.&amp;nbsp; മനസ്സിന്റെ വിജന കോണിൽ നിന്നും വിലക്കുകളെ മറികടന്നൊരു തരംഗമുയർന്നു.&amp;nbsp; മരുന്നു മണക്കുന്ന ഈ കാട്ടിൽ ഒരു പെണ്ണിന്റെ ഗന്ധം ഇതുവരെ അറിഞ്ഞിട്ടില്ല. തെരുവക്കാടുകൾ ഒതുക്കി മുകളിലേക്കു കേറുമ്പോ ഉള്ളിലുമെന്തൊക്കെയോ ഞെരിയുന്നു.&amp;nbsp; തേടി വന്ന പച്ചമരുന്ന് പറിച്ചെടുത്ത് തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ അവളെ തേടുന്നുണ്ടായിരുന്നു. വീട്ടിലെത്തി ചെടിയുടെ നീരു കലർത്തി ഔഷധം കൊടുത്ത് രോഗിയെ എഴുന്നേൽ‌പ്പിച്ച് നടത്തി പറഞ്ഞയച്ചതിനു ശേഷവും ഉൾക്കാട്ടിൽ നിന്നെവിടെയോ നിന്നൊഴുകി വന്ന കാട്ടുചന്ദനഗന്ധം പോലെ കറുത്തൊരു പെണ്ണ് മനസ്സിന്റെ ഉമ്മറത്ത് വന്ന് പോയ്‌ക്കൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അവളും അതുതന്നെ ഓർക്കുകയായിരുന്നു. ഈ കാട്ടിൽ ഇന്നു വരെ ഇയാളെ കണ്ടിട്ടില്ല. ആ നോട്ടം.. ഹൊ..! കൊളുത്തി വെലിക്കുന്നത് പോലെ.. ആരാപ്പാ അത്.. അടുത്തൂടെ പോയപ്പോൾ എന്താ ഒരു മണം.. അറിയാതെ രോമമെല്ലാം എണീറ്റു പോയി.&amp;nbsp; കുടിയിലെത്തിയ ഉടൻ അവൾ അമ്മ മന്ദിയോട്&amp;nbsp; ഇന്നൊരാളെ പാടിക്കുന്നിൽ വെച്ച് കണ്ടെന്ന് പറഞ്ഞു. &amp;nbsp;ആളുടെ രൂപമൊക്കെ കേട്ടപ്പോൾ മന്ദി അത് കറുവൻ വൈദ്യരായിരിക്കുമെന്ന് പറഞ്ഞു.&amp;nbsp; പാമ്പ് കടിക്ക് വൈദ്യരെ കഴിഞ്ഞേ വേറാരുമുള്ളൂ പോലും.&amp;nbsp; ഇരിക്കൂർ, കുറുമാത്തൂർ, കടലായി, തലശ്ശേരി നിന്നും വരെ ആളുകൾ തേടി വരാറുണ്ടെത്രെ.&amp;nbsp; അസാധ്യ കൈപ്പുണ്യമാണു.&amp;nbsp; വീണു അനങ്ങാൻ പറ്റാതെ കിടപ്പിലായ ആളുകൾ പോലും വൈദ്യർകണ്ടിയിൽ പോയാൽ എണീറ്റ് നടക്കുമെത്രെ.&amp;nbsp; ഇത്രയും പ്രശസ്തനായ അദ്ദേഹത്തെ താൻ മതിയാംവണ്ണം ബഹുമാനിച്ചില്ലേ എന്ന് അവൾക്കൊരു തോന്നലുണ്ടായി.&lt;br /&gt;&lt;br /&gt;അയ്യപ്പനയുടെ ഇല തേടി നട്ടുച്ചവെയിലത്ത് കുന്ന് കേറിയതാ വൈദ്യർ. വെയിലാറിത്തുടങ്ങി. എന്നിട്ടും തേടി വന്നതു മാത്രം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ മരുന്നിനു ഫലമുണ്ടാവില്ല. &amp;nbsp;ചില ചെടികൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപോലെയിരിക്കും, മാറിപ്പോയാൽ സർവ്വതും തീർന്നു. &amp;nbsp;ഇനി നാളെ നേരത്തെ വന്ന് നോക്കാമെന്ന് കരുതി തിരിച്ചിറങ്ങുമ്പോൾ പാടി തീർത്ഥമെന്ന് വിളിക്കുന്ന കാട്ടുചോലക്കരികിലായി വീണ്ടും അവൾ..! കണങ്കാലിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; കോന്തലയെടുത്ത് ചോര ഒഴുകുന്ന കൈത്തണ്ട തുടക്കുകയാണ്. &amp;nbsp;അടുത്ത് ചെന്ന് കൈ പിടിച്ചു നോക്കി. &amp;nbsp;ഉണക്ക കൊള്ളി കൊണ്ട് മുറിഞ്ഞതാണ്.&amp;nbsp; അധികം ആഴമൊന്നുമില്ല.&amp;nbsp; ചോര കണ്ട് പേടിച്ചരണ്ട് ആകെ വിയർത്തിട്ടുണ്ടവൾ. പാവം! ‘‘സാരൂല്ല. പേടിക്കേണ്ട’‘&amp;nbsp; ശബ്ദത്തിൽ പരമാവധി മൃദുത്വം കലർത്തി അടുത്തുള്ള അരയാൽത്തണലിലേക്ക് കിടത്തി കാട്ടപ്പയുണ്ടോന്ന് ചുറ്റും പരതി നോക്കി. &amp;nbsp;അത് പിഴിഞ്ഞു മുറിവിലൊഴിച്ചപ്പോഴേക്കും തളർന്ന ആ ശരീരം കൊഴിഞ്ഞ തളിരില പോലെ വാടിക്കുഴഞ്ഞു പോയി. അലസമായിക്കിടക്കുന്ന വേഷം, വിയർപ്പുചാലിൽ കുതിർന്ന് നെറ്റിയിലൊട്ടിയ നേർത്ത മുടിയിഴകൾ, നേർത്ത ശ്വാസത്തിനനുസരിച്ച് താണുയരുന്ന മാറിടം, മാന്തളിർ പോലത്തെ അണിവയറിൽ കാക്കപ്പൂ പൊക്കിൾ, &amp;nbsp;മൃദുമേനിയിൽ നിന്നുയരുന്ന ചെമ്പകപ്പൂ ഗന്ധം.. വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തിരിച്ച് കുന്നിറങ്ങിയത് രണ്ടു പേരും കൂടെയായിരുന്നു.&amp;nbsp; കരുമാരത്തില്ല പറമ്പിൽ കുടികിടപ്പുകാരായ ചാത്തുവിന്റെയും മന്ദിയുടെയും മോളാണവൾ.&amp;nbsp; നാണി.&amp;nbsp; താഴ്ന്ന ജാതിയായിരുന്നിട്ടും അവളോട് കൂടെ നടക്കാനും മിണ്ടാനും വൈദ്യർക്ക് മടിയേതുമുണ്ടായില്ല.&amp;nbsp; പിറ്റേന്നും അവർ പാടിക്കുന്നിൽ കണ്ടുമുട്ടി. കാട്ടിൽ അറിയാത്ത വഴികളില്ലെന്ന ധാരണ തെറ്റാണെന്നറിഞ്ഞത് അവൾക്കൊപ്പം നടന്നപ്പോഴാണ്. &amp;nbsp;കാട്ടരുവി പോലെ കിലുങ്ങുന്ന സ്വരത്തിൽ പലതും പറഞ്ഞുകൊണ്ട് ആ കാടിന്റെ വന്യ ഭംഗി മുഴുവൻ കണ്ടു. അപൂർവ്വമായ പലതരം മരുന്നുകളും ആ യാത്ര വൈദ്യർക്ക് സമ്മാനിച്ചു. വിശന്നപ്പോൾ നിക്കനെയുള്ളൊരു പാറക്കെട്ടിന്നിടയിൽ നിന്നു പശിതാങ്ങിയുടെ&amp;nbsp;ഓരോ ഇല രണ്ടുപേരും കഴിച്ചു.&amp;nbsp; നടന്നു മടുത്തപ്പോൾ തണലിലിരുന്നു. &amp;nbsp;നെല്ലിമരച്ചോട്ടിൽ അവളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ നെല്ലിക്കയോളം വലിപ്പത്തിൽ ഉരുണ്ടുകൂടിയൊരു മോഹത്തെ അവൾ പതുക്കെ അവളുടേതുമാക്കി. കാട്ടുകിളികളൊരുക്കിയ കുരവയിൽ കാട്ടുപൂക്കളുടെ മെത്തയിൽ, സൌഗന്ധികപൂവിൻ ധൂമവലയത്തിൽ അവരൊന്നു ചേർന്നു. &lt;br /&gt;&lt;br /&gt;ഒരു പെണ്ണിനു തന്നെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്നു വൈദ്യർ കരുതിയതേയില്ല. &amp;nbsp;എത്ര പെട്ടെന്നാണു അവൾ തനിക്കൊരു സഹായി ആയത്. &amp;nbsp;ഇതു പക്ഷേ വെറുമൊരു പെണ്ണുമല്ലല്ലൊ.&amp;nbsp; വിറകിനൊപ്പം മരുന്നുകളും അവൾ തന്നെ ശേഖരിക്കും. &amp;nbsp;ഒന്നും ബാക്കിയില്ല ഇനി അവൾക്കു കൊടുക്കാൻ. &amp;nbsp;തലമുറ കൈ മാറി വന്ന പാമ്പിൻ വിഷത്തിന്റെ മറുമരുന്നു പോലും അവളുടെ കാതിൽ ഓതുമ്പോൾ ഒരു സമർപ്പണത്തിന്റെ ധന്യതയാണറിഞ്ഞത്. &amp;nbsp;മിടുക്കിയാണ്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും.&amp;nbsp; പറഞ്ഞു കൊടുത്ത മരുന്നുകൾ ഏതു കാട്ടിനുള്ളിലും അവൾ തിരിച്ചറിയും.&lt;br /&gt;&lt;br /&gt;ഒരു ദിവസം കുളി കഴിഞ്ഞ് ഒരു കയ്യിൽ നനഞ്ഞ തുണികളും തൂക്കി കുളക്കടവിൽ നിന്ന് ഇടവഴിയിലേക്ക്&amp;nbsp;ഇറങ്ങുകയായിരുന്നു നാണി. &amp;nbsp;അപ്പോൾ പത്തുവയസ്സു പ്രായം വരുന്നൊരു പെൺകുഞ്ഞുമായി നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു പറ്റം ആളുകൾ എതിരെ വരുന്നത് കണ്ടു. &amp;nbsp;പൂ പറിക്കാൻ കാട്ടിൽ പോയപ്പോൾ കാലിൽ പാമ്പു കടിച്ചതാണു. &amp;nbsp;വൈദ്യർ സ്ഥലത്തില്ലാത്തതു കൊണ്ട് അശരണരായി മടങ്ങുന്നു. &amp;nbsp;വൈദ്യർ മൂകാംബിയിൽ തൊഴാൻ പോയതാണ്.&amp;nbsp; രണ്ട് ദിവസം കഴിഞ്ഞേ വരൂ.&amp;nbsp; വേറെ വിഷവൈദ്യന്മാർ അടുത്തൊന്നുമില്ല.&amp;nbsp; നേരം വൈകും തോറും കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണ്. &amp;nbsp;ഒരു നിമിഷം ആലോചിച്ചു. &amp;nbsp;ജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്നേ തോന്നിയുള്ളു. &amp;nbsp;“ഞാനൊന്ന് നോക്കിക്കോട്ടേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;?” നാണി അവരോട് ചോദിച്ചു.&amp;nbsp; “നീയോ..? നിനക്ക് അറിയുഓ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;?”&amp;nbsp; എന്നൊക്കെ സംശയിച്ചെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ കുട്ടിയെ നോക്കിക്കോളാൻ സമ്മതിച്ചു.&amp;nbsp; വേഗം തന്നെ അവൾ താഴെ കിടത്തി മുറിവു വൃത്തിയാക്കി. ഞൊടിയിടകൊണ്ട് മരുന്നുകളൊരുക്കി. &amp;nbsp;പിഞ്ചു കുഞ്ഞല്ലേ. &amp;nbsp;മരുന്നു വേഗം തന്നെ ഏറ്റു; അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു. &lt;br /&gt;&lt;br /&gt;വാർത്ത മിന്നൽ വേഗത്തിൽ പരന്നു. &amp;nbsp;കൊല്ലൂർ പോയി തിരിച്ചെത്തിയ വൈദ്യർ ഞെട്ടിപ്പോയി.&amp;nbsp; നാട്ടുകാരുടെ നാവിൽ മുഴുവനും പുലയപ്പെണ്ണ് പാമ്പ് കടിയേറ്റ പെൺകുട്ടിയെ രക്ഷിച്ച കഥ മാത്രം.&amp;nbsp; തന്നെ കാണുമ്പോൾ ആളുകൾക്കൊരു പരിഹാസമുണ്ടോ.&amp;nbsp; സർവ്വസ്വവുമായിരുന്ന പാരമ്പര്യ രഹസ്യം പോലും പങ്കുവെച്ച് കൊടുത്തിട്ടും പെണ്ണ് ചതിച്ചെന്നത് ഉൾക്കൊള്ളാനായില്ല.&amp;nbsp; തറവാട്ടിന്റെ നിലയും വിലയും പാരമ്പര്യവും ഒക്കെ നശിക്കുന്നുവോ.&amp;nbsp; ചികിത്സയ്ക്കായി ഇനി ഒരാളും ഈ വൈദ്യർ കണ്ടിയിലേക്ക് വരാതാകുമോ..&amp;nbsp; കലശലായ വെറുപ്പും സങ്കടവും ഉള്ളിൽ വന്ന് നിറയുന്നു.&amp;nbsp; പിന്നീട് പാടിക്കുന്നിൽ പോയതേയില്ല.&amp;nbsp; അവളെ കാണാവുന്ന വഴികളൊക്കെ ഒഴിവാക്കി. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കാട്ടിലോ, വഴിവക്കിലോ എവിടെയും വൈദ്യരെ ഒന്നു കാണാൻ പോലും കിട്ടാതെ അവളുരുകി.&amp;nbsp; ഒരു പിഞ്ചു ജീവൻ രക്ഷിച്ചതല്ലാതെ വേറെ തെറ്റ് ചെയ്തതായി അവൾക്ക് ഓർമ്മയില്ല.&amp;nbsp; വിഷമിറക്കി കുട്ടിയെ രക്ഷിച്ചത് നാട്ടിലും കുടിയിലും വലിയ വർത്താനമായിരുന്നു.&amp;nbsp; അതിനു ശേഷം ചിലർ വന്ന് അസുഖം നോക്കാൻ പറഞ്ഞെങ്കിലും അതൊന്നും അറിയില്ലാന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു.&amp;nbsp; വൈദ്യരുടെ കൈപ്പുണ്യമോ പാരമ്പര്യമോ ഇല്ലാന്ന് അറിയാം.&amp;nbsp; അങ്ങനെയൊരു മോഹവുമുണ്ടായിരുന്നില്ല.&amp;nbsp; ആ പിഞ്ചുകുട്ടിയുടെ മുഖം കണ്ടപ്പോൾ ഒന്ന് ശ്രമിച്ചു നോക്കിയെന്ന് മാത്രം.&amp;nbsp; അത് വൈദ്യർക്ക് പിടിച്ചില്ലാന്നു തോന്നുന്നു.&amp;nbsp; അത് കൊണ്ടല്ലേ പിന്നെ എവിടെയും കാണാത്തത്.&amp;nbsp; ആ സമയത്ത് മയ്യിൽ നിന്നു വന്നൊരു കല്യാണ ആലോചന ഉറക്കുകയും ചെയ്തു.&amp;nbsp; അതും കൂടി ആയപ്പോൾ തകർന്നു പോയി.&amp;nbsp; ഉറങ്ങാൻ പറ്റുന്നില്ല, ഒരു മണി വറ്റിറങ്ങുന്നില്ല,&amp;nbsp; എന്ത് വേണമെന്ന് തിരിയുന്നില്ല.&amp;nbsp; വൈദ്യരെ കണ്ട് വിവരം പറയാൻ കാത്ത് നിന്ന് കാലും മനസ്സും ഉരുകിയിട്ടും ഫലമില്ലാതായപ്പോൾ അവൾ വൈദ്യർകണ്ടിയിലേക്ക് തിരിച്ചു. &amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;br /&gt;കിണറ്റുകരയിൽ പച്ചീർക്കിലി കൊണ്ട് വലിയ ശബ്ദത്തിൽ നാക്കു വടിച്ച്&amp;nbsp;നിവരുമ്പോഴാണു മുന്നിൽ അവളെ കാണുന്നത്. &amp;nbsp;വിറയോടെ മുരുടയും വെള്ളവും താഴെ വീണു. &amp;nbsp;വീട്ടുകാരാരെങ്കിലും കണ്ടാലോ.. എന്ത് ധൈര്യത്തിലാണിവളുടെ വരവ്..? ചെയ്ത് വെച്ചതൊന്നും പോരേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;? “എന്തിനാ വന്നേ..?” അയാളുടെ അപരിചിത മുഖവും ശബ്ദവും കേട്ട് അവളൊന്ന് പരിഭ്രമിച്ചു.&amp;nbsp; എന്നാലും വിറയലോടെ പറഞ്ഞു.&amp;nbsp; “എന്റെ മംഗലം നിശ്ചയിച്ചു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അടുക്കളയിൽ നിന്നും എന്താന്നുള്ള ഭാവത്തിൽ ഭാര്യ തലനീട്ടി.&amp;nbsp; വയറു വേദനയായിറ്റ് വന്നതാ.. എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ തിരിച്ചു പോയി.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അതിനു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;?” നിഷ്കരുണം നിർവ്വികാരം വാക്കുകൾ പുറത്തേക്ക് വന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പതുക്കെ പരിഭ്രമിച്ച് അങ്ങേയറ്റം നിസ്സഹായമായി,&amp;nbsp; “അദ്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഞാൻ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഞാനിപ്രാവിശ്യം കുളിച്ചില്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഞാനെന്താ ചെയ്യുആ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അച്ഛനറിഞ്ഞാൽ എന്നെക്കൊല്ലും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” പെണ്ണിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരത്തുള്ളികളായിരുന്നു. &lt;br /&gt;&lt;br /&gt;എന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ. &amp;nbsp;തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്...&amp;nbsp; വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..! &amp;nbsp;ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻ‌മാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഒരു പിന്തുടർച്ചാവകാശി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു. &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഉള്ളിൽ കിടന്ന് പിടക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്, മരുന്ന് കഴിപ്പിക്കുമ്പോഴെന്ന പോലെ മുഖമിട്ടുരുട്ടിക്കൊണ്ട്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; പിഞ്ചുകൈകളാൽ കയ്യിൽ മാന്തിപ്പറിക്കുന്നു, വാവിട്ട് കരയുന്നു.. &amp;nbsp;സർവ്വാംഗം തളരുന്നു.. നിമിഷനേരം കൊണ്ട് ആയിരമായിരം തോന്നലുകൾ വന്നു പോകുന്നു.. &amp;nbsp;മരുന്നുകൂട്ടുകളോ അളവുകളൊ ഓർമ്മ വരുന്നില്ല.&amp;nbsp; കൈയ്യിൽ കിട്ടിയതൊക്കെ ചേർത്ത് ഒരു കുപ്പിയിലാക്കി കൊടുത്ത് രാത്രി ഉറങ്ങാൻ നേരം കുടിക്കാൻ പറഞ്ഞു.&amp;nbsp; പതക്കുന്ന അഗ്നിശരങ്ങളെ ഭയന്ന് മുഖത്ത് നോക്കാൻ കഴിഞ്ഞില്ല. &amp;nbsp;അവളെന്ത് വിചാരിക്കുമെന്ന് ചിന്തിച്ചുമില്ല, തന്നെ അനുസരിക്കുമോ എന്ന ഭയമുണ്ടായിരുന്നു.&amp;nbsp; ഒന്നും ഉരിയാടാതെ അതും വാങ്ങി തിരിഞ്ഞ് നോക്കാതെ പോയി... അവളെപ്പറ്റി തോന്നിയതൊക്കെ പൊയ് ആയിരുന്നുവോ..!&lt;br /&gt;&lt;br /&gt;കുളിരുള്ള രാത്രിയിലും അകം വേവുന്ന മനസ്സുമായിക്കഴിഞ്ഞ വൈദ്യരെത്തേടി കാലത്തു തന്നെ ആ വാർത്ത എത്തി. അവൾ പോയി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;!&amp;nbsp; വൈദ്യ ജീവിതത്തിലെ ആദ്യത്തെ കയ്യബദ്ധം. &amp;nbsp;അതു കേട്ടതും പിടിച്ചു നിന്ന തൂണിൽ നിന്നു വൈദ്യർ പിന്നോക്കം മറിഞ്ഞു.&amp;nbsp; പിന്നെ അനങ്ങിയില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;img height="1" src="file:///C:/DOCUME%7E1/ANILKU%7E2/LOCALS%7E1/Temp/msohtml1/01/clip_image001.gif" width="1" /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-1482050509287538508?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2012/01/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-Y4hSph9S19Q/TxmUirDiDlI/AAAAAAAAA8A/ZBwMpsK--xU/s72-c/baak.JPG' height='72' width='72'/><thr:total>111</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-5901922366945232472</guid><pubDate>Sat, 31 Dec 2011 16:09:00 +0000</pubDate><atom:updated>2012-01-07T13:29:29.220+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>കാമിനി മൂലം......</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അച്യുതാനന്ദൻ നേതാവിനെയും സുരേഷിനെയും പോലെ, ആന്ദ്രേ അഗാസിയേയും സ്റ്റെഫിഗ്രാഫിനേയും പോലെ, സിം കാർഡും മൊബൈൽ ഫോണും പോലെ, ദിലീപനും ബാബുവും എപ്പോ കണ്ടാലും ഇരച്ച് കെട്ടിയ തേങ്ങ പോലെ ഒരുമിച്ചായിരിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;രണ്ടു പേരും അംഗൻ‌വാടി മുതൽ ബി.എ.ഇക്കണോമിക്സ് വരെ ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്നവരാണ്.&amp;nbsp; പീയെസ്സി എഴുതി പിടിച്ച് ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി സർവ്വീസിൽ ഒരേകാലം കയറിയവർ. പൊളിറ്റിക്സായാലും സിനിമയായാലും സാഹിത്യമായാലും ഏത് കാര്യത്തിലും രണ്ടാൾക്കും ഒരേ വികാരം, ഒരൊറ്റ ശബ്ദം, വൺ ആൻഡ് ഓൺലി അഭിപ്രായം. ബട്ട്, ഒരു കാര്യത്തിൽ മാത്രം രണ്ടുപേർക്കും യോജിപ്പില്ല.&amp;nbsp; അത് ലേഡീസ് കേസായിരുന്നു.&amp;nbsp; ആണുങ്ങൾക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളായ വായ്‌നോട്ടവും ട്യൂണിങ്ങും ചാറ്റിങ്ങും ഉള്ളയാളാണ് ദിലീപനെങ്കിൽ, ബാബുവിന് പെണ്ണുങ്ങളെ ഇഷ്ടമേയല്ല. &amp;nbsp;ബാബു അവരെ കണ്ടാൽ തുറിച്ച് നോക്കില്ല, തിരിഞ്ഞ് നോക്കില്ല, ഒരു കണ്ണടച്ച് നോക്കില്ല.&amp;nbsp; ജീവിതം മുഴുവൻ കല്യാണം കഴിക്കാതെ ആഡംബര നികുതിയടച്ച് ഹാപ്പിയായി കഴിയണമെന്നാണ് അവന്റെ തീരുമാനം. എന്നാൽ ഈ വിയോജിപ്പ് അവരുടെ അടുപ്പത്തെ ഒരിക്കലും ബാധിച്ചില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രണയത്തിനും വിവാഹത്തിനും ജീവിതത്തിനുമെന്നത് പോലെ സൌഹൃദത്തിനും ഒരു അവസാനമുണ്ടല്ലോ.&amp;nbsp; ഇവരുടെ പാമ്പൻ പാലം പോലത്തെ ബന്ധം ഒരു ദിവസം ദി എൻഡ് കാർഡ് കണ്ട് അവസാനിച്ചു. &amp;nbsp;പല ലോകമഹായുദ്ധങ്ങൾക്കും പിന്നിലെന്നത് പോലെ വില്ലൻ റോൾ കെട്ടിയാടിയത് സ്ത്രീ കഥാപാത്രമാണ്.&amp;nbsp; ദിലീപന്റെ മേൽ കല്യാണം കഴിക്കാനുള്ള സമ്മർദ്ദമുണ്ടായത് മുതലാണ് സുർക്കി മിശ്രിതം ചേർത്ത് കെട്ടിയുറപ്പിച്ച ആ സൌഹൃദത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്. &amp;nbsp;ദിലീപൻ പൂർണ്ണ മനസ്സോടെയാണ് പെണ്ണുകാണാൻ ഇറങ്ങിയതെങ്കിൽ ബാബു ഒട്ടും മനസ്സില്ലാതെയാണ് കൂടെ പോയത്.&amp;nbsp; തങ്ങളുടെ ചങ്ങാത്തത്തിന്റെ അവസാന റൌണ്ടായിരിക്കും ഇതെന്ന് ബാബു പേടിച്ചു.&amp;nbsp; ഭാര്യയെന്ന മൂന്നാം കക്ഷി കലക്കിയ ബന്ധങ്ങളുടെയും കുടുംബങ്ങളുടെയും എണ്ണം സ്റ്റോർ ചെയ്യാൻ ഗൂഗിളിന്റെ സർവ്വർ വരെ പോരല്ലോ.&amp;nbsp; പെണ്ണുകെട്ടിയാ കണ്ണുപൊട്ടി, പെൺബുദ്ധി പിൻ ബുദ്ധി, നാരി ഭരിച്ചിടം നാഥനില്ലാത്തിടം, മണ്ടന്മാർ വിവാഹം കഴിക്കുന്നു ബുദ്ധിമാന്മാർ അവിവാഹിതരായിരിക്കുന്നു എന്ന മുന്നറിയിപ്പുകളും ബാബുവിന്റെ മുന്നിലുണ്ടായിരുന്നു.&amp;nbsp; എന്തായാലും ഫ്രണ്ട്ഷിപ്പിന്റെ മണ്ടക്ക് ആസിഡ് വെക്കുന്ന യാതോരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് ബാബു പെണ്ണുകാണൽ വണ്ടിയിലേക്ക് കാലെടുത്ത് കുത്തിയത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെ ശ്രീകണ്ഠാപുരത്താണ് പോകേണ്ട സ്ഥലം.&amp;nbsp; വീടും സ്‌പോട്ടുമൊന്നും കറക്റ്റായി അറിയില്ല. &amp;nbsp;വീട്ടിലെ ഫോൺ നമ്പർ കൈയ്യിലുള്ളത് കൊണ്ട് വിഷമിക്കാനൊന്നുമില്ല, അവിടെ എത്തിയിട്ട് വിളിച്ചാൽ മതി.&amp;nbsp; അങ്ങനെ വണ്ടി ഇരിക്കൂർ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാമെന്ന നിർണ്ണായകമായ നിർദ്ദേശം കൂടെ വന്ന മനോജിൽ നിന്നുണ്ടായി.&amp;nbsp; കല്യാണം പോലെ പെണ്ണുകാണലിന്റെയും ഒരു പ്രധാന ചടങ്ങാണ് കെട്ടാൻ പോകുന്ന ഹതഭാഗ്യന്റെ ചെലവിൽ ഫുഡടിക്കുകയെന്ന ഫോൿലോർ ആർട്ട്.&amp;nbsp; ചങ്ങാതിമാരുടെ അരവയറൊക്കെ നിറവയറാകുന്നത് അന്നാണ്.&amp;nbsp; പെണ്ണുകാണാൻ സ്ഥിരമായി കൂടെ പോയി തടിച്ചു ഷുഗറും കൊളസ്‌ട്രോളും വന്നവർ ഒരുപാടുണ്ട്.&amp;nbsp; കാത്തിരുന്ന വാക്കുകൾ കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.&amp;nbsp; നാട്ടിൻ‌പുറത്തെ ആ ഹോട്ടലിലെ മെനുകാർഡ് വളരെ ലക്ഷൂറിയസ്സായിരുന്നു, പൊറോട്ട വിത്ത് മുട്ടക്കറി ഓർ കടല.&amp;nbsp; ഓസിനു വറൈറ്റി ഫുഡ് കഴിക്കാമെന്ന ആലോചന തൽക്കാലം മാറ്റി വെച്ച് മൂന്നുപേരും പൊറോട്ടക്കും കടലക്കും ഓർഡർ ചെയ്തപ്പോൾ ദിലീപൻ മുട്ടക്കറി വരുത്തി, കാരണം അത് പണ്ടേ അവന്റെയൊരു വീൿനെസ്സായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു.&amp;nbsp; കുറച്ച് കഴിഞ്ഞപ്പോൾ മുതൽ ദിലീപനു വയറ്റിൽ എന്തൊക്കെയോ ബല്ലേ.. ബല്ലേ.. തോന്നി തുടങ്ങി.&amp;nbsp; ജാസ്സും ട്രമ്പറ്റും ട്രിപ്പിൾ ഡ്രമ്മും ഫ്ലൂട്ടുമെല്ലാം വയറിൽ നിന്നും എ.ആർ.റഹ്‌മാന്റെ ഓർക്കസ്ട്രേഷന് പ്ലേ ചെയ്യുന്നത് പോലെ കേൾക്കാൻ തുടങ്ങി.&amp;nbsp; വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പെണ്ണുകാണൽ കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലിന്റെ ടോയ്‌ലറ്റിൽ പോയി ഫ്രീയാവാമെന്ന് കരുതി &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;തൽക്കാലം ശ്വാസം പിടിച്ച് അഡ്ജസ്റ്റ് ചെയ്തു.&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&amp;nbsp; പക്ഷേ കുറച്ചൂടെ കഴിഞ്ഞപ്പോൾ സംഗതികൾ നിയന്ത്രണാതീതമായേക്കുമെന്ന് അവനു ഉൾവിളിയുണ്ടായി.&amp;nbsp; ഏതെങ്കിലും ഹോട്ടൽ കണ്ടാലുടൻ നിർത്തണമെന്നും ചിലപ്പോ എമർജെൻസി ലാൻഡിങ്ങ് വേണ്ടി വരുമെന്നും അവൻ ജിതേഷിനോട് പറഞ്ഞു.&amp;nbsp; ആ കാട്ടുമൂലക്ക് അങ്ങിങ്ങായി ഓരോ വീടുകളല്ലാതെ ഹോട്ടൽ പോയിട്ട് അനാദിപ്പീടിക പോലുമുണ്ടായിരുന്നില്ല.&amp;nbsp; വല്ല മുസ്ലിം പള്ളിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അവിടെ കയറി കാര്യം പറഞ്ഞ് സംഗതി നടത്താമായിരുന്നു.&amp;nbsp; അതും ആ ഭാഗത്ത് കണ്ടില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.&amp;nbsp; ഓരോ സെക്കന്റിനും മണിക്കൂറിന്റെ വിലയാണ്.&amp;nbsp; മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല.&amp;nbsp; അതിന്റിടക്ക്&amp;nbsp; കാർ ഒരു കുഴിയിൽ വീണപ്പോൾ സംഗതികൾ കൺ‌ട്രോൾ വിട്ട് പോയോ എന്ന് ഡൌട്ടായി. &amp;nbsp;ക്രിട്ടിക്കൽ സിറ്റുവേഷനാണ് ക്രാഷ് ലാൻ‌ഡിങ്ങ് വേണം ഉടനെ വണ്ടി നിർത്ത് എന്ന് ദിലീപൻ പറഞ്ഞപ്പോൾ റോഡരികിൽ കണ്ട ഒരു വീട്ടിന്റെ മുറ്റത്ത് ജിതേഷ് വണ്ടി നിർത്തിക്കൊടുത്തു.&amp;nbsp; കാറിൽ നിന്നും തട്ടാതെ മുട്ടാതെ കാൽ അകറ്റാതെ ഇറങ്ങി വീടിന്റെ ഇറയത്തുണ്ടായിരുന്ന ആളിനോട് കക്കൂസിൽ പോകണമെന്ന് പറഞ്ഞു.&amp;nbsp; വീട്ടിൽ കയറി വന്ന് വേറൊന്നും പറയാതെ അക്കാര്യം ചോദിക്കേണ്ടി വന്നവന്റെ ഭീകരാവസ്ഥ പെട്ടെന്ന് ഗ്രാസ്പ് ചെയ്ത വീട്ടുകാരൻ വേഗം എണീറ്റ് വീടിന്റെ സൈഡിലുള്ള എസ്.ടി.ഡി. ബൂത്ത് പോലത്തെ ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു.&amp;nbsp; അതിൽ കേറിയതും പാന്റും സ്റ്റെപ്പിനിയും വലിച്ചഴിച്ച് ഇരുന്നതും മാത്രേ ദിലീപനു ഓർമ്മയുണ്ടായിരുന്നുള്ളൂ.&amp;nbsp; ബാർ‌കോഡ് പോലെയായിരുന്നു&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; പോയത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കാര്യം കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടുകാരന്റെ മുഖത്ത് എങ്ങനെ നോക്കുമെന്നായിരുന്നു ദിലീപന്റെ വിഷമം.&amp;nbsp; ഒരു വിധത്തിൽ ടവ്വൽ കൊണ്ട് മുഖം തുടക്കുന്നത് പോലെയൊക്കെ അഡ്ജസ്റ്റ് ചെയ്തു മുറ്റത്തേക്ക് നടന്നു.&amp;nbsp; അപ്പോഴേക്കും കൂടെ വന്നവരും വീട്ടുകാരുമൊക്കെയായി വലിയ കൂട്ടായിരുന്നു.&amp;nbsp; അത് പിന്നെ പറയാനില്ലല്ലോ, രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.&amp;nbsp; ബി.അബൂബക്കറിന്റെ സിനിമാ നിരൂപണത്തിൽ സിനിമയിൽ എന്തു കണ്ടാലും വർഗ്ഗീയവൽക്കരിക്കുന്നത് പോലെ എന്തിലും ഏതിലും രാഷ്ടീയം കാണുന്ന ഒരു ഏർപ്പാടുണ്ട് നാട്ടിൻപുറത്ത്.&amp;nbsp; ദിലീപൻ അങ്ങോട്ട് നോക്കാതെ കാറിനടുത്തേക്ക് നടന്നു.&amp;nbsp; അവിടെ നിന്ന് എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കിയാ മതി എന്ന് മാത്രമേ അപ്പോൾ അവന്റെ മനസ്സിലുള്ളൂ.&amp;nbsp; കൂടെ വന്നവൻ‌മാരാണെങ്കിൽ ഇറങ്ങുന്നുമില്ല.&amp;nbsp; വീട്ടിനകത്തു നിന്നും അയാളുടെ ഭാര്യയോ മക്കളോ ആരൊക്കെയോ തല നീട്ടി പുറത്തേക്ക് നോക്കുന്നു.&amp;nbsp; അടക്കിപ്പിടിച്ച ചിരികളും പരിഹാസ നോട്ടങ്ങളും.. &amp;nbsp;നിന്ന നില്പിൽ താണു പോയെങ്കിലെന്ന് ദിലീപനു തോന്നി.&amp;nbsp; &amp;nbsp;“ഇതൊക്കെ ആർക്കാ സംഭവിച്ചൂടാത്തെ, വാ കേറിയിരിക്ക്..” എന്ന് വീട്ടുകാരൻ ക്ഷണിക്കുന്നു.&amp;nbsp; ദിലീപൻ വരണ്ട ശബ്ദത്തിൽ “വേണ്ടപ്പാ.. പോവ്വായിന്ന്..” എന്ന് പറഞ്ഞ് കാറിൽ കേറിയിരുന്നു.&amp;nbsp; അപ്പോൾ ബാബു ഞെട്ടിപ്പിക്കുന്ന, നെഞ്ചിൽ തറക്കുന്ന തുണിയുടുക്കാത്ത ആ സത്യം പറഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“എടാ നമ്മൾ അന്വേഷിച്ചു വന്ന വീട് ഇത് തന്നെയാ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; നീ പെണ്ണിനെ കാണുന്നില്ലേ&lt;/span&gt;&lt;span style="font-size: small;"&gt;…? &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;നല്ല സുന്ദരിപ്പെണ്ണാണെടാ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;”&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“@#$%.. നീ വണ്ടിയിൽ കേറ്.. “&amp;nbsp; ആഗോള മലയാളികൾ നല്ല സ്നേഹം വരുമ്പോഴും നല്ല ദ്വേഷ്യം വരുമ്പോഴും ഒരു പോലെ ഉപയോഗിക്കുന്നൊരു തെറിവാക്കിൽ ദിലീപൻ ദ്വേഷ്യമടക്കി.&amp;nbsp; അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും വന്ന് കാറിൽ കയറി.&amp;nbsp; എന്താണെന്നറിയില്ല ദിലീപനോട് ഒട്ടും യോജിക്കാതെയാണ് ബാബു മടങ്ങിയത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;മാലോകരാകെ മാതൃകാപരമെന്ന വാഴ്ത്തിയ ഒരു സൌഹൃദത്തിന്റെ എലിമിനേഷൻ ഡേ ആയിരുന്നു അന്ന്.&amp;nbsp; പാലും പഞ്ചാരയും പോലെയുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ കഷായക്കുരു പോലൊരു സ്ത്രീജന്മം പുണ്യജന്മം വന്നത് ആ ദിവസമായിരുന്നു. &amp;nbsp;അതിനു ശേഷം ബാബു എന്ന് കേട്ടാൽ തന്നെ ദിലീപൻ ദ്വേഷ്യം വന്ന് വിറക്കും.&amp;nbsp; പിന്നീട് മുഖത്തോട് മുഖം മുട്ടിയാൽ പോലും അവൻ ബാബുവിനെ കണ്ടാൽ നോക്കിയിട്ടുമില്ല, മിണ്ടിയിട്ടുമില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അക്കാര്യത്തിൽ കുറ്റം പറയാനൊക്കില്ലാന്നേ, അവനോൻ കാണാൻ പോയ പെണ്ണിനെ ഒപ്പരം വന്ന ചങ്ങായി തന്നെ കെട്ടുകയെന്ന് വെച്ചാൽ ആർക്കാണപ്പാ സഹിക്കാൻ പറ്റുക..!&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-5901922366945232472?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/12/blog-post_31.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>80</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-5903442671115790797</guid><pubDate>Thu, 22 Dec 2011 05:09:00 +0000</pubDate><atom:updated>2012-05-03T14:20:28.392+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>മാനം വിറ്റ് മാനം വാങ്ങൽ</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: small;"&gt;&lt;a href="http://1.bp.blogspot.com/-aYizwBW0fsU/TvikeL6cKrI/AAAAAAAAA5s/L9hm32yiGiY/s1600/sleeper.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-aYizwBW0fsU/TvikeL6cKrI/AAAAAAAAA5s/L9hm32yiGiY/s320/sleeper.jpg" width="240" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അന്യായ കാശ് കൊടുത്താലും അവനോനു ഇഷ്ടമുള്ളവരോടൊപ്പം അടിച്ചു പൊളിച്ചു യാത്ര ചെയ്യാവുന്ന ബാംഗ്ലൂർ - തൃശ്ശൂർ റൂട്ടിലെ എ.സി.സ്ലീപ്പർ ബസ്സിലെ ഒരു രാത്രി യാത്രയിലാണ് ഈ സംഭവം നടന്നത്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ചാർജ്ജ് എത്രയായാലും ഇമ്മാതിരി ബസ്സുകളിലെ സീറ്റുകൾ മുഴുവൻ ഫുള്ളായിരിക്കുമല്ലോ.&amp;nbsp; ലാവിഷായി യാത്ര ചെയ്യാൻ എത്ര കാശ് വേണേലും ചെലവാക്കുന്നതിന് ആളുകൾക്ക് മടിയില്ല.&amp;nbsp; കുഴപ്പക്കാരല്ലാത്ത യാത്രക്കാരും ഗട്ടറില്ലാത്ത റോഡും, സുഖായി ഉറങ്ങാൻ മോഹൻലാലിന്റെ പുതിയ സിനിമയുമായി ബസ്സ് കേരളത്തിലേക്ക് പോവുകയായിരുന്നു.&amp;nbsp; സേലത്ത് എത്താറായപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നുമൊരു ജീൻസ് താഴെയുള്ള ഒരാളുടെ മേൽ പുഷ്പവൃഷ്ടി പോലെ വീണു.&amp;nbsp; ഉറക്കത്തിലായിരുന്ന ആ പാവത്തിന് ഇതെവിടന്ന് മേൽജാതമായി എന്ന് മനസ്സിലായില്ല.&amp;nbsp; ചുറ്റും നോക്കി പലരോടും ചോദിച്ചെങ്കിലും എല്ല്ലാരും മൻ‌മോഹൻ മോഡിലായിരുന്നു.&amp;nbsp; വല്ല സ്വർണ്ണമോ രൂപയോ മറ്റോ ആയിരുന്നെങ്കിൽ എന്റേതാന്ന് പറഞ്ഞ് ബിവറേജസിലേത് പോലെ ലെങ്ത്തി ക്യൂ ആയിരുന്നേനെ.&amp;nbsp; ഇതിപ്പോ മുഷിഞ്ഞൊരു ജീൻസ് ആർക്കുമത് വേണ്ട.&amp;nbsp; അയാൾ ജീൻസ് ഡ്രൈവർക്ക് കൊണ്ട് കൊടുത്ത് പോസ് ചെയ്ത ഉറക്കം കണ്ടിന്യൂ ചെയ്തു.&amp;nbsp; അങ്ങനെ ആ സീൻ കഴിഞ്ഞു, സിനിമ കഴിഞ്ഞു, രാത്രി കഴിഞ്ഞു, കർണാടകവും തമിഴ്നാടും കഴിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;നേരം പുലർന്നു, ബസ്സ് തൃശ്ശൂരിലേക്ക് പോവുകയാണ്.&amp;nbsp; ഓരോരോ സ്റ്റോപ്പിലായി ആളുകൾ ഇറങ്ങിത്തുടങ്ങി.&amp;nbsp; അപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നും ഒരു ചെറുപ്പക്കാരൻ താഴെ ഇറങ്ങി.&amp;nbsp; ടൈറ്റ്ഫിറ്റ് ജീൻസും വിതൌട്ട് ഇൻ ടീഷർട്ടുമിട്ട ക്ലീൻ ഷേവ് ചെയ്‌തൊരു സുമുഖ സുന്ദര ടെക്കി കുമാരൻ. &amp;nbsp;രാത്രി തീരെ ഉറങ്ങിയില്ലെന്ന് മുഖ ലക്ഷണം കണ്ടാലറിയാം.&amp;nbsp; ക്ഷീണത്തേക്കാൾ വലിയ പരിഭ്രമത്തോടെ അവൻ ചോദിച്ചു. “എന്റെയൊരു ജീൻസ് താഴെ വീണിട്ടുണ്ട്.. ആർക്കെങ്കിലും കിട്ടിയോ?” ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി ഇരിക്കുകയായിരുന്ന ജീൻസ് കിട്ടിയ ആൾ അത് ഡ്രൈവറുടെ കൈയ്യിൽ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു.&amp;nbsp; അവൻ സമാധാനത്തോടെ ഡ്രൈവറുടെ ക്യാബിനിലേക്ക് പോയി ചോദിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“ചേട്ടാ, എന്റെയൊരു ജീൻസ് വീണുപോയി, അത് ഇവിടെ തന്നിട്ടുണ്ടെന്ന് ഒരാളു പറഞ്ഞു&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“ജീൻസോ, ഇവിടെ കിട്ടിയിട്ടില്ല&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;” മുരടനും മുഷ്കനുമായ ഡ്രൈവർ മുരണ്ടു കൊണ്ട് ഗിയർ മാറ്റി.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ക്യാബിനിലുള്ള ഡ്രൈവറുടെ അസിസ്റ്റന്റ് ചങ്കരനും ഡിറ്റൊ.&amp;nbsp; ജീൻസ് ഇവിടെ കൊടുത്തെന്ന് പറഞ്ഞയാൾ കള്ളം പറയേണ്ട കാര്യമില്ലല്ലോ അത് കൊണ്ട് അവൻ വീണ്ടും വീണ്ടും ചോദിച്ചു.&amp;nbsp; ഡ്രൈവർ നിഷ്കരുണം ഇല്ലാന്നു പറഞ്ഞ് ചുരത്തിലൂടെ പോകുമ്പോൾ പോലും കാണിക്കാത്ത കോൺസൻ‌ട്രേഷനിൽ വണ്ടി ഓടിക്കാൻ തുടങ്ങി.&amp;nbsp; അയാൾ അയയുന്നില്ലെന്ന് കണ്ട് കുമാരൻ സഹതാപം വർക്കൌട്ട് ചെയ്യുമെന്ന് കരുതി പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“അത് എന്റെ പെങ്ങളുടേതാ.. പ്ലീസ്&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; താ ചേട്ടാ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അപ്പറഞ്ഞത് സർവ്വാബദ്ധമായിരുന്നു.&amp;nbsp; അത് കേട്ടപ്പോ “എങ്കിൽ പെങ്ങളോട് വരാൻ പറ..” എന്നായി ആ കശ്മലൻ.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഖൽബ് തുറന്ന് ചിരിച്ചിട്ടും കാലു പിടിച്ച് പറഞ്ഞിട്ടും കാശ് വെച്ച് നീട്ടിയിട്ടും കുപ്പി തരാമെന്ന് മോഹിപ്പിച്ചിട്ടും ഡ്രൈവർ അയഞ്ഞില്ല.&amp;nbsp; റിക്വസ്റ്റുകളൊക്കെ ക്രോസ്സ് ബാറിനു തട്ടിയ ബോളുകൾ പോലെ പോയി. &amp;nbsp;ഒരു രക്ഷയുമില്ലാഞ്ഞ് അവൻ വയറു പൊട്ടിയ കൂറയെ പോലെ തിരിച്ച് മുകളിലെ ബർത്തിലേക്ക് കയറി.&amp;nbsp; കുറച്ച് കഴിഞ്ഞപ്പോൾ ബാക്കിന്റെ മുക്കാൽ ഭാഗം മാത്രം എത്തുന്ന ജീൻസും ടീ ഷർട്ടുമിട്ടൊരു മിസ്.കുമാരി മുകളിൽ നിന്നിറങ്ങി.&amp;nbsp; നല്ലോണം തടിച്ച ഷെയ്പ്പായതിനാൽ ആ ടൈനി ജീൻസ് അവളുടെ ഭൂമിക ഫുൾകവർ ചെയ്യാൻ ഒട്ടും മതിയാവില്ല.&amp;nbsp; ഒരുമാതിരി ആന ത്രീഫോർത്ത് ഇട്ടത് പോലെയുണ്ട്. &amp;nbsp;മുഖകമലങ്ങളിലെ പരിഭ്രാന്തിയും കൺ‌കമലങ്ങളിലെ നിദ്രാവിഹീനതയും കണ്ടാൽ മാത്രം അവന്റെ കൂടെ പിറന്ന പെങ്ങളാണെന്ന് പറയാം. &amp;nbsp;അല്ലാതെ നോക്കിയാൽ സെറീനാ വില്യംസും ജോൺ അബ്രഹാമും പോലെയേ തോന്നൂ. ഷർട്ടിനും ജീൻസിനും ഇടയിലെ ഹോട്ട് സ്പേസ് ടീഷർട്ട് വലിച്ച് താഴ്ത്തി ഫിൽ ചെയ്തു കൊണ്ട് അവൾ ഡ്രൈവറുടെ ക്യാബിനിലെത്തി.&amp;nbsp; മലയാളം ലാംഗ്വേജും ബോഡി ലാംഗ്വേജും ഉപയോഗിച്ച് ചോദിച്ചെങ്കിലും ഷൈലോക്ക് ഡ്രൈവർ ജീൻസ് തരില്ലാന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ബസ്സാണെങ്കിൽ തൃശ്ശൂർ എത്താനായി, നല്ല വെളിച്ചമായി, ആളുകളൊക്കെ ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി.&amp;nbsp; എലിക്ക് എലിമിനേഷനാണെങ്കിൽ പൂച്ചക്ക് ടൈം പാസ്സ് എന്ന് പറഞ്ഞത് പോലെ ഡ്രൈവർ അവളെ വെറുതെ ഇട്ട് കളിപ്പിച്ചു.&amp;nbsp; അവളുടെ നിൽ‌പ്പ് കണ്ട് ക്ഷമ പോലും നാണിച്ചു പോയി.&amp;nbsp; ബസ്സ് തൃശ്ശൂരെത്തി, എല്ലാവരും ഇറങ്ങി. ഡ്രൈവറും അസിസ്റ്റന്റും കുമാരിയും മുകളിലെ ബർത്തിൽ മാറ്റക്കച്ചയില്ലാതെ ദിഗംബരനായിരിക്കുന്ന ടെക്കിക്കുട്ടനും മാത്രമായി.&amp;nbsp; അപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ വ്യവസ്ഥയിൽ ജീൻസ് തരാമെന്ന് ഡ്രൈവർ സമ്മതിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അത് ഇത്തിരി കൂടിയ ഒരു എക്സ്‌ചേഞ്ച് വ്യവസ്ഥയായിരുന്നു.&amp;nbsp; അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില വളരെ കുറവായിട്ടും പെട്രോളിനു അന്യായ വില കൊടുക്കേണ്ടി വരുന്നത് പോലെ, ബിവറേജസിൽ അമ്പത്തഞ്ചിനു വിൽക്കുന്ന സെയിം ബിയർ ബാറിൽ നൂറ്റിപ്പത്തിനു വിൽക്കുന്നത് പോലെ, ഒരു ജീൻസിന്റെ വില എത്രയോ കുറവാണെങ്കിലും ബസ്സിലെ അന്നേരത്തെ മാർക്കറ്റ് വാല്യു വളരെ വലുതായിരുന്നു. &amp;nbsp;പക്ഷേ ചില പ്രത്യേക സന്ദർഭങ്ങളിൽ കാശിനേക്കാൾ വലുത് മാനമല്ലേ.&amp;nbsp; അഭിമാനമല്ല, ആപ്പിൾ തിന്നുന്നതിനു മുൻപ് ഹവ്വക്കില്ലാതിരുന്നത്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അന്തസ്സിനും അഭിമാനത്തിനും വേറെന്തിനേക്കാളും വില കൊടുക്കുന്ന ആ ധീര വനിത രണ്ട് പവന്റെ സ്വർണ്ണമാല കൈവിറക്കാതെ ഊരിക്കൊടുത്ത് ജീൻസ് തിരിച്ച് വാങ്ങി തന്റെയും തറവാടിന്റെയും നാടിന്റെയും രാജ്യത്തിന്റെയും യശസ്സുയർത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പണം പോട്ടെ പവ്വറു വരട്ടെ, പറമ്പ് പോട്ടെ കനാൽ വരട്ടെ എന്നല്ലേ പുതിയ പഴഞ്ചൊല്ല്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-5903442671115790797?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/12/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-aYizwBW0fsU/TvikeL6cKrI/AAAAAAAAA5s/L9hm32yiGiY/s72-c/sleeper.jpg' height='72' width='72'/><thr:total>106</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-2109496169981136247</guid><pubDate>Mon, 21 Nov 2011 15:32:00 +0000</pubDate><atom:updated>2012-01-02T15:10:05.684+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>കന്യാഛേദം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: small;"&gt;&lt;a href="http://4.bp.blogspot.com/-eqJZq1T97wQ/Tspuklvk_7I/AAAAAAAAA3Y/eCxRXDpxxs8/s1600/gandarvan.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-eqJZq1T97wQ/Tspuklvk_7I/AAAAAAAAA3Y/eCxRXDpxxs8/s320/gandarvan.JPG" width="240" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;മരങ്ങളെല്ലാം നിലാവെള്ളിലകൾ ചൂടി നിന്നൊരു രാത്രിയിൽ വീടിന്റെ മുകളിലത്തെ മുറിയിൽ ഗീതാഗോവിന്ദം മറിച്ച് നോക്കിയിരിക്കെയാണ് പാർവ്വതിക്കുട്ടിയിൽ ഗന്ധർവ്വൻ കൂടിയത്.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;വിലങ്ങനെ കമ്പികളുള്ള ജാലകത്തിലെ നീലവിരികളെ പാടേ തോൽ‌പ്പിച്ച് കാറ്റിൽ പാലപ്പൂമണം ഇരച്ചുകയറി വന്ന് മുറിയിൽ നിറഞ്ഞപ്പോൾ പാർവ്വതി കണ്ണടച്ച് ദീർഘമായൊരു ഉൾശ്വാസത്തിൽ അതിനെ അകത്തേക്ക് നിറച്ചു.&amp;nbsp; എഴുന്നേറ്റ് ജനലരികിൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ വീട്ടുപറമ്പിന്റെ പുറത്ത് റോഡരികിലെ വലിയ പാലമരം മലർ പുടവയുടുത്ത് നിൽക്കുന്നത് കണ്ടു.&amp;nbsp; നിലാവിൽ അധികരിച്ച ശ്വേതാംബരവുമണിഞ്ഞ പാലമരത്തെ നോക്കി നിന്നും, ഉൾപ്പുളകമുണർത്തുന്ന മണം എത്ര വട്ടം നുകർന്നിട്ടും മടുത്തതേയില്ല.&amp;nbsp; ഭാരമില്ലാതായി ഏതോ മായിക ലോകത്തെത്തുന്നതായും ദേഹത്തെ ഓരോ ബിന്ദുവിലും ഉമ്മവെച്ചുണർത്തി എന്തൊക്കെയോ ഇഴഞ്ഞ് നടക്കുന്നത് പോലെയും അവൾക്ക് അനുഭവപ്പെട്ടു.&amp;nbsp; അങ്ങനെ തന്നെ നിന്നപ്പോൾ പാലമരത്തിൽ നിന്നുമൊരു പ്രകാശകിരണം പതുക്കെ ഇറങ്ങിവരുന്നത് കണ്ടു.&amp;nbsp; സ്വപ്നമോ യാഥാർത്ഥ്യമോ എന്നതിൽ വിഭ്രമിച്ച് നിൽക്കേ അത് കാറ്റിലൊഴുകി വീടിനു നേർക്ക് വന്ന് വിരികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നപ്പോൾ പാർവ്വതി പേടിച്ച് പിന്നിലേക്ക് ഞെട്ടിമാറി, ഒന്നും മിണ്ടാനാവാതെ നിന്നു.&amp;nbsp; അത് മുറിയിലാകെ ചുറ്റി മേശമേലിരുന്ന സെൽഫോണിന്റെ മുകളിലേക്കിറങ്ങി പിന്നെ കാണാതായി.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഉടനെ ഫോൺ റിങ്ങ് ചെയ്തു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“ഹലോ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; പാർവ്വതിയല്ലേ..?”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“അതെ, ആരാ..?”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“നല്ല രസണ്ട് കേട്ടോ, നീലപ്പാവാടയും ബ്ലൌസുമിട്ട് കാണാൻ.. സുന്ദരിയാണ്”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“നിങ്ങളാരാ.. എവിടന്നാ സംസാരിക്കുന്നേ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;?”&amp;nbsp; ഞെട്ടി ചുറ്റും തിരിഞ്ഞ് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“ഞാൻ.. നിന്റെ അടുത്തുണ്ട്&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; ഈ പാലമരത്തിനടുത്ത്..”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“പാലമരത്തിലോ.. നിങ്ങളാരാ ഗന്ധർവ്വനാ..?”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;“ഹഹഹ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; അതെ.. നിന്നെ കാണാനായി മാത്രം വന്ന ഗന്ധർവ്വൻ..” &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;മറുതലക്കലെ ഹൃദ്യമായ ചിരിയിൽ എതിർത്ത് പറയാനോ ഫോൺ വെക്കാനോ അവൾക്കായില്ല.&amp;nbsp; അയാൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നെങ്കിലും അവൾ ഒന്നിനും പ്രതികരിച്ചില്ല.&amp;nbsp; പിന്നെ അവന്റെ സ്വരമാധുരിയിലും വാക്ചാതുര്യത്തിലും അലിഞ്ഞ് വാക്കുകൾക്ക് മറുകുറി പറഞ്ഞു തുടങ്ങി. &amp;nbsp;കൌമാര വസന്തത്തിന്റെ പരാഗമേറ്റ് നിൽക്കുന്ന അവൾക്ക് നവാനുഭൂതിയായിരുന്നത്. &amp;nbsp;വെറുതെ മുറിയിലൂടെ അലസം നടന്നും, പിന്നെ ഇരുന്നും, കട്ടിലിൽ കിടന്നും ഒട്ടും ഉറക്കമില്ലാതെ ആ രാവ് പൂർണ്ണതയിലേക്ക് നീങ്ങി കൊഴിയുന്നത് വരെ സംസാരിച്ചു കൊണ്ടിരുന്നു.&amp;nbsp; പിന്നെയെപ്പോഴോ അങ്ങനെ തന്നെ കിടന്ന് ഉറങ്ങിപ്പോയി.&amp;nbsp; രാവിലെ വൈകി എഴുന്നേറ്റപ്പോൾ ഫോണിൽ ഒരു സുപ്രഭാതാശംസ അവളെ കാത്തിരിപ്പുണ്ടായിരുന്നു.&amp;nbsp; തലേന്ന് രാത്രി സംസാരിച്ച് &amp;nbsp;ഉറങ്ങാൻ വൈകിയതോർത്ത് ലജ്ജിച്ച് കോളേജിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലേക്കിറങ്ങി.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അന്ന് മുതൽ പിന്നെ അവളുടെ ഇരവുകളും പകലുകളുമെല്ലാം അവനോടൊത്ത് മാത്രമായിരുന്നു.&amp;nbsp; അവനുമായി മിണ്ടിയും കൊഞ്ചിയും മനപൂർവ്വം അടിപിടി കൂടിയും പിണങ്ങിയും ഇണങ്ങിയും സ്വപ്നം &lt;span style="color: black;"&gt;കണ്ടും പുലർച്ച വരെ മിണ്ടിപ്പറഞ്ഞും നിമിഷങ്ങളോടൊത്ത് നടന്നു.&amp;nbsp; അവന്റെ പ്രതിരൂപമായ സെൽ ഫോൺ ആരും കാണാതിരിക്കാൻ സ്തനദ്വയങ്ങൾക്കിടയിൽ ഒളിച്ചു വെച്ചു.&amp;nbsp; കലാലയത്തിലെ വിരസമായ പകലുകൾ&lt;/span&gt; ദുസ്സഹമായി തള്ളി നീക്കി അവനോട് മിണ്ടിയുറങ്ങുന്ന രാത്രികൾക്കായി കൊതിയോടെ കാത്തിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ആരാലും ശ്രദ്ധിക്കാതെ പൂക്കാതെ തളിർക്കാതെ നിന്ന കൊന്നമരം മേട സ്പർശനത്താൽ പൂത്ത് വിടർന്ന് പൂമരങ്ങളിൽ റാണിയാവുന്നത് പോലെയായിരുന്നു അവളിലുണ്ടായ മാറ്റങ്ങൾ.&amp;nbsp; തെങ്ങിൻ കതിരോല പോലെ നീണ്ട് മെലിഞ്ഞ് വെളുത്തവൾ പൊടുന്നനെ എല്ലാ അഴകളവുകളും തികഞ്ഞൊരു പെൺ‌കിടാവായി മാറി. &amp;nbsp;വിടർന്ന കണ്ണുകളിൽ കൺ‌മഷിയും വാഴക്കാമ്പ് പോലത്തെ കൈകളിൽ കിലുങ്ങും കുപ്പിവളകളും പട്ടുപാവാടയുമിട്ട് ഗ്രാമീണ സൌന്ദര്യത്തിന്റെ പ്രതിരൂപമായി പാറിപ്പറന്നു നടന്നു. കവിളോരങ്ങൾ സൌന്ദര്യവർദ്ധകങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ചെമന്ന് തുടുത്തു, ആ ചൊടികളോട് മത്സരിക്കാനാവാതെ അസ്തമന സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ച് കടലിൽ‌ മുങ്ങി മറഞ്ഞു.&amp;nbsp; കറുത്ത് ചുരുണ്ട മുടിയിഴകൾ ഓടിക്കളിക്കുന്ന നെറ്റിത്തടത്തിലെ ചന്ദനക്കുറികൾ അവയെ ആരും തിരിച്ചറിയാഞ്ഞ് വരച്ച മാത്രയിൽ പിണങ്ങിപ്പൊടിഞ്ഞ് വീഴും.&amp;nbsp; സ്വപ്നങ്ങളിൽ മുഴുകി ചിരിക്കുന്നത് കാണാനും ലജ്ജ പൂക്കുമ്പോൾ മൊട്ടിടുന്ന നുണക്കുഴികൾ കാണാനും അസൂയാലുക്കൾ പോലും കാത്തിരുന്നു.&amp;nbsp; കൂട്ടുകാരികളുടെ ചെറുതമാശകൾ പോലും അവളിലൊരു വെള്ളച്ചാട്ടത്തിന്റെ കിലുകിലാരവത്തെ സൃഷ്ടിച്ചിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പക്ഷേ നിമിഷനേരം പോലും ഇടകൊടുക്കാതെ നിശ്വാസങ്ങളും സ്വപ്നങ്ങളും പകുത്ത് രാവുകൾ ഉത്സവങ്ങളാക്കുമ്പോഴും അവനെ കാണാത്തതിൽ വിഷമം പൊടിയുന്നുണ്ടായിരുന്നു.&amp;nbsp; ഇഷ്ടം കൂടിക്കൂടി ഒരിക്കലും പിരിയാത്തവിധം ഒന്നായിത്തീരുമ്പോഴും അത്രയും കാണാത്തതിലുള്ള വേദനയും വളരുന്നുണ്ടായിരുന്നു.&amp;nbsp; അവൻ എങ്ങനെയിരിക്കുമെന്ന് അലോചിച്ച് മനസ്സിൽ ഒരായിരം ചിത്രങ്ങൾ അവൾ സങ്കൽ‌പ്പിച്ചു.&amp;nbsp; ഒന്ന് കാണണമെന്ന് പറഞ്ഞ് കുറുമ്പ് കാട്ടിയാൽ എല്ലാ പിണക്കങ്ങൾക്കുമെന്നതു പോലെ കുട്ടിക്കളിയെന്ന് ചൊല്ലി ചിരിച്ച് തള്ളി ആ പറച്ചിൽ അവസാനിപ്പിക്കുമായിരുന്നു.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഒടുക്കം മോഹത്തിന്റെയും പിണക്കത്തിന്റെയും പരിഭവങ്ങൾക്കും അറുതിയായി ധനുമാസത്തിലെ തിരുവാതിര രാത്രിയിൽ കാണാമെന്ന് അവൻ സമ്മതിച്ചു.&amp;nbsp; ദേഹം മുഴുവൻ വ്യാപിച്ച് അലിയുന്നൊരു കോരിത്തരിപ്പോടെയായിരുന്നു അവളത് കേട്ടത്.&amp;nbsp; പിന്നെ ഇഴഞ്ഞ് പോകുന്ന ദിവസങ്ങളെ വേഗം പോകാഞ്ഞ് പ്രാകിയും അവനെ കാണാൻ സർവ്വാത്മനാ കൊതിച്ചും ദിനസരികളെ കഴിച്ചുകൂട്ടി.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അങ്ങനെ കന്യകമാർ മംഗല്യ സാക്ഷാത്ക്കാരത്തിനു വേണ്ടി നോമ്പ് എടുക്കുന്ന ധനുമാസത്തിലെ തിരുവാതിര വന്നു ചേർന്നു&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അന്ന് രാവിലെ നോമ്പെടുത്ത് കുളിച്ചൊരുങ്ങി കരിമഷി കണ്ണുകളിൽ പ്രണയജ്വാലകൾ തെളിച്ച്, പിടക്കും തനു ഇടക്ക് എവിടെയെങ്കിലും ചാരി നിർത്തി വിറക്കും മനവുമായ് അവൾ രാത്രിയാവാൻ കാത്തിരുന്നു. &amp;nbsp;അതുവരെ ഇടാതെ മാറ്റിവെച്ച സ്വർണ്ണ തൊങ്ങലുകൾ അതിരിട്ട പുതിയ വെള്ള പട്ടുപാവാടയായിരുന്നു ഉടുത്തിരുന്നത്.&amp;nbsp; ദീർഘങ്ങളായ നിമിഷങ്ങൾക്കൊടുവിൽ പാലമരത്തെയും നോക്കിക്കിടന്ന് ജനവാതിലുകൾ അടക്കാതെ അൽ‌പ്പനേരം കണ്ണടച്ചുപോയി.&amp;nbsp; ഏതോ നിമിഷത്തിൽ മയിൽ‌പ്പീലി കൊണ്ടുള്ള ലാളനയാൽ ഉണർത്തപ്പെട്ടപ്പോൾ കട്ടിലിൽ ഒരു ചെറുപ്പക്കാരനെ കണ്ട് ഒന്ന് ഞെട്ടിത്തരിച്ച് പിന്നെ നാണിച്ച് ഹർഷപുളകിതയായി.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ആദ്യമായ് കണ്ട പരിഭ്രമത്താൽ അവൾക്കൊന്നും മിണ്ടാൻ പോലുമായില്ല.&amp;nbsp; ഈറനുണക്കിയ ഇടതൂർന്ന മുടിയിൽ അവൻ ദശപുഷ്പം ചൂടിച്ചപ്പോൾ മനസ്സിലുറപ്പിച്ച മുഖത്തിന്റെ സാമ്യചേരുവകൾ തേടുകയായിരുന്നവൾ. &amp;nbsp;കാണുമ്പോൾ പറയാൻ കരുതിയിരുന്നതെല്ലാം മറന്ന് ലജ്ജാഭാരത്താൽ ശിരസ്സുയർത്താനാവാതെ നിൽക്കുമ്പോൾ മേഘക്കൂട്ടം പോലെ ഇടതിങ്ങിയ ചുരുൾ മുടിയിഴകൾ കോരിയൊതുക്കി തിങ്കൾ മുഖം ഇരുകൈകളാലും പതുക്കെ തഴുകിയടുപ്പിച്ച് അവൻ ആ തരളിത കന്യയിൽ ആദ്യ ചുംബനത്തിന്റെ മധു പകർന്നു.&amp;nbsp; കാമുക സമാഗമത്തിൽ ആസക്തയായിരുന്ന ആ തന്വാംഗി മലർലത പോലെ അവന്റെ കരുത്തുറ്റ കരങ്ങളിൽ വാടിയമർന്നു.&amp;nbsp; പിന്നെ നിശ പോലും നാണിച്ച് പോകുന്ന മദിരോത്സവമായിരുന്നു ആ മുറിയിൽ.&amp;nbsp; അസംഖ്യം രതിപുഷ്പങ്ങൾ മൊട്ടിട്ട് വിടർന്ന ആ പൂത്തിരുവാതിര രാത്രി മറ്റാരും കാണാതിരിക്കാൻ പവന കരങ്ങൾ വാതിലുകൾ ശബ്ദലേശമന്യേ തഴുകിയടച്ചു.&amp;nbsp; കാറ്റിനൊപ്പം ഒളിച്ചു കടന്ന പാലപ്പൂമണം മാത്രമായിരുന്നു മറക്കാനാവാത്ത ആ രാവിന്റെ നേർസാക്ഷ്യം.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;രാവിലെ, മേനിയിലെ നഖ-ദന്തമുനകളുടെ വേദനയിലും &lt;span style="color: black;"&gt;രതിസുഖത്തിന്റെ ആലസ്യത്തിലും എഴുന്നേൽക്കാൻ വൈകി കണ്ണു തുറക്കാതെ കൈകളാൽ അവനെ തിരഞ്ഞപ്പോൾ പാതിയിടം ശൂന്യമായിരുന്നു. &amp;nbsp;കട്ടിലിലും മുറിയിലും ചതഞ്ഞ പൂക്കളുടെ മൃതഗന്ധം മാത്രം.&amp;nbsp; തണുത്തുറഞ്ഞ സെൽ‌ഫോണിൽ പതിവ് ശുഭദിനാശംസയും കാണാഞ്ഞ് അവൾ പരിഭ്രമിച്ച് അവനെ വിളിച്ചു.&amp;nbsp; പക്ഷേ വിളി കേള്‍ക്കുന്ന ലോകത്തിനുമപ്പുറത്തായിരുന്നു അവൻ.&amp;nbsp; &lt;/span&gt;കന്യാഛേദം കഴിഞ്ഞാൽ ഗന്ധർവ്വൻ‌മാർ പെൺ‌കൊടിമാരെ എന്നെന്നേക്കുമായി വിസ്മരിക്കുമെന്ന് പാർവ്വതിക്കുട്ടിക്ക് അറിയില്ലായിരുന്നല്ലോ.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color: black; font-family: AnjaliOldLipi; font-size: small;"&gt;കരിക്കട്ട പോലത്തെ സെൽ‌ഫോണും പിടിച്ച് പാര്‍വ്വതിക്കുട്ടി കാത്തിരിക്കുകയാണ്... &lt;/span&gt;&lt;span style="color: black; font-size: small;"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-2109496169981136247?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/11/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-eqJZq1T97wQ/Tspuklvk_7I/AAAAAAAAA3Y/eCxRXDpxxs8/s72-c/gandarvan.JPG' height='72' width='72'/><thr:total>83</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-7067091037433882086</guid><pubDate>Mon, 31 Oct 2011 08:04:00 +0000</pubDate><atom:updated>2011-11-04T15:48:07.312+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>ആദ്യ രാത്രി ശിവരാത്രി</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സോനാ സോനാ.. നീ ഒന്നാം നമ്പർ..”&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്ന പാട്ട് ഓൺ ചെയ്താൽ ആദ്യം കിട്ടുന്ന വിധത്തിൽ സി.ഡി.യിൽ സെറ്റ് ചെയ്ത് മുറിയിൽ അക്ഷമനായി നടക്കുകയാണ് സോമദാസൻ.&amp;nbsp; അതിന്റിടക്ക് ഒന്നു രണ്ട് പ്രാവശ്യം കിടക്കവിരിയുടെ ഇല്ലാ ചുളിവുകൾ നിവർത്തി മുല്ലപ്പൂക്കൾ എല്ലാ ഏരിയയിലേക്കും പെറുക്കി വെച്ചു.&amp;nbsp; ഈ മുല്ലപ്പൂവുകൾക്കൊക്കെ പണ്ടേ ഇത്ര മണമുണ്ടായിരുന്നോ എന്ന് അവനു തോന്നി.&amp;nbsp;&amp;nbsp; ക്ലോക്കിൽ നോക്കി സമയം പോകുന്നില്ലെന്ന് കണ്ട് ഒരിക്കൽ കൂടി ബാത്ത്‌റൂമിൽ പോയി പേസ്റ്റെടുത്ത് വായിൽ കവിൾ കോളി തുപ്പി, വായ്നാറ്റമില്ലെന്ന് കൈ വെച്ച് ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;അപ്പോൾ രണ്ട് മൂന്ന് ഫോണുകൾ വന്നു.&amp;nbsp; ഗൾഫിലെ റൂം മേറ്റ്സും സുഹൃത്തുക്കളുമാണ്.&amp;nbsp; എല്ലാ പണ്ടാരങ്ങൾക്കും അറിയേണ്ടത് ഒറ്റക്കാര്യമാണ്.&amp;nbsp; “എന്തായെടാ.. തുടങ്ങിയോ.. എവിടെ വരെ ആയി..?” ഇവൻ‌മാർക്കൊന്നും യാതൊരു ജോലിയുമില്ലേ, എന്ന് പറഞ്ഞ് സോമൻ ഫോൺ ഓഫാക്കി മേശയിൽ വെച്ചു.&amp;nbsp; സമയം പത്തു മണി കഴിഞ്ഞു.&amp;nbsp; അവളിങ്ങോട്ട് വരാണ്ട് എന്തോന്ന് തുടങ്ങാനാ..?&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും സോനയായിരിക്കുമെന്ന് കരുതി ഉള്ളതിലേക്ക് വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് പാട്ട് വെക്കാനായി റിമോട്ടിൽ വിരലമർത്തി നിന്നു.&amp;nbsp; എപ്പോഴും അടുക്കളയിൽ അടുപ്പും വെപ്പും മാത്രം നോക്കി ജീവിക്കുന്ന വെല്ല്യേച്ചിയാണ് പുറത്തൂടെ ഇടക്കിടക്ക് ഉലാത്തുന്നത്.&amp;nbsp; ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ?&amp;nbsp; ഈ സോന ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് വേഗം ഇങ്ങോട്ട് വന്നൂടേ.&amp;nbsp; &amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;കമ്പ്യൂട്ടറൊക്കെ പഠിച്ച് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് എങ്ങനെ എവിടെ എപ്പോ തുടങ്ങണം എന്ന് യാതൊരു ഐഡിയയുമില്ല.&amp;nbsp; നമ്മളാണെങ്കിൽ വെറും പത്താം ക്ലാസ്സും.&amp;nbsp; വായിലെ നാവിന്റെ ഗുണം കൊണ്ട് തട്ടിമുട്ടി ഇത് വരെയെത്തി.&amp;nbsp; ഗൾഫിൽ നല്ല സെറ്റപ്പാണെന്നാണ് എല്ലാവരുടെയും വിചാരം.&amp;nbsp; അവിടെ ലെബനീസ് റെസ്റ്റോറന്റിൽ സെയിൽ‌സ്മാനാണെന്ന് ആരും അറിഞ്ഞിട്ടില്ല, ചോദിക്കുന്നവരോട് സെയിൽ‌സ് മാനേജരാണെന്നാണ് പറയാറ്.&amp;nbsp; ഒന്ന് രണ്ട് അക്ഷരം കൂടിപ്പോയെന്ന് വെച്ച് അതൊരു വലിയ കുറ്റമൊന്നുമല്ലല്ലോ.&amp;nbsp; &lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;റോളയിലെ താമസിക്കുന്ന മുറി ഒരുത്തനും കാണാത്തത് കൊണ്ട് രക്ഷപ്പെട്ടു.&amp;nbsp; &amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;അറബിയുടെ കാലു പിടിച്ച് കിട്ടിയ മൂന്നിൽ രണ്ടു മാസം മുഴുവൻ പെണ്ണുകാണാൻ പോയി തീർത്തു.&amp;nbsp; അവിടെ ഇരിക്കുമ്പോ വിചാരിക്കും പെൺപിള്ളേരൊക്കെ ഗൾഫെന്ന് കേട്ടാൽ ഓടി വരുമെന്ന്.&amp;nbsp; കാലം പോയി ഇപ്പോ പത്തിൽ പത്തും തോറ്റ പെണ്ണു പോലും ഗൾഫിലേക്ക് കൊണ്ടു പോകുമോ എന്നാ ചോദിക്കുന്നേ.&amp;nbsp; ചാനലുകാരെക്കൊണ്ടും പത്രക്കാരെക്കൊണ്ടും കിട്ടിയ ഗുണമാ അതൊക്കെ.&amp;nbsp; കണ്ണാടി പോലത്തെ റോഡുകളും അടിപൊളി മാളുകളും കോം‌‌പ്ലക്സുകളുമൊക്കെ കാണിച്ച് ഇവറ്റകളുടെ ബ്രെയിനൊക്കെ അവൻ‌മാർ വൈറ്റ് വാഷ് ചെയ്തു കളഞ്ഞു.&amp;nbsp;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;രണ്ട് മാസം കൊണ്ട് നാൽ‌പ്പത്തി മൂന്ന് പെണ്ണു കാണൽ നടത്തിയെങ്കിലും അതിൽ പകുതി മുക്കാലും പെങ്ങൻ‌മാരും അളിയൻ‌മാരും നാട്ടുകാരും ചേർന്ന് സംയുക്തമായി തട്ടിമാറ്റി.&amp;nbsp; ബാക്കി കാൽ പെണ്ണുവീട്ടുകാരും.&amp;nbsp; നല്ല സുന്ദരി പെൺ‌പിള്ളേരുടെ ആലോചനയൊക്കെ നിസ്സാര കാര്യങ്ങൾക്ക് പെങ്ങൻ‌മാർ വേണ്ടാന്നു പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവാണ്ട് വിഷമിച്ചിരുന്നിട്ടുണ്ട്.&amp;nbsp; പെണ്ണിന്റെ അച്ഛനുമമ്മയും വയസ്സന്മാരാ, ഒറ്റ മോളായിപ്പോയി, അല്ലെങ്കിൽ എല്ലാം പെണ്ണുങ്ങളായിപ്പോയി, മുടി കുറവ്, പല്ലിന് ഗ്യാപ്പുണ്ട്, തടി കുറഞ്ഞാ കുഴപ്പം, കൂടിയാ കുഴപ്പം, സൌണ്ട്, നടത്തം, സംസാരം ഇങ്ങനെ ഓരോ കായിക ക്ഷമതാ പരീക്ഷകൾ നടത്തുമ്പോഴും ആലോചനകൾ തട്ടി വീണു കൊണ്ടിരുന്നു.&amp;nbsp; പെങ്ങന്മാരുടെ ഡിമാൻഡുകൾക്ക് മുന്നിൽ സ്വന്തം ആഗ്രഹങ്ങൾക്ക് ഒരു ഫേസ് വാല്യു ഉണ്ടായിരുന്നില്ല.&amp;nbsp; ഒന്നും പറയാനും പറ്റില്ലല്ലൊ, കെട്ടിയിട്ട് ഇവിടെ ആക്കി പോകേണ്ടതല്ലേ. &amp;nbsp;വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനെ ഇവിടാക്കി എങ്ങനെ മനസ്സമാധാനത്തിൽ അവിടെ കഴിയാനാ.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;സോനയെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു.&amp;nbsp; നിഷ്കളങ്കയായ നാടൻ ബേഡ്.&amp;nbsp; ഇത് ലാസ്റ്റ് പെണ്ണുകാണലാണ്, ഇനി പെണ്ണുകാണാൻ പോകില്ല, (അതിനു സമയവുമുണ്ടായിരുന്നില്ല) &lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;വേണമെങ്കിൽ ഇതിനെ കെട്ടാം &lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്ന് പറഞ്ഞ് നിർബ്ബന്ധിച്ചപ്പോ അളിയൻ‌മാർക്കും പെങ്ങൻ‌മാർക്കും ഡിമാൻ‌ഡുകൾ പുറത്തെടുക്കാൻ പറ്റിയില്ല.&amp;nbsp; കൂടുതൽ പഠിച്ചു പോയെന്ന പരാതി കേൾക്കാൻ നിന്നില്ല.&amp;nbsp; പെണ്ണിന്റെ വീട്ടുകാർക്ക് കെട്ടിച്ച് തരുന്നതിൽ കുഴപ്പമില്ലെങ്കിൽ പിന്നെ ഇവർക്കെന്താ.&amp;nbsp; “മോളെ ഗൾഫിലേക്ക് കൊണ്ടു പോക്വോ..“ എന്ന് നിയുക്ത അമ്മായിഅപ്പൻ ചോദിച്ചപ്പോൾ ഫ്ലാറ്റിലെ എട്ട് പേർക്കുള്ളതും, പന്ത്രണ്ടു പേർ ഇടതിങ്ങിപ്പാർക്കുന്നതുമായ മുറിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഓ.. കൊണ്ടു പോകും..”&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt; &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്ന് പുറത്തും “എയർപോർട്ട് വരെ..” എന്ന് മനസ്സിലും പറഞ്ഞു.&amp;nbsp;&amp;nbsp; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;കല്യാണം കഴിഞ്ഞാ പിന്നെ ഇവരതും പറഞ്ഞ് കേസ് കൊടുക്കാനൊന്നും വരില്ലല്ലോ.&amp;nbsp; ആദ്യ ചാൻസിനു തന്നെ അവൾക്ക് മാതൃദേവോ മന്ത്രം പഠിപ്പിച്ചു കൊടുക്കണം.&amp;nbsp; പിന്നെ കൊച്ചിനേം നോക്കി ഓമനത്തിങ്കൾ കിടാവോ മന്ത്രം ജപിച്ച് ഇവിടിരുന്നോളും.&amp;nbsp; എപ്പോഴെങ്കിലും കണാമുണാന്ന് മിണ്ടാൻ വന്നാ അപ്പോ കാണിച്ചു കൊടുക്കാം.&amp;nbsp; കൊണ്ടു പോണം പോലും.. അവളുടെ അച്ഛന്റെ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; ഈ ഗൾഫൊക്കെ എപ്പോഴാ ഉണ്ടായേ.. അതുണ്ടാകുന്നതിനു മുമ്പും ആളുകൾ കല്യാണം കഴിച്ചിട്ടില്ലേ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കം കേട്ടപ്പോൾ കേരളത്തിലെ സകല അമ്മായിയപ്പൻ‌മാരോടും തോന്നിയ ദ്വേഷ്യം ഐസ് പോലെ അലിഞ്ഞു.&amp;nbsp; ആദ്യരാത്രിയിൽ പെണ്ണ് മുറിയിലേക്ക് വരുന്ന സമയത്തുള്ള കാലൊച്ചയും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൌണ്ട്..! ഹോ.. ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തനൊന്ന് കേട്ടിട്ടില്ല.&amp;nbsp; ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു. &amp;nbsp;സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു.&amp;nbsp; ഇവളിതു വരെ സാരിയും ആഭരണങ്ങളുമൊന്നും അഴിച്ചു വെച്ചിട്ടില്ലേ? അതിനു മെനക്കെടുന്ന സമയവും നഷ്ടമായല്ലോ ദൈവമേ...&amp;nbsp; ആകെ ഒരാഴ്ചത്തെ ടൈമേയുള്ളൂ.&amp;nbsp; കല്യാണത്തിനു ചെലവായ മൂന്നു ലക്ഷം അതിന്റെയിടക്ക് എങ്ങനെ മൊതലാക്കാനാ.&amp;nbsp; &amp;nbsp;ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും.&amp;nbsp; അപ്പോ ഒരു മിനിറ്റ് ലേറ്റായാ ഹൺ‌ഡ്രഡ് മണീസാ പോകുന്നത്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;സോനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതു വരെ ലോണെടുത്ത് വെച്ച ധൈര്യമൊക്കെ ഒലിച്ചു പോയി.&amp;nbsp; എന്തൊക്കെയോ പഠിച്ച് മെട്രോ സിറ്റിയിൽ ടെക്കിയായി ജോലി ചെയ്യുന്ന പെണ്ണാണ്.&amp;nbsp; എന്ത് പറയണം, അവളുടെ രീതികളൊക്കെ എങ്ങനെയാണ്, എന്തെങ്കിലും നാക്കെടുത്ത് വളച്ച് ചളമായാലോ അങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയപ്പോ വയറിലെ ലോലെയറിൽ നിന്നൊരു കാൾ വന്നു, കൈകാലുകളിൽ തെങ്ങിൻ പൂക്കുലാദി വിറ ബാധിച്ചു.&amp;nbsp; ഇരിക്ക് എന്നൊക്കെ പറയാൻ നോക്കിയെങ്കിലും ഒരക്ഷരം പുറത്തേക്ക് വന്നില്ല.&amp;nbsp; അവൾ കളിയാക്കി ചിരിക്കുന്നുണ്ടോ.. ഹേയ്.. കൈ രണ്ടും കട്ടിലിൽ കുത്തിപ്പിടിച്ച് അടങ്ങ് വിറേ.. അടങ്ങ് വിറേ.. എന്ന് പറഞ്ഞെങ്കിലും അത് അങ്ങനെ അടങ്ങുന്ന ടൈപ്പൊന്നുമല്ലായിരുന്നു.&amp;nbsp; ആദ്യരാത്രി കണ്ടു പിടിച്ചതിൽ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ നൈറ്റിലും വിറയും ഉണ്ടായിരുന്നു.&amp;nbsp; അത് രണ്ടും ഒരമ്മ പെറ്റ മക്കളാ.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചിലപ്പോ ചെറിയ വിറയലൊക്കെ കാണുമെന്ന് മുൻ‌കൂട്ടി കണ്ടത് കൊണ്ടാവണം സുരേഷ് രണ്ട് പെഗ് അടിക്കാൻ പറഞ്ഞത്.&amp;nbsp; ഹേയ് എനിക്കതിന്റെ ആവശ്യമൊന്നുമില്ല എന്നൊക്കെ ഡയലോഗ് അടിച്ചെങ്കിലും അഥവാ വേണ്ടി വന്നാലോ എന്നു കരുതി സ്മിനോഫ് വോഡ്ക സെവനപ്പിന്റെ ബോട്ടിലിൽ വാട്ടർ മിക്സ് ചെയ്ത് വെച്ചിരുന്നു.&amp;nbsp; കണ്ടാൽ പച്ച വെള്ളമാണെന്നേ ആരും കരുതൂ.&amp;nbsp; അതേതായാലും നന്നായി.&amp;nbsp; പതുക്കെ നടന്ന് അലമാര തുറന്ന് ഏഴപ്പിന്റെ പച്ച ബോട്ടിലെടുത്ത് കുടിക്കാൻ തുനിയുന്നതിനു മുൻപായി “വെള്ളം വേണോ..” എന്ന് സോനയോട് മര്യാദയുടെ ഭാഷയിൽ ചോദിച്ചു.&amp;nbsp; അവൾ ഉത്തരം പറയുന്നതിനു മുൻപായി വാതിലിൽ മുട്ടു കേട്ടു.&amp;nbsp; ദേ പിന്നേം നൂറു രൂപ പോയി എന്നു പറഞ്ഞ് ബോട്ടിൽ മേശമേൽ വെച്ച് വാതിൽ തുറന്നു നോക്കി.&amp;nbsp; ഇളയ പെങ്ങൾ ഒരു ഗ്ലാസ്സ് പാലും കൊണ്ട് നാണിപ്പെങ്ങളായി നിൽക്കുന്നു.&amp;nbsp; ഈ പണ്ടാരത്തിനൊക്കെ വരാൻ കണ്ട നേരം!&amp;nbsp; ഇവളുടെ ആദ്യരാത്രിയിലല്ല ഒരു രാത്രിയിലും ഞാൻ വാതിലിൽ മുട്ടാൻ പോയിട്ട് ആ പഞ്ചായത്തിൽ പോലും പോയിട്ടില്ലല്ലോ. കോമൺസെൻസ് വേണമെടീ പൊതുവിജ്ഞാനം.. എന്ന് മനസ്സിൽ പറഞ്ഞ് കൈ നീട്ടി മിൽമ ഗ്ലാസ്സ് വാങ്ങിയപ്പോൾ കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു.&amp;nbsp; നോക്കുമ്പോ അവളുടെ പൊട്ടിത്തെറിച്ച ചെക്കൻ ഓടി കട്ടിലിൽ കയറിത്തുള്ളുന്നു.&amp;nbsp; പിടിക്കാൻ കിട്ടുന്നതിനു മുൻപ് കുരുത്തംകെട്ടവൻ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ വിരിച്ചതൊക്കെ അലങ്കോലമാക്കി.&amp;nbsp; വല്ല വിധേനയും അതിനെ പിടിച്ച് പുറത്താക്കി വാതിലടച്ച് തിരിഞ്ഞ് നോക്കിയപ്പോൾ സോനാ രാജകുമാരി സെവൻ‌അപ്പിന്റെ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി മടമടാന്ന് കുടിക്കുന്ന എക്സ്ക്ലൂസിവ് ഹാർട്ട് ബ്രേക്കിങ്ങ് വിഷ്വലാണ് കണ്ടത്&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;!!&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;സോനേ അത് കുടിക്കരുതെന്ന് പറഞ്ഞെങ്കിലും വേഡ്സ് സ്പീക്കറിലേക്ക് ഔട്ട്പുട്ടായില്ല, തടയണമെന്ന് ആഗ്രഹിച്ചെങ്കിലും കാലുകൾ നീങ്ങിയില്ല.&amp;nbsp; ദേഹത്ത് കൂടിയിരുന്ന വിറയൽ ബാധയൊക്കെ പമ്പയും സന്നിധാനവും പത്തനംതിട്ടയും കടന്നു.&amp;nbsp; പാൽ ഗ്ലാസ്സ് എവിടെയോ വെച്ച് ഒരു സപ്പോർട്ടിനായി കട്ടിലിലിരുന്ന് വിളിച്ചു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സോനേ..”&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഈ സാധനം കൊള്ളാമേ.. ഞാൻ ലൈക്കിയേ..”&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;ആ വല ഭാഷ സോമദാസനു പിടികിട്ടിയില്ല.&amp;nbsp; അവൻ കം‌പ്ലീറ്റ് ബ്ലാങ്കായി നിർവ്വികാരപരബ്രഹ്മദാസനായി നിൽക്കെ സോന ബോട്ടിൽ പകുതിയാക്കി കട്ടിലിലേക്ക് പിടിയാനയെപ്പോലെ ചെരിഞ്ഞു.&amp;nbsp; എല്ലാ പ്ലാനിങ്ങും പിഴച്ചു പോയ സോമദാസൻ പതുക്കെ വിളിച്ചു.&amp;nbsp; &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“മോളേ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;”&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഫ..!!! ആരാടാ നിന്റെ മോള്.. ഇരിക്കണ ഇരിപ്പ് കണ്ടാലും മതി.. കോന്തൻ.. എത്ര രൂപേന്റെ സാരിയാടാ നീ വാങ്ങിയ കല്യാണ സാരി..? അയ്യായിരം ഉറുപ്പ്യേന്റെ സാരിയും വാങ്ങീറ്റ് എന്നോട് പറഞ്ഞ് മുപ്പതിനായിരത്തിന്റേതാന്ന്ന്ന്.. അത് പോട്ടെ.. പൊന്നു കൊറവാണെന്ന് എന്നോട് &lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;!&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; ഇത്രയും പൊന്ന് കൊണ്ടന്ന എന്നോട് നിന്റെ പെങ്ങൻ‌മാർ പറയ്യാ..&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; അവളുടെയൊക്കെ മേത്തെന്താ ഉള്ളേ.. ഒരു നൂ‍ലു പോലത്തെ താലി.. എല്ലാത്തിനും ഞാൻ വെച്ചിറ്റ്ണ്ട്&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; നിന്റെ അമ്മയും കണക്കാ തള്ളേന്റെ മുഖത്തിനൊരു തെളിച്ചമില്ലല്ലോ.. എനിക്ക് കളറു കുറവാണ് പോലും..!&amp;nbsp; തള്ളക്ക് ഞാൻ കൊടുത്തോളാ..&amp;nbsp; ഒറ്റ മാസം ഞാനീട നിക്കും, അയിന്റെടക്ക് എന്നെ ഗൾഫിലേക്ക് കൊണ്ടൊയില്ലേങ്കില്.. ങാ.... എന്നിട്ട് മാത്രം എന്നെ തൊട്ടാ മതി&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; അല്ലാണ്ട് എന്തെങ്കിലും വിചാരിച്ച് മണപ്പിച്ച് ഇങ്ങോട്ട് വന്നാ.. കാണിച്ച് തരും സോനയാരാണെന്ന്&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;… ഗുഡ് നൈ..&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;”&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാത്രിയുടെ അന്ത്യയാമങ്ങളിൽ മിനിറ്റുകൾ ആസ് യൂഷ്വൽ മണിക്കൂറുകൾക്ക് വഴിമാറവെ, ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ, സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് നിശ്ചലം കണ്ണടക്കാൻ പോലും കഴിയാതെ അനങ്ങാതിരിക്കുമ്പോൾ സോമദാസന്റെ ചെവിയിൽ ഈ പാട്ടുകൾ അലയടിച്ചു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഏഴു സുന്ദര രാത്രികൾ&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; ഏകാന്ത സുന്ദര രാത്രികൾ.. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-size: small;"&gt;&lt;span style="font-family: AnjaliOldLipi;"&gt;വികാര തരളിത ഗാത്രികൾ വിവാഹ പൂർവ്വ രാത്രികൾ..”&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-7067091037433882086?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/10/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>132</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-5295961653187667672</guid><pubDate>Fri, 30 Sep 2011 10:17:00 +0000</pubDate><atom:updated>2012-02-25T10:57:01.988+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നര്‍മ്മം</category><title>വാട്ടർ ഡാൻസ്</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രായപൂർത്തി തെകഞ്ഞ് കൊല്ലം കൊറേ ആയിട്ടും ജോലിക്കൊന്നും പോകാതെ കൂട്ടുകാരനായ അശോകനുമൊന്നിച്ച് &amp;nbsp;കുറച്ച് പാർട്ടി പ്രവർത്തനം, ലേശം പഞ്ചാരയടി, ഇത്തിരി ഡ്രിങ്ക്സുമൊക്കെയായി ആമോദപൂർവ്വം ജീവിക്കുന്ന നല്ലോരു ചെറുപ്പക്കാരനാണ് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഹരീശൻ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;.&amp;nbsp; പാരമ്പര്യമായി തെയ്യം കെട്ടുന്ന കുടുംബമാണ് ടിയാന്റേത്.&amp;nbsp; അച്ഛനായ മാധവന് വയസ്സായി, തെയ്യം കെട്ടാനൊന്നും കഴിയാണ്ടുമായി. &amp;nbsp;ഹരീശനോട് കൂടെ പോയി സഹായിക്കാനും തെയ്യം കെട്ടാനും പലതവണ റിക്വെസ്റ്റ് ചെയ്തിട്ടും അവനത് ആക്സപ്റ്റ് ചെയ്തില്ല.&amp;nbsp; മോൻ തെയ്യം കെട്ടാൻ വരുന്നില്ലാന്ന് മൂപ്പർ വരുന്നോരോടും പോന്നോരോടും പായ്യാരം പറയാനും തുടങ്ങി.&amp;nbsp; അത് സഹിക്കാൻ വയ്യാണ്ടായപ്പോ കുലത്തൊഴിലേക്ക് ഇറങ്ങാമെന്ന് ഹരീശൻ അർദ്ധമനസ്സോടെ തീരുമാനിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ബേസിക്കലി തെയ്യം, അമ്പലം, കാവ് എന്ന പിന്തിരിപ്പൻ ഏർപ്പാടുകളോട് പാർട്ടി എതിരാണെങ്കിലും ഒരു നാടൻ കലാരൂപമെന്ന നിലക്ക് തെയ്യങ്ങളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് പാർട്ടി സർകുലർ ഇറക്കിയതും ഹരീശന്റെ മനസ്സ് മാറ്റാന്നിടയാക്കി.&amp;nbsp; പണ്ടത്തെ കാലം പോലെയല്ല, ഇപ്പോൾ തെയ്യം കെട്ടുന്നതിന് കൂലിയായും വരവായും നല്ല കാശ് കിട്ടുന്നുണ്ട്. കൊല്ലത്തോളം ചോറ് വെക്കാനുള്ള അരി, വയറു നിറയെ കള്ള്‌, നാട്ടുകാരുടെ ബഹുമാനം, ആരെയും പേടിക്കാതെ പ്രിയമുള്ളവളുമാരുടെ കൈ പിടിക്കൽ ഇതൊക്കെ അഡീഷണൽ ബെനഫിറ്റ്സും.&amp;nbsp; സർവ്വോപരി എന്തിനും ഏതിനും അശോകന്റെ സാന്നിദ്ധ്യം കൂടി ഉറപ്പായപ്പോൾ തെയ്യം ഫീൽഡിൽ ഇറങ്ങാൻ ലേറ്റായതിൽ ലോസ്സ് ഓഫ് മെന്റാലിറ്റി തോന്നി.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ മുത്തപ്പൻ വെള്ളാട്ടം കഴിക്കണമെന്ന് തട്ടുപറമ്പിൽ രാഘവാട്ടൻ തീരുമാനിച്ചിരുന്നു.&amp;nbsp; കുറേ കാലം പല ആലോചനകളും വഴി മാറിപ്പോയതിനു ശേഷമാണ് ഈ ആലോചന ഫിക്സായത്.&amp;nbsp; മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കാമേ എന്ന് നേർച്ച നേർന്നത് കൊണ്ടായിരിക്കണം അതു വരെ വന്നതിലേക്കും വെച്ച് ഏറ്റവും നല്ല ആലോചനയായിരുന്നത്.&amp;nbsp; കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വെള്ളാട്ടം.&amp;nbsp; കല്യാണ സൽക്കാരവും അന്നു വെക്കാം, കല്യാണത്തിന്റെ പന്തലുള്ളത് കൊണ്ട് വേറെ പന്തൽ ഇടണ്ട, ഒരു ചെലവിൽ എല്ലാം ഒത്തു പോകും.&amp;nbsp; അങ്ങനെയാണ് തെയ്യമില്ലാത്ത കാലത്ത് തെയ്യക്കാർക്ക് അന്നം കൊടുക്കുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടാൻ ആദ്യമായി ഹരീശൻ പണിക്കന് ജോബ് ഓർഡർ കിട്ടുന്നത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഈ വെള്ളാട്ടം എന്ന് പറഞ്ഞാൽ ശരിക്കും വാട്ടർ ഡാൻസ് തന്നെയാ‍ണ്.&amp;nbsp; മുത്തപ്പന്റെ പ്രധാന വഴിപാട് കള്ളോ, വാറ്റോ, ഫോറിനോ ആയ വിവിധ തരം മദ്യങ്ങളാണ്.&amp;nbsp; കെട്ടിയാടിക്കുന്ന വീട്ടിൽ സാധനം ഇഷ്ടം പോലെ അവൈലബിൾ ആയത് കൊണ്ട് വെള്ളാട്ടവും, പരികർമ്മിയും മടയനും വാദ്യക്കാരും വീട്ടുകാരും നാട്ടുകാരുമെല്ലാം അന്ന് ഫിറ്റായിരിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;വിചാരിച്ചത് പോലെ വെള്ളാട്ടം കാണാൻ നല്ല ആളുകളുണ്ടായിരുന്നു.&amp;nbsp; സ്വന്ത ബന്ധുക്കളും ചെക്കന്റെ ബന്ധുക്കളുമായി നല്ലൊരു ആൾക്കൂട്ടം.&amp;nbsp; നാട്ടിലെ കല്യാണപ്രായമായ പെൺ‌കുട്ടികളുമൊക്കെ കൂടിയതിനാൽ ഹരീശൻ നല്ല പെർഫോർമൻസായിരുന്നു. &amp;nbsp;അശോകനാണ് മടയൻ.&amp;nbsp; മുത്തപ്പനു വീത്ത് എന്നും പറഞ്ഞ് ആളുകൾ വെളുപ്പും ചോപ്പുമായി ഇന്ധനം ഇടക്കിടക്ക് കൊണ്ടു കൊടുക്കുന്നത് കഴിച്ച് ഹരീശനും അശോകനും മാക്സിമം ഫിറ്റാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അമ്പും വില്ലുമെയ്ത് തേങ്ങ പിളർക്കുന്ന ചടങ്ങാണ് വെള്ളാട്ടത്തിന്റെ ഹൈലൈറ്റ്.&amp;nbsp; ഒറ്റ അമ്പിന് തേങ്ങ കൃത്യം രണ്ടായി പിളരും.&amp;nbsp; അങ്ങനെ സംഭവിച്ചാൽ നടത്തുന്ന വീട്ടുകാർക്ക് ഭയങ്കര സന്തോഷമായിരിക്കും.&amp;nbsp; അവരത് കാലാകാലം മേനി പറഞ്ഞ് നടക്കുകയും ചെയ്യും.&amp;nbsp; അമ്പെടുത്ത് വില്ലിന്റെ ചരടിൽ കോർത്ത് കുറേ പ്രാവശ്യം ഉന്നം നോക്കി മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും ദ്രുതതാളത്തിൽ നടക്കുകയാണ് ഹരീശൻ.&amp;nbsp; വാദ്യക്കാർ ചെണ്ടപ്പുറത്ത് അർമാദിച്ച് കൊട്ടുകയാണ്, ആളുകളൊക്കെ തേങ്ങക്ക് അമ്പെയ്യുന്നത് കൊള്ളുമോ തേങ്ങ കറക്റ്റായി പിളരുമോ എന്ന് കാണാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്.&amp;nbsp; പക്ഷേ തേങ്ങക്ക് ഉന്നം വെക്കുന്നതിനു മുൻപ് ഹരീശന്റെ കൈ വഴുതി അമ്പ് റിലീസായി അശോകന്റെ കാലിൽ തറിച്ചു.&amp;nbsp; തരിപ്പായാലെന്താ വേദന അറിയാണ്ടിരിക്കുമോ?&amp;nbsp; ഹരീശൻ മാലോകരാകെ വണങ്ങുന്ന ദൈവമാണ് എന്നൊന്നും ഓർക്കാതെ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അശോകൻ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രാണ വേദനയോടെ&amp;nbsp; വിളിച്ചു പറഞ്ഞു പോയി.&amp;nbsp; “ഏട നോക്കിയാടാ എയ്യുന്നത് നായിന്റെ മോനേ..?”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രധാന ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയോളമായിരുന്നു.&amp;nbsp; ഒരു പീഠത്തിലിരുന്ന് കിരീടത്തിലെ തെച്ചിപ്പൂവും തുമ്പപ്പൂവും പറിച്ചെടുത്ത് അനുഗ്രഹം കൊടുക്കുകയാണ് ഹരീശൻ.&amp;nbsp; റിട്ടേൺസായി ഒറിജിനൽ ഇന്ത്യൻ റുപ്പീസ് അശോകൻ അസിസ്റ്റന്റ് കലക്റ്റ് ചെയ്യുന്നുമുണ്ട്.&amp;nbsp; അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഹരീശന്റെ നിലവിലെ ലൈനുകളിലൊരാളായ വനജയെ കണ്ടത്. &amp;nbsp;വനജ കാണാൻ തരക്കേടില്ലാത്തൊരു പീസാണ്.&amp;nbsp; ഹരീശനാണെങ്കിൽ തെയ്യം കെട്ടാൻ തുടങ്ങിയതിൽ പിന്നെ വനജയെ ശരിക്ക് കാണാൻ പറ്റിയിട്ടില്ല. &amp;nbsp;അത് കൊണ്ട് വനജയ്ക്ക് ഇത്തിരി കൂടുതൽ അനുഗ്രഹം കൊടുത്തേക്കാം എന്ന് കരുതി അവളുടെ കൈ പിടിച്ചതും, കൃത്യമായി കറന്റു പോയി ചുറ്റും നല്ല ഇരുട്ടായി.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;കറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;കുറിയും അനുഗ്രഹം കൊടുക്കലുമൊക്കെ കഴിഞ്ഞ് വെള്ളാട്ടത്തിന്റെ അവസാന സ്റ്റേജിലെത്തി.&amp;nbsp; ഇനി ഒരു റൌണ്ട് ആടിക്കഴിഞ്ഞ് ചെണ്ടകൊട്ടലിന്റെ ക്ലൈമാക്സിൽ കിരീടം ഊരി പീഠത്തിൽ വെക്കലാണ് ലാസ്റ്റ് ചടങ്ങ്.&amp;nbsp; അതും കൂടി കഴിഞ്ഞാൽ ഹരീശൻ ഫ്രീയാവും.&amp;nbsp; വരന്റെ വീട്ടുകാരും നാട്ടുകാരുമൊക്കെ പോയി. &amp;nbsp;രാഘവാട്ടന്റെ ഫാമിലിയും അടുത്ത ബന്ധക്കളുമേയുള്ളൂ.&amp;nbsp; അന്നേരം മുറ്റത്തിന്റെ മൂലക്ക് കൂട്ടിൽ ബന്ധനസ്ഥനായ അനിരുദ്ധനെ പോലെ കിടക്കുകയായിരുന്ന കിട്ടു എന്ന നായ വയലന്റായി കുരക്കാൻ തുടങ്ങി.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ചെണ്ടകൊട്ടലിന്റെ ഒച്ചയുടെ ഒരു ഗ്യാപ്പിൽ ഹരീശൻ കിട്ടുവിന്റെ കഷ്ടപ്പാട് കൊണ്ടുള്ള ഒച്ചപ്പാട് കേട്ടു.&amp;nbsp; ഹരീശൻ ഉടനെ കൂടിന്റെ മുന്നിൽ പോയി ഉറഞ്ഞാടിക്കൊണ്ട് അരുളി ചെയ്തു.&amp;nbsp; “എന്റെ വാഹനത്തെ എന്തിനാണ് ബന്ധിച്ചിരിക്കുന്നത്&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;. തുറന്നു വിടൂ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;. ഹൂം&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;. തുറന്നു വിടൂ&lt;/span&gt;&lt;span style="font-size: small;"&gt;… &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഏഴീ&lt;/span&gt;&lt;span style="font-size: small;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;അത് കേട്ടപ്പോൾ രാഘവേട്ടന്റെ മോൻ ജിക്കു കൂട് തുറന്നു കൊടുത്തു.&amp;nbsp; തുറന്നതും കിട്ടുപ്പട്ടി ഹരീശന്റെ നേർക്ക് ഒറ്റച്ചാട്ടം.&amp;nbsp; അപകടത്തിന്റെ സ്മെൽ അടിച്ച ഹരീശൻ തിരിഞ്ഞ് ഓടാൻ ശ്രമിച്ചെങ്കിലും കിട്ടു അവന്റെ പിൻ ഭാഗത്തെ ‘ധ’ എന്ന ഏകാക്ഷരത്തെ ഒറ്റക്കടിക്ക് കൂട്ടക്ഷരമാക്കി മാറ്റി.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-5295961653187667672?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/09/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>94</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-7790070091311595289</guid><pubDate>Sun, 28 Aug 2011 14:07:00 +0000</pubDate><atom:updated>2011-10-19T12:07:57.919+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>മാലിനിയുടെ തീരങ്ങൾ</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;നല്ല പച്ച പ്ലാവില പോലത്തെ ഇരുപത്തിയഞ്ച് പെൺ‌പിള്ളേർക്ക് കത്രിക പോലത്തെ പത്ത് ആൺ‌പിള്ളേർ, അതായിരുന്നു ജയന്തി കോളേജിലെ പ്രീഡിഗ്രി രണ്ടാം കൊല്ല ക്ലാസ്സ്.&amp;nbsp; ആൺപിറന്നവൻ‌മാരെ പെൺ‌കുട്ടികൾ വിളിക്കുന്നത് ഇംഗ്ലീഷ് വേഡ് ചെയിനിൽ a മുതൽ i വരെ എന്നാണ്.&amp;nbsp; ഓരോരുത്തൻ‌മാരായി ക്ലാസ്സിലേക്ക് കേറുമ്പോൾ മീനാക്ഷിയും മാനാക്ഷിയും വാലാക്ഷിയുമെല്ലാം a വന്നു.., b വന്നു.. എന്ന് കോറസായി പറയും.&amp;nbsp; അരുൺ, ബാബു, ചന്ദ്രൻ, ദിനേശൻ, ഇബ്രാഹിം, ഫാസിൽ, ഗോവിന്ദൻ, ഹാഷിം തുടങ്ങിയവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് a മുതൽ h വരെ.&amp;nbsp; മനോജിനും എനിക്കും കൂടിയാണ് i.&amp;nbsp; കൂട്ടത്തിൽ കാണാൻ ചെറുതായത് (കാണാൻ മാത്രം) കൊണ്ട് എന്നെ വിളിക്കുന്നത് i ക്ക് മുകളിലെ കുത്ത് എന്നായിരുന്നു.&amp;nbsp; അത് കട്ട് ഷോർട്ട് ചെയ്ത് കുത്ത് എന്ന് വിളിക്കും.&amp;nbsp; ഡാ കുത്തേ എന്ന് ഹിന്ദിയിൽ വിളിച്ചില്ലേയെന്ന് സംശയിക്കണ്ട, അവരൊന്നും അങ്ങനത്തെ സ്നേഹമില്ലാത്ത ടൈപ്പൊന്നുമല്ല.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നതിന്റെ മടുപ്പ്, കോളേജിൽ പോകാനുള്ള മടി, ബോറടി എന്നതിനെയൊക്കെ ഓവർകം ചെയ്യാൻ ഈ 25 തുടുത്ത തക്കാളികൾ വളരെ സഹായിച്ചിരുന്നു.&amp;nbsp; അക്കൌണ്ടൻസിയിലെ ബാലൻസ് ഷീറ്റുകൾ ടാലിയാകാത്തതിന്റെ വിഷമം ഈ നാരീസരോവരത്തിൽ ജസ്റ്റ് നോക്കിയാൽ അപ്പൊ തീരും.&amp;nbsp; ഇരുപത്തിയഞ്ചിൽ മുക്കാൽ ഭാഗവും സുന്ദരികളായിരുന്നെങ്കിലും ഏത് തേനീച്ച കൂട്ടിലും ഒരു റാണിയല്ലേ ഉണ്ടാവൂ. &amp;nbsp;ക്വീൻ ഓഫ് കോളേജ് എന്ന് ഉറപ്പിച്ച് തറപ്പിച്ച് പറയാം മാലിനിയെപ്പറ്റി.&amp;nbsp; രണ്ടാം വർഷ ക്ലാസ്സിലാണ് ആ താരാ‍വതാരം കോളേജിലുണ്ടായത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സുന്ദരിയെന്ന് വെച്ചാ ഓർഡിനറി സുന്ദരിയല്ല, അതി മനോഹര സുന്ദരി.&amp;nbsp; ഒരു അഞ്ചഞ്ചരയടി ഉയരത്തിൽ വെളുത്ത് കൊഴുത്ത് തുടുത്ത് മധ്യപ്രദേശ് വരെ നീണ്ട മുടിയുമുള്ളൊരു ബട്ടർ സ്റ്റോൺ സ്റ്റാച്യു.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പൊതുവെ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സുന്ദരികൾ&amp;nbsp; പഠന വൈകല്യം ബാധിച്ചവരായിരിക്കും.&amp;nbsp; എന്നാൽ മാലിനി എല്ലാരെക്കാളും നന്നായി പഠിക്കും.&amp;nbsp; തരക്കേടില്ലാത്ത ഇരുപത്തിയഞ്ചെണ്ണം ഉണ്ടായിട്ടും വീതം വെച്ചാൽ ഒരാൾക്ക് രണ്ടരയെണ്ണം കറക്റ്റായി കിട്ടുമെന്നിട്ടും ഞങ്ങൾ ദശപുഷ്പൻമാർക്ക് മാലിനിയോട് മാത്രമായിരുന്നു പ്രേമം തോന്നിയത്.&amp;nbsp; അത് പിന്നെ വണ്ടികൾ എത്രയുണ്ടായാലും ബെൻസ് ബെൻസ് തന്നെയാണല്ലോ.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കൂട്ടത്തിൽ ഏറ്റവും സ്മാർട്ടും പ്രണയ കാര്യങ്ങളിൽ ഡിഗ്രിക്കാരനുമായിരുന്ന അരുൺ മുതൽ എണ്ണത്തിലും വണ്ണത്തിലും ഗുണത്തിലും പത്താമനായിരുന്ന ഞാൻ വരെ മാലിനിയെന്ന ജ്വാലയിൽ മയങ്ങിയ മഴപ്പാറ്റകളായിരുന്നു.&amp;nbsp; അവളെ കണ്ടത് മുതൽ എല്ലാവരുടെ ചിന്തയും മ യിൽ തുടങ്ങി നി യിൽ തങ്ങി നിന്നു.&amp;nbsp; ഗോവിന്ദൻ അവന്റെ പെങ്ങളുടെ കുട്ടിക്ക് മാലിനി എന്ന് പേരിടാൻ പറഞ്ഞപ്പോ അളിയൻ സമ്മതിച്ചില്ല.&amp;nbsp; അപ്പോൾ അവൻ അളിയന്റെ തന്തക്ക് തെറി പറഞ്ഞു. പെങ്ങളുടെ കല്യാണം കഴിയാത്തതിന് അന്നാദ്യമായി ഞാൻ സങ്കടപ്പെട്ടു.&amp;nbsp; അത്രക്ക് ഇന്റിമസിയായിരുന്നു ആ പേരിനോട്.&amp;nbsp; ‘ഗാന്ധർവ്വ’ത്തിലെ ലാലേട്ടനെപ്പോലെ “&lt;a href="http://www.youtube.com/watch?v=3h0_BL46z-c"&gt;മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർക്കാറ്റേ&lt;/a&gt;..“, എന്ന പാട്ടും പാടി മാലിനിയുടെ കൂടെ ഡാൻസ് ചെയ്ത് മലക്കുത്തം മറിയുന്നത് സ്വപ്നം കണ്ട് എനിക്ക് ഉറങ്ങാനേ പറ്റിയില്ല.&amp;nbsp; &amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മുൻ‌ഗണനാക്രമം അനുസരിച്ച് ആദ്യമായി മാലിനിയ്ക്ക് ലവ് ലെറ്റർ കൊടുത്തത് അരുണനായിരുന്നു.&amp;nbsp; അക്കാര്യത്തിൽ സീനിയോരിറ്റിയൊന്നും ഞങ്ങൾ വയലേറ്റ് ചെയ്യില്ല.&amp;nbsp; പക്ഷേ അവൾ വാങ്ങി വായിച്ച് കൂളായി റിജെക്റ്റ് ചെയ്തു.&amp;nbsp; അരുണന്റെ അപ്ലിക്കേഷൻ തട്ടിപ്പോയപ്പോൾ ബാബു കൊടുത്തു.&amp;nbsp; അതിനും ഫലമില്ലാതെയായപ്പോൾ അടുത്തയാൾ. അങ്ങനെ ഓരോന്നായി എട്ടു പേരെയും ആസാക്കിയൊരു ചിരി കൊണ്ട് മാലിനി നിഷ്കാസനം ചെയ്തു.&amp;nbsp; അവസാനം i യും കുത്തും മാത്രം ബാക്കിയായി.&amp;nbsp; കണ്ണിലെ കൃഷ്ണമണി പോലെ കറുത്ത മനോജിനെയും അത്രത്തോളം മാത്രം ഉയരവും നിറവുമുള്ള എന്നെയും സാധാരണയായി പ്രണയ പരീക്ഷകളിലൊന്നും അവൻ‌മാർ അടുപ്പിക്കാറില്ല.&amp;nbsp;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആഗോള കാമുകൻ‌മാരുടെ മാനം സംരക്ഷിക്കുന്നതിനു് വേണ്ടി അഷ്ടാവക്രന്മാർ എന്നെയും മനോജിനെയും കൂടി സ്റ്റെയർകേസിന്റെ മുകളിൽ മാലിനിയെ തടഞ്ഞ് വെച്ചു. &amp;nbsp;അവൾ ഒട്ടും കുലുങ്ങാതെ ചിരിച്ച് കൊണ്ട് “എന്തേനും?” എന്ന് ചോദിച്ചു.&amp;nbsp; “ഞങ്ങളെ അല്ലെങ്കിൽ പിന്നെ ആരെയാ നിനക്ക് ഇഷ്ടം എന്ന് പറയണം..” &amp;nbsp;ദശ കാമുകൻ‌‌മാർക്ക് വേണ്ടി അരുൺ സ്‌പോൿമെൻ ആയി. &amp;nbsp;ഒരു കില്ലിങ്ങ് സ്മൈലോടെ മാലിനി a മുതൽ i യുടെ മുകളിലെ കുത്തിന്റെ മുഖം വരെ ഓരോന്നായി നോക്കി.&amp;nbsp; i യും കഴിഞ്ഞ് കുത്തിലെത്തിയപ്പോൾ ഒന്ന് നിന്നു.&amp;nbsp; പല്ലിയെ പോലെ വയറും ലിവറും ഹാർട്ടുമെല്ലാം കാണുന്ന ഗ്ലാസ്സ് ബോഡിയുള്ള ഞാനോ എന്നാലോചിച്ച് എല്ലാവരും ഞെട്ടി.&amp;nbsp; ഞാൻ മാത്രം ഞെട്ടിയതേയില്ല, ബോധമുണ്ടായിട്ട് വേണ്ടെ ഞെട്ടാൻ..!! പക്ഷേ അതേ പോലെ ഒരു സ്റ്റെപ്പ് പിന്നോട്ട് പോയി അവൾ മനോജിന്റെ മുഖത്ത് ഹാൾട്ട് ചെയ്തു.&amp;nbsp; എന്നിട്ട് പുരികം കൊണ്ട് ചൂണ്ടിക്കാണിച്ച് നാണാ വിവശയായി ഓടിപ്പോയി.&amp;nbsp; ഇടിവെട്ടേറ്റത് പോലെ നിശ്ചലരായ ഒൻ‌പത് പ്രതിമകളുടെ ഇടയിൽ നിന്ന് ജീവനുള്ള മനോജെന്ന പ്രതിമ ബോധമറ്റ് നിലം‌പതിച്ചു.&amp;nbsp; എപ്പോഴോ നിരാശാഭരിതനായ ഏതോ സഹപാഠൻ പറയുന്നത് കേട്ടു “കറുപ്പിന് ഏഴഴക് മാത്രമല്ല, പിന്നെയൊരു കുളിരുമുണ്ട്..” വെറുതെ പറഞ്ഞതായിരിക്കുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും വൈകാതെ അവളുടെ ക്ലാരിഫിക്കേഷൻ എത്തി.&amp;nbsp; ആൾക്ക് കറുപ്പ് നിറക്കാരെ ഭയങ്കര ഇഷ്ടമാണെത്രെ.! ഇഷ്ട ദൈവം ശ്രീകൃഷ്ണൻ.&amp;nbsp; പക്ഷേ ചില കറുപ്പു വിരോധികളെപ്പോലെ കൃഷ്ണനെ നീലയാക്കാനൊന്നും അവൾ മെനക്കെട്ടില്ല. &amp;nbsp;തന്റെ കണ്ണൻ കറമ്പനാണെന്ന് അവൾ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പി.ടി.ഉഷക്ക് ലോസാഞ്ചലസിൽ മെഡൽ പോയത് പോലെ, അവസാന ബോളിൽ ഒരു റൺ എടുക്കാനാവാതെ തോറ്റത് പോലെ, ടിക്കറ്റ് കൌണ്ടറിൽ കൈ ഇടുമ്പോൾ ക്ലോസ്ഡ് ബോർഡ് വീണത് പോലെ&lt;/span&gt;&lt;span style="font-size: 10pt;"&gt; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ലിപ്പിനും കപ്പിനുമിടക്ക് എനിക്ക് മെഡൽ നഷ്ടപ്പെട്ടു.&amp;nbsp; ‘കറുപ്പ് താൻ അവൾക്ക് പിടിച്ച കളറ്‌‘ എന്നറിഞ്ഞിരുന്നെങ്കിൽ ദിവസോം കരിപൂശി വരുമായിരുന്നു.&amp;nbsp; അന്ന് വീട്ടിൽ പോയി ഒരിഞ്ച് ബ്ലാക്ക് കൂട്ടി പെറാത്തതിന് അമ്മയോട് കുറേ കലമ്പ് കൂടി.&amp;nbsp; പത്രത്തിലും ടി.വിയിലുമൊക്കെ ഇടക്ക് കാണാറില്ലേ കൊളച്ചേരിക്കാരന് അയർലൻ‌ഡിൽ നിന്നും വധു, പയ്യന്നൂർക്കാരന് കനഡയിൽ മാംഗല്യം എന്നൊക്കെ.&amp;nbsp; എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ ആഫ്രിക്കക്കാരൻ വരൻ അല്ലെങ്കിൽ മൊറോക്കോ വധു എന്ന്?&amp;nbsp; ഉണ്ടാവില്ല, പെണ്ണുകാണാൻ പോകുമ്പോ എല്ലാരും പറയും പെണ്ണ് കറുത്താലെന്താ മനസ്സല്ലേ വലുത്, കറുപ്പിന് ഏഴഴകാണ് എന്നൊക്കെ.&amp;nbsp; ഇതൊക്കെ ആളുകൾ ഭംഗിവാക്ക് പറയുമെന്നേ ഉള്ളൂ, ഒരു കല്യാണത്തിനു പോയാൽ പെണ്ണ് അല്ലെങ്കിൽ ചെക്കൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ‘ഓ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; കറുത്തിട്ടാണ്..’ എന്നേ പറയൂ.&amp;nbsp; പക്ഷേ ഒരുപാട് സുന്ദരികളായ മാലിനിമാർക്ക് കറുത്ത നിറക്കാരെയാണ് ഇഷ്ടം.&amp;nbsp; വെറുതെ പറയുന്നതല്ല, സ്വാനുഭവത്തിന്റെ എൽ‌.ഇ.ഡി. വെളിച്ചത്തിൽ പറയുന്നതാ.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മാലിനി തന്റെ ടേസ്റ്റ് അറിയിച്ചതിൽ പിന്നെ മനോജ് ഇന്ത്യ പിടിച്ചടക്കിയ സായിപ്പിനെ പോലെ നടക്കാൻ തുടങ്ങി.&amp;nbsp; കൂടുതൽ കറുക്കാൻ വേണ്ടി അവൻ കുളി പോലും നിർത്തിയെന്ന് തോന്നിപ്പോയി.&amp;nbsp; നെറ്റിയിൽ അമ്മിപ്പുറത്ത് മഞ്ഞൾ വെച്ചത് പോലൊരു കുറിയും വരച്ച് വായിൽ എപ്പോ നോക്കിയാലും മാലിനി നദിയും കണ്ണാടി നോക്കലും. ഞങ്ങളാണെങ്കിൽ മ എന്ന അക്ഷരം മുൻചിഹ്നങ്ങൾ ഇല്ലാതെ പിന്നെ ഉച്ചരിച്ചിട്ടില്ല.&amp;nbsp; ഗോവിന്ദൻ അവന്റെ അളിയന്റെ ബൈക്ക് പറയാതെ തന്നെ കഴുകിക്കൊടുത്തു.&amp;nbsp; ഞങ്ങൾ മനസ്സാ ശപിച്ച് പണ്ടാരടക്കുമ്പോൾ അവർ എല്ലാരും കാൺ‌കെ മിണ്ടാനും ചിരിക്കാനും ഒന്നിച്ച് നടക്കാനും തുടങ്ങി.&amp;nbsp; രണ്ടിനെയും കാണാൻ ചായപ്പൊടിയും പഞ്ചസാരയും പോലെയുണ്ട്. &amp;nbsp;അതൊക്കെ കണ്ട് ഞെരിപിരി കൊണ്ടപ്പോൾ അവരുടെ പ്രണയം പൊളിക്കാൻ ഞങ്ങൾ ലക്ഷ്മണൻ മാസ്റ്ററെ ഇറക്കി.&amp;nbsp; പണ്ടേ മാലിനിയെ നോട്ടമുള്ള മാഷ് ഇത് കേട്ടതിൽ പിന്നെ കടുപ്പമുള്ള ചോദ്യങ്ങൾ മനോജിനായി പ്രിപ്പയർ ചെയ്തു.&amp;nbsp; അവൻ മുകളിലെ ഉത്തരം നോക്കി ഉത്തരമില്ലാതെ അടി വാങ്ങുമ്പോൾ മാലിനി കുത്തോട്ട് നോക്കി മിഴിനീർ പുറപ്പെടുവിക്കും.&amp;nbsp; ഇതൊക്കെ കണ്ട് ഞങ്ങളുടെ അന്തരാത്മാവിൽ ആനന്ദാശ്രുക്കൾ പുറത്തേക്ക് തുള്ളിത്തുളുമ്പി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കുറേ നാൾ കഴിഞ്ഞപ്പോൾ വാശിയും പ്രതികാരവും കുറഞ്ഞ് നള-ദമയന്തിയെ പോലെ, ലൈലാ-മജ്നുവെ പോലെ, ദിലീപ്-കാവ്യമാരെ പോലെ അവരെയും അംഗീകരിച്ചു.&amp;nbsp; പിന്നെ ആസന്നമായ ലോൿസഭാ ഇലക്ഷൻ എന്ന കൂട്ട് ആസന്നമായ യൂനിവേഴ്സിറ്റി പരീക്ഷയുടെ ടെൻ‌ഷനിലായി.&amp;nbsp; തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ പരീക്ഷ എഴുതാൻ മനോജും മാലിനിയും ബസ്സിൽ ഒരു സീറ്റിലിരുന്നായിരുന്നു പോയത്.&amp;nbsp; ബെല്ലടിക്കുന്നതിനു മുമ്പ് വരെ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മരച്ചുവട്ടിൽ ഇരുന്ന് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മനോജിനെ മാലിനി&amp;nbsp; ഡെബിറ്റും ക്രെഡിറ്റും പഠിപ്പിക്കും.&amp;nbsp; അവസാന ദിവസം വൈകുന്നേരം മനോജിന്റെ തോളിൽ ചാരി പൊട്ടിക്കരയുന്ന മാലിനിയെക്കണ്ട് ഞങ്ങൾ കൈ ചുരുട്ടി സ്കൂളിന്റെ ചുമരിൽ ഇടിച്ചു കൈക്ക് വേദന കൊടുത്ത് മനസ്സിന്റെ വേദന മാറ്റി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;രണ്ട് മാസം കഴിഞ്ഞ് റീസൾറ്റ് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ മാലിനി നന്നായി ജയിക്കുകയും മനോജ് നന്നായി തോൽക്കുകയും ചെയ്തു.&amp;nbsp; അത് മാത്രമായിരുന്നു പിന്നീട് അവരെ പറ്റി കിട്ടിയ വിവരം.&amp;nbsp; പത്തു പേരും പിന്നെ കൂട്ടിമുട്ടാത്ത വിധം അവനവന്റെ പേരെഴുതി വെച്ചിട്ടുള്ള അരി തേടി പല വഴിക്ക് യാത്രയായി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പതിനഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും വരുന്നൊരു ബന്ധുവിനെ കൂട്ടാൻ എയർപോർട്ടിൽ നിൽക്കുകയായിരുന്നു ഞാൻ.&amp;nbsp; ലഗേജുമായി ആളുകൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്.&amp;nbsp; അക്കൂട്ടത്തിൽ ടൈറ്റ് ഫിറ്റ് പാന്റ്സും ടീഷർട്ടുമിട്ടൊരു പെണ്ണമ്മ ട്രോളിയും തള്ളിക്കൊണ്ട് വരുന്നത് കണ്ടു.&amp;nbsp; അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക്.&amp;nbsp; പിന്നിൽ വരുന്ന ആരെയോ നോക്കാൻ അവൾ തിരിഞ്ഞ് നിന്ന് കൈ പൊക്കി കണ്ണട തലയിലേക്ക് ഡിഷ് ആന്റിന പോലെ പൊന്തിച്ച് വെച്ചപ്പോൾ ടിഷർട്ട് ഉയർന്ന് പിന്നിലെ ബി നിലവറ തുറന്നു.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കണ്ണട മാറ്റിയപ്പോൾ ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി.&amp;nbsp; റിവൈൻ‌ഡ് ചെയ്ത് കൊല്ലങ്ങളെ പിന്നോട്ട് മാറ്റിയപ്പോൾ തിരശ്ശീലയിൽ മാലിനിയുടെ മുഖം തെളിഞ്ഞു.&amp;nbsp; പഴയ നാടൻ പെണ്ണിൽ നിന്നും ഒരുപാട് മാറി ഡ്രെസ്സ് ചെയ്ത ലഗോൺ കോഴി പോലെയുണ്ട്.&amp;nbsp; അവൾ കാത്തിരിക്കുന്നത് മനോജിനെയായിരിക്കും, കുറേ കാലങ്ങൾക്ക് ശേഷം രണ്ട് പഴയ സഹപാഠികളെ ഒന്നിച്ച് കാണാമല്ലോ എന്നു കരുതി ആകാംക്ഷയോടെ നിന്ന എനിക്ക് തെറ്റി.&amp;nbsp; മലമ്പുഴ യക്ഷിയുടെ ബോയ് ഫ്രണ്ട് പോലെ, &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആഫ്രിക്കയിലെ ഘോര വനങ്ങളിൽ മാത്രം കാണപ്പെടുന്ന ആറരയടി ഹൈറ്റുള്ളൊ&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;രു മെൻ ഇൻ ബ്ലാക്ക് നീഗ്രോ മാലിനിയുടെ തീരങ്ങൾ തഴുകി ചേർത്ത് പിടിച്ച് നടന്നു വന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പെർ‌ഫെക്ഷൻ&lt;/span&gt;,&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അല്ലെങ്കിലും &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അത് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു !&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-7790070091311595289?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/08/blog-post_28.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>89</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-1309841947501320976</guid><pubDate>Sun, 21 Aug 2011 15:09:00 +0000</pubDate><atom:updated>2011-08-24T13:46:29.310+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>'ഹരിമുരളീ'രവം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: small;"&gt;&lt;a href="http://3.bp.blogspot.com/-UNDF-G_78YI/Tk-cFcxbeZI/AAAAAAAAAoQ/DRHIIETcFm4/s1600/footkiss.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="273" src="http://3.bp.blogspot.com/-UNDF-G_78YI/Tk-cFcxbeZI/AAAAAAAAAoQ/DRHIIETcFm4/s320/footkiss.jpg" width="320" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:WordDocument&gt;   &lt;w:View&gt;Normal&lt;/w:View&gt;   &lt;w:Zoom&gt;0&lt;/w:Zoom&gt;   &lt;w:PunctuationKerning/&gt;   &lt;w:ValidateAgainstSchemas/&gt;   &lt;w:SaveIfXMLInvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:IgnoreMixedContent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:AlwaysShowPlaceholderText&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:Compatibility&gt;    &lt;w:BreakWrappedTables/&gt;    &lt;w:SnapToGridInCell/&gt;    &lt;w:WrapTextWithPunct/&gt;    &lt;w:UseAsianBreakRules/&gt;    &lt;w:DontGrowAutofit/&gt;   &lt;/w:Compatibility&gt;   &lt;w:BrowserLevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:LatentStyles DefLockedState="false" LatentStyleCount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable 	{mso-style-name:"Table Normal"; 	mso-tstyle-rowband-size:0; 	mso-tstyle-colband-size:0; 	mso-style-noshow:yes; 	mso-style-parent:""; 	mso-padding-alt:0in 5.4pt 0in 5.4pt; 	mso-para-margin:0in; 	mso-para-margin-bottom:.0001pt; 	mso-pagination:widow-orphan; 	font-size:10.0pt; 	font-family:"Times New Roman"; 	mso-ansi-language:#0400; 	mso-fareast-language:#0400; 	mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;  &lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;അമ്പലം ബസ് സ്റ്റോപ്പിലെ സ്ഥിരതാമസക്കാരായ ഞങ്ങളുടെ ടീമിലെ കുറുമുന്നണിയാണ് ഹരിദാസനും മുരളിയും. വെള്ളത്തിലൊഴിച്ച വെളിച്ചെണ്ണ പോലെ ഇവർ കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കും. &amp;nbsp;എല്ലാവരും കൂടി സിനിമക്കോ തെയ്യത്തിനോ പോകുമ്പോ ഇവരു രണ്ടും സെപ്പറേറ്റ് ആയാണ് ഇരിപ്പും നടപ്പും.&amp;nbsp; തെയ്യം കാണുമ്പോൾ ഞങ്ങളൊക്കെ ആണുങ്ങളുടെ ഭാഗത്ത് നിന്ന് പെണ്ണുങ്ങളെ നോക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ നിന്ന് ആണുങ്ങളെ നോക്കും.&amp;nbsp; സിനിമാ ടാക്കീസിൽ ഞങ്ങൾ തിരക്കില്ലാത്തിടത്ത് ഇരിക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ ഇരിക്കാൻ തിരക്ക് കൂട്ടും.&amp;nbsp; ബസ്സിൽ ഞങ്ങൾ പിന്നിലൂടെ കേറുമ്പോൾ അവർ ഏത് ഡോറിലൂടെ കേറിയാലും തരുണികളുടെ പിന്നിൽ അണി ചേരും. &amp;nbsp;രണ്ടു പേരും കടുത്ത ഫെമിനിസ്റ്റുകളാണ്.&amp;nbsp; ഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നിൽക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;മുരളി പൊതുവെ ഒരു പാവമാണ്.&amp;nbsp; മാതൃകാ പുരുഷൻ എന്നൊക്കെ പറയുന്നത് പോലെ ഒരു മാതൃകാ യൂത്തൻ.&amp;nbsp; മനപൂർവ്വം ഒരു പെണ്ണിനെയും തൊട്ടിട്ടില്ല, മുട്ടീട്ടില്ല, കമന്റടിച്ചിട്ടില്ല, ലൈനടിച്ചിട്ടില്ല, ലൈക്കിയിട്ട് പോലുമില്ല.&amp;nbsp; പക്ഷേ അവന്റെ വീൿനെസ്സാണ് ഹരിദാസൻ.&amp;nbsp; ഇവർ രണ്ടും പാർട്ടിയും മെം‌ബറും പോലെയാണ്.&amp;nbsp; പാർട്ടി പിരിക്കാൻ പറഞ്ഞാ പിരിക്കും, അടിക്കാൻ പറഞ്ഞാ അടിക്കും, ബോംബെറിയാൻ പറഞ്ഞാ ബോംബെറിയും, വണ്ടിക്ക് തല വെക്കാൻ പറഞ്ഞാ തല വെക്കും.&amp;nbsp; അത് പോലെ ഹരിദാസൻ പറഞ്ഞാൽ പിന്നെ മുരളിക്ക് അപ്പീലില്ല.&amp;nbsp;&amp;nbsp; തത്ഫലമായി ഹരിദാസൻ പോയി വീഴുന്ന എല്ലാ അബദ്ധങ്ങളിലും മുരളി നോൺ‌‌സ്ട്രൈക്കറായി ഉണ്ടാകും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;ഇവരെ രണ്ടിനെക്കൊണ്ടും ഉണ്ടായ തമാശകൾക്കും സംഭവങ്ങൾക്കും കൈയ്യും കണക്കുമില്ല.&amp;nbsp; ഒരു ഞായറാഴ്ച വൈകുന്നേരം ഞങ്ങളെല്ലാം ബസ് സ്റ്റോപ്പിലിരിക്കുമ്പോൾ ഫസ്റ്റ് ഷോക്ക് പോയാലോ എന്ന് ആരോ പറഞ്ഞു.&amp;nbsp; എല്ലാവരും ഒ.കെ. പറഞ്ഞെങ്കിലും ഹരിദാസൻ മാത്രം ഞാനില്ലാന്നു പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“എന്താ നീ വരാത്തെ..” മുരളി ചോദിച്ചു. &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“വരണംന്ന്‌ണ്ട്.. ബസ്സ് വരാനായില്ലേ, വീട്ടിൽ പോയിറ്റ് വരാൻ സമയമില്ല്ലല്ലോ..”&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“പൈസ ഇല്ലഞ്ഞിറ്റാന്നോ? ടിക്കറ്റ് ഞാൻ എടുത്തോളാം, നീ വാ..” എന്ന് മുരളി.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“അതല്ലടാ, ഞാൻ സെക്കന്റ് പേപ്പർ ഇട്ടിട്ടില്ല.. അത് കൊണ്ടാ..”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“ബസ്സ് കേറി നാല് സ്റ്റോപ്പ് കഴിഞ്ഞാൽ ടാക്കീസെത്തീല്ലേ.. അല്ലെങ്കിലും ആരാ ഇതൊക്കെ ചെക്ക് ചെയ്ത് നോക്കുന്ന്.. നീ വാ..” എന്ന് മുരളി നിബ്ബന്ധിച്ചു. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;ബസ്സ് വന്നയുടനെ ഞങ്ങൾ എല്ലാവരും പിന്നിൽ കയറിയപ്പോൾ ഹരിദാസനും മുരളിയും ഏസ് യൂസ്വൽ ഫ്രണ്ട് ഡോറിലൂടെ കയറി.&amp;nbsp; മരണ തിരക്കായിരുന്നു ബസ്സിൽ.&amp;nbsp; ആടി കുലുങ്ങി ഒരു വിധം ടാക്കീസിന്നടുത്ത് എത്താനായി.&amp;nbsp; അപ്പോൾ മുന്നിൽ നിന്നും ഏതോ പെണ്ണുമ്പിള്ള “ആരാൺ‌ട്രാ കൊടേരെ കമ്പി കൊണ്ട് കുത്തുന്നേ&lt;/span&gt;&lt;span style="font-size: 10.0pt; mso-bidi-font-family: AnjaliOldLipi;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;” എന്ന് വിളിച്ച് കൂവുന്നത് കേട്ടു.&amp;nbsp; തനി നാടൻ സ്റ്റൈലിലുള്ള ഡയലോഗ് കേട്ട് ബസ്സിൽ കൂട്ടച്ചിരി ഉയർന്നു.&amp;nbsp; ടാക്കീസ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ഹരിദാസൻ ചാടിയിറങ്ങി ലുങ്കി മാടിക്കെട്ടി തിരിഞ്ഞ് നോക്കാതെ നടക്കുന്നത് കണ്ടു.&amp;nbsp; അറ്റാച്ച്‌ഡ് വിത്ത് മുരളി.jpeg.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;രണ്ടുപേരും എന്നത്തെയും പോലെ ടാക്കീസിൽ കയറിയപ്പോൾ ഞങ്ങളെ ഒഴിവാക്കി ഏതോ ഫാമിലിയുടെ കൂടെയുള്ളൊരു സുന്ദരിപ്പെൺകുട്ടിയുടെ പിന്നിൽ ഇരുന്നു.&amp;nbsp; സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരു റിലീഫ് കിട്ടാൻ മുരളി കാലു മുന്നിലേക്ക് നീട്ടി വെച്ചു.&amp;nbsp; പെൺ‌കുട്ടിയുടെ കാലിൽ മുട്ടിയതിനാൽ ഷോക്കടിച്ചത് പോലെ കാലു പിന്നോട്ട് വലിച്ചു.&amp;nbsp; ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ ധൈര്യമില്ലെങ്കിലും ഹരിദാസനൊക്കെ പറഞ്ഞ് കേട്ടതിൽ നിന്നും ചാൻസ് കിട്ടിയാൽ ഫൂട്ട് മസാജിങ്ങ് നടത്തണമെന്ന് അവന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു. &amp;nbsp;പേടിയുള്ളത് കൊണ്ട് വേണോ വേണ്ടണോ എന്ന് മനസ്സാക്ഷിയുമായി രണ്ടു മൂന്ന് ഓൺ‌ലൈൻ ചോദ്യോത്തരം നടത്തിയതിനു ശേഷം ഒന്നൂടെ റിസ്ക് എടുക്കാമെന്ന് അവൻ തീരുമാനിച്ചു.&amp;nbsp; അല്ലെങ്കിലും എന്തു കാര്യത്തിനായാലും ആണുങ്ങളാണല്ലോ മുൻ ‌കാൽ എടുക്കേണ്ടത്.&amp;nbsp; വേൾഡ് ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ കടം വാങ്ങിയ ധൈര്യം കൊണ്ട് അവൻ കാലു നീട്ടി ഒരിക്കൽ കൂടി അവളുടെ കാലിൽ തൊട്ടു.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;നല്ല ഒറിജിനൽ മെറ്റീരിയൽ ആയത് കൊണ്ടാണ് അല്ലെങ്കിൽ അപ്പോ തന്നെ ഹാർട്ട് പൊട്ടിത്തെറിച്ചേനേ.&amp;nbsp; അമ്മാതിരി ഒച്ചയിലായിരുന്നു ആ മെഷിൻ പിടച്ചു കൊണ്ടിരുന്നത്.&amp;nbsp; എന്നാൽ റിസൽട്ട് പേടിച്ചത് പോലൊന്നും അല്ലായിരുന്നു.&amp;nbsp; അവൾ കാല് അവിടെ നിന്നും മാറ്റിയില്ല, ആരോടും പറഞ്ഞതുമില്ല.&amp;nbsp; നല്ല ഡീസന്റ് പെരുമാറ്റം.&amp;nbsp; പെൺ‌കുട്ടികളായാൽ ഇങ്ങനെ വേണം. &amp;nbsp;പ്രശ്നമില്ലെന്ന് കണ്ടപ്പോൾ മുരളി കള്ളുകുടിക്കുന്നവർ അച്ചാറിൽ തൊടുന്നത് പോലെ ഇടക്കിടക്ക് കാലിൽ ടച്ച് ചെയ്തു കൊണ്ടേയിരുന്നു.&amp;nbsp; നല്ല കോമഡി സിനിമയായിട്ടും അതൊന്നും അറിയാതെ മുരളി അവളുടെ കാൽ‌വണ്ണയിൽ കഖഗഘങ, യരലവ, ശഷസഹ എന്നൊക്കെ എഴുതി പഠിച്ചു. &amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;ആളുകളൊക്കെ എഴുന്നേറ്റപ്പോഴാണ് സിനിമ കഴിഞ്ഞെന്ന് അവൻ അറിഞ്ഞത്.&amp;nbsp; വാതിൽക്കൽ നിന്നാൽ അവളുടെ മുന്നിലെത്തി മുഖം കാണിക്കാമല്ലോ എന്നു കരുതി ആരെയും കൂട്ടാതെ അവൻ വേഗം നടന്നു.&amp;nbsp; വട്ടച്ചീർപ്പ് കൊണ്ട് മുടിയൊക്കെ ലെവലാക്കി, പല്ലു പുറത്ത് കാട്ടാതെ, മുഖത്ത് കൈയ്യിലുള്ളതിൽ നല്ലൊരു ചിരിയും ഫിറ്റ് ചെയ്ത് വാതിൽക്കൽ കാത്തു നിന്നു.&amp;nbsp; പക്ഷേ അവൾ ഇങ്ങനെയൊരുത്തൻ ഉണ്ടെന്ന് മൈൻഡാക്കാതെ നടന്നു പോയി..!!&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;പാദങ്ങൾ തമ്മിൽ ആരും കാണാതെ നടത്തിയ ഫൂട്ട് കിസ്സുകളെപ്പറ്റിയൊന്നും അവൾക്ക് ഇപ്പോൾ ഓർമ്മയേയില്ല. അല്ലെങ്കിലും ഈ പെൺ‌കുട്ടികളുടെ മനസ്സ് ഓട്ടോറിക്ഷ പോലെയാണ്, എപ്പോഴാ മറിയുന്നതെന്ന് ആർക്കറിയാം.&amp;nbsp; അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതി, “എടാ വേഗം വാ, ആ പെണ്ണിന്റെ പുറകേ പോയി ഏത് ബസ്സിനാ പോന്നതെന്ന് നോക്കണം&lt;/span&gt;&lt;span style="font-size: 10.0pt; mso-bidi-font-family: AnjaliOldLipi;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;” മുരളി ഹരിദാസനോട് പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“അതെയതെ.. ഏട്യാ ഓളെ വീട്..” &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“അപ്പോ, നീ എല്ലാം കണ്ടു അല്ലേ&lt;/span&gt;&lt;span style="font-size: 10.0pt; mso-bidi-font-family: AnjaliOldLipi;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;” &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“എന്ത്..?”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“ഞാനും അവളും&lt;/span&gt;&lt;span style="font-size: 10.0pt; mso-bidi-font-family: AnjaliOldLipi;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;, കാലും.. കാലും..&lt;/span&gt;&lt;span style="font-size: 10.0pt; mso-bidi-font-family: AnjaliOldLipi;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;?”&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;“നീയോ..? &amp;nbsp;പോടാ ഞാനിത്ര നേരോം ആ പെണ്ണിന്റെ കാലിനു മുട്ടി ഇരിക്കാരുന്നു..” &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;ആ ചങ്ക് തകർപ്പൻ വാക്കുകൾ കേട്ട് മുരളിയുടെ ഐ.സി. അടിച്ചു പോയി.&amp;nbsp; ഇവളെന്താ ഡ്യൂവൽ സിം ഇടുന്ന സെറ്റ് ആണോ എന്ന് അവൻ വിചാരിച്ചു.&amp;nbsp; ഹരിദാസന്റെ മനസ്സിൽ അത് മഹാ പോക്ക് കേസാണല്ലോ ഒരേ സമയം രണ്ട് പേരെയും തൊട്ടുരുമ്മാൻ എന്നായിരുന്നു.&amp;nbsp; ആകെ ഡെസ്പായെങ്കിലും അത്രേം നേരം മുട്ടിയുരുമ്മിയ ആ പൂവിതള്‍ പാദത്തിലേക്ക് വെറുതെ നോക്കിയ മുരളി നിറയെ മുത്തുകള്‍ കൊരുത്ത പാദസരമിട്ട കാലടികള്‍ കണ്ട് ഹരിയെ തോണ്ടിയപ്പോള്‍ അവനും അതു തന്നെ നോക്കി തരിച്ചു നിൽക്കുന്നു...!!&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;ഞങ്ങൾ ചെല്ലുമ്പോൾ രണ്ടു പേരും സൈക്കിളിൽ നിന്നും വീണത് പോലുള്ള ചിരിയുമായി മുഖാമുഖം നടത്തുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;വേറൊരു ദിവസം സിനിമ കാണാൻ ടാക്കീസിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.&amp;nbsp; പടം തുടങ്ങാനായില്ല.&amp;nbsp; ഞങ്ങളുടെ അതേ വരിയിൽ അൽ‌പ്പമകലെയായി മുല്ലപ്പൂവൊക്കെ കുത്തിയ ഒരു സ്ത്രീ തനിച്ച് ഇരിക്കുന്നുണ്ടായിരുന്നു.&amp;nbsp; അവളെ കണ്ടപ്പോൾ ഹരിദാസന് അവിടെ ഇരിക്കണമെന്ന് ഒരു ഉദിപ്പുണ്ടായി.&amp;nbsp; ലൈറ്റ് ഉള്ളതിനാൽ ആളുകളുടെ മുന്നിൽ വെച്ച് അവിടെ പോയിരിക്കാൻ ചെറിയൊരു മടിയും.&amp;nbsp; അവിടെ ഇരിക്കുകയും വേണം, മാനം പോകാനും പാടില്ല.&amp;nbsp; കുറച്ച് ആലോചിച്ച് അവനൊരു പ്ലാൻ തയ്യാറാക്കി.&amp;nbsp; ഇപ്പോൾ പുറത്ത് പോകുക, പടം തുടങ്ങിയാൽ ലൈറ്റ് ഓഫാക്കുമല്ലോ അപ്പോൾ അകത്തേക്ക് വന്ന് അറിയാത്തത് പോലെ അവളുടെ അടുത്തിരിക്കാം.&amp;nbsp; ആരും കാണാനും പോകുന്നില്ല, അഭിലാഷങ്ങൾ നടക്കുകയും ചെയ്യും.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;അവൻ ഉടനെ മുരളിയേയും കൂട്ടി പുറത്തേക്ക് പോയി.&amp;nbsp; കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫായി, പരസ്യ സ്ലൈഡുകൾ കാണിച്ചു തുടങ്ങി അതും കഴിഞ്ഞ് സിനിമ തുടങ്ങി.&amp;nbsp; ഞങ്ങളെല്ലാം അവരെ മറന്ന് സിനിമയിലായി.&amp;nbsp; പെട്ടെന്ന് ഒരു അടിയും ഒച്ചപ്പാടും കേട്ടു നോക്കുമ്പോൾ ആളുകളൊക്കെ വളഞ്ഞ് നിന്ന് രണ്ടു പേരെ പെരുമാറുകയാണ്.&amp;nbsp; ബഹളം കാരണം സിനിമ നിർത്തി ലൈറ്റ് ഇട്ടപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും ഹരിദാസന്റെയും മുരളിയുടെയും കരച്ചിൽ കേട്ടു.&amp;nbsp; “ഇരുട്ടത്ത് ആളു മാറിപ്പോയതാണേ.. “ &amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;സത്യം പറഞ്ഞാൽ അക്കാര്യത്തിൽ അവർ തീർത്തും നിഷ്കളങ്കരായിരുന്നു.&amp;nbsp; നോട്ട് ചെയ്ത് വെച്ചിരുന്ന കക്ഷി ഇവർ പുറത്തിറങ്ങിയപ്പോൾ സീറ്റ് മാറി വേറെ സ്ഥലത്ത് പോയിരുന്നു.&amp;nbsp; ആ സീറ്റിൽ വേറൊരു സ്ത്രീയും കൂടെ ബാറ്റിങ്ങ് പവറുള്ള കൈയുമായി ഒരു പുരുഷോത്തമനും വന്ന് ഇരുന്ന വിവരം അവൻ‌മാർക്ക് പാസ്സ് ചെയ്യാൻ ഞങ്ങൾ മറന്നു പോയി. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10.0pt;"&gt;മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസിൽ ഉണ്ടായിരുന്നില്ല. &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-1309841947501320976?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/08/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-UNDF-G_78YI/Tk-cFcxbeZI/AAAAAAAAAoQ/DRHIIETcFm4/s72-c/footkiss.jpg' height='72' width='72'/><thr:total>50</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-6882918814622683024</guid><pubDate>Sun, 31 Jul 2011 14:35:00 +0000</pubDate><atom:updated>2012-01-20T15:33:06.108+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നര്‍മ്മം</category><title>ഹൈ സ്കൂൾ ഡെയ്സ്</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കമ്പിൽ ഹൈ സ്കൂളിൽ ചേരുന്ന ചേലേരി യു.പി.ക്കാർക്ക് ഇന്ത്യയിൽ കാശ്മീരിനുള്ളത് പോലൊരു പ്രത്യേക പരിഗണന കിട്ടിയിരുന്നു.&amp;nbsp; കമ്പിൽ ഹൈ സ്കൂളിന് എല്ലാ ക്ലാസ്സുകളിലും എ മുതൽ എം വരെ ഡിവിഷനുകൾ&amp;nbsp; ഉണ്ടാക്കുന്നതിന് എണ്ണപ്പെട്ട സംഭാവനകൾ നൽ‌കിയിരുന്നത് ഞങ്ങൾ ചേലേരി യു.പി.ക്കാരാണ്.&amp;nbsp; അതു കൊണ്ടായിരിക്കും ഞങ്ങളെ മുന്തിയ ഇനം പൌരൻ‌മാരായി കണക്കാക്കി ഇരിക്കാൻ പ്രത്യേകം ഏരിയ അനുവദിച്ചത് എന്നൊക്കെ ചിന്തിച്ചാൽ അത് വെറും മിസ് അണ്ടർസ്റ്റാൻ‌ഡിങ്ങ് മാത്രമാണ്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കമ്പിലും ചേലേരിയും തമ്മിൽ വെറും നാലു കിലോമീറ്ററിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ‍ എങ്കിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട സംഗതിയിലും ഞങ്ങൾ അതിവേഗം ബഹുദൂരം പിന്നിലായിരുന്നു. കമ്പിൽ സ്കൂളിലെ മാഷൻ‌മാർ ഞങ്ങളുടെ ഒരു വാക്ക് കേട്ടാൽ തന്നെ ഏത് സ്കൂളിൽ നിന്നാണ് കുറ്റീം പൊരിച്ച് വരുന്നതെന്ന് മനസ്സിലാക്കുമായിരുന്നു. &amp;nbsp;ഞാൻ എട്ടാം ക്ലാസ്സിൽ ചേർന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് അവർ.&amp;nbsp; രവീന്ദ്രൻ മാഷ് അറ്റൻഡൻസ് എടുക്കുകയാണ്.&amp;nbsp; മാഷ് രജിസ്റ്റർ നോക്കി പേരു വിളിക്കുന്നു; ഓരോരോ ചെക്കൻ‌മാർ എഴുന്നേറ്റ് സ്മാർട്ടായി നിന്ന്, “പ്രസന്റ് സർ..” അല്ലെങ്കിൽ “പ്രസന്റ് ടീച്ചർ..” എന്നു പറയുന്നു.&amp;nbsp; പേരിലെ ആൽഫാ ഗുണം കൊണ്ട് എന്റെ ഊഴം വേഗം വന്നു.&amp;nbsp; ഞാൻ എഴുന്നേറ്റ് കോൺഫിഡൻസിന്റെ അഹങ്കാരം ഒട്ടുമില്ലാതെ പറഞ്ഞു. &amp;nbsp;“ആജർ..!!!” ചേലേരി യു.പി.യിൽ നിന്ന് ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ.&amp;nbsp; അതു കേട്ടതും എയ്ത്ത് എച്ച് മൊത്തം സൈലന്റ്‌വാലിയായി.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മാഷ് തല പൊന്തിച്ച് “നീ ഏട്യാ.. ചേലേരിയാ.. ?” &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഞാൻ വിറച്ചു കൊണ്ട് “അതെ..”&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“വേറെ ആരെല്ലാ ചേലേരീന്ന്..?”&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നിങ്ങളെല്ലാം ബേക്കിൽ പോയിരുന്നോ.. നിങ്ങളെ ഒപ്പരം ഇരുത്തി പഠിപ്പിച്ചാ ഇവരു കൂടെ തോറ്റു പോകും..” &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മണ്ടൻ‌മാരും അപരിഷ്കൃതരുമായ മുൻ‌ഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻ‌മാരുമായ ഞങ്ങളെന്ത് പിഴച്ചു? &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ക്ലാസ്സിൽ മാത്രമല്ല പീടികയിൽ പോയി മുട്ടായി വാങ്ങിയാൽ പോലും ഞങ്ങളുടെ മാനം കപ്പൽ കേറുമായിരുന്നു.&amp;nbsp; അന്ന് കമ്പിൽ സ്കൂളിന്റെ മുന്നിൽ നിര നിരയായി മുട്ടായി കടകളുണ്ടായിരുന്നു.&amp;nbsp; ഇന്റെർവെൽ സമയത്ത് വെല്ലത്തിനു ഈച്ച പൊതിയുന്നത് പോലെ പിള്ളേരെല്ലാം അതിന്റെ മുന്നിൽ ഓടിക്കൂടും.&amp;nbsp; ആ കടന്നൽ കൂട്ടത്തിലൂടെ കൈയിട്ട് ഞാൻ പത്ത് പൈസ നീട്ടി പറഞ്ഞു. “ഒരു റിബേറ്റ്..” കടക്കാരൻ “എന്നാ..??“ ഞാൻ പിന്നേം, “റിബേറ്റ്..“ കടക്കാരൻ ഒന്നും തിരിയാണ്ട് എന്നെ വിട്ട് വേറെ ചെക്കൻ‌മാർക്ക് മുട്ടായി എടുത്ത് കൊടുക്കാൻ തുടങ്ങി.&amp;nbsp; അപ്പോ പിറകിൽ നിന്നൊരു സീനിയർ ചേലേരിക്കാരൻ, “എടാ അതിന്റെ പേരു അങ്ങനൊന്ന്വല്ല.. അത് നാട്ടിലെ രാമൻമാരാർ ഇടുന്നതല്ലേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ എന്ന് പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ചേലേരി സ്കൂളിന്റടുത്തുള്ള രാമൻ മാരാരുടെ പീടികയിലെ റിബേറ്റ്, പാലീസ്, ഒയൽച്ച, തൊണ്ടക്കൊരൽ എന്ന മുട്ടായികളുടെ ശരിക്കുള്ള പേരു വേറെന്തൊക്കെയോ ആയിരുന്നു.&amp;nbsp; നാട്ടിലെ പേരു പറഞ്ഞാ കടക്കാർക്കൊന്നും മനസ്സിലാകൂല്ല.&amp;nbsp; അതിൽ പിന്നെ മുട്ടായി വാങ്ങുമ്പോൾ ഞാൻ അത്, അതിന്റെപ്പുറത്തേത്, ഇത് എന്നൊക്കെ ചൂണ്ടി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.&amp;nbsp; വെറുതെ കാശ് കൊടുത്ത് മാനക്കേട് വാങ്ങണ്ടല്ലോ.&amp;nbsp; എന്നാൽ പോപ്പിൻസിന് എല്ലാടത്തും ഒരേ പേരായിരുന്നു.&amp;nbsp; പക്ഷേ അതൊക്കെ വാങ്ങാൻ അക്കാലത്തൊന്നും ഇന്ത്യ വേൾഡ് ബാങ്കിൽ നിന്നും ലോണെടുക്കാൻ തുടങ്ങിയിരുന്നില്ലല്ലോ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കമ്പിൽ സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു.&amp;nbsp; അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു.&amp;nbsp; ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺ‌ട്രോൾ വേണം.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തങ്കമണി ടീച്ചറാണ് ഞങ്ങൾക്ക് മലയാളം എടുത്തിരുന്നത്.&amp;nbsp; എങ്ങനെയാണെന്നറിയില്ല എല്ലാ കൊല്ലവും ടീച്ചർ ഗർഭിണിയായിരിക്കും. &amp;nbsp;അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു.&amp;nbsp; എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല.&amp;nbsp; അപ്പോൾ ഇടക്ക് വെച്ച് വേറാരെങ്കിലും വരും; അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെങ്കിലും കാട്ടിക്കൂട്ടി പാഠം തീർക്കും.&amp;nbsp; അങ്ങനെ മാറി വന്നത് ഒരു റോസമ്മ ടീച്ചറായിരുന്നു. എന്നെക്കൊണ്ട് പഠിപ്പിച്ചാലൊന്നും തീരില്ലാന്നു ടീച്ചർക്കും ആയമ്മക്ക് അതിനുള്ള കപ്പാകുറ്റിയൊന്നും ഇല്ലെന്ന് ഞങ്ങൾക്കും നന്നായറിയാം.&amp;nbsp; ക്ലാസ്സൊന്നും എടുക്കാൻ ടീച്ചർ മെനക്കെട്ടില്ല.&amp;nbsp; വന്നയുടനെ പൊതി പോലുമിടാത്ത ഒരു ഗൈഡ് തുറന്ന് നോട്ട് പറയാൻ തുടങ്ങി.&amp;nbsp; ഇടക്കിടക്ക് അത് ഒരു മടിയുമില്ലാതെ പറയുകയും “നിങ്ങക്ക് നല്ല മാർക്ക് കിട്ടണമെങ്കിൽ എല്ലാരും ഫാസൻ ഗൈഡ് വാങ്ങിക്കോ..”&amp;nbsp; ഗൈഡ് വാങ്ങി പഠിച്ചോളാൻ പറയുന്ന ടീച്ചർമാരുടെയൊക്കെ ഒരു സ്റ്റാൻ‌ഡേർഡ്..!&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഞങ്ങളുടെ ക്ലാസ്സിൽ ഇസ്മായിൽ എന്നൊരു തമാശക്കാരനുണ്ടായിരുന്നു.&amp;nbsp; എപ്പോഴും എന്തെങ്കിലും കോമഡി അവൻ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു കൊണ്ടിരിക്കും.&amp;nbsp; ഒരു ക്ലാസ്സ് പരീക്ഷക്ക് തങ്കമണി ടീച്ചർ നഖശിഖാന്തം എന്ന് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞു.&amp;nbsp; ഇസ്മായിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു.’&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇസ്മായിലിന്റെ വേറൊരു കോമഡിയുണ്ട്.&amp;nbsp; ഒരു ദിവസം തങ്കമണി ടീച്ചർ നോട്ട് പറഞ്ഞു തരികയായിരുന്നു.&amp;nbsp; “മലേഷ്യയുടെ തലസ്ഥാനം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;., കോലാലം‌പൂർ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” എല്ലാവരും നിശബ്ദമായി എഴുതുമ്പോൾ ഇസ്മായിൽ കേൾക്കാത്തത് പോലെ ഒച്ചത്തിൽ, “ടീച്ചറേ.. കോലാലം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;??”&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ടീച്ചർ ബാക്കി വാക്ക് പൂരിപ്പിച്ചു.&amp;nbsp; ഇസ്മായിൽ നിഷ്കളങ്കനായി പിന്നെയും, “കോലാലം..???”&amp;nbsp; അപ്പോഴേക്കും ഇസ്മായിലിന്റെ അടുത്തിരിക്കുന്നവരിൽ നിന്നും ഒരു അടക്കിപ്പിടിച്ച ചിരി മുളച്ചു പൊന്തി.&amp;nbsp; മനസ്സിൽ കുരുട് ഒന്നുമില്ലാത്ത ടീച്ചർ വീണ്ടും ഫിൽ ചെയ്തു.&amp;nbsp; ഇസ്മയിൽ ഒട്ടും ചിരിക്കാതെ, പഠിക്കാനുള്ള അടക്കാനാവാത്ത ത്വര കൊണ്ട് വീണ്ടും, “കോലാലം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” അതും കൂടി ആയപ്പോൾ ക്ലാസ്സ് മുഴുവൻ ചിരിച്ചു മറിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഞങ്ങളെ പഠിപ്പിക്കുന്നത് നിത്യഗർഭിണിയേയും റോസമ്മ ടീച്ചറിനേയും പോലത്തെ ഏജ് ഓവറായ ടീംസ് ആണെങ്കിൽ അപ്പുറത്തെ ക്ലാസ്സിൽ ഗോതമ്പിന്റെ നിറവും പനങ്കുല പോലത്തെ മുടിയും ഒത്ത ഉയരവുമുള്ളൊരു സുന്ദരിയായിരുന്നു. ആ ടീച്ചർ മാല ഇടില്ല, വള ഇടില്ല, കാത് പോലും കുത്തിയിട്ടില്ല. താഴ്ത്താവുന്നതിന്റെ പരമാവധി താഴത്തേക്ക് ഇറക്കിയാണ് ടീച്ചർ സാരി ഉടുക്കുക.&amp;nbsp; ടീച്ചറുടെ മസാല ദോശ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മടക്കിയത് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാൻ പോകുന്ന വഴിയിൽ ആൺ‌കുട്ടികൾ കൂടി നിൽക്കും.&amp;nbsp; എപ്പോഴെങ്കിലും ടീച്ചർ റൂട്ട് തെറ്റിയെങ്കിലും ഞങ്ങളുടെ ക്ലാസ്സിൽ കേറിയെങ്കിൽ എന്നെല്ലാരും ആശിക്കാറുണ്ട്.&amp;nbsp; പക്ഷേ ഞങ്ങൾക്കൊരിക്കലും ആ ഭാഗ്യം ഉണ്ടായില്ല.&amp;nbsp; അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;രാജേന്ദ്രൻ എന്നൊരു മാഷുണ്ടായിരുന്നു.&amp;nbsp; അയാൾക്ക് എപ്പോഴും സിഗരറ്റ് വലിക്കണം.&amp;nbsp; ഇടക്ക് ഞങ്ങളിലാരെയെങ്കിലും പീടികയിലേക്കയച്ച് വാങ്ങിപ്പിക്കും.&amp;nbsp; മാഷൻ‌മാർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് പിള്ളേർക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.&amp;nbsp; ഒരു ദിവസം ഇസ്മായിലിനെ ആണ് അയച്ചത്.&amp;nbsp; വാങ്ങിക്കൊണ്ട് വന്നപ്പോൾ ഒരെണ്ണം കുറവ്.&amp;nbsp; അതെവിടാടാ എന്ന് ചോദിച്ചപ്പോൾ അവൻ കൂളായി പറഞ്ഞു.&amp;nbsp; “അത് ഞാൻ വലിച്ചിന് മാഷേ..” പിള്ളേരെക്കൊണ്ട് വാങ്ങിപ്പിക്കൽ അന്നത്തോടെ മാഷ് നിർത്തി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സ്കൂളിലൊക്കെ റാഗിങ്ങ് ഉണ്ടെന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ.&amp;nbsp; എന്നാ കമ്പിൽ സ്കൂളിൽ ഞങ്ങൾക്ക് അതും അനുഭവിക്കേണ്ടി വന്നു.&amp;nbsp; സ്കൂളിലെ വില്ലൻ റോൾ കൈകാര്യം ചെയ്തിരുന്ന അബ്ദുൽ കാദറാണ് ഞങ്ങളെ റാഗ് ചെയ്ത് പീഢിപ്പിച്ചത്.&amp;nbsp; ഞങ്ങളുടെ കൂടെ എട്ടാം ക്ലാസ്സിൽ മൂന്നാം സെമസ്റ്ററാണ് കാദർ.&amp;nbsp; എല്ലാവർക്കും പേടിയിൽ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്നൊരു തരം ബഹുമാനമാണ് അവനോട്.&amp;nbsp; ഒരു ദിവസം അവന്റെ വകയൊരു ഓർഡറിറങ്ങി. ട്രൌസ്സറിട്ട് വരുന്നവരെല്ലാം ഇനി മുതൽ മുണ്ട് ഉടുത്തേ വരാൻ പാടുള്ളൂ.&amp;nbsp; ഞാനും പിന്നെ നാലഞ്ച് കുട്ടികളും മാത്രമേ അന്ന് ട്രൌസറിടാറുള്ളൂ.&amp;nbsp; പാന്റ്സൊക്കെ അന്ന് വലിയ ലക്ഷ്വറിയാണ്.&amp;nbsp; ബഹുഭൂരിപക്ഷം കുട്ടികളും മുണ്ടാണ് ഉടുക്കുന്നത്.&amp;nbsp; ഞങ്ങൾ ട്രൌസ്സർ ഇട്ട് വരുന്ന സംഘികൾ ആദ്യമൊന്നും അവനെ കാര്യമാക്കിയില്ല.&amp;nbsp; പക്ഷേ ഓരോ ദിവസവും കാദറും കൂട്ടാളികളും ഞങ്ങളെ പിടിച്ച് നിർത്തി തുട പിടിച്ച് ഞെരിച്ച് തലക്ക് മേട്ടാൻ തുടങ്ങിയപ്പോൾ അവരൊക്കെ മുണ്ടൻ‌മാരായി. അവസാനം ഞാൻ മാത്രമായി.&amp;nbsp; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പൊതുവെ ഈ വില്ലൻ‌മാരുടെ ഒരു പ്രശ്നം ഇതാ‍ണ്.&amp;nbsp; അവരെ അനുസരിക്കുന്നില്ലെന്ന് കണ്ടാൽ വിട്ടു കളയുന്നതിനു പകരം അതൊരു ചലഞ്ച് ആയെടുക്കും.&amp;nbsp; അവന്റെ ക്ലാസ്സിൽ തന്നെയുള്ളൊരുത്തൻ പറഞ്ഞത് കേട്ടില്ലെന്ന് കണ്ടപ്പോ കാദറിന്റെ വാശി ഡബിൾഡ് ആയി. &amp;nbsp;പ്രതികാര ദുർഗനായ കാദറിന്റെയും അസിസ്റ്റന്റിന്റെയും തുടയിൽ നുള്ളു കൊണ്ട് എന്റെ കണ്ണിലൂടെ സുവർണ്ണ ചകോരങ്ങൾ പറക്കാൻ തുടങ്ങി.&amp;nbsp; കാദറിങ്ങ് മാഷൻ‌മാരോട് പറയാമെന്ന് വെച്ചാ പിന്നെ എന്റെ സ്കൂളിൽ പോക്ക് തന്നെ ഉണ്ടാവില്ല.&amp;nbsp; വീട്ടിലാണെങ്കിൽ പാന്റ് വാങ്ങിത്തരാം മാത്രം സെറ്റപ്പൊന്നും ഇല്ല. &amp;nbsp;അതൊക്കെ നമ്മൾ ജനിച്ചത് മുതൽ കാണുന്നതാണല്ലോ.&amp;nbsp; ചേട്ടനു പോലും പുതിയ മുണ്ട് വാങ്ങുന്നത് ഓണത്തിനും വിഷുവിനുമാണ്.&amp;nbsp; അപ്പോ പിന്നെ എന്തായിരിക്കും റിപ്ലൈ എന്ന് ഭാഗ്യ പരീക്ഷണം നടത്തി ഡെയിലി കിട്ടുന്നതിനു പുറമേ രണ്ടടി കൂടുതൽ വാങ്ങിക്കുന്നതെന്തിനാ.&amp;nbsp; അതിന്നിടയിൽ അടുത്തയാഴ്ച മുതൽ മുണ്ടുടുത്ത് വന്നില്ലെങ്കിൽ നിന്റെ അവസാനമാ ഡേഷ് മോനേ എന്ന് വെള്ളിയാഴ്ച കാദർ എനിക്ക് ലാസ്റ്റ് വാണിങ്ങ് തന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ശനിയും ഞായറും കുത്തിയും കുത്താതെയും ഇരുന്ന് ആലോചിച്ചപ്പോൾ ചേട്ടന്റെ മുണ്ട് ഉടുത്ത് പോകാമെന്ന് ഒരു ബൾബ് കത്തി.&amp;nbsp; തിങ്കൾ രാവിലെ ചേട്ടന്റെ ഒരു ഡബിൾ പോളിയെസ്റ്റർ സെക്കന്റ് ഹാന്റ് മുണ്ട് എടുത്ത് ഉയരക്കുറവ് അഡ്ജസ്റ്റ് ചെയ്യാൻ വീതി മടക്കി ഉടുത്ത്, അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി. ആദ്യമായി മുണ്ട് ഉടുക്കുന്നതിന്റെ വിഷമം അനുഭവിച്ചാൽ മാത്രമേ അറിയാൻ പറ്റൂ.&amp;nbsp; ഇടക്കിടക്ക് മാടിക്കെട്ടാൻ തോന്നും, അഴിഞ്ഞു പോയോ എന്ന് തൊട്ട് നോക്കിക്കൊണ്ടിരിക്കും.&amp;nbsp; അടിയിലൂടെ കാറ്റടിച്ച് കയറുന്നുണ്ടാകും, വലതു കൈയ്യിലാണെങ്കിൽ ഒരു കെട്ട് പുസ്തകമുണ്ട്.&amp;nbsp; മുണ്ടനായതിന്റെ ചമ്മലുമായി ഞാൻ സ്കൂളിന്റെ ഗേറ്റിലെത്തി.&amp;nbsp; അപ്പോഴേക്കും ഉള്ളിൽ നിന്നൊരാരവം കേട്ടു.&amp;nbsp; ഇന്ന് സമരമാണല്ലോ വേഗം വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതി ഹാപ്പിയായി.&amp;nbsp; പക്ഷേ എന്നെ സ്വീകരിക്കാൻ വരുന്ന കാദറിന്റെയും ടീമിന്റെയും ഒച്ചപ്പാടായിരുന്നു അത്.&amp;nbsp; ആ തെണ്ടികളെല്ലാം എന്നെ ചുറ്റി വളഞ്ഞ് തുള്ളിച്ചാടി “ഹൊയ്.. ഹൊയ്..” എന്ന് ഒച്ചയുണ്ടാക്കി.&amp;nbsp; ഞാൻ ചമ്മി ശ്വാസകോശമായി നിന്നു. &amp;nbsp;എന്നെ&amp;nbsp; ഒരു വട്ടം പ്രദക്ഷിണം വെച്ചതിനു ശേഷം ആഘോഷമായി തന്നെ അവൻ‌മാർ പോയി.&amp;nbsp; കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ പുറകിൽ നിന്നും വേറെ ചില പിള്ളേരുടെ കൂവൽ കേട്ടു.&amp;nbsp; ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ തണുത്ത് കുളിർത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി.&amp;nbsp; തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!!&amp;nbsp; പുസ്തകക്കെട്ടും പിടിച്ച് താലമേന്തിയ സാലഭഞ്ജികയെ പോലെ ഞാൻ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഗേറ്റിൽ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;നിന്നു.&lt;/span&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു.&amp;nbsp; വീട്ടിലെത്തി അതിന്റെ കോലം കണ്ടപ്പോൾ ഏട്ടനൊന്നും പറഞ്ഞില്ല.&amp;nbsp; അക്കാലത്ത് അവൻ അമ്മായി മാഷിന്റടുത്ത് ചെണ്ട പഠിക്കാൻ പോകുന്നുണ്ടായിരുന്നു.&amp;nbsp; അന്ന് അമ്മിക്കല്ലിനു പകരം എന്നെ കുനിച്ചിരുത്തിയാണ് പ്രാക്റ്റീസ് ചെയ്തത്.&amp;nbsp; അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് വാക്കുകൾ വേസ്റ്റാക്കുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തിലില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അന്നത്തെ നാണക്കേടിന് എങ്ങിനെ പകരം വീട്ടണം എന്നായിരുന്നു പിന്നെ മനസ്സിൽ നിറയെ. &amp;nbsp;രണ്ടാഴ്ചത്തെ ലീവിനു ഗൾഫിൽ നിന്നും വന്നവന് കല്യാണത്തലേന്ന് തോന്നുന്നത് പോലെ എന്ത് വേണം എങ്ങനെ വേണം എന്നറിയാത്തൊരു ദുരവസ്ഥ. &amp;nbsp; നേരിട്ട് ഏറ്റുമുട്ടുന്നത് &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്തായാലും &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആലോചിക്കയേ വേണ്ട.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആര്യൻ സിനിമയിലെ മോഹൻ‌ലാലിനെ പോലെ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;നാടുവിട്ട് ബോംബെയിൽ പോയി വലിയ ഗുണ്ടയായി തിരിച്ചു വന്ന്&amp;nbsp; കാദറിനെ അടിച്ച് നിരത്തുന്നത് ഞാൻ എല്ലാ ദിവസവും സ്വപ്നത്തിൽ റീപ്ലേ ചെയ്തു കണ്ടു. &amp;nbsp;ചില വലിയ സംഭവങ്ങൾക്ക് പിറകിൽ കുഞ്ഞി കുഞ്ഞി സ്വപ്നങ്ങളായിരിക്കും എന്ന ചരിത്ര സത്യം എന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സ്കൂളിന്റെ ഗ്രൌണ്ടിൽ നിന്നും കുറച്ച് താഴത്തോട്ടായി ഒരു വീടുണ്ടായിരുന്നു.&amp;nbsp; കള്ളുചെത്തുകാരൻ ബാലനും ഭാര്യ അമ്മിണിയുമാണ് ആ വീട്ടിൽ ഇരുമെയ്യും ഒരു ലിവറുമായി കഴിയുന്നത്.&amp;nbsp; അമ്മിണി അതിസുന്ദരിയാണ്; അത് എല്ലാവരേക്കാളും ഒരു ഇഞ്ച് എങ്കിലും കൂടുതൽ ബാലനായിരിക്കുമല്ലോ അറിയുന്നത്.&amp;nbsp; അതു കോണ്ട് തന്നെ മൂപ്പർ അൺ‌ലിമിറ്റഡായി ഭാര്യയെ സ്നേഹിക്കുന്നൊരാളാണ്.&amp;nbsp; ചെത്തു കഴിഞ്ഞു വന്നാൽ പിന്നെ അമ്മിണിയേയും ചെത്തി വീട്ടിൽ തന്നെ ഇരിക്കും; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തനിച്ചാക്കി ദൂരെ എവിടെയും പോകില്ല.&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ബാലൻ &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എല്ലാ ദിവസവും ഒരു നാലര കഴിഞ്ഞാൽ അന്തിക്കേറാൻ ഏറ്റുപാട്ടത്തിലേക്ക് പോകും.&amp;nbsp; പിന്നെ വരുന്നത് ആറര&amp;nbsp; മണി കഴിഞ്ഞായിരിക്കും.&amp;nbsp; കണവൻ പോയാൽ അമ്മിണി അടുക്കള ഭാഗത്തുള്ള ഓപ്പൺ എയർ ഓലമറപ്പുരയിൽ കുളിക്കാൻ തുടങ്ങും.&amp;nbsp; വൈകിട്ട് ഉസ്കൂൾ വിട്ട ശേഷം അബ്ദുൾ കാദർ വീടിന്റടുത്തെ ഒരു മാവിൽ കയറി ഇതു കാണാറുണ്ടെന്ന് ക്ലാസിലെ എന്റെ ക്ലോസ് ഫ്രന്റ് ബിജു സീക്രട്ടായി എന്നോട് പറഞ്ഞു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒരു വെള്ളിയാഴ്ച വൈകുന്നേരം.&amp;nbsp; അന്ന് നാലരയ്ക്കാണ് സ്കൂൾ വിടുന്നത്.&amp;nbsp; ബെല്ലടിച്ചയുടനെ എല്ലാവരും പുറത്തേക്കോടിയപ്പോൾ കാദർ ഗ്രൌണ്ടിലേക്കുള്ള ചെറിയ ഗേറ്റിലൂടെ വെച്ചത് എടുക്കാൻ പോകുന്നത് പോലെ കത്തിച്ചു വിടുന്നത് കണ്ടു.&amp;nbsp; ഞങ്ങൾ കാദറിന്റെ ബോഡി പ്രൊഫൈലിനെ ഫോളോ ചെയ്തു. കുറച്ച് ദൂരം പോയപ്പോൾ ബാലൻ വരുന്നത് കണ്ടു.&amp;nbsp; ഞാനും ബിജുവും മുൻ‌പേ എഴുതി വെച്ച ഡയലോഗുകൾ അയാൾ കേൾക്കെ പറഞ്ഞു.&amp;nbsp; “എടാ കാദർ ഗ്രൌണ്ടിന്റെ അപ്രത്തൊരു വീട്ടിൽ കുളി സീൻ കാ‍ണാൻ പോയിറ്റ്ണ്ട്...” “അതവന്റെ സ്ഥിരം പരിപാടിയല്ലേടാ.. ഭയങ്കര സ്റ്റൈലാന്ന് പോലും.. അതേതോ ഏറ്റുകാരന്റെ വീടാ..” വെള്ളിത്തിരയിലെ സ്ഫടികം ജോർജ്ജിന്റെ വില്ലേജ് രൂപമായ ബാ‍ലൻ അത് കേട്ട് സ്റ്റക്കായി ഞങ്ങളെ തുറിച്ചു നോക്കി.&amp;nbsp; കരിമരുന്നിനു തിരി കൊളുത്തി ഓടുമ്പോൾ പോലും വെടിക്കെട്ടുകാരൻ തിരിഞ്ഞു നോക്കാറുണ്ട്.&amp;nbsp; പക്ഷേ ഞങ്ങൾ തിരിഞ്ഞ് നോക്കിയതേയില്ല.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കുറച്ച് കഴിഞ്ഞ് പിള്ളേരുടെ ഒച്ചപ്പാടും കൂക്കി വിളികളും കേട്ട് നോക്കിയപ്പോൾ ബാലി രാവണനെയും കോണ്ട് പോകുന്നത് പോലെ ബാലൻ കാദറിനെയും തൂക്കി ഹെഡ്മാഷിന്റെ മുറിയിലേക്ക് പോകുന്നത് കണ്ടു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-6882918814622683024?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/07/blog-post_31.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>80</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-7184959547630001009</guid><pubDate>Sun, 24 Jul 2011 13:55:00 +0000</pubDate><atom:updated>2011-07-29T22:41:28.152+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>മൂന്നാമത്തെ രാത്രി</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-S5IShJMftTU/TiwYyITuWLI/AAAAAAAAAlQ/1NaExhtNBJw/s1600/suma.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="212" src="http://1.bp.blogspot.com/-S5IShJMftTU/TiwYyITuWLI/AAAAAAAAAlQ/1NaExhtNBJw/s320/suma.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മംഗലാപുരത്തേക്കുള്ള എക്സ്പ്രസ്സ് ട്രെയിൻ തലശ്ശേരി സ്റ്റേഷനിൽ വന്നു നിന്നു.&amp;nbsp; കം‌പാർട്ട്‌മെന്റിന്റെ വാതിൽക്കൽ തന്നെ നിന്നിരുന്ന ആനന്ദ് ഷോൾഡർ ബാഗ് നേരെ പിടിച്ചിട്ട് സ്റ്റേഷനിലിറങ്ങി.&amp;nbsp; അവിടെ ഇറങ്ങാൻ വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ.&amp;nbsp; ഇറങ്ങിയ ഉടനെ അവരൊക്കെ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി കുതിച്ചു. &amp;nbsp;ഏതോ ട്രെയിനിനു പോകാനുള്ള ആളുകൾ ബെഞ്ചുകളിൽ ലഗേജുമായി ഇരിക്കുന്നുണ്ട്.&amp;nbsp; ആനന്ദ് അവരെയൊക്കെ കടന്ന് മുന്നോട്ട് നടന്ന് പ്ലാറ്റ്‌‌ഫോമിലെ അവസാന ബെഞ്ചിലിരുന്ന് ഷൂ അഴിച്ചു കെട്ടി ചാരിയിരുന്നു.&amp;nbsp; അപ്പോഴേക്കും ട്രെയിൻ കടന്നു പോയി, സ്റ്റേഷൻ നിശബ്ദമായി.&amp;nbsp; അവൻ വാട്ടർ ബോട്ടിലെടുത്ത് മുഖവും വായും കഴുകി ചീപ്പെടുത്ത് മുടി ചീകി എന്നിട്ട് മൊബൈലിൽ “സെറീനാ ഞാനെത്തി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;സ്റ്റേഷനിൽ തന്നെ ഇരിക്കുവാ.. ശരി.. എന്നിട്ട് വരാം.. ഓകെ..” എന്ന് പറഞ്ഞു.&amp;nbsp; കുറച്ച് സമയം കൂടി അവിടെ ഇരുന്നതിനു ശേഷം ഇരുട്ടാകാൻ തുടങ്ങിയപ്പോൾ ബാഗുമെടുത്ത് ട്രെയിൻ പോയതു വഴിയേ പാളത്തിലൂടെ മുന്നോട്ടേക്ക് നടന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കുറച്ച് ദൂരം കഴിഞ്ഞ് ഒരു പുഴയുടെ മുകളിലെ പാലത്തിലെത്തി.&amp;nbsp; അതിന്റെ മുകളിൽ നിന്നും അസ്തമയം വളരെ മനോഹരമായിരുന്നു. മൊബൈലിൽ കുറച്ച് ചിത്രങ്ങളെടുത്ത ശേഷം വീണ്ടും നടന്നു. അൽ‌പ്പം കഴിഞ്ഞപ്പോൾ റോഡ് റെയിൽ‌പ്പാളം മുറിച്ചു കടന്നു പോകുന്ന ലെവൽ ക്രോസ്സിലെത്തി.&amp;nbsp; അവിടെ നിന്നും ഇടത് ഭാഗത്തെ റോഡിലൂടെ നടന്നു.&amp;nbsp; ഇരു വശത്തും മതിൽക്കെട്ടിനുള്ളിൽ വലിയ വീടുകൾ.&amp;nbsp; സ്ട്രീറ്റ് ലൈറ്റില്ലാത്തതിനാൽ മങ്ങിയ സന്ധ്യാ വെളിച്ചം സഹായകമായി.&amp;nbsp; അപ്പോൾ ഇടതുഭാഗത്തെ വീടിന്റെ ഗേറ്റ് തുറന്ന് മധ്യ വയസ്കയായ ഒരു സ്ത്രീ കൈയ്യിലൊരു പാക്കറ്റുമായി ധൃതി പിടിച്ച് നടന്നു വന്നു.&amp;nbsp; അവൻ പിന്നെയും ഫോണെടുത്ത് സംസാരിച്ചു. “വീട് കണ്ടു&lt;/span&gt;&lt;span style="font-size: 10pt;"&gt;… &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒകെ... ശരി വെക്കട്ടെ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ആ വീടിന്റെ മതിൽ കഴിഞ്ഞപ്പോൾ റോഡിൽ നിന്നും ഇടത്തേക്ക് വേറൊരു ചെറിയ റോഡ് കണ്ടു.&amp;nbsp; ഇടതും വലതും രണ്ട് വലിയ വീടുകളുടെ ഇടയിലൂടെ പുഴക്കരയിലേക്ക് പോകുന്ന റോഡാണത്.&amp;nbsp; മുന്നിലും പിറകിലും അശ്രദ്ധമായെന്ന പോലെ സൂക്ഷിച്ചു നോക്കി ആരും കാണുന്നില്ലെന്നു ഉറപ്പ് വരുത്തി അയാളങ്ങേക്ക് തിരിഞ്ഞു.&amp;nbsp; വലതു ഭാഗത്തെ വീട് വെളിച്ചമൊന്നുമില്ലാതെ നിശ്ശബ്ദം ഇരുട്ടിൽ മുങ്ങിയിരിക്കുന്നു. &amp;nbsp;ഇടതു ഭാഗത്തെ മതിലിനോട് ചേർന്ന ടെലഫോൺ പോസ്റ്റിലും മതിലിന്റെ വിള്ളലിലും ചവിട്ടിക്കയറി കോം‌പൌണ്ടിലേക്ക് ഇറങ്ങി. പിന്നെ ശബ്ദമുണ്ടാക്കാതെ മരങ്ങളുടെ മറപറ്റി നടന്ന് വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തിനടുത്തുള്ള മാവിന്റെ ചുവട്ടിലെത്തി. &amp;nbsp;നൂറ്റാണ്ടോളം പഴക്കമുള്ളൊരു മൂന്നു നില ഓടിട്ട വീടായിരുന്നത്. വലിയൊരു പറമ്പിൽ നിശബ്ദ ഗാംഭീര്യത്തോടെ അത് നിറഞ്ഞു നിന്നു.&amp;nbsp; അവിടെ ഇരുമ്പ് ഗ്രില്ലിന്റെ വാതിൽക്കൽ വെളുത്ത ചുരിദാറിട്ടൊരു യുവതി പ്രത്യക്ഷപ്പെട്ടു.&amp;nbsp; അവളെ കണ്ടപ്പോൾ ആനന്ദ് മരത്തിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു.&amp;nbsp; അവൾ വീട്ടിന്നകത്തേക്ക് പാളി നോക്കി അവനെ കൈ മാടി വേഗം വാ എന്ന് വിളിച്ചു.&amp;nbsp; അവിടെയെത്തിയപ്പോൾ അവനെ വേഗത്തിൽ കൈ പിടിച്ച് അകത്തേക്ക് കയറ്റി ഗ്രിൽ അടച്ചു പൂട്ടിയ ശേഷം മുറികൾ കടന്ന് കോണിപ്പടിയിലൂടെ മുകളിലേക്ക് കയറി.&amp;nbsp; മൂന്നാം നിലയിലെ മുറിയിലെത്തി വാതിലടച്ച ശേഷം അതിൽ ചാരി കണ്ണടച്ച് അവൾ ദീർഘശ്വാസം വിട്ടു.&amp;nbsp; അയാൾ ഒരു നിമിഷം അത് കൌതുകത്തോടെ നോക്കി നിന്നതിനു ശേഷം പതുക്കെ അവളുടെ മുടികൾ പിന്നിലേക്ക് കോതിയൊതുക്കി താടി പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു.&amp;nbsp; ഒരു നിമിഷം അതിൽ ലയിച്ചു നിന്ന ശെഷം അകന്നു മാറി.&amp;nbsp; “ഞാൻ ചായ കൊണ്ട് വരാം അപ്പോഴേക്കും കുളിച്ച് ഫ്രെഷാവൂ.. പുറത്തെ വരാന്തയിൽ കുളിമുറിയുണ്ട്..”&amp;nbsp; കുളിച്ച് ഫ്രെഷായി വന്നപ്പോൾ അവൾ ചായയും പലഹാരങ്ങളും കൊണ്ട് വെച്ചിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“താഴെ ആരൊക്കെയുണ്ട്..?” അയാളത് കഴിച്ചു കൊണ്ട് ചോദിച്ചു.&amp;nbsp; &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇപ്പോ ഗ്രാൻപായും ഗ്രാൻ‌മായുമേയുള്ളൂ.. അവർ ടി.വി.കാണുകയാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഒരു സെർവന്റ് ഉള്ളത് അൽ‌പ്പം മുൻപേ പോയി.. നാളെ രാവിലെ വരും...”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഇതൊരു കൊച്ചു കൊട്ടാരം തന്നെയാണല്ലോ.. എന്തോരം മുറികളുണ്ടാകുമിതിൽ..!“ അവൻ അത്ഭുതത്തോടെ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“കൊറേ ഉണ്ട് എല്ലാം അടച്ചിട്ടിരിക്കുവാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഗ്രാൻ‌പായുടെ ഫാദർ ബ്രിട്ടീഷ് ഗവർൺ‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. അന്ന് കൺ‌സ്‌ട്രക്റ്റ് ചെയ്തതാ ഇത്..”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അയാൾ ഭക്ഷണം കഴിച്ച് ടവലിൽ കൈ തുടച്ചു.&amp;nbsp; “ഞാൻ അവരൊക്കെ ഉറങ്ങിയ ശേഷം വരാമേ.. അത് വരെ എന്തെങ്കിലും വായിച്ചിരിക്ക്..”&amp;nbsp; അതും പറഞ്ഞ് പാത്രങ്ങളെടുച്ച് അവൾ താഴേക്ക് പോയി.&amp;nbsp; ആനന്ദ് ടീപ്പോയിലിരുന്ന പുസ്തകങ്ങളെടുത്ത് മറിച്ച് നോക്കി ബെഡിലിരുന്നു.&amp;nbsp; ഇടക്ക്&amp;nbsp; ഒന്ന് രണ്ട് ഫോൺ വിളിച്ചു. എന്നിട്ടും സമയം പോകാഞ്ഞ് ലാപ് എടുത്ത് നെറ്റ് കണക്ട് ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒൻപത് മണി കഴിഞ്ഞപ്പോൾ അവൾ ഒരു കാസറോളിൽ ഫ്രൈഡ് റൈസുമായി വന്നു.&amp;nbsp; കസേരയിലിരുന്ന് അവൾ അത് അവനെക്കൊണ്ട് കഴിപ്പിച്ചു.&amp;nbsp; ഇടക്ക് അവൻ അവൾക്കും വാരിക്കൊടുത്തു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നെറ്റിൽ കാണുന്നതിലും ഒരുപാട് ക്ഷീണിച്ചത് പോലെ...”&amp;nbsp; ബെഡിൽ കിടന്ന് അവൾ പറഞ്ഞു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അത് ജെനറൽ കം‌പാർട്ട്‌മെന്റിൽ ഗുസ്തി പിടിച്ച് വന്നത് കൊണ്ടാ...“ അവൻ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“പെട്ടെന്നാണ് വിസ വന്നത്.. ഞാൻ പ്രതീക്ഷിച്ചതേയില്ല. അവിടെ പപ്പ ജോബ് റെഡിയാക്കിയിട്ടുണ്ട്.“&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“പോയാൽ പിന്നെ നീയെന്നെ ഓർക്കുമോ..?” അവൻ ചോദിച്ചു.&amp;nbsp; അത് കേട്ടവൾ പോ.. എന്ന് പരിഭവിച്ച് തിരിഞ്ഞു കിടന്നു.&amp;nbsp; കുറച്ച് കഴിഞ്ഞപ്പോൽ അവന്റെ അനുനയത്തിൽ കീഴടങ്ങി അവൾ തിരിഞ്ഞു കിടന്നു.&amp;nbsp; അവൾ ചാറ്റിങ്ങിൽ കാണുന്നതിലും സുന്ദരിയാണെന്നു അവനും തിരിച്ച് അവളും പറഞ്ഞു.&amp;nbsp; പല വിശേഷങ്ങൾ പറഞ്ഞ് പാതിരാത്രി കഴിഞ്ഞപ്പോഴേക്കും അവൻ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി.&amp;nbsp; അവൾ കുറേ സമയം മുഖം നോക്കി ഉറങ്ങാതിരുന്ന് പിന്നെ അവന്റെ മടക്കിയ കൈകൾ തലയിണയാക്കി കണ്ണടച്ചു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;രാവിലെ എഴുന്നേറ്റ് ബാത്ത്‌റൂമിൽ പോയി വന്നപ്പോഴേക്കും ചായയും പലഹാരവും മുറിയിൽ റെഡിയായിരുന്നു.&amp;nbsp; “കുറച്ച് കഴിഞ്ഞാൽ സെർവന്റ് വരും, പിന്നെ ഞാനിങ്ങോട്ട് വല്ലപ്പോഴുമേ വരൂ.. ഉച്ചക്ക് ചോറ് അവർ കാണാതെ കൊണ്ടു തരാം.. ക്ഷമയോടെ ഇരിക്കണം കേട്ടൊ...” അവൾ കൊഞ്ചലോടെ പറഞ്ഞു. &amp;nbsp;അവൻ വായിച്ചും ഇരുന്നും നെറ്റിൽ സമയം കളഞ്ഞും കഴിച്ചു കൂട്ടി. &amp;nbsp;അവൾ ഇടയ്ക്ക് വന്ന് പോയിക്കൊണ്ടിരുന്നു. &amp;nbsp;രണ്ടു മണിയായപ്പോൾ ഇതേ കൊണ്ടു വരാൻ പറ്റിയുള്ളൂ എന്ന സങ്കടവുമായി അവൾ അൽ‌പ്പം ചോറു കൊണ്ടു വന്നു. &amp;nbsp;അത് കഴിച്ച് കുറേ നേരം കിടന്നുറങ്ങി.&amp;nbsp;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അന്നു രാത്രി അവളവനെയും കൂട്ടി ഉറങ്ങിക്കിടക്കുന്ന ഉപ്പൂപ്പയേയും ഉമ്മൂമ്മയേയും പിന്നെ വീട്ടിലെ മുറികളുമൊക്കെ കാണിച്ചു കൊടുത്തു. ആ വീട്ടിലെ ആന്റിക് സാധനങ്ങളിൽ പലതും അവൻ ജീവിതത്തിലാദ്യമായിട്ട് കാണുകയായിരുന്നു.&amp;nbsp; വീട്ടിൽ വന്ന കൂട്ടുകാരിക്ക് കൌതുക വസ്തുക്കൾ കാണിച്ചു കൊടുക്കുന്ന ഒരു സ്കൂൾ കുട്ടിയെ പോലെ അവളവന്റെ കൈപിടിച്ച് കൊണ്ട് പോയി ഓരോന്നും കാണിച്ചു.&amp;nbsp; പുറത്തെ വരാന്തയിൽ കസേരയിട്ടിരുന്ന് കുറേ സമയം സംസാരിച്ചു. പിന്നെ പുലരാറായപ്പോൾ മുറിയിൽ പോയിക്കിടന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അന്നു പകലും തലേന്നത്തതിന്റെ തനിയാവർത്തനമായിരുന്നു.&amp;nbsp; എങ്കിലും അവനതൊന്നും മടുപ്പിച്ചതേയില്ല.&amp;nbsp; മരങ്ങൾക്കിടയിലൂടെ ഒളിച്ച് വിഷമിച്ച് ജനലിലൂടെ എത്തുന്ന പുലരികളും ശ്രദ്ധിച്ചാൽ കേൾക്കാവുന്ന പുഴയുടെ ആരവങ്ങളും പാലത്തിന്റെയടുത്തെത്തുമ്പോൾ വേഗത കുറച്ച് ഡ്രംബീറ്റ്സുമായി പോകുന്ന ട്രെയിനിന്റെ ശബ്ദവീചികളും നഗരത്തിരക്കിൽ നിന്നും പാടേ വ്യത്യസ്തമായ അനുഭൂതിയായിരുന്നു.&amp;nbsp; ഓൺ‌ലൈൻ വഴി ജോലി ചെയ്തും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തും പുസ്തകം വായിച്ചും വിശക്കുമ്പോൾ പഴങ്ങളെടുത്ത് കഴിച്ചും അജ്ഞാതവാസം ആസ്വദിച്ചു.&amp;nbsp; അവളെ കാണണമെന്ന് മനസ്സിൽ വിചാരിക്കുമ്പോഴേക്കും കുളിർക്കാറ്റ് പോലെ അവളെത്തുകയും നെറ്റിയിലൊരുമ്മ തന്ന് ഓടിപ്പോവുകയും ചെയ്തിരുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മൂന്നാമത്തെ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപായി അവൻ ബാഗിൽ നിന്നൊരു കുപ്പി എടുത്തു. “ഇതൊക്കെ വാങ്ങിയിട്ടാണോ വന്നേ..!“ അതു കണ്ട് പരിഭവിച്ച് അവൾ പറഞ്ഞു.&amp;nbsp; അവൻ നിശ്ശബ്ദമായൊന്ന് ചിരിച്ച ശേഷം ഡ്രിങ്ക്സ് മിക്സ് ചെയ്ത് കഴിക്കാൻ തുടങ്ങി.&amp;nbsp; അവൾ കട്ടിലിൽ കിടന്ന് ലാപ് തുറന്ന് മെയിൽ ചെക്ക് ചെയ്തു.&amp;nbsp; ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് അവൾക്കും കൊടുത്തു.&amp;nbsp; &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അയ്യോ... എനിക്ക് വേണ്ടാ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“വോഡ്കയാ.. ഒന്നും ആവില്ല കഴിക്ക്..” അവൻ നിർബ്ബന്ധിച്ചപ്പോൾ അവൾ മടിയോടെ കഴിച്ച് ഗ്ലാസ്സ് കാലിയാക്കി.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“പുറത്ത് നല്ല തണുത്ത കാറ്റുണ്ടെന്ന് തോന്നുന്നു..”&amp;nbsp;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നമുക്ക് പുഴക്കരയിലേക്ക് പോയാലോ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” അവൾ ചോദിച്ചു. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒച്ചയുണ്ടാക്കാതെ താഴെ ഇറങ്ങി, ഗ്രിൽ പുറത്തു നിന്നും പൂട്ടി തെങ്ങിൻ തടത്തിലെ വരമ്പിലൂടെ മൊബൈലിന്റെ വെളിച്ചത്തിൽ കൈ കോർത്ത് പിടിച്ച് അവർ പുഴക്കരയിലേക്ക് നടന്നു.&amp;nbsp; മതിൽക്കെട്ടിന്റെ വശത്തുള്ള പുറത്തേക്ക് തള്ളിയ കൽപ്പടികൾ ചവിട്ടി മുകളിലെത്തി. ആവിടെ രണ്ടടി വീതിയിൽ പുഴയിലേക്ക് നീട്ടി ഇരുമ്പ് കൈവരികൾ കെട്ടിയ ഒരു പ്ലാറ്റ് ഫോം ഉണ്ടായിരുന്നു.&amp;nbsp; അവിടെ നിന്നും നോക്കിയാൽ കണ്ടൽക്കാടുകൾ അതിരിട്ട് ശാ‍ന്തമായൊഴുകുന്ന പുഴയും അകലെ റെയിൽ‌പ്പാലവും കാണാം.&amp;nbsp; “ഇവിടെ ഇരുന്ന് ഞങ്ങൾ ചൂണ്ടൽ ഇടാറുണ്ട്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ചൂണ്ടൽ ഉണ്ടെങ്കിൽ ഇടാമായിരുന്നു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നിന്റെ ചൂണ്ടയിൽ ഞാൻ വീണില്ലേഡാ..”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“അത് ചൂണ്ടയല്ലല്ലോ.. നെറ്റ് അല്ലേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; ഒരേ താളത്തിലുള്ള പൊട്ടിച്ചിരിയിൽ അവർ ലയിച്ചു. പിന്നെ നേർത്ത നിലാവെളിച്ചത്തിൽ വെളുത്ത് തിളങ്ങിയൊഴുകുന്ന ഓളങ്ങൾ നോക്കി നിന്നു. &amp;nbsp;അപ്പോൾ മഴയുടെ ആദ്യ തുള്ളികൾ വന്നു പൊതിഞ്ഞു.&amp;nbsp; “അയ്യോ.. മഴ പെയ്യും.. വാ പോകാം..” അവൾ ധൃതി കൂട്ടി.&amp;nbsp; അവൻ വേണ്ടെന്ന് വിലക്കി. &amp;nbsp;നനയുമെന്ന് പറഞ്ഞപ്പോൾ നനയട്ടെ എന്ന് അവൻ.&amp;nbsp; മഴ പതുക്കെ കനത്തു തുടങ്ങി.&amp;nbsp; തലയിലെ ഷാളെടുത്ത് അവൾ രണ്ടു പേരെയും അതിനകത്താക്കി. മഴത്തുള്ളികൾ അവളുടെ കൺപോളകളിലൂടെ തഴുകിയപ്പോൾ മുഖം കൊണ്ടവൻ കുടയായി.&amp;nbsp;&amp;nbsp;&amp;nbsp; കുടുക്കുകൾ അഴിക്കാൻ അവൻ വിഷമിച്ചപ്പോൾ എളുപ്പത്തിൽ അവളത് അഴിച്ചു കാണിച്ചു. &amp;nbsp;മേഘമാലകൾ അകന്ന് ചന്ദ്രബിംബം പോലെ അവൾ അനാവൃതയായി.&amp;nbsp; അസക്തിയുടെ അഗ്നിനാളങ്ങൾ തണുപ്പിനെ മറികടന്നു. &amp;nbsp;തനുവിന്റെ ഓരോ അണുവിലും നീർപ്പളുങ്കുകൾ ചുംബനവർഷം നടത്തി. &amp;nbsp;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പരസ്പരം കെട്ടിപ്പുണർന്നും ചുംബിച്ചും രതിമഴയിൽ ഒന്നായൊഴുകി.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;നേർത്തും കരുത്താർജ്ജിച്ചും പിന്നെ വന്യമായും പുഴയിലലിഞ്ഞ് കുത്തിയൊഴുകി ഏറെ സമയത്തിനു ശേഷം ശാന്തമായി.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മുറിയിൽ കട്ടിലിൽ അടുത്ത് കിടന്ന് അനന്തതയിലെങ്ങോ നോക്കി കിടക്കുകയായിരുന്നു അവർ.&amp;nbsp; പാതിരാത്രിയും കഴിഞ്ഞ് എത്രയോ നേരമായിരുന്നു.&amp;nbsp; അവളിൽ നിന്നൊരു വിതുമ്പലുയർന്നപ്പോൾ അവളുടെ കണ്ണീർച്ചാലുകൾ മായ്ച്ച് വൃഥായെന്നറിഞ്ഞിട്ടും സോറിയെന്ന് പറഞ്ഞു.&amp;nbsp; “സാരമില്ല, എനിക്കും ഇഷ്ടമായിരുന്നു... ഒക്കെ അറിഞ്ഞ് തന്നത് തന്ന്യാ..&amp;nbsp; അത് കൊണ്ടല്ല നിനക്ക് പോകാനായല്ലോ എന്നോർത്തപ്പോ സഹിക്കാനാവുന്നില്ല..”&amp;nbsp;നിറഞ്ഞ് മറിയുന്ന ഗദ്ഗദം അടക്കി അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“നീ എന്നെ മറക്കുമെന്ന് എന്റെ മനസ്സ് പറയുന്നു&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; ഗൾഫിലെത്തിയാൽ പിന്നെ പുതിയ സാഹചര്യം.. ആളുകൾ.. പപ്പേം മമ്മീം പറയുന്നത് നിനക്ക് കേൾക്കാതിരിക്കാൻ പറ്റില്ല.. ഇത് നമ്മുടെ അവസാന കാഴ്ചയാവുമെന്ന് എന്തോ എന്റെ ഉള്ളിലാരോ പറയുന്നു..”&amp;nbsp; പിന്നെ പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ പൊത്തി.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“ഞാൻ അവിടെ എത്തി ജോയിൻ ചെയ്തയുടനെ നിനക്ക് വിസിറ്റിംഗ് എടുത്ത് തരാം..&amp;nbsp; നിനക്കവിടെ നല്ല പോസ്റ്റെന്തേലും കിട്ടും.. &amp;nbsp;എന്നിട്ട് പപ്പേം മമ്മീം കണ്ട് കാര്യം പറഞ്ഞാൽ മതി.&amp;nbsp; അവർ സമ്മതിക്കാതിരിക്കാൻ വഴിയില്ല, ഇല്ലെങ്കിലും നമുക്ക് അവിടെ ജീവിക്കാം.&amp;nbsp; വേണ്ട എമൌണ്ട് ഞാൻ നിന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” അവൾ പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഒന്നും പറയാതെയും ഒരുപാട് പറഞ്ഞും അവരാ രാത്രി ഒട്ടുമുറങ്ങാതെ തീർത്തു.&amp;nbsp; അഞ്ചു മണിയായപ്പോൾ അവൻ യാത്രക്ക് റെഡിയായി.&amp;nbsp; “ടിക്കറ്റ് കൺ‌ഫേമായിട്ടുണ്ട്.. സ്റ്റേഷനിലെത്തിയാൽ വിളിക്കണെ... പോകുമ്പോ ശ്രദ്ധിക്കണം..” ബാഗ് എടുത്ത് മുറിയിൽ നിന്നിറങ്ങുമ്പോൾ അവൾ പറഞ്ഞു.&amp;nbsp; പിരിയാൻ ഒട്ടും മനസ്സില്ലാതെ കഠിനമായി വിഷമിച്ചു കൊണ്ട് അവർ രണ്ടും താഴേക്കിറങ്ങി.&amp;nbsp; “നീ പറയുന്നതൊന്നും നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല,&amp;nbsp; ചെയ്യാൻ പറ്റുമെന്ന തോന്നൽ മാത്രമാണ്... അവർ നിന്റെ പാസ്സ്‌പോർട്ട് എടുത്ത് വെച്ചാൽ നീയെന്താ ചെയ്യുക.. ഇത് നമ്മുടെ അവസാന കാഴ്ചയാവാം.....” അടഞ്ഞ ഗ്രില്ലിൽ വെച്ച അവളുടെ തണുത്ത കൈത്തലത്തിൽ തൊട്ട് അവൻ പിൻ‌തിരിഞ്ഞു.&amp;nbsp;&amp;nbsp; അവൾ നടുങ്ങി ഞെട്ടി നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ട് വായ് പൊത്തിപ്പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തിരിച്ചു പോകുമ്പോൾ വരുമ്പോഴത്തെ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല.&amp;nbsp; ആരെങ്കിലും കണ്ടോട്ടെ&amp;nbsp; എന്ത് വേണമെങ്കിലുമാവട്ടെ ഒക്കെ നശിച്ചു പോട്ടെ എന്നൊക്കെ കരുതി കുറച്ച് സമയം വെറുതെ പാളത്തിൽ കിടന്നു.&amp;nbsp; പിന്നെ എഴുന്നേറ്റ് സ്റ്റേഷനിലേക്ക് നടന്നു.&amp;nbsp; പാലത്തിനു മുകളിലെത്തിയപ്പോൾ പുഴയിലേക്ക് ചാടിയാലോ എന്ന് കരുതി കുറേ ആലോചിച്ചു നിന്നു.&amp;nbsp; പിന്നെ ബാഗിൽ നിന്നും കുപ്പിയെടുത്ത് രണ്ട് കവിൾ വിഴുങ്ങിയ ശേഷം അത് പുഴയിലേക്ക് വലിച്ചെറിഞ്ഞു ആടിയാടി സ്റ്റേഷനിലേക്ക് നടന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പ്ലാറ്റ്‌ഫോമിലെ ബെഞ്ചിലിരുന്ന് മുഖം കൈയിൽ താങ്ങി അവൻ പൊട്ടിക്കരഞ്ഞു. സങ്കടം കൊണ്ട് ഭ്രാന്ത്&amp;nbsp; പിടിച്ച അവസ്ഥയിലെത്തിയിരുന്നു. ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു.&amp;nbsp;പെട്ടെന്ന് പിന്നിൽ നിന്നും ഒരു തണുത്ത കൈ വന്നു ചുമലിൽ തൊട്ടു.&amp;nbsp; ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ നിറമിഴികളുമായി ചുണ്ടു കടിച്ചമർത്തി അവൾ നിൽക്കുന്നു...&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ട്രെയിൻ വരാനായി അവർ കാത്തിരുന്നു. &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-7184959547630001009?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/07/blog-post_24.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-S5IShJMftTU/TiwYyITuWLI/AAAAAAAAAlQ/1NaExhtNBJw/s72-c/suma.JPG' height='72' width='72'/><thr:total>52</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-7917407080452426490</guid><pubDate>Thu, 14 Jul 2011 15:23:00 +0000</pubDate><atom:updated>2011-07-23T09:06:10.366+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നര്‍മ്മം</category><title>കൊച്ചി മീറ്റിലെ കൊടും ചീറ്റ്</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഇത്തവണത്തെ ബ്ലോഗ് മീറ്റിന് പോയതിന്റെ പിറകിൽ ബ്ലോഗ് സുഹൃത്തുക്കളെ കാണുക എന്നത് കൂടാതെ വേറൊരു ഹിഡൻ അജണ്ട കൂടിയുണ്ടായിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്റൊരു കടുത്ത ആരാധികയും റെഗുലർ കമന്റടിക്കാരിയുമായ ത്രിപുര സുന്ദരിയുമായി (പേര് അതല്ലേയല്ല..) അവിടെ മീറ്റാമെന്നായിരുന്നു തീരുമാനം.&amp;nbsp; ടി സുന്ദരിയുമായി അൽ‌പ്പകാലത്തെ പരിചയമേ ഉള്ളൂ എന്നാലും അതിന്നിടയിൽ തന്നെ കോടാനു കോടി സെക്കന്റുകളും ആയിരക്കണക്കിനു വാക്കുകളും ചാറ്റിക്കഴിഞ്ഞിരുന്നു.&amp;nbsp; എല്ലാ പോസ്റ്റുകളും അവൾ വായിച്ചതിനു ശേഷം മാത്രേ ബ്ലോഗിലിടുകയുള്ളൂ, അവൾ പറഞ്ഞ കഥകളേ എഴുതാറുള്ളൂ, അവൾ വേണ്ടെന്ന് പറഞ്ഞവരുടെ ബ്ലോഗുകൾ നോക്കലു പോലുമില്ല.&amp;nbsp; അത്രയ്ക്ക് ഇന്റിമസി.&amp;nbsp; ഗൂഗിൾ കമ്പനിക്കാർ ബ്ലോഗ് തുടങ്ങിയതും കെവിനും സിജിയും അഞ്ജലി ഫോണ്ട് കണ്ടു പിടിച്ചതും വിശാല മനസ്കൻ കൊടകരപുരാണം എഴുതിയതും മാതൃഭൂമി വാരിക അത് ലോകം മുഴുവൻ അറിയിച്ചതും ഞങ്ങൾക്ക് കാണാൻ വേണ്ടി മാത്രമായിരുന്നു.&amp;nbsp; ഒരു പാട് ചാറ്റിയിട്ടും ഒരു വാക്ക് മിണ്ടി മൊബൈൽ കമ്പനിക്കാരെ നന്നാക്കാതിരിക്കാൻ കാരണം മിണ്ടൽ കണ്ടതിനു ശേഷം മതിയെന്ന ഇണ്ടൽ കൊണ്ട് മാത്രായിരുന്നു.&amp;nbsp; അല്ലെങ്കിലും ക്ഷണഭംഗുര പരാഗങ്ങളായ ശരീരങ്ങൾ തമ്മിൽ കണ്ടിട്ടെന്ത് കാര്യം? മനസ്സുകളല്ലേ വലുത്.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അങ്ങനെയുള്ള വലിയ ചിന്തകളും ചെറിയ നിഗൂഢതകളും മനസ്സിൽ വെച്ച് ഒൻ‌പതാം തീയ്യതി ഒൻപത് മണിക്ക് തന്നെ കച്ചേരിപ്പടിയിലെ മയൂര പാർക്കിന്റെ മുന്നിലെത്തി.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;എന്റെ റെഡ് ഷർട്ട് കണ്ട്  ചുമട്ടുകാരനാണെന്ന് തെറ്റിദ്ധരിച്ച് മനോരാജ് ഈയ്യെഴുത്തിന്റെയും  കാവാരേഖയുടേയും പുസ്തകക്കെട്ടുകൾ എടുത്ത് മുകളിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.&amp;nbsp; ബ്ലോഗേഴ്സിനെ ബഹുമാനിക്കാനറിയാത്ത പുവർ പുസ്തക മൊതലാളി..! &amp;nbsp; ചുവപ്പ് ഷർട്ടിന് ചില സമയത്ത് ദോഷമാണെന്ന് എല്ലാരും മനസ്സിലാക്കിക്കോ.&amp;nbsp; ഹാളിലെത്തി ഇരുന്നൂറ്‌ രൂപ തലവരിപ്പണം അടച്ചതിനു ശേഷം ചാറ്റ് സുന്ദരിയെ കൈയ്യോടെ പരിചയപ്പെടാനായി &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ലിഫ്റ്റ് പടിയിൽ കാത്ത് നിന്നു.&amp;nbsp; ബാക്ക് ഗ്രൌണ്ടായി “ബ്ലോഗിൽ നിന്നും ബ്ലോഗിൽ വന്ന പൈങ്കിളിയല്ലേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;.” എന്ന പാട്ടുമുണ്ടായിരുന്നു.&amp;nbsp; എന്റെ മനസ്സിലെ ദുരുദ്ദേശ്യം അറിയാത്ത, തെണ്ടിത്തരങ്ങളിൽ നിന്നും അപ്‌ഗ്രേഡായി കുണ്ടാമണ്ടികളിലെത്തിയ ചാണ്ടിച്ചനും എന്റെ കൂടെ ഉണ്ടായിരുന്നു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഏതൊരു സംരംഭത്തിനും നല്ലൊരു ഐശ്വര്യമായ തുടക്കം വേണമല്ലോ.&amp;nbsp; ആദ്യമായി ഞങ്ങളുടെ ഇരയായത് സിയ ഷമീനായിരുന്നു.&amp;nbsp; ഈ മീറ്റ് സാർഥകമായി അച്ചായാ എന്ന് പറഞ്ഞ് പരിചയപ്പെടാൻ ഒരു ഫൂട്ട് വർക്ക് മുന്നോട്ടാഞ്ഞ ഞാൻ രണ്ട് ഫൂട്ട് റിവേഴ്സിട്ടു.&amp;nbsp; ബ്ലോഗേഴ്സിനെ വിശ്വാസമില്ലാഞ്ഞോ എന്തോ അമേരിക്കയിൽ നിന്നൊരു ഗഡാഗഡിയൻ ബോഡി ഗാർ‌ഡുമായാണ് കക്ഷി വന്നത്.&amp;nbsp; പിന്നെ അവരോട് അധികം മിണ്ടാനൊന്നും ഞാൻ നിന്നില്ലപ്പാ.&amp;nbsp; സൂക്ഷിച്ചാൽ നമ്മക്ക് തന്നെ നല്ലത്.&amp;nbsp; കൊച്ചി വരെ പോണതെന്തിനാ നല്ല അടി കണ്ണൂരിൽ കിട്ടും.&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പിന്നെ ഭൂലോകത്ത് നിന്നും ബൂലോകത്തിലേക്ക് കയറി വന്നത് ഒരു പട്ടാളക്കാരനായിരുന്നു.&amp;nbsp; മെലിഞ്ഞ് ഉയരം കുറഞ്ഞ്, നിഷ്കളങ്കമായ ചിരിയുമായൊരു വിനയനാഥൻ.&amp;nbsp; ഇത്രയും പാവമായൊരു മനുഷ്യനെങ്ങനെയാണാവോ പട്ടാളക്കാരനായത് !&amp;nbsp; പാക്കിസ്ഥാന്റെയോ ചൈനയുടേയോ തുരപ്പന്മാർ അതിർത്തിയിൽ നിന്ന് ഞങ്ങളങ്ങ് വന്നോട്ടേന്ന് ചോദിച്ചാ ഈ പാവം കേറിപ്പോയ്‌ക്കോടാ എന്ന് ഉറപ്പായും പറയും.&amp;nbsp; ഇദ്ദേഹത്തെയൊക്കെ വിശ്വസിച്ച് സമാധാനമായി കിടന്നുറങ്ങുന്ന നമ്മളെയൊക്കെ സമ്മതിക്കണം.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പിറകെ തന്നെ നിഷ്കളങ്കമായ ചിരിയുമായി കാർന്നോർ, വില്ലേജ്‌മാൻ, സജ്ജീവേട്ടൻ, കായംകുളം സൂപ്പർഫാസ്റ്റ്, പൊൻ‌മളക്കാരൻ, ജിക്കു, വർഗീസ്, സജിം തട്ടത്തുമല, വണ്ടിപ്രാന്തൻ രാകേഷ് (കണ്ടാലും തോന്നും..), സംഷി, യൂസുഫ്‌പ, മത്താപ്പ് (പേരു നിലച്ചക്രം എന്നാക്കേണ്ടിയിരിക്കുന്നു, ചെക്കൻ കറങ്ങിക്കറങ്ങിയാ പോകുന്നേ, സദാ സമയോം.), മോരിലെ പുളി പോലെ എല്ലാ മീറ്റിനുമെത്തുന്ന കോട്ടോട്ടി, കമ്പർ, പകൽക്കിനാവൻ, പുണ്യാളൻ, മണികണ്ഠൻ, മുനീർ, മഹേഷ് വിജയൻ, ഷെരീഫ് കൊട്ടാരക്കര, അഞ്ജു നായർ, ശാലിനി, വീണ, കുസുമം (കുറച്ച് പേരുകൾ മലന്നു പോയി) അങ്ങനെ പരിചയമുള്ളവരും അല്ലാത്തവരുമായ ബ്ലോഗേഴ്സിനെ ഇന്റർവ്യൂ ചെയ്ത് ഹാളിലേക്ക് കടത്തി വിട്ടു.&amp;nbsp; എന്നിട്ടും സ്വർഗത്തിലെ പൂങ്കാവനമായ ത്രീവേൾഡ് സുന്ദരിയെ മാത്രം കണ്ടില്ല.&amp;nbsp; ടൈം ഉണ്ടല്ലോ വരുമായിരിക്കുമെന്ന് കരുതി ആശ്വസിച്ചിരുന്നു. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അപ്പോഴേക്കും മീറ്റ് പരിപാടികൾ തുടങ്ങാൻ സമയമായിരുന്നു.&amp;nbsp; സംഘാടക സമിതിക്ക് വേണ്ടി ജയൻ ഡോൿടർ എല്ലാവരെയും സ്വാഗതം ചെയ്തു.&amp;nbsp; (മാർക്സിസ്റ്റ് പാർട്ടി സമരം നടത്തുന്നത് പോലെ മാസത്തിലൊരു മീറ്റെങ്കിലും നടത്തിയില്ലെങ്കിൽ മൂപ്പർക്ക് മനസ്സിനൊരു സുഖമുണ്ടാവില്ല.)&amp;nbsp; അദ്ദേഹം തുടക്കമിട്ടതിനു ശേഷം റിലെ ബാറ്റൺ&amp;nbsp; പരിപാടിയുടെ ആങ്കറിനു കൈമാറുന്നെന്ന് പറഞ്ഞു. &amp;nbsp;ഇത്തവണത്തെ മീറ്റ് വലിയ സസ്‌പെൻസാണ് ആങ്കർ ഉണ്ടെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ രഞ്ജിനി ഹരിദാസിനെയാ എക്സ്‌പെക്റ്റ് ചെയ്തത്.&amp;nbsp; വന്നത് കൊല്ലങ്ങളായി ചീർപ്പ് കണ്ടിട്ടില്ലാത്ത മുടിയും വൈക്കോൽ തുറുപോലത്തെ ഷർട്ടുമിട്ട് വന്ന സെന്തിൽ എന്ന പയ്യൻസ്. &amp;nbsp;എന്നെ ബോണി വെച്ചത് കൊണ്ടാവണം അവനു പിന്നെ വൈകുന്നേരം വരെ വായടക്കാൻ പറ്റിയില്ല. &lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;a href="http://3.bp.blogspot.com/-bZ-B1UbG3M0/Th7bgg5hOFI/AAAAAAAAAjw/2KeCJTnNRoE/s1600/P1000807+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="http://3.bp.blogspot.com/-bZ-B1UbG3M0/Th7bgg5hOFI/AAAAAAAAAjw/2KeCJTnNRoE/s320/P1000807+copy.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;തുടർന്ന് മീറ്റ് സംഘാടകരിലൊരാളായ ജൊഹർ ആണ് മൈക്കെടുത്തത്.&amp;nbsp;&amp;nbsp; അനോണി ബ്ലോഗുകൾ തെറ്റാണ് നിയമവിരുദ്ധമാണ് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്ന് ആധികാരികമായി &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;കക്ഷി &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;പറഞ്ഞു. വെരി ഗുഡ്.&amp;nbsp; അത് പിന്നെ, അമേരിക്കക്കാണല്ലോ അധിനിവേശത്തിനെപ്പറ്റി പറയാൻ അർഹത..!&amp;nbsp; ബ്ലോഗിനെ നശിപ്പിച്ചത് ഗൂഗിൾ ബസ്സ് ആണെന്നും ആ ബസ്സ് അള്ളു വെച്ച് കട്ടപ്പുറത്താക്കണമെന്നുമുള്ള ജോയുടെ ആഹ്വാനം വീയെസ്സിന്റെ പ്രസംഗം പോലെ കൈയ്യടി വാങ്ങി.&amp;nbsp; ഇതിനിടയിൽ അങ്ങേര്‍ ഹൃദയ ഭേദകമായ&amp;nbsp; ഒരു സത്യം കൂടി വെളിപ്പെടുത്തി.&amp;nbsp; ബ്ലോഗിനെ&amp;nbsp;വിട്ടു&amp;nbsp;ഫുൾ ടൈം ബസ്സോടിച്ച് നടക്കുന്നവർക്കിട്ട് താങ്ങാൻ കക്ഷി ഒരു ബസ്സനോണി പെണ്ണിനെ സൃഷ്ടിചിട്ടുണ്ടത്രേ ! (സൂക്ഷിച്ചോ ബസ്സർമാരേ..)&amp;nbsp; പിന്നെ സംസാരിച്ച നന്ദപർവ്വതം, മീറ്റിനു വന്നവരെല്ലാം ഇനിമുതൽ പോസ്റ്റുകളിടാതെ മടി പിടിച്ചിരിക്കരുതെന്നും സജീവ് കുമാറായി ഇടപെടണമെന്നും തന്റെ പ്രസംഗത്തിൽ എല്ലാവരെയും ഉത്‌ബോധിപ്പിച്ചു.&amp;nbsp; (ആറു മാസമായി ഒരു പോസ്റ്റും ഇടാത്തയാളാണ് ഈ ചങ്ങായി..!)&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;a href="http://3.bp.blogspot.com/-Jnq7SKscoiY/Th8CN596FHI/AAAAAAAAAkk/QHkjXsXQ_3A/s1600/%25E0%25B4%25AE%25E0%25B5%2580%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="http://3.bp.blogspot.com/-Jnq7SKscoiY/Th8CN596FHI/AAAAAAAAAkk/QHkjXsXQ_3A/s320/%25E0%25B4%25AE%25E0%25B5%2580%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മീറ്റിന്റെ പടം പിടിക്കാനുള്ള ആഗോള ടെൻ‌ഡർ എടുത്തത് പകൽക്കിനാവൻ ആയിരുന്നു.&amp;nbsp; പുള്ളിയുടെ കൂടെ കറുത്ത ടി.ഷർട്ടും കണ്ണടയുമിട്ട ഫസ്റ്റ് സൈറ്റ് വില്ലൻ ലുക്കുള്ളൊരാളെ കണ്ടു.&amp;nbsp; പേരു ചോദിച്ചപ്പോൾ വിഷന് മാച്ചാവുന്ന സൌണ്ട് സിസ്റ്റത്തിൽ കക്ഷി പറഞ്ഞു. ഞാൻ പുണ്യാളൻ..!&amp;nbsp; അനേകമനേകം കമ്പ്യൂട്ടറുകളുടെ ഡെസ്ൿടോപ്പ് സുന്ദരമാക്കുന്നത് ഇദ്ദേഹമെടുത്ത മഹോഹര ചിത്രങ്ങൾ കൊണ്ടാണ്.&amp;nbsp; വില്ലൻ ലുക്കിന്റെ അഹങ്കാരം പെരുമാറ്റത്തിലോ പ്രവൃത്തിയിലോ പൊടിപോലുമില്ല.&amp;nbsp;&amp;nbsp;ഈ രണ്ട് ‘പട’ക്കുറുപ്പൻ‌മാരെ പരിചയപ്പെട്ടത് കൊണ്ട് മാത്രം ഈ മീറ്റ് വെയിസ്റ്റായില്ല.&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;മുൻ‌തീരുമാനമുണ്ടായിരുന്നോ അതോ യാദൃശ്ചികമാണോ എന്നറിയില്ല മിക്ക വനിതാ ബ്ലോഗേഴ്സും വൈറ്റ് ആന്റ് വൈറ്റ് യൂനിഫോമിലായിരുന്നു.&amp;nbsp; ഈ മാലാഖക്കൂട്ടത്തിലേതാ ഞാൻ കാത്തിരിക്കുന്നയാൾ എന്ന് ഒരു തിരിപാടും കിട്ടിയില്ല.&amp;nbsp; അവൾ വന്നിട്ട് വേണം മീറ്റിൽ നിന്നും മുങ്ങി ബോൾഗാട്ടിയിലും ബോട്ട് ജെട്ടിയിലും&amp;nbsp; മറൈൻ ഡ്രൈവിലും പോയി തമിഴത്തിമാരെയും കൂട്ടി ഡാൻ‌സ് കളിക്കാൻ.&amp;nbsp; ഇനി അഥവാ നാണം കൊണ്ടായിരിക്കുമോ ഇങ്ങോട്ട് വന്ന് പരിചയപ്പെടാത്തത് ?&amp;nbsp; എന്നാൽ ഓരോരുത്തരെയായി ഇന്റർവ്യൂ ചെയ്തു കണ്ടു പിടിക്കാമെന്നു കരുതി കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന ഒരു ഗുണ്ടുമണിയെ പരിചയപ്പെട്ടു.&amp;nbsp; പേരു മഞ്ഞുതുള്ളി എന്നാണു പോലും.&amp;nbsp; മഞ്ഞുതുള്ളിയൊന്നുമല്ല; ടൈറ്റാനിക്ക് കപ്പൽ തകർത്ത മഞ്ഞുമല എന്നേ കണ്ടാൽ തോന്നൂ.&amp;nbsp; ബ്ലോഗിലെങ്കിലും അവനോന് ചേരുന്ന പേരിടാൻ മേലാൽ എല്ലാരും നോക്കണേ. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;വേറൊരു ബ്ലോഗിണി തനിച്ചൊരു മൂലയ്ക്ക് പോയി ഫോണിൽ “മയൂരാ പാർക്കിലെ റൂഫ് ടോപ്പ് ഗാർഡനിൽ നിന്നും ക്യാമറാമാനില്ലാതെ അഞ്ജു നായർ...” എന്ന് പറയുന്നത് കേട്ടു.&amp;nbsp; പാവം..! റിപ്പോർട്ടറിന്റെ റിപ്പോർട്ടറാ. ക്യാമറാമാൻ വെള്ളമടിച്ചു വീലായിക്കിടന്നിരിക്കും.&amp;nbsp; അപ്പോൾ ഒരു സ്കൂൾ കുട്ടി, ആരെയും ശ്രദ്ധിക്കാണ്ട് കൈയ്യിലെ ഉത്തരക്കടലാസ്സും പിടിച്ച് മാർക്ക് കൂട്ടുന്നത് കണ്ടു.&amp;nbsp; ബ്ലോഗ് തുടങ്ങാൻ പ്രായപൂർത്തിയൊന്നും ആകണ്ടല്ലോ, എന്നാലും ബ്ലോഗ് മീറ്റിനു വരാൻ തോന്നിയതിനെയും അതിന്റെ ഇടയിൽ സ്കൂളിലെ ഉത്തരക്കടലാസ്സ് നോക്കുന്നതിനും കൺ‌ഗ്രാറ്റ്സ് പറയണ്ടത് തന്നെ.&amp;nbsp; പോയി പേരെന്താന്ന് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“സോണിയ എലിസബത്ത് പടമാടൻ..”&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“മോൾ‌‌ടെ പേരു മാത്രം പറഞ്ഞാമതി&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;a href="http://3.bp.blogspot.com/-LXH79-PMtt0/Th7Z5tm0yOI/AAAAAAAAAjs/IxvEJMhZPP4/s1600/Picture+392.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എന്റെ തന്നെയാ പറഞ്ഞേ&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” പൂത്താങ്കീരി കെറുവിച്ചു. &amp;nbsp;അത് ചെറിയ കുട്ടിയൊന്നുമല്ല; വെല്യ പേരുള്ള സോഫ്‌റ്റ് വെയർ എഞ്ചിനീയറാണെന്ന് പിന്നെയാണറിഞ്ഞത്. &amp;nbsp;അധിക സമയം നിന്നാൽ ചിലപ്പോ അവളും ഗൂഗിൾ ബസ്സിലെ ഫാൻസും ചേർന്ന് എന്നെ പടമാക്കിയേക്കും. തേടി വന്ത കക്ഷി ഇവരൊന്നുമല്ലെന്ന് പിടികിട്ടിയത് കൊണ്ട് പെട്ടെന്ന് അവിടെ നിന്നും മുങ്ങി.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;അതിന്നിടയിൽ 'കുമാരസംഭവങ്ങൾ' വാങ്ങാൻ ഒരാൾ തയ്യാറായെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത മനോരാജ് വന്നു പറഞ്ഞു.&amp;nbsp; തിരിച്ചു പോകാനുള്ള വണ്ടിക്കാശ് ഒത്തെന്നുള്ള സന്തോഷം കൊണ്ടെന്റെ കണ്ണും മൂക്കും വായും വയറും നിറഞ്ഞു. കക്ഷിക്കു വീണ്ടുവിചാരമുണ്ടാകുന്നതിനു മുൻപ് പിടിച്ചു നിർത്തി പുസ്തകം ഒപ്പിട്ട് കൊടുത്തതിനു ശേഷം മാത്രേ വിട്ടുള്ളൂ.&amp;nbsp; അന്ന് പിരിഞ്ഞതിനു ശേഷം ഒരു ബ്ലൊഗിലും പുള്ളിയുടെ കമന്റൊന്നും കണ്ടില്ല. ആ ചങ്ങായീന്റെ അവസ്ഥ എന്തായോ എന്തോ!!&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: justify;"&gt;&lt;a href="http://4.bp.blogspot.com/-PpcM0lGVfxQ/Th7ZnCo6VkI/AAAAAAAAAjo/Jm6uFNWaPf0/s1600/Picture+403.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/-PpcM0lGVfxQ/Th7ZnCo6VkI/AAAAAAAAAjo/Jm6uFNWaPf0/s320/Picture+403.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഉച്ച ഭക്ഷണത്തിനു ശേഷം മീറ്റിന്റെ അവശേഷിച്ച ഔപചാരികത പോലും തീർന്നിരുന്നു.&amp;nbsp; എല്ലാവരും അവിടെയുമിവിടെയും നിന്നുമിരുന്നും മതിയാവാതെ സംസാരിക്കുകയായിരുന്നു.&amp;nbsp; പെട്ടെന്ന് മൈക്കിലുടെ കാട്ടാക്കടയുടെ ബാഗ്‌ദാദ് ആരോ ചൊല്ലുന്നത് കേട്ടു.&amp;nbsp; എല്ലാവിടെയും തിരിഞ്ഞ് ഒന്നും രണ്ടും മൂന്നും നോക്കിയിട്ടും ആരെയും കാണുന്നില്ല.&amp;nbsp; അന്വേഷിച്ച് നടന്നപ്പോൾ ബാത്ത്‌റൂമിൽ നിന്നായിരുന്നു&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt; അതിന്റെ ഉറവിടം&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;.&amp;nbsp; പേരിന്റെ കൂടെ വാങ്ങിയ പറമ്പും കൊണ്ടു നടക്കുന്ന ഒരു സുന്ദരൻ സഭാകമ്പനം കൊണ്ടാവണം ബാത്ത്‌റൂമിൽ പോയി നിന്ന് മനോഹരമായി കവിത ചൊല്ലുകയാണ്.&amp;nbsp; കോഡ്‌ലെസ്സ് മൈക്ക് കൊണ്ട് പല ഗുണങ്ങളുമുണ്ട്.&amp;nbsp; ആരും കാണാതെ എവിടെയെങ്കിലും പോയി അവനവന്റെ സൌകര്യത്തിന് ധൈര്യമായി പാട്ടു പാടാം, കൂവലും ചെരിപ്പേറും ചീത്തവിളിയുമൊന്നും കിട്ടുകയുമില്ല.&amp;nbsp; ബാത്ത്‌റൂം സിംഗർ എന്ന് പറഞ്ഞാൽ ഇനി തമാശക്കാര്യമല്ല.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;നാലു മണിയായി.&amp;nbsp; മീറ്റിനു വന്ന പെണ്ണുങ്ങളിലൊന്നും സുന്ദരിയെ കണ്ടില്ല.&amp;nbsp; അവളെ കണ്ടില്ലായിരുന്നെങ്കിൽ വന്നില്ലെന്ന് കരുതി സമാധാനിക്കാം അത്രയേ ഉണ്ടായിരുന്നുള്ളൂ.&amp;nbsp; പക്ഷേ, നിരാശാഭരിതനായി ഹാളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു കശ്മലൻ വന്നു സ്വകാര്യം പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“കുരാമാ.. നിനക്ക് ഫീലിങ്ങ്‌സാവില്ലെങ്കിൽ ഒരു കാര്യം പറയാം&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;” &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“പറഞ്ഞോ.. എന്നെയങ്ങനെ ആർക്കും ഫീലിങ്ങ്സാക്കാൻ പറ്റില്ല&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എന്നാലും ഞാൻ പറയുന്നത് കേട്ട് നീ ഇനി മീറ്റിനൊന്നും വരാതിരിക്കരുത്&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എന്റെ പോസ്റ്റിനെപ്പറ്റി ആരെങ്കിലും മോശം പറഞ്ഞിരിക്കുമല്ലേ.. അതൊന്നും എനിക്ക് പ്രശ്നമല്ല.. ഒന്നുമില്ലേലും ഞാനൊരു സംഭവമല്ലേ.. നീ പറ..“ &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എന്നാലും&lt;/span&gt;&lt;span style="font-size: 10pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“എടാ.. ഇം‌ഗ്ലീഷ് ചാനൽ നീന്തിക്കടന്നവൻ വെള്ളരിക്കുണ്ട് കണ്ടാൽ പേടിക്കുമോ..? നീ ധൈര്യായിറ്റ് പറ&lt;/span&gt;&lt;span style="font-size: 10pt;"&gt;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;“കുമാരാ.. നിന്റെ ത്രിപുര സുന്ദരിയില്ലേ... അവൾ ഞാനായിരുന്നു&lt;/span&gt;&lt;span style="font-size: 10pt;"&gt;…!!!&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;”&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ഗൂഗിളാണെ, ബ്ലോഗാണെ, ബസ്സാണെ, പ്ലസ്സാണെ സത്യം... ഇതിനു മറുപടി &lt;a href="http://kannurmeet.blogspot.com/"&gt;സെപ്തംബർ 11 ന് കണ്ണൂർ മീറ്റി&lt;/a&gt;ലെ സുന്ദരിമാരുടെ മുൻപിൽ വെച്ച് നിനക്ക് തരുമെടാ കാലമാടാ...! &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-7917407080452426490?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/07/blog-post_14.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-bZ-B1UbG3M0/Th7bgg5hOFI/AAAAAAAAAjw/2KeCJTnNRoE/s72-c/P1000807+copy.jpg' height='72' width='72'/><thr:total>74</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-9128666555075664594</guid><pubDate>Sun, 03 Jul 2011 15:20:00 +0000</pubDate><atom:updated>2011-12-16T15:01:06.342+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നര്‍മ്മം</category><title>സൌദിയിൽ കിടന്ന പാമ്പ്</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കുറ്റേരിപ്പൊയിൽ ദാമുമേനോൻ എന്ന അന്തസ്സും അഭിമാനവും തറവാടിത്തവുമുള്ള നല്ല മനുഷ്യന്റെ പേരു കളയാനായി മാത്രമാണ് ദിൻഹർലാൽ എന്ന ഡൂഡു പത്താം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനിൽ നാട്ടിലെത്തിയത്.  കുറേ തെങ്ങിൻ പറമ്പും വയലുമൊക്കെയുള്ള ഒരു ജന്മിയാണ് ദാമു മേനോൻ.&amp;nbsp;  ഒരു ഭാര്യയും, പത്തും പതിനാലും വയസ്സുള്ള മകളും മകനും, നിൽക്കുമ്പോൾ കുണുങ്ങുകയും നടക്കുമ്പോൾ തുളുമ്പുകയും ചെയ്യുന്ന ഒരു വേലക്കാരിയുമാണ് വീട്ടിലെ അന്തേവാസികൾ.  ദാമുമേനോന്റെ നേർ പെങ്ങൾ, സൌദിയിൽ ഭർത്താവുമൊത്ത് സീരിയൽ കണ്ടും റിയാലിറ്റി ഷോകൾക്ക് എസ്.എം.എസ്. അയച്ചും കഴിയുന്ന ലീനയുടെ മകനാണ് ഡൂഡു.  അതായത് മാമൻ-മരുമകൻ അല്ലെങ്കിൽ പുരാണത്തിലെ കംസൻ‌-കണ്ണൻ റിലേഷൻഷിപ്പ്.  ഓർക്കുട്ടിലും ഓണത്തിനും ഓർക്കാ നെങ്കിലും നാടിനെ പറ്റി നല്ല നാലനുഭവം ഉണ്ടായിക്കോട്ടെ എന്ന് കരുതി “വെക്കേഷന് മോൻ നാട്ടിൽ നിന്നോട്ടേ ഏട്ടാ..” എന്ന് ലീന ചോദിച്ചപ്പോൾ മേനോന് അതിൽ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ മൂലക്കിരുന്ന മഴു ആണ് താനെടുത്ത് കാലിലിട്ടതെന്ന് മൂപ്പർക്ക് അവൻ നാട്ടിലെത്തിയ ഉടനെ മനസ്സിലായി.  &lt;br /&gt;&lt;br /&gt;മൊബൈൽ ഫോണും, ഡിവിഡിയും പറഞ്ഞയുടനെ അയച്ചു തന്ന, ഓരോ വരവിനും കുപ്പി തരുന്ന അളിയനോട് പെങ്ങളേക്കാൾ അടുപ്പം മേനോനുണ്ട്.  വിദേശത്ത് താമസിച്ച് വളരുന്ന കുട്ടികൾ നാടിനെ മറന്ന് പോകുമല്ലോ.  രക്തബന്ധവും ഓർമ്മകളും നിലനിർത്തണമെങ്കിൽ ഇടക്കിടക്ക് സ്വന്തം നാട്ടിൽ വന്ന് താമസിക്കണം.  അതൊന്നുമില്ലെങ്കിൽ കൂടപ്പിറപ്പുകളുടെ മക്കൾ തമ്മിൽ നാളെ അറിയാത്തൊരു അവസ്ഥ ഉണ്ടായേക്കും.  അങ്ങനത്തെ വിശാലമായ തോന്നലുകളുള്ള മനുഷ്യനായത് കൊണ്ടു കൂടിയാണ് ഡൂഡുവിന്റെ വരവിന് ദാമുമേനോൻ പച്ചക്കൊടി വീശിയത്.  &lt;br /&gt;&lt;br /&gt;പ്രായം കൊണ്ടും കർമ്മം കൊണ്ടും രേഖകൾ അനുസരിച്ചും ഡൂഡു പത്തിലാണ് പഠിക്കുന്നത്.  പക്ഷെ, കണ്ടാൽ ഡിഗ്രിക്കാണെന്നേ പറയൂ.  കോം‌പ്ലാനും ബോൺ‌വിറ്റയും ചേർന്നുണ്ടായൊരു ഹോർലിക്സ് ബോയ്.  രൂപത്തിലുള്ള വളർച്ചയൊന്നും സ്വഭാവത്തിലില്ല.  അതു കൊണ്ട് നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാനുള്ള കലാപരിപാടികൾ ചുരുങ്ങിയ കാലയളവിനുള്ളിൽ അവനുണ്ടാക്കി.  &lt;br /&gt;&lt;br /&gt;എയർപോർട്ടിൽ നിന്നുമെത്തിയ ഉടനെ ഡൂഡുവിന് ടോയ്‌ലറ്റിൽ പോകാനുള്ള ടെൻ‌ഡൻസിയുണ്ടായി.  പക്ഷേ മേനോന്റെ വീട്ടിലേത് പഴയ മോഡൽ ടോ‌യ്ലറ്റായിരുന്നു.  ജനിച്ചത് മുതൽ അവൻ യൂറോപ്പിൽ ഇരുന്നാണ് കാര്യം നടത്തിയിരുന്നത്. അതു കൊണ്ട് ഇരിക്കുമ്പോൾ 7 എന്നെഴുതിയത് പോലല്ലാതെ കാലു ഒരിഞ്ച് താഴേക്ക് മടങ്ങുന്നില്ല.  ഒട്ടും രക്ഷയില്ലാണ്ട് ഡൂഡു പോലീസ് സ്റ്റേഷനിൽ പ്രതികളെ കസേര ഇല്ലാതെ ഇരുത്തിക്കുന്നതു പോലെ നിന്ന് ഇരുന്ന് കാര്യം നടത്തി.  പിറ്റേന്ന് തന്നെ മേനോൻ ഡൂഡുവിനായി ബാത്ത്‌റൂമിൽ ഒരു ‘മണിക്കിണർ‘ ഫിറ്റ് ചെയ്ത് കൊടുത്ത് ആ പ്രോബ്ലം പരിഹരിച്ചു.&lt;br /&gt;&lt;br /&gt;വന്ന് ആദ്യത്തെ ഒരാഴ്ച മേനോൻ ലീനേന്റെ മോനാ എന്ന് പറഞ്ഞ് ഡൂഡുവിനെ അഭിമാനത്തോടെ നാട്ടിൽ കൊണ്ടു നടന്നു പരിചയപ്പെടുത്തി. പക്ഷെ പിന്നെ കൂടെ കൊണ്ട് പോകുന്നത് ഒഴിവാക്കി.  കാരണം ഡൂഡുവിന്റെ സംശയം കൊണ്ട് യാതോരു നിവൃത്തിയുമുണ്ടായിരുന്നില്ല.  മുക്കാലും മുഴുവനുമല്ലാത്ത കാൾസറായിയുമിട്ട് നാട്ടിലിറങ്ങിയപ്പോൾ അന്നാട്ടിൽ അവനൊരു കൌതുക വസ്തുവായിരുന്നു.  പലചരക്കു കടയിൽ പോയി സാധനം വാങ്ങിയാൽ എത്ര റിയാലായി എന്ന് ചോദിക്കും.  എന്ത് കണ്ടാലും അതെന്താ, ഇതെന്താ… എന്തുകൊണ്ടാ അങ്ങനെ, ഇങ്ങനെ അന്തവും കുന്തവുമില്ലാത്ത നൂറായിരം സംശയങ്ങൾ.  പൂവൻ കോഴി പിടയുടെ പിറകെ പായുന്നതെന്തിനാ, അതു രണ്ടും എന്താ ചെയ്യുന്നേ എന്നൊക്കെ ചോദിച്ചാൽ മരുമകനു പറഞ്ഞ് കൊടുക്കുന്നതിനും ഒരു പീനൽകോഡിന്റെ ലിമിറ്റൊക്കെ ഉണ്ടല്ലോ. &lt;br /&gt;&lt;br /&gt;വല്ലപ്പോളും ഒരു ഗ്ലാസ് ഇളംകള്ള് കുടിക്കാമല്ലോ എന്ന് കരുതിയാണ് വളപ്പിലെ രണ്ട് തെങ്ങ് സുന്ദരേശന് ചെത്താൻ കൊടുത്തത്. കുരിശുമായി സൌദീന്ന് ഡൂഡു മോൻ വരുമെന്നോ അത് വലിയ പൊല്ലാപ്പാകുമെന്നോ എങ്ങനെ ചിന്തിക്കാനാ! ഒരു ദിവസം രാവിലെ സുന്ദരേശൻ ചെത്തു കഴിഞ്ഞ് പോയ ശേഷം തെങ്ങിൽ കെട്ടിയ ചകിരിയിൽ ചവിട്ടി ഡൂഡു തെങ്ങിൽ കേറി.   പാതി വഴി എത്തിയപ്പോൾ ബാലകൃഷ്ണപിള്ളയുടെ വിടുതൽ ഹരജി കിട്ടിയ മുഖ്യമന്ത്രിയുടേത് പോലായി അവന്റെ സ്ഥിതി. അപ്പ് ആന്റ് ഡൌൺ പോകാനാവാതെ അവിടെ കെട്ടിപ്പിടിച്ച് നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി എങ്ങനെയൊക്കെയോ ഒരു വിധം താഴെ ഇറക്കി. ആ വകയിൽ ഇറക്കിയവർക്കും  നോക്കി നിന്നവർക്കുമായി മേനോന് രണ്ടു ഫുള്ള് വാങ്ങിക്കൊടുക്കേണ്ടിവന്നു.&lt;br /&gt;&lt;br /&gt;പെണ്ണുങ്ങളുടെ കുളിക്കടവിൽ പോയി കണ്ണടക്കാതെ നോക്കി നിൽക്കുമെന്നതാണ് ഡൂഡുവിന്റെ പേരിൽ വന്ന ആദ്യത്തെ പരാതി.  പുറത്തിറങ്ങി എല്ലാം കാണിക്കുന്ന ഡ്രെസ്സിൽ നടക്കുമെങ്കിലും, ഒരുത്തൻ ഒളിഞ്ഞ് നോക്കുന്നത് പെണ്ണുങ്ങൾക്ക് സദാചാര വിരുദ്ധമാണല്ലോ. &amp;nbsp; പിള്ളാരു വല്ലവരും കണ്ടോട്ടേന്ന് കരുതി നാട്ടിലെ മദ്ധ്യാഹ്ന സുന്ദരികൾ മേനി മുഴുവന്‍ വിശദമായി സോപ്പ് തേക്കുന്നത് നാട്ടുകാർക്ക് പുത്തരിയല്ലെങ്കിലും പയ്യന് അതൊരു പുതിയ കാഴ്ചയായിരുന്നു.  പൊട്ടൻ ഡി.ടി.എസ് പടം കാണാൻ പോയപോലെ അവൻ വായും പോളിച്ച് നോക്കിനിൽക്കും.  വരുമ്പോൾ കൊണ്ടുവന്ന ഹാൻ‌ഡി ക്യാമിൽ ഷൂട്ട് ചെയ്യുകയും ചെയ്തു.  പയ്യനിൽ ഭാവിയിലെ ഒരു പി.ചന്ദ്രകുമാറോ, കെ.എസ്.ഗോപാലകൃഷ്ണനോ, സാ-ജേ-ജാനേയോ പോലുള്ളവർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അതിന്റെ പ്രീവ്യൂ കണ്ടവരൊക്കെ പറഞ്ഞു.   &lt;br /&gt;&lt;br /&gt;അതൊക്കെ സഹിക്കാമായിരുന്നു അവനു ഭക്ഷണം കൊടുത്താണ് മേനോൻ മുടിഞ്ഞത്. പെട്രോൾ കൊണ്ടുവരുന്ന ക്യാപ്സ്യൂൾ ലോറി പോലെയായിരുന്നു ചെക്കന്റെ സ്റ്റൊമക്കിന്റെ കപ്പാസിറ്റി.  വീട്ടിൽ ഒരാഴ്ചത്തേക്ക് വേണ്ടത് മുഴുവൻ ഡൂഡുവിന് ഒരു ദിവസത്തേക്ക് വേണം.  കോഴി, മീൻ ഒന്നുമില്ലാതെ ചെക്കൻ ഒരു സാധനം തിന്നില്ല.  പറയുന്നതൊക്കെ വാങ്ങിക്കൊടുത്തില്ലെങ്കിൽ അവൻ സൌദിയിലേക്ക് ഫോൺ ചെയ്ത് പറയുകയും ചെയ്യും.  ചെലവുകൾ പരിധി വിട്ട് പോകുന്നെന്ന് തോന്നിയ മേനോൻ മീൻ‌കാരനോട് വില കൂടിയ മീനോന്നും ഇങ്ങോട്ട് കൊണ്ടു വരണ്ടാന്ന് സ്വകാര്യം പറഞ്ഞു.  അമ്മാവന്റെ സ്വഭാവം മനസ്സിലാക്കിയ ഡൂഡു മീന്‍‌കാരന്റെ മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് ആവശ്യമുള്ളത് തലേന്ന് തന്നെ ഓർ‌ഡർ ചെയ്യും.   ഓരോ ദിവസം കഴിയും‌തോറും മേനോന്റെ പേഴ്സ് ഉപ്പ് വെച്ച കലം പോലായിക്കൊണ്ടിരുന്നു. പക്ഷേ ദാമുമേനോന്റെ മക്കളായ സുനിക്കും വിനുവിനും ഡൂഡു വന്നതിനു ശേഷം ഇഷ്ടം പോലെ മീനും ഇറച്ചിയുമൊക്കെ കഴിക്കാൻ പറ്റി. &lt;br /&gt;&lt;br /&gt;മേനോനെയും ഡൂഡുവിനെയും വീട്ടിലാക്കി ഭാര്യയും മക്കളും കുറച്ചകലെ ഒരു ബന്ധു വീട്ടിൽ പോയിരുന്ന ഒരു ദിവസമായിരുന്നു ഡൂഡുവിന്റെ കേരള സന്ദർശനത്തിലെ പാക്കപ്പ് ഡേ.&lt;br /&gt;&lt;br /&gt;അന്ന് ഉച്ച കഴിഞ്ഞപ്പോൾ വീട്ടിൽ കളിക്കാൻ ആരുമില്ലാത്തത് കൊണ്ട് ഡൂഡു പുറത്തേക്കിറങ്ങി അങ്ങാടിയിലെ തല്ലിപ്പൊളി ക്ലബ്ബിലിരുന്ന്  സുന്ദരിമാരെ കുറിച്ചുള്ള ഗോസിപ്പുകൾ പറഞ്ഞും ബ്ലൂടൂത്ത് വീഡിയോസ് ഷെയർ ചെയ്തുമിരിക്കുന്ന ചെറുപ്പക്കാരുടെ കൂടെ കൂടി.  ഡൂഡുവിന്റെ കഥകൾ കേട്ട് മുൻപരിചയമുള്ളത് കൊണ്ട് അവർ അവനുമായി വേഗം കമ്പനിയായി. അവരാണെങ്കിൽ ‘അരിക്ക് പോയ നായിന്റെ മോൻ വന്നു, കുപ്പി വാങ്ങാൻ പോയ പൊന്നു മോൻ വന്നില്ല‘ എന്ന അവസ്ഥയിൽ കാത്തിരിക്കുകയായിരുന്നു.  കുപ്പി വന്നപ്പോൾ എല്ലാവരും കൂടി അത് ഈക്വലായി തീർക്കാൻ ഉത്സാഹിച്ചു.&lt;br /&gt;&lt;br /&gt;അവർ കുടിക്കുന്നത് കണ്ടപ്പോൾ ഡൂഡു കൈ നീട്ടി. കൌതുകം തീർക്കാൻ അവർ ഒറ്റ പെഗ് കൊടുത്തു.  കൌമാര കൌതുകങ്ങൾ അത്ര പെട്ടെന്നൊന്നും തീരില്ലല്ലോ.  അതു കൊണ്ട് പിന്നെയും ചോദിച്ചു, പിന്നെയും കൊടുത്തു.  അവൻ‌മാരും മേനോനുമായി കീരിയും പാമ്പും പോലെ നല്ല ടേം‌സിലായത് കൊണ്ട് അതിലൊരു റിവഞ്ചിന്റെ പശ്ചാത്തല സംഗീതം കൂടിയുണ്ടായിരുന്നു.  കുറച്ച് കഴിഞ്ഞപ്പോൾ ഡൂഡു നല്ല ഫിറ്റായി എഴുന്നേറ്റ് നിന്ന് ഒഴിച്ചു കൊടുത്തവൻ‌മാരെ തന്നെ “ബ്ലഡി ഫൂൾസ്, ഇഡിയറ്റ്, കൺ‌ട്രീസ്, ബുൾ ഷിറ്റ്…” എന്ന് ഇം‌ഗ്ലീഷിൽ തെറികൾ പറയാൻ തുടങ്ങി.  ചിന്ന വായിലെ അസംസ്കൃത വർത്താനം കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അതിനേക്കാൾ ഗ്രേഡ് കൂടിയ മകാരത്തിലും കുകാരത്തിലുമുള്ള ഫസ്റ്റ് ക്ലാസ് ചീത്തകൾ അവർ തിരിച്ചടിച്ചപ്പോൾ ഡൂഡു തോൽ‌വി സമ്മതിക്കുകയും കുറച്ചെണ്ണം ബൈ‌ഹാർട്ടാക്കുകയും ചെയ്തു.  &lt;br /&gt;&lt;br /&gt;നേരം വൈകുന്നേരമായിട്ടും ചെക്കന്റെ കെട്ട് വിട്ടതുമില്ല, വീട്ടിലേക്ക് പോകുന്നുമില്ല. അവൻ ബാധ്യതയാകുമെന്ന് തോന്നിയപ്പോൾ നോക്കുകൂലി വാങ്ങുന്ന യൂണിയൻ‌കാർ കാണാതെ ഓട്ടോയിൽ കയറ്റി ദാമുമേനോന്റെ വീട്ടിലേക്ക് പാഴ്സൽ ചെയ്തു.  ഓട്ടോക്കാരൻ വീട്ടിലെത്തി കോളിങ്ങ് ബെല്ലടിക്കാൻ കൈ ഉയർത്തിയപ്പോൾ ഡൂഡു വാളുവെച്ചു. വാളിന്റെ ഒച്ച കേട്ട് ദാമുമേനോൻ പുറത്തേക്ക് വന്നു.  അതു കൊണ്ട് കോളിങ്ങ് ബെല്ലടിക്കുന്നതിന്റെ കറന്റ് വേസ്റ്റായില്ല.  ചെറിയ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ പാടുണ്ടോടാ എന്നൊക്കെ പറഞ്ഞ് ദാമുമേനോൻ ഡ്രൈവറെ വഴക്ക് പറയാൻ തുടങ്ങി.  നിങ്ങക്ക് വേണമെങ്കിൽ ചെക്കനെ പിടിച്ച് അകത്ത് വെച്ചോ ഇല്ലെങ്കിൽ ഞാൻ കയറ്റിയിടത്ത് തന്നെ കൊണ്ടു വിടും എന്ന് ഡ്രൈവർ ചൂടായപ്പോൾ മേനോനും ചൂടായി.  അപ്പോൾ ഡൂഡു “ഡാ.. മാമാ.. ചെലക്കാണ്ട് കാശ് കൊട്‌ക്കെടാ… …രാ,” എന്ന് വിളിച്ചു പറഞ്ഞപ്പോൾ മേനോൻ ഇടികൊണ്ട തെങ്ങ് പോലെയായി.  രണ്ടു പേരും ചേർന്ന് ഡൂഡുവിനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ട് കിടത്തി.  വണ്ടി ചാർജ്ജും വാങ്ങി ഓട്ടോക്കാരൻ പോയി.  ഡൂഡു മുറിയിൽ പാമ്പായി സൈഡായി ഓഫായി കിടന്നു.  &lt;br /&gt;&lt;br /&gt;കുറച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വീട്ടിൽ ആരെയും കണ്ടില്ല.  അകത്തൊക്കെ ചുറ്റിക്കറങ്ങി നോക്കിയപ്പോൾ അടുക്കളയുടെ തൊട്ടുള്ള ചായ്പിൽ നിന്നും എന്തോ മുക്കലും മൂളലും കേട്ടു.  എത്തി നോക്കിയപ്പോൾ വേലക്കാരി ജാനുവും ഏതോ സന്നദ്ധ സേവകനും ഭരണം തീരാറായപ്പോഴത്തെ സാംസ്കാരിക-റവന്യൂ വകുപ്പുകൾ പോലെ തിരക്കിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പാട്ടക്കരാർ പുതുക്കുകയായിരുന്നു.  അത് കണ്ട് ഡൂഡുവിന്റെ രക്തം തിളച്ചു. കേരളത്തിൽ കാലുകുത്തിയ അന്നുമുതൽ കേൾക്കുന്നതാണ് പീഢനം പീഢനം എന്ന്. ക്ലബ്ബിലെ ചേട്ടൻ‌മാരോട് ചോദിച്ചിട്ടാണ് പീഢനത്തിന്റെ അർത്ഥം മനസ്സിലാക്കിയത്. അവർ സ്വകാര്യമായി പറഞ്ഞ് തന്നത് ഇതാ തൊട്ടടുത്ത് ലൈവായി നടക്കുന്നു.!!&lt;br /&gt;&lt;br /&gt;ഡൂഡുവിന്റെ വയറ്റിലെ സ്പിരിറ്റ് ആവിയായി, അവൻ അനീതിക്കും അക്രമത്തിനും സ്ത്രീപീഢനത്തിനും എതിരായി പ്രവർത്തിക്കുന്ന ക്ഷുഭിത കൌമാരനായി പ്രതികരിക്കാനൊരുങ്ങി.  ഓടിപ്പോയി അടുക്കളയിൽ നിന്നൊരു വിറകു കൊള്ളി എടുത്ത് ജാനുവിനെ ആക്രമിക്കുന്നവന്റെ നിറുകംതല നോക്കി ഒന്നു കൊടുത്തു. “അയ്യോ..“ എന്ന് നിലവിളിച്ച് അടി കൊണ്ടയാൾ കാറിക്കൂവി പുറത്തേക്ക് പറന്നു. ഡൂഡു പുറകേ അതാരാണെന്ന് നോക്കാൻ പോയില്ല; കാരണം മൊബൈൽ ക്ലിപ്പിലും ഇന്റർനെറ്റിലുമൊക്കെ കണ്ടത് മാതിരിയൊരു ഫയൽ ‘മാണി കോൺ‌ഗ്രസ്സിന്റെ ചിഹ്നം‘ പോലത്തെ കഞ്ചുകം മാത്രമിട്ട് തന്റെ കണ്‍‌മുമ്പിൽ..! പാവം മുന്നിലെ തുറന്ന പുസ്തകവും നോക്കി തുറിച്ച് നിന്നു പോയി.  എത്രയായാലും അവനുമൊരു മലയാളിയല്ലേ..!&lt;br /&gt;&lt;br /&gt;കിട്ടിയതും വാരിച്ചുറ്റി മുറ്റത്തെത്തിയപ്പോഴാണ് മേനോൻ ശാരദ ചേച്ചിയും മക്കളും പടി കടന്നെത്തുന്ന പദനിസ്വനങ്ങൾ കേട്ടത്. ഭാര്യയുടെ വായിൽ നിന്നും കേൾക്കാൻ പോകുന്ന ‘പദ’നിസ്വനങ്ങൾ ഓർത്തപ്പോൾ തന്നെ മേനോൻ ഞെട്ടി. മുഖം രക്ഷിക്കുവാൻ മരുമകനെ കരുവാക്കുക എന്ന പഴയ തന്ത്രം തന്നെ മേനോൻ പ്രയോഗിച്ചു.  മൂപ്പർ “ഈ ചെക്കൻ ഏട്‌ന്നോ കള്ളും കുടിച്ച് വന്ന് എന്നെയും ജാനുനേം തല്ലുന്നേ..” എന്ന് നിലവിളിച്ച് സദാചാരവാദിയായി ഡീസന്റാവാൻ ശ്രമിച്ചു. ഒച്ചപ്പാടും ബഹളവുമൊക്കെ കേട്ട് ഓടിയെത്തിയ സുന്ദരേശനും അയൽക്കാരും ചായ്പ്പിലേക്ക് നോക്കിയപ്പോൾ വായ പൊളിച്ച് നിൽക്കുന്ന ഡൂഡുവിനേയും, മുണ്ടും വാരിപ്പൊത്തി ഉള്ളിച്ചാക്കിൽ വെള്ളരിക്ക നിറച്ച് വെച്ചത് പോലെ നിൽക്കുന്ന ജാനുവിനേയും കണ്ടു.  വന്നവർ ഡൂഡു-ജാനു പീഢന കഥ ലൈവ് ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ ഡൂഡു മേനോനോട് പറഞ്ഞു.  &lt;br /&gt;&lt;br /&gt;“മാമനായിരുന്നല്ലേ അത്…! ജാനൂനെ ആരോ റേപ്പ് ചെയ്യുകയാണെന്നല്ലേ ഞാൻ കരുതിയേ.. ഇന്നാ മാമന്റെ ലുങ്കി.. ജാനൂന്റെ പാവാട മാറ്റി ഇത്ട് മാമാ….”  &lt;br /&gt;&lt;br /&gt;ജാനുവിന്റെ നാണം മറച്ച് മാനംകാത്ത അതേ തുണിയാണ് തന്റെ മാനം നശിപ്പിച്ചതെന്ന് ദാമുമേനോൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-9128666555075664594?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/07/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>52</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-1453987601731817614</guid><pubDate>Fri, 24 Jun 2011 14:23:00 +0000</pubDate><atom:updated>2011-07-24T19:06:35.262+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;center&gt;&lt;a -="" 2011"="" 9,="" blogers="" href="http://jayanevoor1.blogspot.com/2011/06/blog-post_20.html" july="" meet="" target="_blank" title="kochi"&gt;&lt;img border="0" src="https://lh4.googleusercontent.com/-onP1IqBTZkw/TgGRTImyocI/AAAAAAAAA4M/38wO98SAsSk/s576/kochi%252520meet%252520logo.jpg" width="230" /&gt;&lt;/a&gt;&lt;/center&gt; സൈബർ മീറ്റുകളുടെ ചാകരക്കാലമാണല്ലോ ഇത്.  ബ്ലോഗ്, ബസ്, ഫേസ് ബുക്ക്, കൂട്ടം എന്നീ സോഷ്യൽ നെറ്റ് വർക്കുകളിലൂടെ സംവദിച്ചവർക്ക് നേരിൽ പരിചയപ്പെടാനുള്ള അവസരമാണ് ഇത്തരം മീറ്റുകൾ നൽകുന്നത്.  പല രാജ്യങ്ങളിലും നാടുകളിലും താമസിക്കുന്നവർക്ക് നേരിൽ കണ്ട് സൌഹൃദം പുതുക്കുവാനുള്ള അവസരമെന്ന നിലക്ക് മീറ്റുകൾ പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നു. എന്നാൽ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങൾ മീറ്റുകളിൽ നടക്കുന്നുണ്ടെന്ന് പലർക്കുമറിയില്ല.&lt;br /&gt;&lt;br /&gt;ഏപ്രിൽ മാസം തിരൂർ തുഞ്ചൻ പറമ്പിൽ ഒരു മീറ്റ് നടന്നിരുന്നല്ലോ.  വളരെ നേരത്തെ തീരുമാനിച്ച് വിപുലമായ രീതിയിൽ നല്ല നിലയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു ആ മീറ്റ് എന്നതിൽ കുറ്റം പറയാനില്ല.  പക്ഷേ ആ മീറ്റിൽ പങ്കെടുത്ത ഒരു പാവം ചെറുപ്പക്കാരനുണ്ടായ അനുഭവം വളരെ ക്രൂരമായിരുന്നു.  മീറ്റുകളിൽ പങ്കെടുക്കുന്ന ഒരാൾക്കും അതു പോലൊരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന് കരുതിയാണ് ഈ പോസ്റ്റ്.  ഇത്തരം മീറ്റുകൾക്ക് ഇറങ്ങി പുറപ്പെടും മുൻപ് ആരായാലും ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.&lt;br /&gt;&lt;br /&gt;സൌകര്യത്തിനു വേണ്ടി നമുക്ക് ഈ ബാച്ചിലർ യൌവനത്തെ ശ്രീക്കുട്ടൻ എന്നു വിളിക്കാം.  കേവലം ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള, ഊർജ്ജ്വസ്വലനും പുരോഗമന തൽ‌പ്പരനും സാഹിത്യ കലാ വാസനയുള്ളവനുമാണ് കക്ഷി.  ബസ്സിലോ ബ്ലോഗിലോ എവിടെ വെച്ചു പോലും ഒരു നാരിയുടെ മുന്നിലും നാറിയിട്ടില്ല.  തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഗൾഫിലെ ഉന്നത ജോലി പോലും ഉപേക്ഷിച്ചവൻ.  വല്ലപ്പോഴും സൌഹൃദത്തിനു വേണ്ടി അൽ‌പ്പം ബീയർ രുചിക്കുമെന്നല്ലാതെ ഒരു ദുശ്ശീലവുമില്ല.  ഇന്നത്തെ കാലത്ത് അതൊരു പറയാൻ മാത്രമുള്ള കുറ്റമല്ലല്ലോ.&lt;br /&gt;&lt;br /&gt;ഗൾഫിൽ നിന്നും നാട്ടിലെത്തി കുറച്ച് കഴിഞ്ഞ് ഒരു ദിവസം ചാറ്റിങ്ങിന്നിടയിൽ ഞാനാണ് തിരൂരിലെ ബ്ലോഗ് മീറ്റിനെപ്പറ്റി പറഞ്ഞത്.  സി.വി. ഫോർവേഡ് ചെയ്യൽ മാത്രമല്ലാതെ വേറേ പണിയൊന്നുമില്ലാത്തത്ത് കൊണ്ട് കേട്ടയുടനെ അവനും വരുന്നുണ്ടെന്ന് പറഞ്ഞു.  ബ്ലോഗേഴ്സായ &lt;a href="http://timepassfor.blogspot.com/2008/12/blog-post.html"&gt;ലുട്ടു&lt;/a&gt;വും, &lt;a href="http://tpshamith.blogspot.com/"&gt;ഷമിത്തും&lt;/a&gt; ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.  തിരൂരിലേക്ക് പുലർച്ചെ അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നുള്ള ട്രെയിനിൽ പോകാമെന്നാ‍യിരുന്നു തീരുമാനം.  ശ്രീക്കുട്ടൻ കാസർഗോഡു നിന്നും വന്ന് സ്റ്റേഷനിൽ കാത്ത് നിൽക്കുമെന്നായിരുന്നു പറഞ്ഞത്.  പക്ഷേ പുലർച്ചെ നാലരയോടെ സ്റ്റേഷനിലെത്തിയ ഞങ്ങൾക്ക് അവനെ അവിടെയൊന്നും കാണാൻ പറ്റിയില്ല.  മൊബൈലിൽ ഒരുപാട് വിളിച്ചെങ്കിലും ഫോണെടുക്കുന്നുമില്ല.&lt;br /&gt;&lt;br /&gt;അവൻ കണ്ണൂരിൽ ലാൻ‌ഡ് ചെയ്തിട്ടുണ്ടെന്ന് തലേന്ന് രാത്രി പന്ത്രണ്ട് മണിക്ക് എസ്.എം.എസ് അയച്ചിരുന്നു.  പിന്നെ ഇവനെവിടെ പോയെന്നോർത്ത് ഞങ്ങൾ ടെൻ‌ഷനിലായി.  ട്രെയിൻ കറക്റ്റ് അഞ്ച് മണിക്ക് എടുക്കും.  എവിടെയെങ്കിലും കിടന്നുറങ്ങിപ്പോയിരിക്കും എന്ന് വിചാരിച്ച് പ്ലാറ്റ്‌ഫോം മുഴുവൻ പരതി.  എവിടെയും അവനെ കണ്ടില്ല.  അങ്ങനെ നടന്ന് തളർന്ന് ഞാനൊരു സിമന്റ് ബെഞ്ചിലിരുന്നു.  അപ്പോഴേക്കും ട്രെയിൻ എടുക്കാനായിരുന്നു.  അവൻ ഇല്ലാതെ പോകാമെന്ന് തീരുമാനിച്ച് അവസാനമായി ഒരിക്കൽ കൂടി റിങ്ങ് ചെയ്തു.  ഇരിക്കുന്ന ബെഞ്ചിന്റെ തൊട്ടു പിറകിൽ നിന്നും മൊബൈൽ അടിക്കുന്നത് കേട്ടു.  ഏതോ അണ്ണാച്ചിയാണെന്ന് തോന്നുന്നു പുതച്ച് ചുരുണ്ട് കൂടി ഉറങ്ങുകയാണ്.  അതിന്റകത്ത് നിന്നാണ് മൊബൈൽ അടിക്കുന്നത്.  പുതപ്പിന്റെ സ്റ്റാൻ‌ഡേർഡ് വെച്ച് അത് അവനാകാൻ ഒട്ടും സാധ്യതയില്ലാത്തത് കൊണ്ട് മൊബൈൽ കട്ട് ചെയ്ത് ഒന്നു കൂടി റിങ്ങ് ചെയ്തു.  അപ്പോഴും മാറ്റമില്ല.  അവന്റെ ഫോൺ ഇയാൾ അടിച്ചു മാറ്റിയോ എന്ന കൺ‌ഫ്യൂഷനിലായ ഞങ്ങൾ പതുക്കെ ആ കീറപ്പുതപ്പ് പൊന്തിച്ചു.  അതിന്റെയുള്ളിലെ സീൻ കണ്ടപ്പോ ഞങ്ങൾ ഞെട്ടിപ്പോയി..&lt;br /&gt;&lt;br /&gt;ശ്രീക്കുട്ടനെയും കെട്ടിപ്പിടിച്ച് ഒരു അണ്ണാച്ചി പെണ്ണ് കിടന്നുറങ്ങുന്നു…!  റെയിൽ‌വേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലെ സിമന്റ് ബെഞ്ചിലൊരു രതിച്ചേച്ചിയും പപ്പുവും..!&lt;br /&gt;&lt;br /&gt;ഞങ്ങളുടനെ അവനെ പിടിച്ച് വലിച്ച് എഴുന്നേൽ‌പ്പിച്ചു.  നിലാവത്ത് എണീറ്റ കോഴിയെപ്പോലെ അവനൊന്നും മനസ്സിലാകാതെ നിന്നു.  ട്രെയിൻ വിടാറായി. വേഗം കയറെന്നു പറഞ്ഞ് എല്ലാവരും ട്രെയിനിലേക്ക് ഓടിക്കയറി.  പിറകിലെ പുതപ്പിനുള്ളിൽ നിന്നും കൈ നീട്ടി  “കുട്ടാ പോങ്കക്കൂടാതടാ… മുത്തേ..” എന്നൊരു പിൻവിളി അതിന്നിടയിൽ കേട്ടു.&lt;br /&gt;&lt;br /&gt;കയറി ഇരിക്കാൻ നോക്കിയപ്പോൾ കം‌പാർട്ട്‌മെന്റ് മുഴുവൻ കാലി.  അത് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിനായത് കൊണ്ടാവുമെന്നു ആശ്വസിച്ചപ്പോൾ “എണീക്കടാ..“ എന്ന് ഒരു പെണ്ണ് അലറി.  “അയ്യോ ഇറങ്ങിക്കോ.. ഇത് ലേഡീസാ..“ എന്നും പറഞ്ഞ് നാലു പേരും അതിൽ നിന്നും ചാടി തൊട്ടടുത്ത കം‌പാർ‌ട്ട്‌മെന്റ് പിടിച്ചു.  ഗോവിന്ദച്ചാമി ഇറങ്ങിയ കാലമായതിനാൽ അതിൽ കൂടുതൽ അവിടെ നിന്നിരുന്നെങ്കിൽ ആ പെണ്ണിന്റെ കൈക്ക് പണിയായേനേ.&lt;br /&gt;&lt;br /&gt;ഒരു സീറ്റിലിരുന്ന ശേഷം ഞങ്ങൾ ശ്രീക്കുട്ടനോട് കൂടെ ഉറങ്ങുന്നത് കണ്ട പെണ്ണ് ഏതാണെന്ന് ചോദിച്ചു.  &lt;br /&gt;&lt;br /&gt;“അയ്യോ അതെനിക്കറിയില്ല.. ഞാനാ ആട ആദ്യം കിടന്നേ.. ആ പെണ്ണ്ങ്ങ രാത്രി എപ്പോ വന്ന് കെടന്നതാ… തണുപ്പ് കൊണ്ട് ഞാൻ ഉറക്കത്തിൽ പുതപ്പ് വലിച്ച് മേത്തിട്ടതായിരിക്കും.. ഞാനങ്ങനത്തെ ടൈപ്പല്ലെന്ന് നിങ്ങക്കറീല്ലേ…”&lt;br /&gt;&lt;br /&gt;“പിന്നെ അവളെന്തിനാ നിന്റെ പേരു വിളിച്ചേ..?” &lt;br /&gt;&lt;br /&gt;“അങ്ങനെ വിളിച്ചോ.. അതൊന്നും എനിക്കറീല്ലാ…”&lt;br /&gt;&lt;br /&gt;“ഉറക്കത്തിലെന്തെങ്കിലും നടന്നിരിക്കുമോ.. ശ്രീക്കുട്ടാ…?”&lt;br /&gt;&lt;br /&gt;ആ ചിന്ത താങ്ങാനാവാതെ ശ്രീക്കുട്ടൻ തലയിൽ കൈ കൊടുത്തിരുന്നു.  അവന്റെ കഷ്ടകാലം അവിടെ തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി.  പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന് പറഞ്ഞത് പോലായിരുന്നു മീറ്റ് സ്ഥലത്ത് നടന്നത്.&lt;br /&gt;&lt;center&gt;&lt;a href="http://kalyanasaugandikam.blogspot.com/2011/06/31.html" target="_blank" title="Thodupuzha Blogers Meet - July 31, 2011"&gt;&lt;img border="0" src="http://1.bp.blogspot.com/-TlM8vZFa1IY/TgBYeR6p7CI/AAAAAAAAAFE/byuVW-NyrSg/s400/thodupuzha%2Bmeet-logo.jpg" width="200" /&gt;&lt;/a&gt;&lt;/center&gt;    &lt;br /&gt;മീറ്റ് ഹാളും പരിസരവും വൻ ആൾക്കൂട്ടമായിരുന്നു.  ഫോട്ടോ എടുപ്പും, സൌഹൃദ സംഭാഷണങ്ങളും പരിചയപ്പെടലുമൊക്കെയായി സമയം പോയതറിഞ്ഞതില്ല.  ഇടക്ക് എപ്പോഴോ ശ്രീക്കുട്ടൻ മിസ്സായി എന്ന് ഞങ്ങൾ അറിയാൻ വൈകി.  എവിടേം തിരഞ്ഞിട്ട് കണ്ടില്ല; പഴയത് പോലെ ഫോണെടുക്കുന്നില്ല.  ഇവനെക്കൊണ്ട് ചൊറ ആയല്ലോ ദൈവമേ എന്ന് ഞങ്ങൾ വിചാരിച്ചു.  അപ്പോഴുണ്ട് അവൻ ഓടിക്കിതച്ച് വരുന്നു. &lt;br /&gt;&lt;br /&gt;“അത് പിന്നെ,, ഞാൻ വേറെ സ്ഥലത്തായിപ്പോയി…”&lt;br /&gt;&lt;br /&gt;“വാ വേഗം ചോറു തിന്നാം…”&lt;br /&gt;&lt;br /&gt;അവൻ അടുത്ത് വന്ന് നാണപ്പനായി പറഞ്ഞു.  “കുമാരേട്ടാ… അതില്ലേ… എന്റെ ബ്ലോഗ് സുഹൃത്തില്ലേ ഹിമശൈല സൈകത ഭൂമിണി…, അവളിപ്പോ ഫോൺ വിളിച്ചു ഫുഡ് പുറത്ത് നിന്നുമാക്കാമെന്ന്… അത് കഴിച്ച് ഞാനവളുടെ വീട്ടിലേക്ക് പോകും.. നിങ്ങൾ മീറ്റ് കഴിഞ്ഞ് നാട്ടിലേക്ക് വിട്ടോ… ചിലപ്പോ ഞാൻ ഇന്ന് വരലുണ്ടാവില്ല…”&lt;br /&gt;&lt;br /&gt;“ആരാടാ അത്.. ഞങ്ങൾക്കും കൂടി ഒന്ന് കാണിച്ച് താ..” &lt;br /&gt;&lt;br /&gt;“അവളിവിടെ വന്നിട്ടില്ല.  ടൌണിലുണ്ട്.  എന്നോടങ്ങോട്ട് പോകാൻ പറഞ്ഞു… ഇങ്ങോട്ട് വരുന്നില്ലെന്ന്…  ഈട ഈ ലോക്കൽ പരിപാടിയൊക്കെ അല്ലേ… ആരു വരാനാ… അപ്പോ പറഞ്ഞ പോലെ, നാട്ടിൽ വെച്ച് കാണാം…”&lt;br /&gt;&lt;br /&gt;അതും പറഞ്ഞ് ശ്രീക്കുട്ടൻ ബാഗും തൂക്കി സ്ഥലം വിട്ടു.  അസൂയ കൊണ്ട് എനിക്ക് പിന്നെ ഒരു മണി വറ്റ് ഇറങ്ങിയില്ല.  ബാക്കിയുള്ളോൻ കുറേ കാലമായി ബ്ലോഗും ബുക്കിലുമൊക്കെ ചൂണ്ടയിട്ട് ഇരിക്കാൻ തുടങ്ങീറ്റ്.  ഇന്നേ വരെ പെണ്ണ് പോയിറ്റ് ആണൊരുത്തൻ പോലും ഒരു കാലിച്ചായ വാങ്ങിത്തന്നിറ്റില്ല.  മീറ്റെന്ന് കേട്ടപ്പോ ഇവൻ ചാടിക്കേറി വന്നതിന്റെ ഗുട്ടൻസ് ഇതായിരുന്നു.&lt;br /&gt;&lt;center&gt;&lt;a href="http://kannurmeet.blogspot.com/" target="_blank"&gt;&lt;img src="%20http://i297.photobucket.com/albums/mm239/ranjithchemmad/kannurmeet.jpg" style="border: 2px solid red;" title="Visit Kannur Meet blog" /&gt;&lt;/a&gt;&lt;/center&gt;&lt;br /&gt;നാലു മണിയോടെ മീറ്റിൽ നിന്നും ഇറങ്ങി അടുത്ത ട്രെയിനിൽ നാട് പിടിക്കാനായി ഞങ്ങൾ ഒരു ഓട്ടോയിൽ റെയിൽ‌വേ സ്റ്റേഷനിലേക്ക് വിട്ടു.  ഇടക്ക് വെറുതെ ഒരു കട്ടുറുമ്പാവാൻ വേണ്ടി ശ്രീക്കുട്ടന്റെ മൊബൈലിലേക്ക് അടിച്ചു.  അത് സ്വിച്ച് ഓഫ് എന്നാണ് കേട്ടത്. &lt;br /&gt;&lt;br /&gt;ഓട്ടോ ഹോട്ടൽ ഹൈവേ പ്ലാസയുടെ മുന്നിലെത്തിയപ്പോൾ “ഊൺ തയ്യാർ” എന്നെഴുതിയ ഒരു ബോർഡും പിടിച്ച് ഒരുത്തൻ നിൽക്കുന്നത് കണ്ടു.&lt;br /&gt;&lt;br /&gt;“ഇവനൊക്കെ നാട്ടിൽ തേപ്പിന്റെ പണിക്കെങ്ങാനും പോയിക്കൂടേ.. ദിവസം ചെലവും കയിച്ച് നാനൂറ് രൂപ കിട്ടും.. വെറുതെ ഇവിടെ നിന്ന് നേരം കളയുന്നു…” ഷമിത്ത് പറഞ്ഞു.&lt;br /&gt;&lt;br /&gt;അതെ എന്ന് പറയാൻ തുറന്ന വായ പിന്നെ എനിക്ക് അടക്കാൻ പറ്റിയില്ല.  ക്ഷീണിച്ച് കരുവാളിച്ച ആ മുഖവും ബോഡിയും ശ്രീക്കുട്ടന്റേത് മാത്രമായിരുന്നു….! &lt;br /&gt;&lt;br /&gt;വായിൽ കൈ ഇട്ടാൽ പോലും കടിക്കാത്തൊരു പാവം ചെറുപ്പക്കാരനെ മീറ്റിനു വന്നാൽ പലതും തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കുക, എന്നിറ്റ് ഹോട്ടലിൽ കൊണ്ട് പോയി മൂക്കും മുട്ടെ തട്ടിയിട്ട് പേഴ്സും മൊബൈലും ബാഗുമൊക്കെ അടിച്ചു മാറ്റി സ്ഥലം വിടുക.. ആ പാവം അനാക്രാന്ത കുസുമൻ ഹോട്ടലുകാരുടെ ഇടി പേടിച്ച് അവരു പറയുന്ന പണികളെടുക്കുക..  ഇതൊക്കെ തിരൂർ മീറ്റിൽ നടന്ന ചാനൽകാർ പോലുമറിയാത്ത കാര്യങ്ങളാണ്.&lt;br /&gt;&lt;br /&gt;അതു കൊണ്ട് ഇമ്മാതിരി മീറ്റുകൾ ഇനീം  വേണോ? അല്ല നിങ്ങള് തന്നെ പറ.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-i_FTHMPYzzs/TgSnUq9Tf1I/AAAAAAAAAec/-ZI_eZk-98M/s1600/abc2.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-i_FTHMPYzzs/TgSnUq9Tf1I/AAAAAAAAAec/-ZI_eZk-98M/s320/abc2.JPG" width="277" /&gt;&lt;/a&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-1453987601731817614?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/06/blog-post_24.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='https://lh4.googleusercontent.com/-onP1IqBTZkw/TgGRTImyocI/AAAAAAAAA4M/38wO98SAsSk/s72-c/kochi%252520meet%252520logo.jpg' height='72' width='72'/><thr:total>60</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-6041459255968576860</guid><pubDate>Fri, 24 Jun 2011 14:22:00 +0000</pubDate><atom:updated>2011-07-07T16:52:41.675+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>ഓർമ്മ മഴയിൽ...</title><description>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-8OdppEtPoWg/TgR1qwmBBnI/AAAAAAAAAdg/BDgllbfww6Q/s1600/Umbrella_Sky_by_blackeri.jpg" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="320" width="231" src="http://3.bp.blogspot.com/-8OdppEtPoWg/TgR1qwmBBnI/AAAAAAAAAdg/BDgllbfww6Q/s320/Umbrella_Sky_by_blackeri.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വൈകുന്നേരം വരെ മഴ പെയ്യുന്നൊരു ലക്ഷണമേ ഉണ്ടായിരുന്നില്ല.  സ്കൂൾ വിട്ട് ബസ്സിൽ കയറിയ മുതൽ പെട്ടെന്ന് ആകാശം ഇരുണ്ടു മഴ കനത്ത് പെയ്യാൻ തുടങ്ങി.  കുടയുണ്ട് പേടിക്കാനില്ലെന്ന് കരുതിയെങ്കിലും ആ സമാധാനം വെറുതെയായിരുന്നു.  ബസ്സിറങ്ങി നേരെ ഷെൽ‌ട്ടറിലേക്ക് ഓടിക്കയറി ബാഗിൽ നിന്നും കുടയെടുത്ത് തുറക്കാൻ നോക്കി.  പക്ഷേ അത് തുറന്നില്ല.  നല്ല മഴ.   പാതിയും ചോർന്നൊലിക്കുന്ന വെയ്റ്റിംഗ് ഷെൽട്ടറിന്നുള്ളില്‍ നനഞ്ഞുനിന്ന് കുട പിടിച്ചും വലിച്ചും തുറക്കാൻ ശ്രമിച്ചു.  ശരിയാവുന്നില്ല.  കൂടെ ഇറങ്ങിയവരൊക്കെ പോയി. എതിർഭാഗത്തെ പീടികകളിലൊക്കെ ആരൊക്കെയോ ഉണ്ട്. മുടിയിഴകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഴയിൽ നനഞ്ഞു നിന്ന് മുഖം വീര്‍പ്പിച്ച് പുറത്തേക്ക് നോക്കി.  അപ്പോൾ റോഡ് മുറിച്ച് കടന്ന് ഒരു ചേച്ചി വന്ന് കുട വെച്ച് നീട്ടി.  ഗ്ലാസ്സിന്റെ നീലപ്പിടിക്കുള്ളിൽ പച്ചത്തത്തയുള്ള പുത്തൻ കുട.  എന്തോ നല്ലൊരു മണവും.  ആ ചേച്ചിയെ സ്ഥിരമായി ബസ്സിൽ കാണുന്നതാണ്.  എപ്പോഴും കണ്ടാൽ ചിരിക്കുമെന്നല്ലാതെ കൂടുതൽ പരിചയമൊന്നുമില്ല.  എന്നാലെന്താ ഇപ്പോ അവർ രക്ഷക്കെത്തിയല്ലോ.&lt;br /&gt;&lt;br /&gt;ആ കുടയും ചൂടി വീട്ടിലേക്ക് പോയി.  പിറ്റേ ദിവസം രാവിലെ മറക്കാതെ ആ ചേച്ചിക്ക് കുട തിരിച്ച് കൊണ്ടു കൊടുത്തു.  അപ്പോൾ അവർ പറഞ്ഞു അതവരുടെതല്ലെന്ന്.  അയ്യോ പിന്നാരുടേതാ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു.  കുട്ടിക്ക് തരാൻ പറഞ്ഞ് ആ കടയിൽ ഉണ്ടായിരുന്നൊരു ചെറുപ്പക്കാരൻ തന്നതാണെന്ന്.  ബസ്‌സ്റ്റോപ്പിന്റെ മുന്നിലുണ്ടായിരുന്ന ദിനേശേട്ടന്റെ കടയിൽ കുട കൊടുത്തു കാര്യം പറഞ്ഞു.  അപ്പോ “ഇദ് നമ്മുടെ അച്ചൂന്റെ കുടയല്ലേ.. ഇദ് മോൾക്ക് തന്ന് അവൻ മഴ നനഞ്ഞു പോയി.. എന്ത് മഴയായിരുന്നു, ചെക്കന് പനി പിടിച്ചിറ്റ്ണ്ടാവും” എന്ന് പറഞ്ഞു ദിനേശേട്ടൻ.&lt;br /&gt;&lt;br /&gt;“ആരാ അത്..”&lt;br /&gt;&lt;br /&gt;“അദ് ഗോയിന്നൻ മാഷിന്റെ മോനാ..”&lt;br /&gt;&lt;br /&gt;വരുമ്പോൾ കൊടുത്തേക്കെന്ന് പറഞ്ഞ് കുട നിരപ്പലകയുടെ ഉള്ളിൽ ചാക്കുകളുടെ ഇടയിലായി വെച്ച് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.  ദിനേശേട്ടന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ.  എനിക്കറിയാത്തൊരു അച്ചു സ്വയം കഷ്ടപ്പെട്ട് എന്നെ സഹായിച്ചെന്നോ.  ആളെ  ഒന്ന് കാണണമെന്ന് കരുതി ആ കുട ആരെങ്കിലും എടുക്കുന്നുണ്ടോ എന്നു നോക്കി നിന്നു.  ബസ്സ് വരുന്നത് വരെ അതാരും എടുത്തില്ല.  ക്ലാസിലെത്തീട്ടും മനസ്സില്‍ അത് മാത്രമായിരുന്നു.  സ്കൂൾ വിട്ട് ബസ്സ് ഇറങ്ങിയപ്പോൾ കുട അവിടുണ്ടോന്ന് അറിയാൻ മഷി തീർന്ന പേന നിറക്കാനെന്ന കാരണമുണ്ടാക്കി ദിനേശേട്ടന്റെ കടയിൽ കേറി.  അതാരും കൊണ്ടു പോയിട്ടില്ല.  പിറ്റേ ദിവസം രാവിലെയും ആകാംക്ഷയോടെ കുടയുണ്ടോ അവിടെ എന്ന് നോക്കി.  അനക്കമില്ലതിന്.  മൂന്നാം ദിവസം രാവിലെ നോക്കുമ്പോൾ അത് കാണാനില്ല.&lt;br /&gt;&lt;br /&gt;ബസ്സ്‌സ്റ്റോപ്പിലും ബസ്സിലും ക്ലാസ്സിലും അന്ന് മുഴുവൻ അതായിരുന്നു ആലോചന. ആരായിരിക്കും അത് കൊണ്ടു പോയത്.!  എങ്ങനെയെങ്കിലും ലാസ്റ്റ് ബെല്ല് അടിച്ചാ മതിയായിരുന്നു.  അന്നു കുട തന്ന ചേച്ചിയെ കണ്ടിരുന്നെങ്കിൽ അയാളെപ്പറ്റി ചോദിക്കാമായിരുന്നു.  പക്ഷേ  ആ ചേച്ചി എന്തെങ്കിലും വിചാരിച്ചാലോ..? അപ്പോ ഒരു നന്ദി പറയാൻ വേണ്ടിയാ എന്ന് പറയാം.  ബസ്സിൽ നല്ല തിരക്കായിരുന്നു.  ആളുകള്‍ക്കിടയിലൂടെ ഉരുമ്മിയനങ്ങി അവസാനം ആ ചേച്ചിയുടെ അടുത്ത് നിന്ന് അന്ന് കുട തന്നതാരാന്ന്‌ ചോദിച്ചു.  “ഗോയിന്നൻ മാഷിന്റെ മോന്റെ കുടയാ അത്.  അവനാ എന്റെ കൈയ്യിൽ തന്നിട്ട് കുട്ടിക്ക് തരാൻ പറഞ്ഞത്..”&lt;br /&gt;&lt;br /&gt;“ചേച്ചി അയാളെ പിന്നെ കണ്ടില്ലേ…”&lt;br /&gt;&lt;br /&gt;“ഇല്ല..”&lt;br /&gt;&lt;br /&gt;ഗോവിന്ദൻ മാഷിനെ അറിയാം.  ചേട്ടനെ പഠിപ്പിച്ച മലയാളം മാഷാണ്.  ഒരിക്കൽ ചേട്ടന്റെ കൂടെ സ്കൂളിൽ പോയപ്പോൾ കണ്ടത് ഓർമ്മയുണ്ട്.  നല്ല മലയാളം പുസ്തകങ്ങൾ വായിക്കാൻ മാഷിന്റെ കൈയ്യിൽ നിന്നും വാങ്ങിയിരുന്നു.  അന്ന്  മാഷിന്റെ കൂടെ ആരോ ഉണ്ടായിരുന്നു.  അതാണോ മകൻ..?!&lt;br /&gt;&lt;br /&gt;ബസ്സ്‌ സ്റ്റോപ്പിലിറങ്ങി.  നല്ല മഴയുണ്ട്.  കുട നിവർക്കാൻ നോക്കുമ്പോൾ അതേ നീല പിടിയുള്ള കുട നടന്നു വരുന്നു.  അതേ നീലപ്പിടിയും ഉള്ളിൽ പച്ചക്കിളിയും..! മുഖം കാണുന്നില്ല.  പിടി മാത്രം കാണാം.  കുട തുറക്കാൻ പോലും മറന്ന് മഴ കൊണ്ട് ആകാംക്ഷയോടെ അയാളെ കാണാൻ നോക്കി നിന്നു.  പക്ഷേ മുഖം കാണാനായില്ല. മഴപ്പാറലിനെതിരെ കുട പിടിച്ച് അയാൾ നടന്നു പോയി. നിൽക്കാൻ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരാത്തത് പോലെ..  ഈശ്വരാ എങ്ങനെയായിരിക്കും അയാൾ..‍? ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ..!  &lt;br /&gt;&lt;br /&gt;പിറ്റേന്ന് വരാന്തയിൽ നനഞ്ഞ കുട തുറന്ന് വെച്ച് ക്ലാസ്സിലേക്ക് കയറുമ്പോൾ അതേ കുടയുണ്ട് അപ്പുറം  ആറാൻ തുറന്ന് വെച്ചിരിക്കുന്നു…!  ക്ലാസ്സ് തുടങ്ങി.  ശ്രദ്ധ മുഴുവൻ ആരാ കുട എടുക്കുക എന്നായിരുന്നു.  ക്ലാസ്സിൽ കെമിസ്ട്രി ടീച്ചറായിരുന്നു.  ഇടക്കിടെ ജനാലയിലൂടെ കുടയെ നോക്കും.  ചെറിയ കാറ്റിൽ അനങ്ങിയും നീങ്ങിയും അതെന്റെ മനസ്സിനെ ഇളക്കിക്കൊണ്ടിരുന്നു. ആ കുടയ്ക്കു കീഴിൽ മുഖമുള്ളൊരു രൂപം കിട്ടാനായി നോട്ടം പുറത്തേക്ക് ചാടിക്കൊണ്ടിരുന്നു.  പെട്ടെന്ന് വാച്ചു കെട്ടിയ ഒരു കൈ വന്ന് കുട  പൊക്കിയെടുത്തു.  ആകും പോലൊക്കെ ചാഞ്ഞു നോക്കീട്ടും ഇല്ല, കാണാനാകുന്നില്ല. എന്റെ വെപ്രാളങ്ങൾ കണ്ട് പിടികൂടിയ ടീച്ചർ ഒരു ചോദ്യം.  “എങ്ങനെയാ‍ണ് ഇലയിൽ നിന്നും ക്ലോറൊഫിൽ വേര്‍തിരിച്ചെടുക്കുന്നത്..?” ഒന്നും പിടികിട്ടിയില്ല.  അടുത്തിരുന്ന കുട്ടി എന്തോ പിറുപിറുത്തു.  അതേറ്റു പറയാൻ ശ്രമിച്ച് പരാജയപ്പെട്ട് സീറ്റിൽ ഇരുന്നപ്പോഴേക്കും കുട അപ്രത്യക്ഷമായിരുന്നു.&lt;br /&gt;&lt;br /&gt;ബെൽ അടിച്ചു.  വരാന്ത നിറയെ ആൺ‌‌കുട്ടികൾ.  ആരുടെ കൈയ്യിലാണ് കുട എന്ന് മനസ്സിലാവുന്നില്ല.  തിക്കി തിരക്കി ഇറങ്ങി ഓടി നോക്കി.  അതിന്നിടയിൽ ബാഗ് തുറന്നത് അറിഞ്ഞില്ല.  പെട്ടെന്ന് ബാഗിലെ പുസ്തകങ്ങൾ റോഡിൽ ചിതറി വീണു.  അക്ഷരങ്ങളോടൊപ്പം കണ്ണും നനഞ്ഞു.  കൂട്ടുകാർ ആരൊക്കെയോ ബുക്ക് വാരി ബാഗിൽ നിറച്ചു തന്നു.  അപ്പോൾ, പിറകിൽ നിന്നൊരു സ്വരം.  “ബുക്ക് ഒക്കെ സൂക്ഷിക്കണ്ടെ…”  അതിലൊന്നും ശ്രദ്ധ പോയില്ല.  അയാൾ കുനിഞ്ഞ്  ഇന്‍സ്ട്രുമെന്റ് ബോക്സ് എടുത്ത് കൈയ്യിൽ തന്നു.  താങ്ക്സ് പറയാൻ തുനിഞ്ഞപ്പോൾ ശ്രദ്ധ ബോക്സില്‍ മാത്രമായിപ്പോയി.  തിരിയുമ്പോഴാണ് കണ്ടത് ആ നീല പിടിയുള്ള കുട..! ഊര്‍ന്നു പോയ ബാഗും കുടയുമായി സ്തംഭിച്ചു നിൽക്കവെ വീണ്ടും അകന്നു പോയി.  ആരവങ്ങൾക്കും തിരക്കുകൾക്കുമിടയിൽ ഏകയായി ആ മഴയിൽ ഞാൻ നനഞ്ഞു കുതിർന്നു നിന്നു.  &lt;br /&gt;&lt;br /&gt;മഴയുടെയും കണ്ണീരിന്റെയുമിടയിൽ എന്നിലേക്ക്‌ ഒരു  കുസൃതി നോട്ടവും കള്ള ചിരിയും പതിച്ചിട്ടുണ്ടാവുമോ..?&lt;br /&gt;&lt;br /&gt;അകലേക്ക് മറഞ്ഞിറങ്ങുന്ന കുടയെ നോക്കി കവിളിലൂടെ പെയ്യുന്ന കണ്ണീര്‍മഴയുമായി ഉള്ളിലിപ്പോഴും ഒരു കുട്ടി അതേ നില്‍പ്പ് നില്‍ക്കുന്നുണ്ട്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-6041459255968576860?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/06/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-8OdppEtPoWg/TgR1qwmBBnI/AAAAAAAAAdg/BDgllbfww6Q/s72-c/Umbrella_Sky_by_blackeri.jpg' height='72' width='72'/><thr:total>45</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-8656757000456403228</guid><pubDate>Mon, 30 May 2011 14:48:00 +0000</pubDate><atom:updated>2011-06-01T16:34:58.062+05:30</atom:updated><category domain='http://www.blogger.com/atom/ns#'>അനുഭവം</category><title>തോരാ മഴയത്ത് ഒരു കുട്ടി...</title><description>ലീല ഇളയമ്മയുടെ മകൾ വിദ്യയുടെ കല്യാണത്തിനാണ് ഞാൻ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കൊളച്ചേരിയിലേക്ക് പോയത്.  പണ്ട് ലീവ് ദിവസങ്ങളിലും എല്ലാ ഞായറാഴ്ചകളിലും ഇവിടെ തന്നെയായിരുന്നു.  ആ നാട്ടുകാരുമായിട്ട് പോലും അടുത്ത പരിചയവുമായിരുന്നു.  അവിടെ നടക്കുന്ന എന്ത് പരിപാടിക്കും ചടങ്ങുകളിലും ആഘോഷത്തിലും സജീവമായിരുന്നു.  വിദ്യയുടെ കല്യാണമായത് കൊണ്ട് വരാതിരിക്കാൻ കഴിയില്ല.   അല്ലെങ്കിൽ ഈ നാട്ടിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് ഉറപ്പിച്ചതായിരുന്നു.  പറ്റുമെങ്കിൽ കല്യാണത്തിന് നിൽക്കാതെ അധികം ആരെയും കാണാതെ പെട്ടെന്ന് പോകാം എന്ന് കരുതി പത്ത് മണിയായപ്പോൾ തന്നെ അവിടെയെത്തി.&lt;br /&gt;&lt;br /&gt;പന്തലിന്റെ മുന്നിൽ തന്നെ നിൽക്കുന്ന വീഡിയോക്കാരന്റെ ഇരയാവാതിരിക്കാൻ പറ്റിയില്ല.  ഒരു വിധം അതിൽ നിന്നും രക്ഷപ്പെട്ട് ഇറയത്തേക്ക് കയറിയപ്പോൾ “ആരാ ഇത്…” എന്ന ആശ്ചര്യചിഹ്നവുമായി വിജേഷ് ഓടി വന്നു.  വിദ്യയുടെ ചേട്ടനാണ്.  എന്റെ അതേ പ്രായം.  “എത്രയായെടാ കണ്ടിട്ട്…!” അവൻ എന്റെ വരവ് പ്രതീക്ഷിച്ചില്ലെന്ന് തോന്നി.  ആവേശം കണ്ട് പന്തലിൽ അവിടവിടായിരിക്കുന്ന ആളുകളൊക്കെ നോക്കുന്നുണ്ട്.  അവൻ കൈ പിടിച്ച് അമ്മേ അമ്മേ.. എന്നും പറഞ്ഞ് അകത്തേക്ക് വലിച്ച് കൊണ്ടുപോയി.  ഇളയമ്മ കുറേ പെണ്ണുങ്ങളുടെ നടുവിലാണ്.  കണ്ടയുടനെ “എത്ര നാളായി കണ്ടിട്ട്.. അമ്മക്കിപ്പോ എങ്ങനെയുണ്ട്...“ എന്നിങ്ങനെ കൈ വിടാതെ ഓരോന്ന് ചോദിക്കാൻ തുടങ്ങി.  കുറച്ച് സമയം അതെല്ലാം കേട്ടിരുന്നു.  പിന്നെ വിദ്യ എവിടെ എന്ന് ചോദിച്ച് താൽ‌പ്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;വിദ്യ നല്ല സുന്ദരിക്കുട്ടിയായി മാറിയിരുന്നു.  ജീവിതത്തിലെ അനവദ്യ നിമിഷത്തിന്റെ സുവർണ്ണരേണുക്കളിൽ അധിക ലാവണ്യവതി.  കണ്ടയുടനെ “ഏട്ടാ…” എന്ന് വിളിച്ച് ഓടി വന്നു.  പണ്ട് ഈ വീട്ടിലും പറമ്പിലുമായി എത്രയോ നാൾ ഞങ്ങൾ ഒന്നിച്ച് കളിച്ചു നടന്നിരുന്നു.  വിജേഷിനേക്കാളും എന്നെയായിരുന്നു അവൾക്ക് കാര്യം.  അമ്മ തന്നയച്ച ചെറിയ വള അൽ‌പ്പം നിന്ദ്യാബോധത്തോടെ കൊടുത്തപ്പോൾ അതിടാനായി കൈയ്യിലെ കനകഭാരത്തിൽ നിന്നും അവൾ ചിലത് ഊരിമാറ്റി.  ഇത്ര നാളും കാണാത്തതിന്റെ പരിഭവം പറയാൻ തുടങ്ങവെ വീഡിയോക്കാരൻ അതിക്രമിച്ചെത്തി. നല്ല ചൂടെടുക്കുന്നെന്ന് പറഞ്ഞ് അകത്തെ ബഹളത്തിൽ നിന്നുമിറങ്ങി.&lt;br /&gt;&lt;br /&gt;മുറ്റത്തിന്റെ മൂലയ്ക്കിരുന്ന് വെറുതെ പത്രത്തിൽ തലയിട്ടു.  അതൊരു മറയാണ്.  വായിക്കുന്നതായിട്ട് ആളുകളേ തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും ആലോചിച്ചിരിക്കാം.  കുറച്ച് നേരം കൂട്ടണമല്ലോ ആരെയും കാണാനും മിണ്ടാനുമൊന്നും വയ്യ.  ചിന്തകൾ പാറിപ്പറന്ന് പഴയ കാലത്തിലേക്ക് പോയി.  ഇടക്കെപ്പോഴോ വിജേഷ് നീ ചായ കുടിച്ചോ എന്ന് ചോദിച്ചു.  കുടിച്ചെന്നോ ഇല്ലെന്നോ എങ്ങനെയോ തലയാട്ടി.&lt;br /&gt;&lt;br /&gt;കുട്ടിക്കാലം മുതൽ ഇടക്കിടക്ക് ഇവിടെ വരാറുണ്ടെങ്കിലും അതൊരു ശീലവും ഒഴിവാക്കാൻ പറ്റാത്തതുമാവാൻ കാരണം ഇന്ദുലേഖയായിരുന്നു.  ഇന്ദുലേഖ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു.  ഇവിടന്നു രണ്ട് മൂന്ന് വീടിന്റപ്പുറത്താണ് അവളുടെ വീട്.  അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.  അച്ഛനാണെങ്കിൽ എപ്പോഴും തണ്ണിയടിച്ച് നടക്കുന്നൊരാൾ.  അവളെ വളർത്തുന്നതും പഠിപ്പിക്കുന്നതുമൊക്കെ അമ്മാവനായിരുന്നു.  പണ്ട് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന എന്റെ യാത്രകൾ സ്ഥിരമാകുന്നതിന്റെ കാരണം ഇന്ദുലേഖയാണെന്ന് ആദ്യം ഊഹിച്ചത് വിദ്യയായിരുന്നു.  ഞങ്ങൾ മൂന്നുപേരും മാത്രമുണ്ടായിരുന്ന ഒരു ദിവസം അവളെന്റെ രഹസ്യത്തിന്റെ മറ വലിച്ച് നീക്കി എന്റെ ദുരുദ്ദേശം പുറത്താക്കി.  അനുകൂല വാക്കിന്നായി ടെൻഷനടിച്ച് നിൽക്കേണ്ട സാഹചര്യം അതു ഒഴിവായിക്കിട്ടി.  ശേഷം പ്രണയത്തിന്റെ സുദിനങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;ആഗ്രഹ സാക്ഷാത്കാരത്തിനും സ്വന്തം കാലിൽ നിൽക്കാനും ഗൾഫ് മോഹങ്ങൾ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പറമ്പിന്നതിരിലെ നിറമിഴികളിൽ നിന്നും ബലമായ് കണ്ണിനെ പറിച്ചെടുത്ത് കാത്തിരിക്കാമെന്ന ഉറപ്പിന്റെ വിശ്വാസത്തിൽ കനത്ത ബാധ്യതകളുമായി മസ്കറ്റിലേക്ക്.  അതൊരു തട്ടിപ്പ് വിസയായിരുന്നു.  എത്തിയത് കെട്ടിടം നിർമ്മിക്കുകയും പൊളിക്കുകയും ചെയ്യുന്നൊരു കൺ‌സ്ട്രക്ഷൻ ടീമിന്റെ കൂടെയായിരുന്നു.  പോയ ഉടനെ വാരിയെടുത്ത് വരാമെന്ന് കരുതി കണ്ട സ്വപ്നങ്ങളുടെ കൂടെ മനസ്സും തകർന്നിരുന്നു.  ലീവു പോലുമില്ലാതെ രാവു പകൽ കഠിനമായ ജോലിയും, അതിനു കൃത്യമായ വരുമാനവുമില്ല.  ഫോൺ ചെയ്യാൻ കിലോമീറ്ററുകൾ പോകണം.  നാട്ടിലേക്കും വീട്ടിലേക്കുമുള്ള വിളികൾ അപൂർവ്വമായിരുന്നു.  ഇളയമ്മയുടെ വീട്ടിൽ വിളിച്ചപ്പോൾ ഒരിക്കൽ മാത്രം ഇന്ദുലേഖയെ കിട്ടിയിരുന്നു.  പിന്നെ വിളിച്ചപ്പോഴൊന്നും അവളവിടെ ഇപ്പോ പോകാറില്ലെന്നാണറിഞ്ഞത്.  ഏകദേശം ഒരു വർഷം ആയപ്പോൾ വിദ്യയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞത്.  നാട്ടിൽ തന്നെയുള്ള സുധാകരൻ എന്നൊരാളുമായി ഇന്ദുലേഖ ഒളിച്ചോടി കല്യാണം കഴിച്ചു.  അപ്രതീക്ഷിത നടുക്കത്തിൽ ജീവിതത്തോടുള്ള സകല താൽ‌പ്പര്യവും ഇല്ലാതായി. അതോടെ അവളേയും ആ നാട്ടിനെ തന്നെയും കഠിനമായി വെറുത്തു.  പക്ഷേ രണ്ടു വർഷത്തിന് ശേഷം ഇന്ദുലേഖയുടെ മരണ വാർത്ത എന്നെ ഞെട്ടിച്ചു.  കനലായ് നീറിപ്പുകഞ്ഞിരുന്ന പകയും വെറുപ്പും അതോടെ ഇല്ലാതായെങ്കിലും പത്ത് വർഷത്തിന്നിടയിൽ നാട്ടിൽ വന്നു പോയ ചുരുങ്ങിയ ദിവസങ്ങളിൽ ഒരിക്കലും ഇവിടേക്ക് മനപൂർവ്വം വന്നതേയില്ല.&lt;br /&gt;&lt;br /&gt;“ഹലോ.. ഓർമ്മയുണ്ടോ..?” അടുത്ത് നിന്നൊരു കുശലാന്വേഷണം എന്നെയുണർത്തി.  സുമോദാണ്.  പണ്ടത്തെ ഗ്യാങ്ങിൽ പെട്ടൊരാൾ.&lt;br /&gt;&lt;br /&gt;“ഹായ്.. എന്തൊക്കെയാ.. സുഖമല്ലേ.. എന്താ ചെയ്യുന്നേ..” എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.&lt;br /&gt;“ഞാൻ കോപ്രറ്റീവ് ബാങ്കിലാ… സുഖം.. എവിടെയാ ഇപ്പോ..” അവൻ ചോദിച്ചു.  അപ്പോഴേക്കും ആളുകൾ ധാരാളമായി വരാൻ തുടങ്ങിയിരിരുന്നു.  ഞങ്ങൾ പുറത്തിറങ്ങി പറമ്പിലേക്ക് നീങ്ങിനിന്നു.  സുമോദ് പോയി വെപ്പുകാരുടെ അടുത്ത് നിന്നും രണ്ട് കസേരകളെടുത്ത് കൊണ്ട് വന്നു.  അവിടെയിരുന്നു കൊണ്ട് ഞങ്ങൾ പഴയ ചങ്ങാതിമാരെക്കുറിച്ച് സംസാരിച്ചു.  സ്വാഭാവികമായും അത് ഇന്ദുലേഖയിലെത്തി.&lt;br /&gt;&lt;br /&gt;സുധാകരന് ഒരു ചെറിയ പ്ലൈവുഡ് കമ്പനിയിൽ കണക്കെഴുത്തായിരുന്നു ജോലി.  കല്യാണം കഴിഞ്ഞ ആദ്യ കാലത്ത് അവളുടെ അച്ഛനുമൊത്ത് ആ ചെറിയ വീട്ടിൽ കഴിഞ്ഞു.  അവന്റെ വീട്ടുകാർ അവരോട് തീരെ അടുപ്പമില്ലായിരുന്നു.  അവർക്കൊരു ആൺ‌കുട്ടിയുണ്ടായി.  ആ കുട്ടിക്ക് ജനിച്ചതു മുതൽ മൂത്രാശയ സംബന്ധിയായ അസുഖങ്ങളായിരുന്നു.  ഇടക്കിടക്ക് ഹോസ്പിറ്റലിൽ പോകണം അഡ്മിറ്റാകണം.  ആകെ സാമ്പത്തിക ബുദ്ധിമുട്ടും വിഷമങ്ങളുമായി സുധാകരൻ കഷ്ടപ്പെടാൻ തുടങ്ങി.  അതുമിതും പറഞ്ഞ് അവൻ അവളെ കലമ്പാൻ തുടങ്ങി.  അവന്റെ സ്വഭാവത്തിലുള്ള മാറ്റം അവൾക്ക് സഹിക്കാൻ പറ്റിയതേയില്ല.  ഒരിക്കൽ ചെക്കപ്പിന് പോയപ്പോൾ കൂടിയ ചെലവുള്ളൊരു ഓപ്പറേഷൻ ഉടനെ ചെയ്യണം എന്ന് പറഞ്ഞു.  അന്ന് അവർ രണ്ടുപേരും നല്ലോണം വാക്കു തർക്കമുണ്ടായി.  മോനെപ്പറ്റിയുള്ള സങ്കടവും വഴക്കിട്ടതിലുള്ള വിഷമവും അവളെ ആകെ തളർത്തിയിരുന്നു.  വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ പ്രഷർ കുറഞ്ഞ് കറങ്ങി വീണപ്പോൾ എവിടെയോ തല ഇടിച്ച് മരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;അവളുടെ ജീവിതം ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.  അറിയാനൊട്ട് ശ്രമിച്ചതുമില്ല.  പാവം എന്ന് മനസ്സുരുവിട്ടു.  അവളുടെ നിഷ്കളങ്കസുന്ദര മുഖം ഓർത്തിരിക്കുമ്പോൾ റോഡിൽ ഒരു പുതിയ കാർ വന്നു നിന്നു.  അതിൽ നിന്നും ഒരു ചെറുപ്പക്കാരനും ഭാര്യയും ഏകദേശം നാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും ഇറങ്ങി.  അയാൾ കാർ പാർക്ക് ഡോർ അടച്ചെന്നൊക്കെ നോക്കി തൃപ്തി വരുത്തി കുട്ടിയുടെ കൈ പിടിച്ച് കല്യാണ വീട്ടിലേക്ക് കയറി.  എവിടെയോ കണ്ട നല്ല ഓർമ്മ എന്ന് മനസ്സിൽ കരുതിയപ്പോൾ സുമോദ് “സുധാകരനാ…” എന്ന് പതുക്കെ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അവൻ വേറെ കല്യാണം കഴിച്ചോ…?” &lt;br /&gt;&lt;br /&gt;“ഉം.. അവൾ മരിച്ച് ഒരു കൊല്ലം തികഞ്ഞില്ല.. അവന്റെ വീട്ടുകാരുമായി യോജിപ്പായി അവർ അവനൊരു സ്കൂളിൽ ജോലി ശരിയാക്കിക്കൊടുത്തു..”&lt;br /&gt;&lt;br /&gt;“അത് അവളുടെ കുട്ടിയാണോ… ഇന്ദൂന്റെ…?” കൌതുകം ഉള്ളിലൊതുങ്ങിയില്ല.&lt;br /&gt;&lt;br /&gt;“ഹേയ്.. അത് ആൺ കുട്ടിയല്ലേ.. അവന് ഇവളേക്കാളും വയസ്സുണ്ട്…”&lt;br /&gt;&lt;br /&gt;അപ്പോഴേക്കും അവർ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്തൂടെ പന്തലിൽ നിന്നും പുറത്തേക്ക് വന്ന ആരോടോ സംസാരിക്കാൻ തുടങ്ങി. &lt;br /&gt;&lt;br /&gt;“അല്ലാ മാഷേ കാർ വാങ്ങിയതിന്റെ ചെലവ് കിട്ടിയില്ല കേട്ടൊ…”&lt;br /&gt;&lt;br /&gt;“അതൊക്കെ ചെയ്യാം മോഹനേട്ടാ… എപ്പോഴാ വേണ്ടേന്ന് പറഞ്ഞാ മതി..” സന്തോഷവും അഭിമാനവും നിറഞ്ഞിരുന്നു സുധാകരന്റെ ശബ്ദത്തിൽ.&lt;br /&gt;&lt;br /&gt;“മോളെ ഇപ്രാവശ്യം ചേർക്കുന്നുണ്ടോ… നിങ്ങളെ സ്കൂളിലായിരിക്കൂലേ..” അയാൾ മകളുടെ താടിപിടിച്ച് ഓമനിച്ചു കൊണ്ട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഹേയ്.. ഇവളെ മോണ്ടിസോറീലാ ചേർത്തെ.. എൽകേജീല്.. നമ്മള ഉസ്കൂളിലെ സ്തിതിയൊക്കെ നിങ്ങക്കറീലേ മോനേട്ടാ....” &lt;br /&gt;&lt;br /&gt;അപ്പോൾ വിളറി വെളുത്ത് മെലിഞ്ഞൊരു ഒരു ആൺ‌കുട്ടി ഓടി വന്ന് സുധാകരന്റെ കൈ പിടിച്ചു.  നിറം മങ്ങിയ കുപ്പായവും ട്രൌസറുമായിരുന്നു അവനിട്ടത്. കുറ്റി തലമുടി, കുഴിയിലാണ്ട കണ്ണുകൾ, ക്ഷീണിച്ച ശരീരം.  സുധാകരൻ കൈ വിടുവിക്കാൻ ശ്രമിക്കെ അവൻ പറഞ്ഞു.  “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….”&lt;br /&gt;&lt;br /&gt;അതു കണ്ടതും സുധാകരന്റെ ഭാര്യ മകളേയും വലിച്ച് ചവിട്ടിക്കുലുക്കി വീട്ടിലേക്ക് നടന്നു. സുധാകരൻ മുഖം കറുപ്പിച്ച് ഉം.. എന്ന് പറഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് മാറ്റി മുന്നോട്ടേക്ക് നടന്നു.&lt;br /&gt;&lt;br /&gt;എനിക്കൊന്നും മനസ്സിലായില്ല അപ്പോൾ സുമോദ് പറഞ്ഞു.  ഇന്ദുലേഖ മരിച്ചതിന് ശേഷം സുധാകരനെ അവന്റെ വീട്ടുകാർ മനം‌മാറ്റി തിരിച്ചു കൊണ്ടു പോയി.  സുഖമില്ലാത്ത കുട്ടിക്ക് വേണ്ടി കാശ് ചെലവാക്കരുതെന്ന് ആയിരുന്നു അവരുടെ സ്റ്റാൻ‌ഡ്.  അമ്മ മരിച്ചും പോയി, അച്ഛനാണെങ്കിൽ തിരിഞ്ഞു നോക്കാറുമില്ല.  നിർഭാഗ്യവാനായ ആ കുട്ടിയെ അവളുടെ അമ്മാവനാണ് നോക്കി വളർത്തുന്നത്.  കൈക്കോട്ട് പണിക്കാരനായ അയാളുടെ വീട്ടിലെ സ്ഥിതിയും വളരെ മോശമാണ്.  ഭാര്യയും മക്കളുടേയും കൂടെ സുഖമില്ലാത്ത ഇവനെയും നോക്കണം. ആ പാവം കുറേ സ്വത്തുക്കളുണ്ടായിരുന്നതൊക്കെ വിറ്റാണ് ഇവനെ ചികിത്സിക്കുന്നത്. എന്നാലും സ്വന്തം മക്കളെപ്പോലെ തന്നെ നോക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;“വാ കല്യാണപാർട്ടി വന്നു…” ആരുടെയോ വാ‍ക്കുകൾ ചെവിയിൽ തട്ടി ഉള്ളിലൊതുങ്ങാതെ കടന്നു പോയി.  ഒന്നും കേൾക്കുന്നും കാണുന്നുമുണ്ടായിരുന്നില്ല.  പ്രളയം വന്നെന്നെ മൂടിയിരുന്നു.  ആർത്തിരമ്പുന്ന തിരമാലകളിൽ ഉള്ളും പുറവും പെയ്ത് കൊണ്ടിരുന്നു.  “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….”  ആ വാക്കുകൾ മനസ്സിൽ കീറിമുറിച്ച് പ്രതിദ്ധ്വനിച്ച് കൊണ്ടേയിരുന്നു.  &lt;br /&gt;എന്തെല്ലാമാണ് ചില ജന്മങ്ങൾക്ക് വേണ്ടി ഈശ്വരൻ ഒരുക്കി വെക്കുന്നത്? ഈ സ്വ സ്പന്ദനത്തെ തിരസ്കരിച്ചുകൊണ്ട് ഏത് സുഖത്തിനു പിറകിലാണ് അവന്റച്ഛന്റെ യാത്ര?  ഭൂലോകത്തിന്റെ ഏത് കോണിലും ഏതിരുട്ടിലും ഈ ശബ്ദമയാളെ എന്നും പിന്തുടരുന്നുണ്ടാവില്ലേ?  &lt;br /&gt;&lt;br /&gt;പളപളപ്പും പുറം‌മോടിയും കണ്ട് നൈമിഷിക നിരർ‌ത്ഥകതക്ക് വേണ്ടി സ്വന്തം പിറവിയെ അവഗണിച്ച കീടജന്മമേ, കൊടും പാപം ചെയ്ത് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.&lt;br /&gt;&lt;br /&gt;ഉള്ളിൽ നിറയുന്ന കൊടുങ്കാറ്റിന്റെ അസഹ്യമായ ഇരമ്പലുകൾ സഹിക്കാനാവാതെ എവിടെയെങ്കിലും തല ഇടിച്ച് പിളർക്കാനായി ഞാൻ ഇറങ്ങിയോടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-8656757000456403228?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/05/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>80</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-3592030009635062483</guid><pubDate>Thu, 28 Apr 2011 14:04:00 +0000</pubDate><atom:updated>2011-08-02T12:03:18.812+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>മംഗല്യം തന്തുനാനേന..</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ചീനാം‌പൊയിലിലെ കമ്മാരക്കുറുപ്പിന്റെ വീട്ടിൽ ഭയങ്കര കലമ്പൽ.&lt;br /&gt;&lt;br /&gt;കുറുപ്പും ഭാര്യ യശോദാമ്മയും, ഇളയ മകൾ ഷൈജയും ചേർന്ന നാറ്റോ സഖ്യം ഒരു സൈഡിലും മൂത്ത മകൾ ഉഷാകുമാരി ഒറ്റയ്ക്ക് മറ്റേ സൈഡിലും നിന്നാണ് യുദ്ധം.  ഏജ് ഓവറായ ഉഷാകുമാരിക്ക് കൂത്തുപറമ്പിൽ നിന്നും വന്നൊരു ഗൾഫുകാരന്റെ അന്വേഷണം ഉറപ്പിക്കുമെന്ന് കുറുപ്പും സഖ്യകക്ഷികളും.  എനിക്കയാളെ ഇഷ്ടമല്ല്ലെന്നു കുമാരിഉഷയും. &lt;br /&gt;&lt;br /&gt;തുടർച്ചയായ പതിമൂന്നാമത്തെ കല്യാണ ആലോചനയാണ് ഉഷാകുമാരി റിജെക്റ്റ് ചെയ്യുന്നത്.  ആർക്കും യാതോരു കുഴപ്പവും തോന്നില്ലെങ്കിലും കാണാൻ വരുന്ന ഏത് മമ്മൂട്ടിക്കും അവൾ എന്തെങ്കിലും കുറ്റോം കുറവും കണ്ടെത്തും.  കൂടെ കഴിയേണ്ടത് ഞാനല്ലല്ലോ എന്നോർത്ത് കുറുപ്പും അതെല്ലാം മനസ്സില്ലാ മനസ്സോടെ ഒഴിവാക്കി.  ആദ്യമാദ്യം വരുന്ന ആലോചനകളൊക്കെ തള്ളിക്കളയുന്നത് കാശുള്ള തറവാട്ടുകാരുടെ ലക്ഷണവുമാണല്ലോ.  പക്ഷേ ഇന്നേ വരെ വന്നതിൽ വെച്ച് ഏറ്റവും നല്ല പ്രൊപ്പോസലായിട്ടും അതും ഇഷ്ടപ്പെട്ടില്ലെന്ന് ഉഷാകുമാരി പറഞ്ഞതും കുറുപ്പും യശോദാമ്മയും പല്ലും നാവും ഉപയോഗിച്ച് എതിർത്തു.  ടീനേജിന്റെ ക്രീമിലെയറിൽ നിൽക്കുന്ന ഷൈജയും തന്റെ മുന്നിൽ പുല്ലുംവണ്ടി പോലെ ബ്ലോക്ക് ചെയ്ത് നിൽക്കുന്ന ചേച്ചിയെ എതിർക്കാൻ കൂടി.  എന്തു കൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ആലോചനകൾ ഒഴിവാക്കുന്നത് എന്തുകൊണ്ട് എന്ന പരിഷത്ത് മോഡൽ ചോദ്യത്തിന് എന്നത്തെയും പോലെ മിണ്ടാതിരുന്നെങ്കിലും അവരുടെ സംയുക്താക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ ഗത്യന്തരമില്ലാതെ അത്രയും നാൾ ഒളിപ്പിച്ചു വെച്ച ലവ് ഫയൽ ഉഷാകുമാരിക്ക് തുറക്കേണ്ടതായി വന്നു.  ഫയലിൽ കണ്ടത് അങ്ങാടിയിലെ വെയിറ്റിംഗ് ഷെൽറ്ററിൽ യാതൊരു പണിക്കും പോകാതെ ഫ്രീ മൈൻഡ് ബോഡിയായി അനന്തശയനം കിടക്കുന്ന ബാബുക്കുട്ടന്റേതായിരുന്നു.  വീട്ടുകാരും നാട്ടുകാരും പല ജോലികൾക്കും റെക്കമെന്റ് ചെയ്തിട്ടും പല്ലി ചിലക്കുന്നത് പോലെ ഒച്ചയുണ്ടാക്കി “അതൊന്നും ശരിയാവൂലപ്പ..” എന്ന് പറഞ്ഞ് മടിപിടിച്ചിരിക്കുന്ന ബാബുക്കുട്ടനാണ് ഉഷാകുമാരിയുടെ വൈവാഹിക വിരക്തിയുടെ പിന്നിലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയ നാറ്റോ സഖ്യത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;“ഫാ.. നായീന്റെ മോളേ… നിനക്കാ താണ ജാതീലുള്ള നായീന്റെ മോനെയേ കണ്ടുള്ളൂ..” കുറുപ്പ്.&lt;br /&gt;&lt;br /&gt;“എന്തെങ്കിലും ഒരു പണി ഉള്ളോനായിരുന്നെങ്കിൽ..!” യശോദാമ്മ.&lt;br /&gt;&lt;br /&gt;“എന്നാലും ആ കഞ്ഞിയെ മാത്രല്ലേ ഏച്ചിക്ക് കിട്ടിയുള്ളൂ…!“ ഷൈജ.&lt;br /&gt;&lt;br /&gt;ബ്ലൂടൂത്ത് ഇനേബിൾ ചെയ്ത മൊബൈൽ ഫോൺ പോലെയാണല്ലോ പെമ്പിള്ളേരുട മനസ്സ്.  എപ്പോ വേണേലും എവിടെ നിന്നും ഫയൽ‌സ് ഡൌൺ‌ലോഡ് ചെയ്യപ്പെട്ടേക്കും.  അതു പോലെ ബാബുക്കുട്ടൻ എപ്പൊഴോ ഉഷാകുമാരിയുടെ മെമ്മറി കാർഡിൽ കടന്നു കൂടിയിരുന്നു.  പേരുകേട്ട വറ്റുണക്കിയും ഫോർവേഡ് കാസ്റ്റ് തിങ്കിങ്ങുമായിരുന്ന കുറുപ്പിന് കുമാരിയുടെ സ്നേഹബന്ധം അവിഹിത ബന്ധമായിരുന്നു.  നീ എന്ത് പറഞ്ഞാലും ശരി അവനെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെന്നും, കൂത്തുപറമ്പുകാരന് വാക്ക് കൊടുക്കുകയാണെന്നും കുറുപ്പ് ഓർഡർ ഇട്ടു.  സമ്മതിക്കില്ല, ഇല്ല, ഇല്ലാ.. എന്ന് ഉഷാകുമാരിയും.  അവളുടെ തർക്കുത്തരം കേട്ട് ദ്വേഷ്യം പിടിച്ച കുറുപ്പ് അവളുടെ മേൽ സിംഗിളും ഡബിളും ത്രിബിളുമൊക്കെ എടുക്കാൻ തുടങ്ങി.  യശോദാമ്മയോ ഷൈജയോ തടുക്കാൻ പോയതേയില്ല.  ലിമിറ്റഡ് ഓവറല്ലെങ്കിലും കൈ കഴച്ചത് കൊണ്ട് കുറുപ്പ് തല്ല് നിർത്തി.  ഉഷാകുമാരി സീറ്റ് കിട്ടാത്ത രാഷ്ട്രീയ നേതാവിനെപ്പോലെ വലിയ വായിൽ നിലവിളിച്ചു കൊണ്ട് മുറിയിൽ കയറി വാതിലടച്ചു.&lt;br /&gt;&lt;br /&gt;ആ സമയം കൊളച്ചേരി സബീന പാർക്കിലിരുന്ന് ഷാജി, ബിജു, സുരേശൻ എന്നീ ഫെയ്മസ് കുടിയൻ ചങ്ങാതിമാരുടെ കൂടെ കട്ടയിട്ട് കുപ്പി വാങ്ങി അടിക്കുകയായിരുന്നു ലവർ ബാബുക്കുട്ടൻ.  അപ്പോഴാണ് ഉഷാകുമാരിയുടെ ഫോൺ വന്നത്.  സബീന പാർക്കെന്നത് ചുറ്റുപാടും അണ്ടിക്കാടുകൾ നിറഞ്ഞൊരു കാലി പറമ്പാണ്.  പണ്ടൊരിക്കൽ സബീന എന്നൊരു പാവം മീറ്റ് മെർച്ചന്റ് അവിടെ ചില ക്ലയന്റ്സിന്റെ കൂടെ ഡിസ്കഷൻ നടത്തുമ്പോൾ അലൌകികവാദികളായ ചില നാട്ടുകാർ കൈയ്യോടെ പിടിച്ച് തല്ലി ഓടിച്ച് വിട്ടിരുന്നു.  അതിനു ശേഷമാണ് ഹ്യൂമർസെൻസുള്ളൊരു തദ്ദേശവാസി ആ സ്ഥലത്തിന് സബീന പാർക്ക് എന്ന പേരിട്ടത്. &lt;br /&gt;&lt;br /&gt;ഉഷാകുമാരി  ബാബുക്കുട്ടനോട് കരഞ്ഞ് നിലവിളിക്കാനൊന്നും നിന്നില്ല. ഒറ്റ ഡയലോഗ്.  എന്നെ കെട്ടുമെങ്കിൽ ഇപ്പോൾ വന്ന് കൂട്ടിക്കൊണ്ട് പോകണം, ഇല്ലെങ്കിൽ ഇന്ന് രാത്രി ഞാൻ തൂങ്ങിച്ചാവും.  അതും പറഞ്ഞ് വെറും പത്ത് സെക്കന്റ് ബില്ലിങ്ങിൽ കാര്യം അവതരിപ്പിച്ച് അവൾ ഫോൺ കട്ട് ചെയ്തു.  സാധാരണ ആളുകൾക്ക് മദ്യം കഴിക്കാതിരുന്നാലാണ് വിറക്കുക, പക്ഷേ രണ്ടര പെഗ് അടിച്ച് ഫോമിലായിട്ടും ബാബുക്കുട്ടന്റെ കൈയ്യും കാലും ബോഡീസും വിറക്കുന്നത് കണ്ട് ചങ്ങാതിമാർ എന്താണെന്നു ചോദിച്ചു.  കുപ്പിയിൽ ബാക്കിയുള്ളത് അണ്ണാക്കിലേക്ക് കമിഴ്ത്തിക്കൊണ്ട് അവൻ സംഭവങ്ങൾ പറഞ്ഞു.  എന്തോ ലേഡീസ് ഡിംഗൊൾഫിക്കേഷൻ ഉണ്ടെന്നറിഞ്ഞെങ്കിലും ഇത്രമാത്രം ക്രിട്ടിക്കൽ സ്റ്റേജിലാണെന്ന് അവർ അപ്പോഴേ അറിഞ്ഞുള്ളൂ.  സംഗതികൾ പരിധിക്ക് പുറത്തായ സ്ഥിതിക്ക് ഇനി പിൻ‌മാറാൻ പറ്റില്ല.  അവളെന്തെങ്കിലും ചെയ്താൽ പിന്നെ നാട്ടിൽ ജീവിക്കാൻ കഴിയില്ല.  അതു കൊണ്ട് റെഡിയാണെങ്കിൽ നിന്റെ വീട്ടിൽ അവതരിപ്പിച്ച് സമ്മതം വാങ്ങി കല്യാണം നടത്തിത്തരാമെന്ന് ആ നല്ല ചങ്ങായിമാർ പറഞ്ഞു. &lt;br /&gt;&lt;br /&gt;“കെട്ടുന്നതിന് വിഷമമുണ്ടായിട്ടല്ല… താലി വാങ്ങാൻ ഒരുറുപ്പിക കയ്യിലില്ല്ലാതെങ്ങനെയാ...” എന്ന് ബാബുക്കുട്ടൻ. &lt;br /&gt;&lt;br /&gt;“അതൊക്കെ തൽക്കാലം കടം വാങ്ങാം.  പിന്നെ ബാങ്കിൽ നിന്നും പേഴ്സണൽ ലോണെടുക്കാമല്ലോ.  അല്ലെങ്കിൽ ഓളെ കഴുത്തിലും കാതിലും എന്തെങ്കിലുമുണ്ടാകില്ലേ..  അത്‌ന്ന് കുറച്ച് വിറ്റ് കടമൊക്കെ വീട്ടാമല്ലോ..” സുരേശന്റെ അഭിപ്രായത്തോട് മറ്റെല്ലാവരും യോജിച്ചു. &lt;br /&gt;&lt;br /&gt;ബാബുക്കുട്ടനെ ടെൻ‌ഷനടിപ്പിക്കാതെ ഫ്രീയായി വിട്ട് മൂന്നു പേരും കാര്യങ്ങൾ മുന്നോട്ട് നീക്കി. ആദ്യമായി ബാബുക്കുട്ടന്റെ വീട്ടിൽ പോയി വിഷയം അവതരിപ്പിച്ചു.  അവർ ഞെട്ടൽ രേഖപ്പെടുത്തിയെന്നല്ലാതെ എതിർത്തൊന്നും പറഞ്ഞില്ല.  പോത്ത് പോലെ വലുതായിട്ടും ഒരു പണിയും എടുക്കാത്ത ഇവൻ കല്യാണശേഷമുള്ളതെങ്കിലും മര്യാദയ്ക്ക് ചെയ്താൽ മതിയായിരുന്നു എന്ന് മാത്രായിരുന്നു അവർടെ സ്റ്റേറ്റ്‌മെന്റ്.  വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയപ്പോൾ ബാബുക്കുട്ടൻ ഉഷാകുമാരിയെ വിളിച്ച് രാവിലെ ആറു മണിക്ക് അമ്പലത്തിൽ പോകുന്നെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞു.  രണ്ട് പറമ്പ് അപ്പുറം കാറുമായി കാത്തു നിൽക്കും. അവൾ വന്നാലുടൻ നേരെ ഇരിട്ടിയിലേക്ക് പോകുന്നു, അവിടെ വിവാഹം രജിസ്‌റ്റർ ചെയ്യുന്നു.  ഈ രീതിയിൽ പ്ലാൻ ചെയ്ത ശേഷം എല്ലാവരും ടൌണിൽ പോയി പരിചയമുള്ള ഒരു ജ്വല്ലറിയിൽ നിന്നും താലിമാലയും ടെൿസ്റ്റൈൽ‌സ് ഷോപ്പിൽ നിന്നും സാരിയും കടം വാങ്ങി ബാബുക്കുട്ടനെ ഏൽ‌പ്പിച്ച് ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു. &lt;br /&gt;&lt;br /&gt;ലോകത്തിന്നേ വരെ ഇങ്ങനെയൊരു സിറ്റുവേഷനിൽ ഒരു കാൽമുഖനും (കാൽ ഭാഗം മാത്രം മുഖമുള്ളവൻ, അതായത് മുക്കാൽ ഭാഗവും മുഖം നഷ്ടപ്പെട്ടവൻ) ഉറങ്ങിയിട്ടുണ്ടാവില്ല.  ബാബുക്കുട്ടന് ഉറങ്ങാൻ പോയിട്ട് കിടക്കാൻ പോലുമായില്ല.  ഉഷാകുമാരിയാണെങ്കിൽ ഹാപ്പികുമാരിയായി മുറിയിൽ നിന്നിറങ്ങി ടി.വി.യിൽ ആറര മുതൽ പത്ത് വരെയുള്ള പരമ്പരാഗത പരമ്പരകളൊക്കെ കണ്ട് മത്തിക്കറിയും ചീര വറവും ഉരുളയാക്കിയടിച്ച് ഉറങ്ങാൻ കിടന്നു. രാത്രി  വീട്ടിലെല്ലാവരും ഉറങ്ങിയ ശേഷം, സൈലന്റായി അലമാര തുറന്ന് ആഭരണങ്ങളെല്ലാം പൊതിഞ്ഞ് വെച്ച് മുകളിൽ രണ്ട് ചുരിദാറുമെടുത്തിട്ട് ഒരു ബാഗിലാക്കി പറമ്പിന്റെ അതിരിലൊരു തൈക്കുണ്ടിൽ കൊണ്ട് വെച്ചു.  എന്നിട്ട് നാളെ മുതൽ തനിച്ചുറങ്ങി കഷ്ടപ്പെടണ്ടല്ലോ എന്നോർത്ത് സുഖമായി കിടന്നുറങ്ങി.  പാവം ബാബുക്കുട്ടൻ ഓരോ നിമിഷങ്ങളെയും കല്ലെടുത്തോടിച്ച് ഇരുന്നും നടന്നും കിടന്നും കണ്ണടക്കാനാവാതെ നേരം കഴിച്ചു കൂട്ടി.&lt;br /&gt;&lt;br /&gt;പ്ലാൻ അനുസരിച്ച് ഉഷാകുമാരി അതിരാവിലെ എഴുന്നേറ്റ് യശോദാമ്മയോട് അമ്പലത്തിൽ പോകുന്നെന്ന് പറഞ്ഞ് കുളിച്ച് റെഡിയായി.  യശോദാമ്മ അടുക്കളയിൽ നിന്നും ടോയ്‌ലറ്റിലേക്ക് പോയ സമയം നോക്കി പുറത്തേക്കിറങ്ങി തൈക്കുണ്ടിൽ നിന്നും ബാഗുമെടുത്ത് ബാബുക്കുട്ടന്റെ സവിധാലയത്തിലേക്ക് ഓടി.  പിന്നെ മൊബൈൽ സ്വിച്ചോഫ് ചെയ്ത് ഇരിട്ടിയിലേക്ക് പുറപ്പെട്ടു.  ബാബുക്കുട്ടനെ തലേന്ന് തുടങ്ങിയ വിറയൽ ഒട്ടും മാറിയില്ലെങ്കിലും, ഉഷാകുമാരിക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. അവൾ കണ്ണിൽ ഉന്മാദപൂത്തിരികളുമണിഞ്ഞ് നാണികുമാരിയായി ഒതുങ്ങിയിരുന്നു.  ഇരിട്ടിയിലെ രജിസ്‌ട്രാർ ആഫീസിൽ സംഗതി റിക്കാഡിക്കലാക്കിയ ശേഷമാണ് ബാബുക്കുട്ടന് ശ്വാസം നേരെ വീണത്.  കാര്യങ്ങളെല്ലാം ശുഭമായി കലാശിച്ചതിന്റെ സന്തോഷത്തിൽ ഒരു ഹോട്ടലിൽ കയറി എല്ലാവർക്കും പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുത്തു. &lt;br /&gt;&lt;br /&gt;ഒളിച്ചോടിയ കമിതാക്കളും പ്രായോജകരും ഉച്ചയോടെ ബാബുക്കുട്ടന്റെ വീട്ടിലെത്തി.  ജനിച്ചിട്ട് ആദ്യമായിട്ട് മോൻ സ്വന്തമായൊരു കാര്യം ചെയ്ത ആശ്ചര്യത്തിൽ അച്ഛനുമമ്മയും അവരെ പത്രഭാഷയിലെന്ന പോലെ ഊഷ്മളമായി സ്വീകരിച്ചു.  അപ്പോഴേക്കും പുതിയ പെണ്ണിനെ കാണാൻ അയൽപക്കത്തുള്ളവർ വരാൻ തുടങ്ങി. നാട്ടിലെ പെണ്ണുങ്ങൾ പുതിയപെണ്ണിന്റെ ലുക്കും വാക്കും ക്രിട്ടിസൈസ് ചെയ്യുമ്പോൾ അക്കൂട്ടത്തിൽ നിന്നു മാറി ഷാജിയും ബിജുവും സുരേശനും ഉഷാകുമാരിയുടെ അനാട്ടമി ആകെ മൊത്തം സ്കാൻ ചെയ്തു റിപ്പോർട്ടാക്കി.&lt;br /&gt;&lt;br /&gt;“പെണ്ണ് നല്ലോണം മെലിഞ്ഞിട്ടാണ് അല്ലേ…” ഷാജി.&lt;br /&gt;&lt;br /&gt;“ഉം… ചിലതൊക്കെ കുറച്ച് ഓവറാണല്ലേ…” ബിജു.&lt;br /&gt;&lt;br /&gt;“അതോർത്ത് വെഷമിക്കണ്ടാ.. വള്ളിക്ക് കായ ഭാരമല്ല…” സുരേശൻ.&lt;br /&gt;&lt;br /&gt;എല്ലാവരും പോയിക്കഴിഞ്ഞ് രാത്രി മുറിയിലെത്തിയിട്ടാണ് ബാബുക്കുട്ടന്റെ വിറയലും ചമ്മലും കൺ‌ട്രോളിലായത്. ഇന്നത്തെ രാത്രി ഫസ്റ്റ് നൈറ്റാണല്ലോ എന്നോർത്തപ്പോൾ രോമങ്ങളൊക്കെ എഴുന്നേറ്റ് കുത്തനെ നിന്നു. പെട്ടെന്ന് താലിമാലയുടെയും സാരിയുടെയും കാശ് കൊടുക്കണമല്ലോയെന്ന ചിന്ത മിന്നൽ പോലെ വന്ന് കം‌പ്ലീറ്റ് മൂഡും കളഞ്ഞു.  പിടിച്ച് കെട്ടിക്കാനും ഇറക്കിക്കൊണ്ട് വരാനുമൊക്കെ എല്ലോനും ഉണ്ടാകും.  കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നെ അവനവൻ തന്നെ എല്ലാം കെട്ടി വലിക്കേണ്ടി വരും.  അൽ‌പ്പം ചമ്മലോടെയാണെങ്കിലും ഉഷാകുമാരിയോട് ഇതൊക്കെ ഒപ്പിച്ച വിധം പറഞ്ഞപ്പോൾ ഞാൻ കൊണ്ടു വന്ന സ്വർണ്ണം വിൽക്കുകയോ പണയം വെക്കുകയോ ചെയ്തോളാൻ അവൾ പറഞ്ഞു.  അതു കേട്ടപ്പോൾ ബാബുക്കുട്ടൻ റിലാക്സ്ഡായി. &lt;br /&gt;&lt;br /&gt;ഉഷാകുമാരി ഉടൻ തന്നെ ബാഗെടുത്ത് ചുരിദാർ പുറത്തിട്ട ശേഷം ആഭരണ സഞ്ചി തുറന്ന് കട്ടിലിലേക്ക് കമിഴ്ത്തി.  പക്ഷേ രണ്ടു പേരുടേയും ഹൃദയം തകർത്തു കൊണ്ട് അതിൽ നിന്നും സ്വർണ്ണത്തിനു പകരം കുറേ ചക്കക്കുരു തെറിച്ച് പുറത്തേക്ക് വീണു.  കൂടെ ഒരു കത്തും.  &lt;br /&gt;&lt;br /&gt;“മകളേ കുമാരീ, ഞങ്ങൾ ഉറപ്പിച്ച കല്യാണം ഇഷ്ടമല്ലെങ്കിൽ ഞങ്ങളുടെ ആഭരണവും നിനക്ക് വേണ്ട.  ഇനി മേലാൽ ഒരു കാര്യത്തിനും ഇങ്ങോട്ടേക്ക് വരണ്ട.  ആ കല്യാണം ഞാൻ ഷൈജക്ക് ഉറപ്പിച്ചു..&lt;br /&gt;&lt;br /&gt;കുറിപ്പ് : മരുമോനേ.. പൊന്നു മോനേ,, ആ കട്ടിൽ കണ്ട് പനിക്കണ്ട...”&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-3592030009635062483?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/04/blog-post_28.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>89</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-777642386112873195</guid><pubDate>Thu, 31 Mar 2011 14:55:00 +0000</pubDate><atom:updated>2011-08-22T14:15:51.923+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>വാനിറ്റി മാഡം</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;ചേലേരി വില്ലേജാഫീസിന്റെ കഞ്ഞി ലുക്ക് മാറിയത് ഇന്ദിരാ രത്നകുമാർ എന്ന ഉപരിമണ്ഡല ഗുമസ്ത അവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്നതിന് ശേഷമായിരുന്നു.&amp;nbsp; ഏത് ആഫീസിനും ഒരു അലങ്കാരമാണ് ടി മഹിളാരത്ന.&amp;nbsp; സർക്കാർ ആഫീസിലുള്ളവരുടെ ജോലിക്കൊരു തനത് സ്റ്റാൻ‌ഡേർഡ് ഉണ്ടല്ലോ അതിനൊരു ചീത്തപ്പേരും അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.&amp;nbsp; ഉടുപ്പിലും എടുപ്പിലും നടപ്പിലും ഡയലോഗിലുമുള്ള വറൈറ്റിയാണ് മൂപ്പത്തിയുടെ പ്രത്യേകത.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്.&amp;nbsp; നല്ല ഒന്നാം തരമൊരു പിടിവാശിക്കാരിയാണ്. &amp;nbsp;ആയമ്മ പറയുന്നത് മാത്രമായിരിക്കും ആധികാരികമായ അഭിപ്രായം. അവർ പട്ടാപ്പകൽ നട്ടുച്ച നേരത്ത് ഇപ്പോ പാതിരാത്രിയാണെന്ന് പറഞ്ഞാ അത് സമ്മതിച്ചേക്കണം.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;എന്ന് വെച്ച് അവരൊരു സാഡിസ്റ്റോ നിർബ്ബന്ധബുദ്ധിക്കാരിയോ അഹങ്കാരിയോ അല്ല.&amp;nbsp; ആ പെട്ടി ഓട്ടോ പോലത്തെ ബോഡി നിറയെ പൊങ്ങച്ചം മാത്രമാണ്.&amp;nbsp; അതങ്ങ് സമ്മതിച്ച് കൊടുത്താൽ ആളു വളരെ ഉപകാരിയും സഹകാരിയുമായിരിക്കും.&amp;nbsp; അവരങ്ങനെ പെരുമാറുന്നതിൽ യാതൊന്നും കുറ്റം പറയാൻ പറ്റില്ല.&amp;nbsp; എടുത്ത് കളിക്കാൻ മാത്രം കേഷ് കൈയ്യിലുണ്ട്.&amp;nbsp; ആകെയുള്ളൊരു ഭർത്താവ്‌ ഒന്നാന്തരം ഗൾഫുകാരനാണ്.&amp;nbsp; അച്ഛനുമമ്മയ്ക്കും ഇഷ്ടം പോലെ സ്വത്തും വരുമാനവുമൊക്കെയുണ്ട്.&amp;nbsp; ആങ്ങളയായ സന്തോഷിനും ഗൾഫിൽ നല്ല സ്ഥിതിയുള്ള ജോലിയാണ്. ആപ്പീസിലെ സൊറപറച്ചിലിന്നിടയിൽ, അതൊക്കെ തന്നെയാണല്ലോ അവിടെയൊക്കെ മെയിൻ ജോലി, ആയമ്മ ഇടക്കിടക്ക് “എന്റേ രത്നേട്ടൻ...“ അല്ലെങ്കിൽ “എന്റേ സന്തോഷ്&lt;/span&gt;&lt;span style="font-size: 9.5pt;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;” എന്നു പറയും. മക്കളെപ്പറ്റിയാണെങ്കിൽ, “എന്റേ, ഷിനു..” “എന്റേ ഷൈനി..” ഇങ്ങനെ അമിത വാത്സല്യം കൊണ്ട് എന്തിനുമേതിനും എന്റേ എന്ന് ചേർത്തേ പറയൂ.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;ചേലേരിയിൽ വന്ന് ഒരാഴ്ച കൊണ്ട് തന്നെ, ആഫീസറെയും കോ വർക്കേഴ്സിനേയും ആയമ്മ കൈയ്യിലെടുത്തു.&amp;nbsp; തന്റെ സ്വാധീനം കൊണ്ട് പെട്ടെന്ന് ഗ്യാസ് കുറ്റി സപ്ലൈ ചെയ്ത് കൊടുത്ത് ആഫീസർ രാജേന്ദ്രനേയും, കൈ വായ്പ്പ കൊടുത്ത് വില്ലേജ്മാൻ ഗണേശനേയും പ്യൂൺ വാസുവേട്ടനേയും പോലുള്ള താപ്പാനകളെ വരെ ഇന്ദിരാ രത്നകുമാർ കൈയ്യിലെടുത്തു.&amp;nbsp; പട്ടു സാരിയും സ്വർണ്ണശേഖരവും കണ്ടപ്പോൾ തന്നെ ഫ്ലാറ്റായിപ്പോയ എൽ‌.ഡി.ക്ലർക്ക് മിസ്.സുനന്ദ ഇന്ദിരാമ്മക്ക് പിന്നെ കരിക്കിൻ വെള്ളം പോലെയായിരുന്നു.&amp;nbsp; അതു വരേക്കും ഏകതാ‍രകമായി വിളങ്ങിയിരുന്ന സുനന്ദയുടെ ഇമേജ് പിന്നെ കരിക്കട്ട പോലെ ഡിമിനിഷിങ്ങായി.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;സന്തോഷ് ഗൾഫിൽ നിന്നും വന്നപ്പോൾ ആപ്പീസർക്ക് ഇന്ദിര ഒരു നോക്കിയ ഫോൺ കൊണ്ടുകൊടുത്തു.&amp;nbsp; അതും കൂടിയായപ്പോൾ പിന്നെ ഇന്ദിരയുടെ ഡ്യൂട്ടി ടൈം പതിനൊന്ന് മണി മുതൽ നാലു മണി വരെയായി കുറഞ്ഞു.&amp;nbsp; ഇനിയിപ്പോൾ വന്നില്ലെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലെന്നായി.&amp;nbsp; സന്തോഷ് വന്നത് മുതൽ പിന്നെ എന്നും ഇന്ദിരേച്ചിക്ക് പറയാൻ ലോഡ് കണക്കിന് വിഷയങ്ങളായി.&amp;nbsp; “എന്റേ സന്തോഷ്.. എന്റേ സന്തോഷിന്ററബി.. എന്റേ സന്തോഷില്ലെങ്കിൽ അറബി ബാത്‌റൂമിൽ പോലും പോകില്ല..” അക്കൂട്ടത്തിൽ സന്തോഷിന്റെ കല്യാണാലോചനകൾ കൂടിയായപ്പോൾ പൂർത്തിയായി.&amp;nbsp; “അവന് യാതോരു ഡിമാന്റുമില്ല. പെണ്ണ് നല്ല സുന്ദരിയായിരിക്കണം.. എന്തെങ്കിലും സർക്കാർ ജോലിയുണ്ടെങ്കില് നല്ലത് കൊറച്ചെന്തെങ്കിലും സാമ്പത്തികമുള്ള വീടാണെങ്കിൽ കൊള്ളാരുന്നു.&amp;nbsp; ഒന്നിനുമല്ലപ്പ, എന്നാലും ഓന് കേറിപ്പോകുമ്പം ഒന്നൂല്ലാത്ത വീടായിരിക്കരുതല്ലാ..&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;“&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;യാതോരു ഡിമാന്റുമില്ലാത്ത ഡിമാന്റുകൾ കേട്ട് ഇതിലിപ്പോ ഇനി ഇല്ലാത്തതെന്ത് എന്ന് ആപ്പീസിലുള്ളവർ ഡൌട്ടടിച്ചെങ്കിലും, മിസ്.സുനന്ദ തറയിലെ സിമന്റ് പൊട്ടിയ പൂഴിമണ്ണിലെ കുഴിയാനക്കുഴികൾ നിരപ്പാക്കി പുതിയ ലിപികൾ വരക്കുകയായിരുന്നു.&amp;nbsp; സന്തോഷ് കാണാനെങ്ങനെ എന്ന് സുനന്ദ മനസ്സിൽ ചിന്തിച്ചത് ആരുടെയോ വായിലൂടെ പുറത്ത് വന്നു.&amp;nbsp; “കാണാൻ ഭയങ്കര സുന്ദരനാ, നല്ല ഉയരമുണ്ട്, നല്ല കളറും..” അപ്പോൾ സുനന്ദയുടെ ഉള്ളിൽ ശിവകാശിയിലുണ്ടാക്കിയ മൊത്തം അമിട്ടുകളും പൂക്കുറ്റികളും ഒറ്റയടിക്ക് പൊട്ടിവിരിഞ്ഞു.&amp;nbsp; സുനന്ദ ഇല്ലാത്ത സമയത്ത് സുനന്ദയെ ആലോചിച്ചൂടേ എന്ന് ആരോ സജസ്റ്റ് ചെയ്തു.&amp;nbsp; ശരിയാണല്ലോ നമുക്ക് അത് വേണമെങ്കിൽ പ്രൊപ്പോസ് ചെയ്യാമെന്ന് ഇന്ദിരാമ്മയും സമ്മതിച്ചു.&amp;nbsp; സുനന്ദയും സന്തോഷും കാണാനൊരു അവസരം അടുത്ത ദിവസം തന്നെയുണ്ടായി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;റിട്ടയർ ചെയ്ത പഴയ വില്ലേജ് ആപ്പീസറുടെ മകന്റെ കല്യാണത്തിന് പയ്യന്നൂരിലേക്ക് പോവുകയായിരുന്നു എല്ലാവരും.&amp;nbsp; സുനന്ദയും ഇന്ദിരാമ്മയും എല്ലാവരും കൂടി ഒരു ടെം‌പോ ട്രാവലറിലായിരുന്നു യാത്ര.&amp;nbsp; ഭക്ഷണത്തിന് മുൻപായി വയറിനൊരു റിലാക്സ് കിട്ടാൻ ഒന്നോ രണ്ടോ പെഗ് അടിച്ചാലോ എന്ന് ഏതോ നിത്യ മദ്യപാനി സജസ്റ്റ് ചെയ്തതും ആപ്പീസർ ദാമോദരൻ നമ്പ്യാരടക്കം എല്ലാ ആണുങ്ങളും അതിനെ പിൻ‌താങ്ങി.&amp;nbsp; അതനുസരിച്ച് ഹൈവേയിലുള്ളൊരു ബാറിന്റെ മുന്നിൽ നിർത്തി.&amp;nbsp; ഉടനെ ഇന്ദിര തിരിഞ്ഞ് നിന്ന് എന്താപ്പാ ഈട നിർത്തിയേ എന്ന ക്രമപ്രശ്നം ഉന്നയിച്ചു.&amp;nbsp; അൽപ്പം ദാഹജലം കുടിക്കാനാണെന്ന് പ്യൂൺ വാസുവേട്ടൻ പറഞ്ഞതും, ഇന്ദിര അടിയന്തിരാവസ്ഥയിലെ ഇന്ദിരയായി ടെമ്പോ ഡ്രൈവറോട് അലറി.&amp;nbsp; “വണ്ടി എട്ക്ക് അപ്പരിപാടിയൊന്നും ഞാനുള്ളപ്പോ വേണ്ട, എന്റേ രത്നേട്ടനോ, എന്റേ സന്തോഷോ ആരും കുടിക്കുന്നത് പോയിട്ട് ബാറിന്റെ അട്ത്ത് പോലും പോകൂല്ല..”&amp;nbsp; ആയമ്മ പെട്ടെന്ന് ഭീകരവാദിയായത് കണ്ട ഡ്രൈവർ വണ്ടി ടോപ്പിലാക്കി ആഡിറ്റോറിയത്തിലേക്ക് വിട്ടു.&amp;nbsp; കുടിവെള്ളം കിട്ടാത്ത കുടിയൻ‌മാർ ഇന്ദിരാമ്മയായത് കൊണ്ടൊന്നും പറയാനാവാതെ ദാഹവും ദ്വേഷ്യവും സഹിച്ചിരുന്നു.&amp;nbsp; സുനന്ദയ്ക്ക് ഇന്ദിരയോടുള്ള റെസ്പെക്റ്റ് ഒറ്റയടിക്ക് ഡബിൾ ചെയ്തു.&amp;nbsp; അതോടൊപ്പം മനസ്സിന്റെ ഡെസ്ൿടോപ്പിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു ഗ്ലാമർ യൂത്തിന്റെ പടം വാൾപേപ്പറായി.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt; &amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;ആഡിറ്റോറിയത്തിലെത്തി കല്യാണവും കൂടി, ഭക്ഷണവും കഴിച്ച് എല്ലാവരും വണ്ടിയിൽ മടങ്ങുകയായിരുന്നു.&amp;nbsp; തളിപ്പറമ്പിലെത്താനായി.&amp;nbsp; അപ്പോഴാണ് അവരുടെ കാറിനെ ഓവർടേക്ക് ചെയ്ത് ഒരു നീലമാരുതി കാർ പാഞ്ഞു പോയത്.&amp;nbsp; അത് കണ്ട ഇന്ദിരാമ്മ ഉടനെ തന്നെ, “എന്റേ സന്തോഷിന്റെ കാറല്ലേ അത്.. എനിക്കതിന് പോയാൽ വേഗം വീട്ടിലെത്താം.. അല്ലെങ്കിൽ ബസ്സൊക്കെ പിടിച്ച് ലേറ്റാകും.. ഞാനതിന് പോട്ടേ..” എന്ന് പറഞ്ഞു.&amp;nbsp; അതെല്ലാവരും ശരിവെച്ചു.&amp;nbsp; ഇന്ദിരാമ്മ ഉടനെ ടെം‌പോ ഡ്രൈവറോട് ആ നീലമാരുതിയെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു.&amp;nbsp; നല്ല സ്പീഡിൽ പോയിരുന്ന ആ നീലമാരുതിയെ കടത്താൻ ടെം‌പോ ഡ്രൈവർ പാടുപെട്ടു.&amp;nbsp; രണ്ട് കാറുകളും കുറച്ച് സമയം പിടികൊടുക്കാതെ മത്സരിച്ചോടി.&amp;nbsp; അതിന്റെയൊക്കെ നൂറിരട്ടി വേഗത്തിൽ സുനന്ദയുടെ മനസ്സിലെ കാറാണോടിയത്.&amp;nbsp; ആകാംക്ഷ കൊണ്ടും നാണം കൊണ്ടും പുളകിത ബോഡിണിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി.&amp;nbsp; അന്നേരം സുനന്ദയുടെ &amp;nbsp;ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;തളിപ്പറമ്പ് കഴിഞ്ഞ് ഏഴാം മൈലെത്തിയപ്പോൾ നീലമാരുതി ഇൻ‌ഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞ് ഒരു മൂന്നു നില കെട്ടിടത്തിന്റെ കോം‌പൌണ്ടിലേക്ക് കയറി.&amp;nbsp; അതിൽ നിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി മുണ്ടൊക്കെ വാരിപ്പൊത്തിയുടുത്ത് ആടിയാടി അകത്തേക്ക് കയറി.&amp;nbsp; ഡോറിന്റെയടുത്ത് നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ അവരെ കണ്ട് ചിരപരിചിതരെപ്പോലെ പുഞ്ചിരിച്ച് സല്യുട്ട് ചെയ്തു.&amp;nbsp; അവർ എന്തോ ലോഹ്യം പറഞ്ഞ് അയാളുടെ പുറത്തേക്ക് തട്ടി കയറിപ്പോയി.&amp;nbsp; ഇന്ദിരാമ്മയും ടീമും കയറിയ കാർ അതിന്റെ മുന്നിലെത്തി.&amp;nbsp; വലത്തോട്ട് പോകണോ മുന്നോട്ട് പോകണോ എന്ന ലുക്കുമായി ഡ്രൈവർ ഇന്ദിരാമ്മയെ നോക്കി.&amp;nbsp; ഇറങ്ങുന്നതിന് മുൻപ് ഇന്ദിരാമ്മ കെട്ടിടത്തിന്റെ പേരു നോക്കി. ‘ചെമ്പരത്തി‘&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;ഇതെന്താ നേഴ്സറി ഗാർഡനാണോ, വീട്ടിലേക്ക് ചെടികൾ വാങ്ങാനായിരിക്കും എന്ന ആലോചന ഒരു സെക്കന്റ് മാത്രേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വരി വായിച്ചപ്പോൾ നിന്ന നിൽ‌പ്പിൽ ഭൂമി തുരന്ന് പോകുക, ഐസായിപ്പോകുക അങ്ങനെയെന്തെങ്കിലും നടന്നെങ്കിൽ എത്ര നന്നായേനെ എന്ന് മാത്രമാണ് ഇന്ദിരാമ്മ ചിന്തിച്ചത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 9.5pt;"&gt;‘chemBARathi BAR‘ !!!&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-777642386112873195?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/03/blog-post_31.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>69</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-95664509704213692</guid><pubDate>Sun, 13 Mar 2011 14:55:00 +0000</pubDate><atom:updated>2011-03-17T10:08:18.759+05:30</atom:updated><category domain='http://www.blogger.com/atom/ns#'>കഥ</category><title>വണ്ണാത്തിമാറ്റ്</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://lh6.googleusercontent.com/-sa8iSwlG3UQ/TXsaHynn3hI/AAAAAAAAAU4/fjYXB9XgHe8/s1600/dark.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="https://lh6.googleusercontent.com/-sa8iSwlG3UQ/TXsaHynn3hI/AAAAAAAAAU4/fjYXB9XgHe8/s320/dark.JPG" width="228" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിശാലമായ വയലിനെ കൈതത്തോടും ഇരു കരകളെ കൂട്ടിയിണക്കുന്ന നടവരമ്പും അധികചിഹ്നം പൂ‍ണ്ട് നാലായി വേർതിരിച്ചിരിക്കുന്നു.  മഴ, വേനൽ ഭേദമില്ലാതെ സദാ നിറസ‌മൃദ്ധിയിലൊഴുകുന്ന ആ തോടിലാണ് വയലിന്റെ കരകളിലുള്ള നാട്ടുകാരുടെ അലക്കും കൃഷിയും.  തോടിന്റെ ഏകദേശം നടുഭാഗത്തായുള്ള കടവിലാണ് എല്ലാവരും അലക്കുന്നത്.  അവിടെ തോടിന് ആഴം കുറവും അലക്കാൻ കുറേ കല്ലുകളുമുണ്ട്.  കുറേ താഴേക്ക് മാറി കൈതക്കാടിന്റെ ഇടയിൽ ചെറിയൊരു കടവുണ്ട്.  വണ്ണാത്തി ചിരുതൈ അല്ലാതെ വേറാരും അവിടെ അലക്കാൻ പോകാറില്ല.  പ്രസവം, പുറത്താകൽ, പുലവാലായ്മ, തിരണ്ട് കല്യാണം എന്നീ സമയത്ത് വലിയ വീടുകളിലെ തുണികൾ അലക്കുന്നത് ചിരുതൈയാണ്.  മെലിഞ്ഞ് ചുളിവുകൾ വീണ ശരീരം, കഴുത്തില്‍ കറുത്ത ചരടില്‍ തൂക്കിയ ഒരു കാശ് ,  മുട്ടോളം കയറ്റിയുടുത്ത മുണ്ടും റൌക്കയുമാണ് വേഷം.  മടിയിൽ എപ്പോഴും മുറുക്കാൻ പൊതിയുണ്ടാകും, അതില്ലാത്തപ്പോൾ മുണ്ടിന്റെ കോന്തല താഴ്ത്തിയിട്ടിരിക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്ന് രാവിലെ താഴത്തെ കടവിൽ തുണി അലക്കുകയായിരുന്നു ചിരുതൈ.  കറ പോകാനും വെളുക്കാനുമായി തുണികളിൽ ചാണകം തളിച്ച് കാരം കൊണ്ട് കഴുകി, കല്ലിൽ തച്ചലക്കിയ ശേഷം നീലത്തിൽ മുക്കി എല്ലാം ആറാനിട്ടു. കുറച്ചധികം അലക്കാനുണ്ടായതിനാൽ അപ്പോഴേക്കും ക്ഷീണിച്ചു പോയി.  പിന്നെ ‌കരയിലെ കൈതയുടെ ചോട്ടിൽ കാലുകൾ നീട്ടി ചാരിയിരുന്ന് മടിയഴിച്ച് മുറുക്കാൻ പൊതി തുറന്ന് ചവക്കാൻ തുടങ്ങി. അതിന്നിടെ തുണിയിൽ വെക്കാൻ കുറച്ച് കൈതപ്പൂവുകൾ നോക്കിവെച്ചു. ചവച്ചു കൊണ്ടിരുന്നപ്പോൾ നേരം പോകാൻ ഓരോരോ കാര്യങ്ങൾ ആലോചിച്ച് കിടന്നു.  ഈ തുണികളെല്ലാം ആറിയിട്ട് കരുവാരത്തില്ലത്തേക്കാണ് പോകേണ്ടത്. ഇല്ലത്തമ്മയുടെ ഇളയ മോളുടെ തിരണ്ടു കല്യാണമാണ്.  അവർ നല്ല മാതിരിയാണ്.  പോയാൽ കാര്യമായിട്ട് എന്തെങ്കിലും തരും. എന്നിട്ട് വേണം കാരവും സോപ്പുമെല്ലാം വാങ്ങിക്കാൻ.  വയലിലെ തണുത്ത കാറ്റിൽ ഉറക്കം വരുന്നത് പോലെ തോന്നി. അങ്ങനെ അറിയാതെ കുറച്ച് നേരം കണ്ണടച്ചു പോയി.  എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ രാമൻ കൈക്കോറുടെ അനന്തരവൻ മാധവനുണ്ട് മുന്നിൽ നിൽക്കുന്നു.  അവനെ കണ്ടാൽ ഉറക്കത്തിൽ നിന്നെണീറ്റ് വരുന്നത് പോലെയുണ്ട്.  കണ്ണുമ്മുന്നില്‍ വളര്‍ന്ന ചെക്കനാണെങ്കിലും ആണൊരുത്തന്റെ മുന്നിലങ്ങനെ കെടന്നൂടല്ലോ.  പെടഞ്ഞെണീറ്റപ്പോൾ അഴിഞ്ഞുവീണ മുടിയിഴകൾ ഒരു കയ്യാലൊതുക്കി  “എന്തേനും..” എന്ന് ചോദിക്കുന്നതിന് മുൻപ് അവൻ കിതച്ചു കൊണ്ട് പറഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“ചിരുതേയീനോട് അമ്മോൻ ആട്‌ത്തേക്ക് വരാൻ പറഞ്ഞിന്..”&lt;/div&gt;&lt;div style="text-align: justify;"&gt;“എന്തിനാ..?”&lt;/div&gt;&lt;div style="text-align: justify;"&gt;“നീ അറീല്ലേ… സരസു തൂങ്ങി മരിച്ചു…”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“ഉയ്യെന്റെ ദൈവേ…” ഒരു ഞെട്ടൽ ചിരുതൈയുടെ നെറ്റിയിൽ വീണ് പൊട്ടിത്തെറിച്ചു.  ചുളിവുകൾ പിന്നെയും കൂടി, കണ്ണുകൾ പുറത്തേക്ക് വന്നു.  നടുങ്ങിയതിനാൽ വായ താനേ തുറന്ന് പോയി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“എപ്പോ..? ഞാൻ രാവിലേ ഈട വന്നതല്ലേ… ഒന്നുമറീല്ലേനു… എന്തിനാപ്പാ എന്നോട് ബെരാൻ പറഞ്ഞേ…?”&lt;/div&gt;&lt;div style="text-align: justify;"&gt;“ആട ഒര്പാട് ആള് കൂടീറ്റ്‌ണ്ട്... അവരെന്തെല്ലോ കച്ചറയാക്ക്ന്ന്.. നീ വേഗം വാ..”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രാമൻ കൈക്കോറുടേതാണ് നാടിലെ മുക്കാൽ ഭാഗം സ്ഥലവും. ആളൊരു പഞ്ചദുഷ്ടനും മുൻ‌കോപിയുമാണ്.  നാട്ടുകാർക്കൊന്നും അയാളെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു.  രാമൻ കൈക്കോറുടെ മകളാണ് സരസ്വതി. ഏകദേശം ഒരു ഇരുപത്തിയഞ്ച് വയസ്സുണ്ടാകും. സുന്ദരി. അച്ഛന്റെ ദുഷ്ടത്തരമൊന്നുമില്ലാത്ത ഒരു പാവം പെൺ‌കുട്ടി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചിരുതൈയുടെ മകൾ വാസന്തിക്കും സരസ്വതിക്കും ഒരേ വയസ്സാണ്.  അത് കൊണ്ട് സരസ്വതിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.  ആ കുട്ടി എന്തിനാണത് ചെയ്തതെന്ന് ചിന്തിച്ച് നിൽ‌ക്കുമ്പോൾ വേറൊരു കാര്യമോർത്ത് നടുങ്ങിപ്പോയി.  കഴിഞ്ഞ മൂന്ന് പ്രാവശ്യവും മാറ്റാൻ തുണി കൊടുക്കാൻ പോയപ്പോൾ സരസ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അവൾ മാറ്റിയിട്ട തുണികളിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഒരു ഞെട്ടലോടെയാണ് കണ്ടത്.  രണ്ടെണ്ണേ ബാക്കിയുള്ളു എങ്കിലും അഞ്ചാറു പെറ്റതല്ലേ ചിരുതൈ.  അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നു തോന്നിയതാ.  പക്ഷേ, “ചിരുതൈയേച്ചി ഇത് കൊണ്ട് പോണം, ആരോടും പറയരുതേ.., അച്ഛനറിഞ്ഞാൽ എന്നെ…” എന്ന് ദൈന്യമായി കേണു പറഞ്ഞപ്പോൾ അതനുസരിക്കാനേ തോന്നിയുള്ളൂ.  എപ്പോഴും തരുന്നതിൽ കൂടുതൽ പൈസ വെച്ച് നീട്ടിയത് വാങ്ങിയില്ല.  എന്താ മോളേ ഇങ്ങനെയെന്ന് ചോദിക്കാൻ പോലും സരസ്വതി നിന്ന് കൊടുത്തില്ല.  അമ്മ ഇപ്പോ വരും പോയ്ക്കോ എന്ന് പറഞ്ഞൊഴിയും.  അന്ന് മുതൽ തന്നെ സരസ്വതി മൂടിയ കനലുകൾ ചിരുതൈയുടെ ഉള്ളിലേക്കും കയറിയിരുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്തിനായിരിക്കും കൈക്കോർ വിളിച്ചതെന്ന് ആലോചിച്ച് പേടിച്ച് കൊണ്ടും സരസ്വതിയെക്കുറിച്ച് ഓർത്ത് നെഞ്ചുരുകിയും ചിരുതൈ തുണികളെല്ലാം മടക്കി കെട്ടാക്കിവെച്ചു. മുടി അഴിച്ച് കൈകൊണ്ട് കോതി കെട്ടിയ ശേഷം കൈതക്കാടിലേക്ക് തിരിഞ്ഞ് മുണ്ട് അഴിച്ച് കുലുക്കിയുടുത്തു, ഒരു വെള്ള തോർത്തെടുത്ത് നെഞ്ചത്തിട്ടു. എന്നിട്ട് തുണിക്കെട്ടെടുത്ത് തോളിലിട്ട ശേഷം മാധവനോട് പോകാമെന്ന് പറഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൈതക്കാടൊഴിഞ്ഞ് അലക്ക് കടവിന്റെ മുകളിലെ തെങ്ങിൻ പാലം കയറിയിറങ്ങി വയൽ‌വരമ്പിലൂടെ കൈക്കോറുടെ വീട്ടിലേക്ക് നടക്കുമ്പോൾ മാധവൻ കണ്ണോത്ത് തറവാട്ടിലെ ദുരന്തത്തിനെപ്പറ്റി പറഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രാവിലെ മുറി അടിക്കാൻ പോയ വേലക്കാരി നാണിയാണ് സരസ്വതി തൂങ്ങിക്കിടക്കുന്നത് കണ്ടത്.  ഞെട്ടിവിറച്ച അവൾ നിലവിളിച്ച് കൊണ്ടോടി രാമൻ കൈക്കോറിന്റെ മുറിയുടെ വാതിലിൽ മുട്ടി.  ഉറങ്ങുകയായിരുന്ന കൈക്കോറും ഭാര്യ ഭാഗീരഥിയമ്മയും ചാടിയെണീറ്റ് വന്നപ്പോൾ കരഞ്ഞ് കൊണ്ട് നിൽക്കുന്ന നാണിയെയാണ് കണ്ടത്.  അവളെ കണ്ട് രാമൻ കൈക്കോർ ദ്വേഷ്യപ്പെട്ടു. “എന്താടീ നായീന്റെ മോളേ രാവിലെന്നെ…?” &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“സരസു മോൾ… ആട…!” കിതപ്പും കരച്ചിലും കാരണം നാണിക്ക് പിന്നെയൊന്നും പറയാനായില്ല.  ഞെട്ടിത്തരിച്ചുപോയ രാമൻ കൈക്കോറും ഭാഗീരഥിയമ്മയും സരസ്വതിയുടെ മുറിയിലേക്ക് ഓടി.  കണ്ണ് തുറിച്ച് തൂങ്ങിയാടി നിൽക്കുന്ന ശരീരം കണ്ടതും “എന്റെ മോളേ…” എന്ന് പറഞ്ഞ് നിലവിളിച്ച് ഭാഗീരഥിയമ്മ പിന്നോട്ടേക്ക് വീണു.  കൈക്കോർ സർവ്വാംഗം തളർന്ന് അനങ്ങാനാവാതെ ഇരുന്നു പോയി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒച്ചപ്പാടും കരച്ചിലുമൊക്കെ കേട്ട് മാധവനും അയൽക്കാരും നാട്ടുകാരുമൊക്കെ ഓടി വന്നു.  ആരൊക്കെയോ ചേർന്ന് ശവശരീരമഴിച്ച് പായയിൽ കിടത്തി. ബന്ധുക്കളെ അറിയിക്കാൻ കുറച്ച് പേർ പലവഴിക്ക് പോയി.  ശവം അഴിക്കാനും തേങ്ങ മുറിച്ച് വെക്കാനും കാലും മുഖവും തുണികൊണ്ട് കെട്ടാനുമൊക്കെ മുന്നിലുണ്ടായിരുന്ന നക്സലൈറ്റ് സത്യനാണ് ആ സം‌ശയം പതുക്കെ പറഞ്ഞത്.  “അവൾക്ക് വയറ്റിലുണ്ട്..!” കേട്ടവർ അവൻ മന:പൂർവ്വം പറയുന്നതാണെന്ന് കുറ്റപ്പെടുത്തി.  വയലിലെ പണിക്കാർക്ക് കൂലി കുറച്ച് കൊടുക്കുന്നതിന്ന് സത്യൻ കൈക്കോറെ എതിർക്കാറുണ്ടായിരുന്നു.  പക്ഷേ സരസ്വതിയുടെ വീർത്ത വയർ അവരെയും കുഴക്കി. ആളുകളൊക്കെ സംശയാലുക്കളായി പലതും പറയാൻ തുടങ്ങി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൈക്കോറുടെ അടുത്ത ബന്ധുവായ ശങ്കരമാമ അകത്ത് പോയി കൈക്കോറുമായി എന്തൊക്കെയോ കുശുകുശുത്ത് പുറത്ത് വന്ന്, “ഇനിയാരും വെരാനില്ല, ശവസം‌സ്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തൂടേ… ആരെങ്കിലും പോയി കുന്നുമ്പുറത്തെ മാവ് മുറിക്ക്… എല്ലാം വേഗായ്ക്കോട്ടെ...“ എന്ന് പറഞ്ഞു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“പോലീസ് വരട്ടെ, എന്നിറ്റെടുത്താൽ മതി..”  സത്യൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. കുറച്ച് സമയം ആരുമൊന്നും മിണ്ടിയില്ല.  പിന്നെ കരിയിലകളിൽ മഴ പെയ്യുന്നത് പോലെ ചില മുറുമുറുപ്പുകളായി അത് വർദ്ധിച്ചു. ആളുകൾ എല്ലാവരും സത്യനെ വളഞ്ഞ് തർക്കിക്കാൻ തുടങ്ങി.  അവരോടൊക്കെ അവൻ ഒച്ചയുയർത്തി സംസാരിക്കാനും തുടങ്ങി.  അപ്പോൾ രാമൻ കൈക്കോർ പുറത്തേക്ക് വന്ന് എല്ലാരോടും മിണ്ടാതിരിക്കാൻ പറഞ്ഞു.  കണ്ണുകൾ കലങ്ങി മുഖം അൽ‌പ്പം ക്ഷീണിച്ചിരുന്നെങ്കിലും ആ തലയെടുപ്പിനോ ശബ്ദത്തിനോ യാതൊരു തളർച്ചയുമുണ്ടായിരുന്നില്ല.  “വണ്ണാത്തിമാറ്റിന് ചിരുതൈ എല്ലാ മാസവും ഈട വന്നിനല്ലോ.. പിന്നെങ്ങനെയാ..? ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കരുത്…” കൈക്കോർ സത്യനോടായി ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു.  കൈക്കോറിന്റെ കൂർപ്പിച്ച നോട്ടത്തിലും ഇടിവെട്ട് പോലത്തെ ശബ്ദത്തിലും അൽ‌പ്പം പതറിയെങ്കിലും, സത്യൻ “എന്നാ വണ്ണാത്തി ചിരുതൈയെ കൂട്ടി വാ… ഓള് പറയട്ടെ…” എന്ന് പറഞ്ഞു.  അക്കാര്യം കൈക്കോറും നാട്ടുകാരുമെല്ലാം സമ്മതിച്ചു.  അങ്ങനെയാണ് മാധവൻ ചിരുതൈയെ കൂട്ടാൻ വന്നത്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചിരുതൈ കൈയ്യിലെ തുണിക്കെട്ട് വീട്ടിലേക്കുള്ള പടികൾ കഴിഞ്ഞുള്ള ഇരുത്തിയിൽ വെച്ചു.  അരയിൽ കുത്തിയ കോന്തലയഴിച്ച്, തോർത്ത് ശരിക്ക് നെഞ്ചിൽ പിടിച്ചിട്ട് ഒന്നു കുനിഞ്ഞ് വലത്തു കൈയ്യിലെ രണ്ട് വിരലുകൾ ചുണ്ടിൽ വെച്ച് മുറുക്കാൻ അതിന്നിടയിലൂടെ തുപ്പിക്കളഞ്ഞ് മാധവന്റെ പിറകെ നടന്നു. മുറ്റത്തുള്ള ആളുകൾ ആകാംക്ഷാ ശബ്ദങ്ങളുമായി അവർക്ക് മാറിക്കൊടുത്തു. സത്യൻ ഒരു മൂലയ്ക്ക് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.  മാധവൻ ആളുകളുൾക്കിടയിലൂടെ പടിഞ്ഞാറേ മുറ്റത്തേക്ക് നടന്നു.  ചിരുതൈ തല പൊക്കാതെ മാധവന്റെ കാലുകൾ മാത്രം നോക്കി നടന്നു.  ഇറയത്ത് ചാരു കസേലയിൽ രാമൻ‌കൈക്കോർ ഇരിക്കുന്നുണ്ടായിരുന്നു.  ചിരുതൈ കൈക്കോറെ കണ്ട് കൈകൾ നെഞ്ചത്ത് പിടിച്ച് കുനിഞ്ഞ് ബഹുമാനിച്ചു. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“നീ കയിഞ്ഞ മാസം സരസ്വതിക്ക് മാറ്റാൻ തുണി കൊണ്ട് കൊടുത്തിറ്റില്ലേ…”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ പൊള്ളലേറ്റത് പോലെ ചിരുതൈ നടുങ്ങി.  ഞെട്ടി തല പൊന്തിച്ച് നോക്കിയപ്പോൾ രാമൻ കൈക്കോറിന്റെ കണ്ണുകൾ മുഖത്ത് തന്നെ തറിച്ചിരിക്കുകയായിരുന്നു.  അതും കൂടി കണ്ടപ്പോൾ ചിരുതേയിയെ വിറക്കാൻ തുടങ്ങി.  ഒരില വീണാൽ വേർതിരിക്കാവുന്ന നിശബ്ദതയിൽ നെഞ്ചിൽ അസുരവാദ്യത്തിമർപ്പുമായി ചിരുതൈ വിറക്കുന്ന കാലുകൾ നിലത്തുറപ്പിക്കാൻ പാടുപെട്ടു.  ചുറ്റും അനേകം ചെവികൾ മഴയോ കനലോ എന്നറിയാൻ നെഞ്ചിടിപ്പ് പോലുമില്ലാതെ കാത്തിരുന്നു.  തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു.  ഉള്ളിൽ സരസ്വതിയുടെ വലിയ നിഷ്കളങ്കമായ കണ്ണുകൾ ദീനം വിധി കാത്തു നിന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“സരസൂന് തുണി മാറ്റിക്കൊടുത്തിന് കൈക്കോറെ..” അൽ‌പ്പം ഇടറിയ വാക്കുകൾ വഴിതുറക്കാൻ വിസമ്മതിച്ചെങ്കിലും പുറമേക്ക് അത് സുവ്യക്തമായിരുന്നു. നിശബ്ദതയുടെ നിമിഷ ദൈർഘ്യങ്ങൾക്കൊടുവിൽ പൊടുന്നനെ അഗ്നികുണ്ഠങ്ങൾ തണുത്തുറഞ്ഞു.  അധികസ്പന്ദനങ്ങൾ ക്രമരൂപം കൈവരിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“ഇപ്പം എല്ലാർക്കും തൃപ്തിയായല്ലോ… ഓരോ നായീന്റെ മോനൊക്കെ പറയുന്ന കേട്ട് തുള്ളാൻ കൊറേയെണ്ണം.. ഇവനെയൊക്കെ തച്ച് കൊല്ലാനാളില്ലാഞ്ഞിട്ടാ‍ന്ന്...” കൈക്കോർ സത്യനെ കലമ്പിക്കൊണ്ടിരിക്കെ ചിരുതൈ തിരിഞ്ഞ് നടന്ന് തുണിക്കെട്ടെടുത്ത് പടിയിറങ്ങി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സരസ്വതിയെ കണ്ടില്ലല്ലോ എന്നാലോചിച്ചപ്പോൾ കാലുകൾ ഒരു ഞൊടിയിട&amp;nbsp; അനങ്ങാതിരുന്നെങ്കിലും അനന്തരം സദൃഢം മുന്നോട്ട് നീങ്ങി. &lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-95664509704213692?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/03/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='https://lh6.googleusercontent.com/-sa8iSwlG3UQ/TXsaHynn3hI/AAAAAAAAAU4/fjYXB9XgHe8/s72-c/dark.JPG' height='72' width='72'/><thr:total>82</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-6172003653733240071</guid><pubDate>Sun, 27 Feb 2011 14:51:00 +0000</pubDate><atom:updated>2011-08-05T14:37:01.472+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>തനിപ്പകർപ്പ്</title><description>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://lh4.googleusercontent.com/-mkHS8I5GFHY/TWpka3j-b7I/AAAAAAAAAU0/T1d2xeL0NFk/s1600/kumaran11.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="https://lh4.googleusercontent.com/-mkHS8I5GFHY/TWpka3j-b7I/AAAAAAAAAU0/T1d2xeL0NFk/s320/kumaran11.JPG" width="213" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അമ്മായിയമ്മ മരുമകൾ റിലേഷൻഷിപ്പ് സർഫ് കുമിള പോലെയാണ്. പലപല നിറങ്ങളിൽ കാണാൻ നല്ല രസമായിരിക്കും. പക്ഷേ എപ്പോഴാ പൊട്ടുകയെന്ന് പറയാനാവില്ല. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മായിയമ്മമാരുടെ ‘മോളേ..‘ന്നുള്ള വിളി കേട്ടാൽ പാലും തേനും വരെ നാണിച്ചു പോകും. ചില അമ്മായിയമ്മമാർക്ക് മകന്റെ ഭാര്യയോട് സ്വന്തം മോളേക്കാളും സ്നേഹമായിരിക്കും. മരുമകളെ കൊണ്ടുനടക്കാൻ കാലും വർണ്ണിക്കാൻ നാവും മതിയാവില്ല. മരുമക്കളും ഒട്ടും മോശമാക്കില്ല, ‘അമ്മേ…‘ന്ന് തികച്ചും വിളിക്കില്ല. പുറത്ത് പോയാൽ അമ്മായിയമ്മയ്ക്ക് പ്രത്യേകമായി എന്തെങ്കിലും വാങ്ങിയിരിക്കും. “അവിടത്തെയമ്മ ഇങ്ങനെയാണ്.. അവിടത്തെയമ്മ അങ്ങനെയാണ്..” എന്നിങ്ങനെ സ്വന്തം അമ്മയെ അമ്മായിയമ്മയുമായി കം‌പയർ ചെയ്ത്&amp;nbsp; കുറ്റം പറയുക വരെ ചെയ്യും. പക്ഷേ ഹണിമൂൺ കഷായമൂൺ ആവുന്നത് പോലെ അമ്മായിയമ്മ മരുമകൾ റൊമാൻസിനും അൽ‌പ്പായുസ്സായിരിക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആനന്ദവല്ലിയും അമ്മായിയമ്മ ശാന്തമ്മയും കമ്പ്യൂട്ടറും മൌസും പോലെയായിരുന്നു. അമ്പലത്തിൽ പോകുമ്പോഴും റേഷൻ വാങ്ങാൻ പോകുമ്പോഴും എന്നു വേണ്ടാ, മുറ്റത്ത് ഇറങ്ങുന്നുണ്ടെങ്കിൽ ഒരുമിച്ചായിരിക്കും. രണ്ടുപേരേയും ഒന്നിച്ചല്ലാതെ കാണുന്നത് ബാത്‌റൂമിൽ പോകുമ്പോൾ മാത്രമാണ്. കെട്ടിയോനായ വിനോദന്റെ കൂടെ പോയതിനേക്കാൾ കൂടുതൽ അമ്മായിയമ്മയുടെ കൂടെയാണ് ആനന്ദവല്ലി പുറത്ത് പോയിട്ടുണ്ടാവുക. ആനന്ദവല്ലിയെക്കൊണ്ട് യാതൊരു പണിയും എടുപ്പിക്കില്ല, അവളുടെ മുടി ചീകിക്കൊടുക്കും, പേനെടുത്ത് കൊടുക്കും, നിലത്ത് വെക്കാതെ കൊണ്ട് നടക്കും. പരമ്പരാഗത അമ്മായിയമ്മ മരുമകൾ പോരുഗാഥകൾക്ക് കനത്ത വെല്ലുവിളിയായിരുന്നു ഇവർ രണ്ടു പേരും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവരുടെ സ്നേഹബന്ധത്തിന് പാര വെക്കാൻ പല സ്വന്തബന്ധുക്കളും ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. കണ്ണു കൊള്ളാതിരിക്കാൻ പോലും പേരിനൊരു വഴക്കോ മുഷിഞ്ഞൊരു സംസാരമോ രണ്ടു പേരും തമ്മിലുണ്ടായിട്ടില്ല. കുത്തിത്തിരിപ്പും പാരവെപ്പും മാത്രം ജീവിതോദ്ദേശ്യമാക്കി വേറൊന്നിലും ഇന്ററസ്റ്റില്ലാതെ കഴിയുന്ന അയലോക്കത്തെ ജാനുവമ്മ എന്ന ശകുനിയമ്മ മൂപ്പത്തിയുടെ സകല കഴിവുപയോഗിച്ച് ശ്രമിച്ചിട്ടും ഇവരെ തമ്മിൽ തെറ്റിക്കാൻ കഴിഞ്ഞില്ല. “ആ പരിപ്പ് ഇവിടെ വേവൂല്ല, ജാന്വേടത്തീ…” എന്ന് ശാന്തമ്മ തുറന്നടിക്കുകയും ചെയ്തു. നന്നായി ചമ്മിയെങ്കിലും, “എന്റെ ആവശ്യം വേണ്ടി വരും.. ഞാളിതെത്ര കണ്ടതാ“ എന്ന് മനസ്സിൽ പറഞ്ഞ് അവർ വിത്‌ഡ്രോ ചെയ്തു. ജാനുവമ്മ തോറ്റിടത്ത് പിന്നെ വേറാരും വർക്ക് ചെയ്തിട്ട് കാര്യവുമില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷേ ചില സിനിമാ നടിമാരുടെ മധുവിധു പോലെ ആനന്ദവല്ലി-ശാന്തമ്മ ലവ് അഫയേഴ്സ് അധികം നീണ്ടു നിന്നില്ല. അവരെ പിരിച്ചത് ജാനുവമ്മയോ ബന്ധുക്കളോ മറ്റ് അസൂയാലുക്കളായ അയലോക്കക്കാരോ അല്ലായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ നാലാം മാസം ആനന്ദവല്ലി ഛർദ്ദിച്ചതിനു ശേഷമാണ് ശാന്തമ്മയും വല്ലിയും തമ്മിൽ ചെറിയ ഉരസലുകൾ തുടങ്ങിയത്. ആനന്ദവല്ലി സന്താനവല്ലിയാകാനുള്ള സിഗ്നൽസ് കാണിച്ചതും വിനോദൻ ആളാകെ മാറി. ലോകത്ത് ആദ്യമായി ഗർഭം ഉണ്ടായ പോലത്തെ കളിയായിരുന്നു പിന്നെ വിനോദന്റേത്. വല്ലിയുടെ വ്യാക്കൂൺ തീർക്കാനും ഗർഭശുശ്രൂഷക്കുമായി അവൻ ഫുൾ‌ടൈം വല്ലിയുടെ കൂടെ തന്നെയായി. ആഫീസിൽ നിന്നെത്തിയാൽ വല്ലിയുടെ പിന്നിൽ നിന്നും മുന്നിൽ നിന്നും മാറില്ല. തിന്നാനും കുടിക്കാനും കൊറിക്കാനുമായി ഒരുപാട് സാധനങ്ങൾ വാങ്ങിക്കൊണ്ടിടും. ചോറുണ്ണുമ്പോൾ ഉരുള ഉരുട്ടി വായിൽ വെച്ച് കൊടുക്കും. അടുക്കളപ്പണിയെടുക്കുന്നത് പോയിട്ട് കയറാൻ പോലും സമ്മതിക്കില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിനോദന്റെ ഓവറായ ഭാര്യാസ്നേഹം ശാന്തമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. അവർക്കും ഉണ്ടായിരുന്നല്ലോ ഒരു ഗർഭകാലം. ആ സമയത്ത് കെട്ടിയോനായ ഗോപാലാട്ടൻ അവരെ തിരിഞ്ഞ് നോക്കിയിരുന്നില്ല. അങ്ങനെയൊക്കെ അൽപ്പം വീതി കുറഞ്ഞ് (നേറോ മൈൻഡ്) ചിന്തിച്ചപ്പോൾ ശാന്തമ്മയുടെ മനസ്സിൽ ചെറിയ കാറ്റും കോളുമൊക്കെ ഫോം ചെയ്തു. ആയിടക്ക് രണ്ട് ദിവസം ശാന്തമ്മ സുഖമില്ലാതെ കിടന്നപ്പോൾ വിനോദൻ അതിനെപ്പറ്റി അന്വേഷിച്ചത് പോലുമില്ല. അതും കൂടി ആയപ്പോൾ ശാന്തമ്മ ഒരു സൈഡിലൂടെ കൊള്ളിച്ച് ചില കമന്റുകൾ എയ്ത് വിടാൻ തുടങ്ങി. ഇടക്കിടക്ക് പുച്ഛത്തിൽ ആരോടെന്നില്ലാതെ എന്നാൽ കറക്റ്റ് ഒബ്ജക്റ്റിൽ ചില ഡയലോഗുകൾ, ആമാശയം തുടച്ച് കോരിയൊരു കാറൽ, എക്സ്ട്രാ ലെങ്ങ്ത്തിലും സൌണ്ടിലും തുപ്പൽ, വിനോദൻ കെട്ടിക്കൊണ്ട് വരുന്ന പാക്കറ്റുകൾ കാണുമ്പോൾ എൻ‌.സി.പി.ക്കാരുടേത് പോലെ (ശരദ് പവാർ, എ.സി.ഷൺ‌മുഖദാസ്) ചിറികോട്ടൽ അങ്ങനെയൊക്കെ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആദ്യമാദ്യം വല്ലിക്ക് കാര്യം പിടികിട്ടിയില്ല. പിന്നെ തള്ളയുടെ ഏനക്കേട് മനസ്സിലായപ്പോൾ വിനോദന്റെ പരസ്യമായ സ്നേഹാക്രാന്തങ്ങൾക്ക് അവൾ വിലക്കേർപ്പെടുത്തി. മിണ്ടലും പറയലും തലോടലും ഓമനിക്കലുമെല്ലാം ബെഡ്‌റൂമിനുള്ളിൽ മാത്രമായി ക്ലിപ്തപ്പെടുത്തി. ആനന്ദവല്ലിക്ക് ഇടക്ക് ചിക്കൻഫ്രൈ കഴിക്കാൻ കൊതി മൂക്കുമ്പോൾ വിനോദൻ പാഴ്സൽ വാങ്ങി രഹസ്യമായി മുറിയിൽ കൊണ്ട് കൊടുക്കും. തിന്നതിന് ശേഷം വെയ്‌സ്‌റ്റ് ശാന്തമ്മ കാണാതെ പറമ്പിന്നതിരിലെ കുറ്റിക്കാട്ടിൽ കളയും. ഒരു ദിവസം ശാന്തമ്മ വെറുതെ പറമ്പിലൂടെ നടക്കുമ്പോൾ കോഴിക്കാലിന്റെ തിരുശേഷിപ്പുകൾ കണ്ടു. അന്നായിരുന്നു ലോകത്തെ ഏറ്റവും പ്രാചീന യുദ്ധമായ അമ്മായിയമ്മപ്പോരിന്റെ പ്രാദേശിക എഡിഷൻ ആ വീട്ടിൽ ഔദ്യോഗികമായി തുടക്കം കുറിച്ചത്. എതിർത്ത് നിൽക്കാൻ ഒരു വാക്കിന്റെ തരി പോലുമില്ലാത്തതിനാൽ വിനോദനും വല്ലിയേയും ആദ്യ അങ്കത്തിൽ തന്നെ ശാന്തമ്മ വെട്ടി നിരത്തി കിടത്തിക്കളഞ്ഞു. അതിനു ശേഷം രണ്ടുപേരുടേയും അമ്മയുമായുള്ള ഇടപെടലുകൾ വെറും ഔപചാരികതയ്ക്ക് വേണ്ടി മാത്രമായി മാറി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അമേരിക്കയെ പോലെ എവിടെയെങ്കിലും കുഴപ്പമുണ്ടാക്കാൻ ചാൻസുണ്ടോന്ന് നോക്കി നടക്കുകയാണല്ലോ ജാനുവമ്മ. അയലോക്കത്ത് നിന്നും ചെറിയൊരു പുകയുടെ സ്മെൽ‌ കിട്ടിയതും അവർ രംഗത്തെത്തി കുഴിച്ച് വലുതാക്കാൻ തുടങ്ങി. ശാന്തമ്മയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ബില്യൺ ഡോളർ തെറി വാക്കുകളും പോർ അടവുകളും ആവശ്യത്തിന് സപ്ലൈ ചെയ്യാമെന്ന കരാർ നാവാൽ ഒപ്പിടുകയും ചെയ്തു. വല്ലി ബെഡ് റൂമിൽ റെസ്റ്റെടുക്കുമ്പോൾ പുറത്ത് ശാന്തമ്മയും ജാനമ്മയും പണ്ട് അവർ ഗർഭശ്രീമതിമാരായിരിക്കുമ്പോൾ നെല്ല് കുത്തിയതും, കട്ട ഉടച്ചതും, മൂരാൻ പോയതുമൊക്കെ അവൾ കേൾക്കാനായി ഒച്ചത്തിൽ പറയും. അമ്മായിയമ്മമാർ എന്ത് പറഞ്ഞാലും കെട്ടിച്ച് കൊണ്ട് വരുന്ന പെണ്ണ് ഭൂമിയോളം ക്ഷമിക്കണമെന്നല്ലേ പഴഞ്ചൊല്ല്. പക്ഷേ ആനന്ദവല്ലി ക്ഷമയുടെ നിറകുടം പോയിട്ട് സ്പൂൺ പോലുമായിരുന്നില്ല. അവളും ഇൻ‌ഡയരക്റ്റായി കൌണ്ടർ അറ്റാക്ക് നടത്തും. ഒന്ന് കൊളത്തിക്കിട്ടാത്തതിനാൽ അതൊന്നും വലിയ വിപ്ലവങ്ങളായി പരിണമിച്ചില്ല. അങ്ങനെ രണ്ട് പേരും പരമ്പരാഗതവും പരിപാവനവുമായ അമ്മായിയമ്മ-മരുമകൾ ബന്ധത്തിന്റെ പേരും പോരും നിലനിർത്തി. അപ്പോഴേക്കും ഏഴാം മാസമായത് കൊണ്ട് താൽക്കാലികമായ വെടി നിർത്തൽ ഉടമ്പടിയിൽ വല്ലി പ്രസവിക്കാനായി സ്വന്തം വീട്ടിലേക്ക് പോയി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആനന്ദവല്ലിയ്ക്ക് ഉണ്ടായതൊരു ആൺ‌കുഞ്ഞായിരുന്നു. വിനോദനും വല്ലിയും കറക്റ്റ് ഓഫ്‌വൈറ്റായിരിന്നിട്ടും കുഞ്ഞിന് കറുപ്പ് നിറമായിരുന്നു. കുഞ്ഞിന്റെ കളർ കുറഞ്ഞത് കണ്ടതും ശാന്തമ്മയുടെ മുഖത്തിന്റെ കളറും കുറഞ്ഞു. “ഞാൻ അങ്ങനെയാ.. എല്ലാം തൊറന്ന് പറയും അതോണ്ട് ആരും ഒന്നും ബിജാരിക്കല്ലേ...“ എന്ന മുൻ‌കൂർ ജാമ്യത്തിൽ ശാന്തമ്മ അത് പറയുകയും ചെയ്തു. അവരുടെ വർത്താനം ഒട്ടും ഇഷ്ടമായില്ലെങ്കിലും ആശുപത്രിയായത് കൊണ്ട് വല്ലിയും വീട്ടുകാരും തിരിച്ചൊന്നും പറഞ്ഞില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രസവവും റെസ്റ്റും മരുന്നും പേരുവിളിയുമൊക്കെ കഴിഞ്ഞ് വല്ലിയേയും കുഞ്ഞിനേയും തിരികെ കൂട്ടിക്കൊണ്ട് വന്നു. ജാനുവമ്മയും അയലോക്കത്തെ പെണ്ണുങ്ങളും കുഞ്ഞിനെ കാണാൻ വന്നു. കുഞ്ഞിന് നിറം കുറവാണെന്ന ന്യൂസ് ശാന്തമ്മയിൽ നിന്നും കിട്ടിയതിനാൽ കണ്ടയുടനെ ജാനുവമ്മ ബാറ്റിങ്ങ് പവർപ്ലേ എടുത്തു. “ഇപ്പം ഏട്യങ്കിലും ഉണ്ടാ കറത്തെ കുട്ടി..! ഇദെന്ത്ന്നാന്നപ്പാ ഈ കുട്ടി മാത്രമിങ്ങനെ..! വിനൂനെ കാണാൻ എന്ത് നല്ല കളറാണ്… “ കുടുംബം കലക്കലിൽ വെൽ എക്സ്‌പർട്ടായിരുന്ന സഖ്യകക്ഷികളൊക്കെ അതിനെ പിന്താങ്ങി. കുട്ടിക്ക് വിനോദന്റെയത്ര നിറമില്ലെന്നും മൂക്കും താടിയും കൈയ്യും നഖവും പുരികവുമൊന്നും ഒന്നും അവന്റേത് പോലെയല്ലെന്നും അവരൊക്കെ തറപ്പിച്ചും ഉറപ്പിച്ചും ആശ്ചര്യമസാല ചേർത്ത് അപ്പറോമിപ്പറോം പറഞ്ഞു. അതൊക്കെ കേട്ടാൽ പിന്നെ ശാന്തമ്മയ്ക്കല്ല, തറവാട്ടിൽ പിറന്ന ഏത് അമ്മായിയമ്മക്കും വെറുതെ നിൽക്കാൻ പറ്റില്ലല്ലോ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“എനക്കും തോന്നീനപ്പാ... ഇത് വിനോദന്റെ കുട്ടിയേ അല്ലാന്ന്… ആരതാന്ന് ആരിക്കറിയാപ്പാ… എന്റെ മോന്റെ വിധി ഇതായല്ലോ എന്റെ കടലായി കൃഷ്ണാ…” താടിക്ക് വലത് കൈ കൊണ്ട് എർത്തിങ്ങ് നടത്തി ശാന്തമ്മ വിലപിച്ചു. അവരുടെ സങ്കടത്തിൽ കഴിയുന്നത്ര പെട്രോളും മണ്ണെണ്ണയും മിക്സ് ചെയ്ത്, തീ എന്ന് പറഞ്ഞാൽ മാത്രം കത്തിപ്പോകുമെന്ന അവസ്ഥയിലാക്കിയിട്ട് ജാനമ്മയും കോറസും നിറമനസ്സുമായി പിന്നെയും പിന്നെയും വരാമെന്ന ഉറപ്പിൽ വീടിന്റെ പടികടന്നു പോയി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അകത്തെ മുറിയിൽ ആനന്ദവല്ലി ഇതൊക്കെ കേട്ട് ചൂടായി പതച്ച്, തിളച്ച് പൊന്തി മറിയാൻ പാകത്തിൽ നിൽക്കുകയായിരുന്നു. സ്വാർത്ഥതാ വാഹകസംഘം പോയതും സെന്റർഹാളിന്റെ ചുവരിൽ കിടക്കുന്ന കാലം ചെയ്ത ഗോപാലാട്ടന്റെ ചില്ലിട്ട ഫോട്ടോ വലിച്ച് പറിച്ചെടുത്ത് ശാന്തമ്മയുടെ മുന്നിലെറിഞ്ഞ് പൊളിച്ച് കൊണ്ട് ആനന്ദവല്ലി അലറി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“തള്ളേ… കൊറേ നേരായി ഞാൻ ഷെമിക്കുന്നു… ഇയാളെ പോലെന്നെയാണോ നിങ്ങളെ മോൻ.. അതോ അങ്ങേതിലെ രാഘവൻ നമ്പ്യാരുടേത് പോലെയോ…? പോട്ടേ പോട്ടേന്ന് വെച്ച് നിക്കുമ്പോ വെർതേ മേത്ത് കേരി കളിക്ക്വാ അല്ലേ… എന്റെ കാലിന്റെടേല് ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”&lt;/div&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;ചിത്രം:&amp;nbsp;&lt;a href="http://nadakakkarante.blogspot.com/"&gt;നാടകക്കാരൻ&lt;/a&gt; &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-6172003653733240071?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/02/blog-post_27.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='https://lh4.googleusercontent.com/-mkHS8I5GFHY/TWpka3j-b7I/AAAAAAAAAU0/T1d2xeL0NFk/s72-c/kumaran11.JPG' height='72' width='72'/><thr:total>104</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7286782698497987620.post-2913789475275575097</guid><pubDate>Sun, 13 Feb 2011 14:59:00 +0000</pubDate><atom:updated>2011-02-13T20:29:30.644+05:30</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><title>വാലന്റൈൻസ് ഡേ ഗിഫ്റ്റ്സ്</title><description>ടൌണിലെ പ്രശസ്തമായ സ്വാശ്രയ കോളേജിൽ എം.ബി.എ.ക്ക് പഠിക്കുന്നവരാണ് ഷീന ഷൺ‌മുഖനും, മെർലിനും, സബീനയും.   അടുത്ത സുഹൃത്തുക്കളും ഒരേ ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിക്കുന്നവരുമാണ് ഈ ത്രിപുര സുന്ദരികൾ.  മെർലിനും സബീനയും അടങ്ങിയൊതുങ്ങിയ സ്വഭാവക്കാരാണെങ്കിൽ ജസ്റ്റ് ഓപ്പസിറ്റാണ് ഷീന. നിറയെ വറൈറ്റി കാമുകൻ‌മാരുമായി ഒരു അടിപൊളി ലൈഫ്.&lt;br /&gt;&lt;br /&gt;ഒരു വാലന്റൈൻ‌സ് ഡേ വൈകുന്നേരം… &lt;br /&gt;&lt;br /&gt;മുറിയിൽ കടന്നയുടൻ ഷീന കൈയ്യിലുള്ള ബാഗും പ്ലാസ്റ്റിക് കവറും കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിക്കാൻ തുടങ്ങി.  ലാപ് ടോപ്പിൽ ചാറ്റ്പൂജ ചെയ്തിരിക്കുന്ന മെർ‌ലിനും  ഒരു പുസ്തകം വായിക്കുകയായിരുന്ന സബീനയും അന്തം വിട്ട് ചോദ്യരൂപത്തിൽ നോക്കി.  ചിരി നിർത്താതെ ഷീന കവറെടുത്ത് കാണിച്ചു കൊടുത്തു. &lt;br /&gt;&lt;br /&gt;“എന്താടീ അത്..?” മെർലിൻ.&lt;br /&gt;&lt;br /&gt;“ഇന്ന് വാലന്റൈൻസ് ഡേയല്ലേ… മൂന്ന് കൊരങ്ങൻ‌മാരുടെ ഗിഫ്റ്റുകളാണിത്…”&lt;br /&gt;&lt;br /&gt;“ഒരു ദിവസം മൂന്ന് പേരുടെ കൂടെയോ..! എന്നെക്കൊണ്ട് വയ്യ ഇതൊന്നും കേൾക്കാൻ..” സബീന.&lt;br /&gt;&lt;br /&gt;“വാലന്റൈൻസ് ഡെ ഒരു ദിവസമല്ലേയുള്ളൂ.. അതോണ്ട് മൂന്നെണ്ണമേ പറ്റിയുള്ളൂ..”&lt;br /&gt;&lt;br /&gt;“എന്തൊക്കെയാ ഇദ്.. കാണട്ടെ…” മെർലിനും സബീനയും ചോദിച്ചു.&lt;br /&gt;&lt;br /&gt;“നിങ്ങള് നോക്ക് അപ്പോഴേക്കും ഞാനൊന്ന് ഫ്രെഷായിട്ട് വരാം.”  ഷീന അതും പറഞ്ഞ് ചുരിദാറിന്റെ പാന്റ്സും ടോപ്പും അഴിച്ച് കട്ടിലിലേക്ക് എറിഞ്ഞ് “സിൽ‌സിലാ ഹേ സിൽ‌സിലാ ഹേ…” എന്ന് പാടി ബാത്‌റൂമിലേക്ക് നടന്നു. &lt;br /&gt;&lt;br /&gt;“ഇങ്ങനെയൊരു നാണമില്ലാത്ത സാധനം…” അവളുടെ അനാട്ടമി കണ്ട് സബീന കണ്ണുപൊത്തി.&lt;br /&gt;&lt;br /&gt;കുളിച്ച് വന്ന് ഒരു നൈറ്റിയെടുത്തിട്ട് സഹമുറിയകളുടെ നടുവിലിരുന്ന് ഷീന ഗിഫ്റ്റുകൾ കാണിച്ച് കൊടുക്കാൻ തുടങ്ങി.  ആദ്യത്തേത് ഒരു വാച്ച് ആയിരുന്നു.  “ഇദ് എബിയുടേതാ.. അവനെ അറിയില്ലേ, എം.സി.ഏക്ക് പഠിക്കുന്ന… അച്ഛനുമമ്മയും ഗൾഫിൽ നല്ല സെറ്റപ്പിലാ... എന്റെ വോഡാഫോൺ നമ്പർ അവന്റേതാ. അവന് കൊടുത്ത ടൈം രാവിലെ എട്ട് മുതൽ പതിനൊന്ന് വരെയായിരുന്നു.  ബ്രേക്ക് ഫാസ്റ്റ് അവന്റെ കൂടെയായിരുന്നു...”&lt;br /&gt;&lt;br /&gt;“ഇതാരുടേതാ ഈ ചുരിദാർ..?”&lt;br /&gt;&lt;br /&gt;“റെജിയുടേതാ.. ഒരു മൊബൈൽ കമ്പനി റെപ്പാ.. വീട്ടിൽ വല്യ കാശൊന്നുമില്ല എന്നാലും അവന്റെ ശമ്പളം മുക്കാലും എനിക്കെന്നെ ചെലവാക്കുന്നുണ്ട്… എന്റെ ഐഡിയ ഫോൺ അവനെ മാത്രം വിളിക്കാൻ വാങ്ങിത്തന്നതാ… ഫോൺ വിളിക്ക് അവനും ചെലവില്ല.. അയ്യായിരം മിനിറ്റ് ഫ്രീയുണ്ട്…”&lt;br /&gt;&lt;br /&gt;“അവനെപ്പോഴായിരുന്നു മോളേ ഡ്യൂട്ടി..?” മെർലിൻ.&lt;br /&gt;&lt;br /&gt;“പതിനൊന്നര മുതൽ ടു.തേർട്ടി വരെ.  ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് എബിയോട് പതിനൊന്നരക്ക് എന്നെ ബസ് സ്റ്റാൻ‌ഡിൽ വിടാൻ പറഞ്ഞു.… അപ്പോ ആ തെണ്ടിക്ക് എന്റെ കൂടെ മണപ്പിച്ച് ബസ് സ്റ്റാൻഡിലും വരണമെന്ന്.. ഓനെ ഒഴിവാക്കാൻ ഞാൻ പെട്ട പാട്…! ഒടുക്കം ബസ് സ്റ്റാൻഡിൽ അങ്കിളുണ്ട് നിന്നെ എന്ത് പറഞ്ഞാ പരിചയപ്പെടുത്തുക എന്നൊക്കെ പറഞ്ഞപ്പോൾ അവനൊന്ന് ഒതുങ്ങി.. അല്ലേലും അവനെപ്പോഴും സംശയമാ.. ഇടക്കിടക്ക് വിളിക്കും. പൊട്ടൻ.. ഇന്ന് തന്നെ ഞാൻ റെജിയുടെ കൂടെ ബൈക്കിൽ പോകുമ്പോ അത് കണ്ട് അവൻ വിളിച്ചു. അങ്കിളിന്റെ മോനാണെന്ന് പറഞ്ഞ് ഞാൻ രക്ഷപ്പെട്ടു… അവൻ ഇത്തിരി ഡേഞ്ചറാ...”&lt;br /&gt;&lt;br /&gt;“ആരാ വിളിച്ചതെന്ന് റെജി ചോദിച്ചില്ലേ…?” സബീന.&lt;br /&gt;&lt;br /&gt;“ഈ ആൺ‌മണ്ടൻ‌മാരെ പറ്റിക്കാൻ വളരെ എളുപ്പമാ.. എന്നെ വിശ്വാസമില്ലല്ലല്ലോന്നും പറഞ്ഞ് കരയുന്നത് പോലെ ആക്കിയാ മതി… പിന്നൊന്നും പറയില്ല.  അമ്മ സത്യം അച്ഛൻ സത്യം, ഒണ്ടാകാൻ പോണ കൊച്ച് എന്നൊക്കെ സത്യം ചെയ്ത് പറഞ്ഞാ അതും വിശ്വസിച്ച്, പാലേ.. വാവേ.. മിൽ‌മേ.. ന്നൊക്കെ വിളിച്ച് പിന്നേം പിറകെ വന്നോളും.  എന്നിട്ടും അടുക്കാത്തോനെ വിട്ട് കളയുന്നതാ നല്ലത്.. അവന്റെയൊക്കെ തലയിൽ എന്തെങ്കിലും ഉണ്ടാകും.. കൊറച്ച് ഗട്‌സ് ഉള്ളതിനെ പ്രേമിക്കാത്തതാ സേഫ്..  നമ്മളെ പോറ്റാൻ പൊട്ടൻ‌മാരെത്ര കിടക്കുന്നു വരി വരിയായി… പിന്നെ ലഞ്ച് സൂപ്പറായിരുന്നു, ഞാൻ ശരിക്കും വെട്ടി വിഴുങ്ങി”&lt;br /&gt;&lt;br /&gt;ഷീന ചുരിദാർ മേത്ത് ചേർത്ത് പിടിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് ചരിഞ്ഞും മറിഞ്ഞും നോക്കുമ്പോൾ സബീന, “മൂന്ന് മണി മുതൽ അഞ്ച് മണി വരെയുള്ള ഷിഫ്റ്റിന്റെത് നോക്കട്ടെ….” എന്നു പറഞ്ഞ് മൂന്നാമത്തെ ഗിഫ്റ്റ് പാക്ക് തുറന്നതും, “അയ്യോടീ…” എന്ന് അത്ഭുതപ്പെട്ടു.&lt;br /&gt;&lt;br /&gt;“അത് അനുപേട്ടന്റെ വക മോതിരമാ...  അറിയില്ലേ… പത്രത്തിൽ ജോലി ചെയ്യുന്ന..? എയർടെൽ നമ്പർ മൂപ്പരുടേതാ.  ഭാര്യയും മക്കളുമുണ്ട്.  എന്നാലുമെന്നോട് ഭയങ്കര സ്നേഹാ… എനിക്കും ഇങ്ങേരെയാ കൂടുതലിഷ്ടം… ഈ കല്യാണം കഴിച്ചവൻ‌മാരെ പ്രേമിക്കുന്നതാ നമ്മക്ക് നല്ലത്.. കെട്ടണംന്ന് പറയില്ല, എവിടെ പോണെങ്കിലും വിളിച്ച് പറഞ്ഞാ മതി, ഭാര്യേം മക്കളേം പോലും വിട്ട് കാറെടുത്ത് വരും… യാതോരു റിസ്കുമില്ല… കാശിനും വിഷമമില്ല. ഇദ് ഞാൻ കൊറേ നാള് കൊണ്ട് പോക്വല്ലോ…”&lt;br /&gt;&lt;br /&gt;ഷീനയുടെ ഡയലോഗുകൾ കേട്ട് മടുത്ത് മെർലിൻ കട്ടിലിലേക്ക് ചാഞ്ഞു.  അത് കണ്ട് ഷീന ചോദിച്ചു.  “ഇവക്കെന്താ ഒരു ക്ഷീണം..? എന്ത് പറ്റിയെടീ, മാവേലി വന്നോ നിനക്ക്…?” &lt;br /&gt;&lt;br /&gt;മെർലിൻ ലജ്ജയോടെ “ഛീ…” എന്ന് മുഖം തിരിച്ചിട്ട് പറഞ്ഞു “എടീ ഇതൊന്നും അത്ര നല്ലതല്ല, പ്രണയമൊക്കെ ആവാം ഒരാളോട് സിൻസിയറായി..”&lt;br /&gt;&lt;br /&gt;“ഓ.. നീ അത്രക്ക് ഡീസന്റാവണ്ടാ… ഒക്കെ എനിക്കറിയാം.  നിന്റെ ചാറ്റൽ മഴ എന്തായി?” അത് ഷീനക്ക് തീരെ പിടിച്ചില്ല&lt;br /&gt;&lt;br /&gt;“അത് നിന്നെ പോലെ തമാശയൊന്നുമല്ല., ദിസീസ് എ മച്വേഡ് റിലേഷൻ… ഞങ്ങൾ സീരിയസാണ്.  അത്തരം കാര്യങ്ങളേ സംസാരിക്കാറുമുള്ളൂ…” മെർലിൻ ചൊടിച്ചു.&lt;br /&gt;&lt;br /&gt;“ആണോ… ഇന്റർനെറ്റിലോ..? അങ്ങനത്തെ ആളുകളോ… ഹഹ..  എങ്കിൽ അവനെയൊന്ന് കാണട്ടെ…”&lt;br /&gt;&lt;br /&gt;“കാണിച്ച് തരാം.. നീ കക്ഷിയെ വളക്കരുത്… “&lt;br /&gt;&lt;br /&gt;“അയ്യോ.. വേണ്ടായേ.. ഇപ്പോ തന്നെ എന്റെ ഡയറക്ടറി ഫുള്ളാ.. തൽക്കാലത്തേക്ക് പുതിയ അപ്പോയിന്റ്മെന്റൊന്നുമില്ല.  അല്ലെങ്കിലും ഇനി ഒരു രാഷ്ട്രീയക്കാരനെയേ ഞാൻ പിടിക്കൂ, അതായാൽ വല്യ നേതാവാകുമ്പോ പണ്ട് പീഢിപ്പിച്ചെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താലോ… നീ അവന്റെ പടം കാണിച്ച് താ…”&lt;br /&gt;&lt;br /&gt;മെർ‌ലിൻ ഫേസ്‌ബുക്കിൽ അവളുടെ കൂട്ടുകാരന്റെ പ്രൊഫൈൽ കാണിച്ചു.  അത് കണ്ടതും ഷീന തലയറഞ്ഞ് ചിരിക്കാൻ തുടങ്ങി.  കാര്യം പറയെടീന്നും പറഞ്ഞ് മെർ‌ലിൻ ചൂടായി.&lt;br /&gt;&lt;br /&gt;“എടീ ഇവൻ നിന്നെ എങ്ങനെ ആദ്യം പരിചയപ്പെട്ടെന്ന് ഞാൻ പറയട്ടെ..?”&lt;br /&gt;&lt;br /&gt;ഒട്ടും ഇഷ്ടപ്പെടാതെ മുഖം ചുളിച്ച് മെർലിൻ അവളെ നോക്കി.&lt;br /&gt;&lt;br /&gt;“എടീ… ഇവൻ നിന്നോട് ഇങ്ങനെയല്ലേ ഫസ്റ്റിൽ പറഞ്ഞേ…., മാഡം, നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ.. പത്ത് വർഷത്തിന് മുൻ‌പ് ലളിത കലാ അക്കാദമി ഹാളിൽ ചിത്ര പ്രദർശനം കാണാൻ വന്ന മൂന്ന് പെൺകുട്ടികളിൽ ഒന്ന് നിങ്ങളായിരുന്നോ… അപ്പോ നീ പറഞ്ഞു അല്ലെന്ന്.. അപ്പോ അവൻ…, അല്ലെന്നോ.. ഓ.. ഞാൻ തെറ്റിദ്ധരിച്ചതായിരിക്കും.. ബൈ ദി ബൈ.. നമുക്ക് നല്ല ഫ്രന്റ്സായിക്കൂടേ…  എടീ തൃശൂരുള്ള നിന്നോടും കണ്ണൂരുള്ള എന്നോടും അവനത് തന്നെയാ പറഞ്ഞത്… അക്കാദമി ഹാൾ ടൌൺ ഹാളായെന്ന് മാത്രം… ഇതവന്റെ സ്ഥിരം നമ്പറാ.. അവന്റെയൊരു ചേരി കളഞ്ഞ തേങ്ങ പോലത്തെ താടിയും ഇളിഞ്ഞൊരു ചിരിയും.. ശരിയല്ലേടീ… അങ്ങനെ അല്ലേ പറഞ്ഞത്..? പറ…”&lt;br /&gt;&lt;br /&gt;ചമ്മലോടെ മെർ‌ലിൻ മുഖം കുനിച്ചിരുന്നു.  ഷീനയും സബീനയും പൊട്ടിപ്പൊട്ടിച്ചിരിക്കെ, മെർലിൻ ‘റിമൂവ് ദിസ് ഫ്രന്റ്’ ബട്ടണിൽ ക്ലിക്കി.&lt;br /&gt;&lt;br /&gt;ഒരു മാസത്തിന് ശേഷം ഹോസ്റ്റൽ മുറിയിലെ ഒരു ദിവസം രാവിലെ …..&lt;br /&gt;&lt;br /&gt;എഴുന്നേറ്റയുടനെ ഷീന ബാത്‌റൂമിലേക്ക് ഓടി ഛർദ്ദിക്കാൻ തുടങ്ങി.  അൽ‌പ്പം കഴിഞ്ഞ് ക്ഷീണിച്ച് തളർന്ന് വന്ന് കട്ടിലിലിരുന്നു.  “എന്ത് പറ്റിയെടീ…” അവളുടെ പുറകിൽ തടവിക്കൊടുത്ത് കൊണ്ട് സബീനയും മെർലിനും ചോദിച്ചു.  ഷീന ഒന്നും മിണ്ടാതെ കണ്ണുംതള്ളി ഇരുന്നു.  കുറേ തവണ കുത്തിക്കുത്തി ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;മെർലിനും സബീനയും പരസ്പരം നോക്കി.  “ഇദും വാലന്റൈൻസ് ഡേ ഗിഫ്റ്റാണെന്ന് തോന്നുന്നു…” മെർലിൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അതെ, മേ ബീ.. നാലാമത്തെ ഗിഫ്റ്റ്…” സബീന പൂരിപ്പിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7286782698497987620-2913789475275575097?l=www.kumaaran.com' alt='' /&gt;&lt;/div&gt;</description><link>http://www.kumaaran.com/2011/02/blog-post.html</link><author>noreply@blogger.com (കുമാരന്‍ | kumaaran)</author><thr:total>75</thr:total></item></channel></rss>
